2011, ഡിസംബർ 12, തിങ്കളാഴ്‌ച

രാഷ്ട്രവും ഭരണകൂടവും ഇസ്ലാമില്‍ 




 ഇ.കെ.മൌലവി എഴുതുന്നു: “നാം ഇവിടെ അല്ലാഹുവിന്റെന പ്രാതിനിധ്യം സ്ഥാപിക്കണം. അതായത് അല്ലാഹുവിന്റെെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അത് ഭൌതിക ശക്തികൊണ്ടേ സാധിക്കുകയുള്ളൂ. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്ത്തി കളോ ആയിരിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. നാം അജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം” (അല്മുനര്ഷിലദ് – വാ: 4, പേജ്: 42)


മനുഷ്യരാജ്യമായകന്ന് ദൈവരാജ്യമായി ബന്ധം സ്ഥാപിച്ച് അതിന് കീഴടങ്ങുവാന്‍ നിങ്ങള്‍ സന്നദ്ധരാവനം. പരിശുദ്ധനായ ദൈവത്തിന്റെച ആ അതുല്യമായ മഹാ സിംഹാസനത്തിന്റെ് ആഹ്വാനം മേല്ക്കു മേല്‍ ഉയരണമെന്ന് അവന്റെ ഭൂമി അവന്നുവേണ്ടി മാത്രമായിത്തീരണമെന്നും നീങ്ങള്‍ ആശിക്കതിരിക്കുന്നതെന്തുകൊണ്ടാണ്?.... ഹേ മുസ്ലിംകളെ, പരലോകസുഖത്തെ വിട്ടുകൊണ്ട് ഈ ലോകത്തിലെ ഏതാനും അലങ്കാരങ്ങള്‍ കൊണ്ട്മാത്രം തൃപ്തിപ്പെടുവാനാണോ നിങ്ങള്‍ ഭാവിക്കുന്നത്?. അല്ലാഹുവിന്റെത അധികാരത്തെ തിരസ്ക്കരിച്ചുകൊണ്ട് ഈ ലോകത്തിലെ ഗവണ്മെണ്ടുകളുമായി സഖ്യം സമ്പാദിക്കുവാനാണോ നിങ്ങള്‍ വിചാരിക്കുന്നത്?” (അല്മതനാര്‍ - പുസ്തകം: 4, ലക്കം: 20, 21)


മുജാഹിദ് പണ്ഡിത സംഘടന KJU വിന്റെ മുഖപത്രമായ അല്മുകര്ശിരദ്‌ "ഇസ്ലാം ഏതു ദിവസം ദീന്‍ (മതം) ആയോ അന്ന് തന്നെ സിയാസത്തും (രാഷ്ട്രം) കൂടിയായിരുന്നു " (പുസ്തകം 3 , ലക്കം 11 , പേജ് 84)


കേവലം ആരാധനയില്‍ ലയിക്കലല്ല ഇസ്ലാം, അങ്ങനെയായിരുന്നെങ്കില്‍ റസൂല്‍ തിരുമേനിയും സ്വഹാബതും രാജ്യഭാരം നടത്തേണ്ടതില്ലായിരുന്നു. അപ്പോള്‍ ഭൌതികവും ആത്മീയവും ഒത്തു ചേര്ന്നു ള്ള ഒരു രാഷ്ട്രമാണ് ഇസ്ലാം എന്ന് മനസ്സിലാക്കണം (പുസ്തകം 5 , ലക്കം 3 , പേജ് 84 )


KM മൌലവി പരിശോധിച്ച് അവതാരിക എഴുതിയ മുജാഹിദീന്‍ പുബ്ലിക്കെഷന്സിന്റെ "അതൌഹീദ്, പേജ് 7 , 8 "ലോകത്തെ അങ്ങനെതന്നെ കീഴ്പെടുത്തി അതില്‍ ദൈവരാജ്യം സ്ഥാപിക്കുവാനുള്ള ഏറ്റവും വമ്പിച്ച അഭൌതിക ഉപകരണമാണ് ലാ ഇലാഹ ഇല്ലല്ലാഹു എന്നാണല്ലോ ഈ വിശുദ്ധ വാക്യത്തില്‍ നിന്നും ഗ്രഹിക്കാവുന്നത്"


"ജനസമുദായത്തിന്റെ കാംക്ഷയുള്ള മുസ്ലിം ഭരണാധികാരിക്ക് അവരെ ഇസ്ലാമിലേക്ക് നിര്ബസന്ധപൂര്വ്വം തന്നെ ചേര്ക്കാം .പക്ഷെ ഇസ്ലാം ഒന്നുകൂടി ഇളവ് ചെയ്ത വിശ്വാസം അവരുടെ സ്വാതന്ത്ര്യത്തിലേക്ക് വിട്ട് കൊടുത്ത് ലോകസമാധാനത്തിന് പര്യാപ്തമായ ഇസ്ലാമിലേക്കുള്ള ആനുകൂല്യത്തെമാത്രം ആര്ജിെക്കുന്നു.അതില്‍ പെട്ടതാണ് ജിസിയയും മുആഹദത്തും.അതിനാല്‍ വാളും ,കരബലവും ,രാഷ്ട്രീയ ശക്തിയും ഇസ്ലാമിന്റെ പാര്ശ്വടവര്ത്തികകളായി ഇസ്ലാം കരുതുന്നു.അതിലേക്ക് വേണ്ട സജ്ജീകരണം അത് എപ്പോഴും ചെയ്യുന്നതാണ്" (അല്‍ മുര്ഷി ദ് (1948) ജില്ദ് : 2 പേജ്:405 )


عن أبي أمامة الباهلي رضي الله عنه عن النبي صلى الله عليه وسلم أنه قال : لتنقضن عرى الإسلام عروة عروة ، فكلما انتقضت عروة تشبث الناس بالتي تليها ، وأولهن نقضاً الحكم وآخرهن الصلاة -- أخرجه الإمام أحمد في مسنده والطبراني في المعجم الكبيروابن حبان في صحيحه بإسناد جيد

റസൂൽ (സ) പറഞ്ഞു: ഇസ്ലാമിന്റെ ഇഴകൾ ഒന്നിനു പിറകെ ഒന്നായി അഴിഞ്ഞു പോകും. ആദ്യം അഴിഞ്ഞു പോവുക ഭരണമാണ്. അവസാനം നമസ്കാരവും-

-എന്നുവെച്ചാൽ ഭരണം ഇസ്ലാമിന്റെ ഭാഗമാണ് എന്ന് ഈ ഹദീസ് തെളിയിക്കുന്നു. ഭാഗമായ ഒന്ന് നഷ്ടപ്പെട്ടാൽ ബാക്കിയുള്ളത് അപൂർണ്ണം തന്നെ. മാത്രമല്ല നഷ്ടപ്പെട്ടത് തിരിച്ചുകൊണ്ടുവരാൻ ത്യാഗപരിശ്രമങ്ങൾ അർപ്പിക്കാതെ പോയത് പോയി, ഇനി ബാക്കിയുള്ളത് കൊണ്ട് കഴിച്ചുകൂട്ടാം എന്നു വെക്കുന്നവരെ ഈ ഹദീസ് വിമർശിക്കുകയും ചെയ്യുന്നു. റസൂൽ (സ) പറഞ്ഞിട്ടുണ്ട്:
بدأ الإسلام غريباً وسيعود غريباً كما بدأ فطوبى للغرباء – മുസ്ലിം –
എന്നു വെച്ചാൽ ഇസ്ലാം ആദ്യകാലത്ത് നേരിട്ട നിസ്സഹായാവസ്ഥ നേരിടുമ്പോൾ പ്രവാചകമാത്ര്ക നിലനിർത്താൻ പാടുപെടുന്നവർക്കാണ് സുവാർത്ത, അല്ലാതെ പോയത് പോയി ഇനി അതിനായി പണിയെടുക്കേണ്ടതില്ല, അത് ഇസ്ലാമിന്റെ ഭാഗമല്ല, അതില്ലെങ്കിലും മുസ്ലിമാകാൻ ഒരു കമ്മിയും ഇല്ല എന്നൊക്കെ പറയുന്നത് ആളെ പറഞ്ഞ് പറ്റിക്കലാണ്



الملك والدين توأمان فالدين أصل والسلطان حارس وما لا أصل له فمهدوم وما لا حارس له فضائع - إحياء علوم الدين

മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാണ്. എല്ലാറ്റിന്റെയും അടിസ്ഥാനം ദീനാണ്, കാവൽക്കാരൻ ഭരണാധികാരിയും. ദീനാകുന്ന അടിത്തറയില്ലാത്തത് തകർന്നു പോകുന്നതാണ്. ഭരണകൂടമാകുന്ന കാവൽക്കാരനില്ലാത്തത് നഷ്ടപ്പെട്ട് പോകുന്നതുമാണ് – ഇമാം ഗസാലി – ഇഹ്യാ ഉലൂമുദ്ദീൻ



يجب أن يعرف أن ولاية الناس من أعظم واجبات الدين بل لا قيام للدين إلا بها ، فإن بني آدم لا تتم مصلحتهم إلا بالاجتماع لحاجة بعضهم إلى بعض ، ولا بد لهم عند الاجتماع من رأس ، حتى قال النبي صلى الله عليه وسلم { إذا خرج ثلاثة في سفر فليؤمروا أحدهم } ، رواه أبو داود ، من حديث أبي سعيد وأبي هريرة .

وروى الإمام أحمد في المسند عن عبد الله بن عمرو ، أن النبي قال : { لا يحل لثلاثة يكونون بفلاة من الأرض إلا أمروا عليهم أحدهم } فأوجب صلى الله عليه وسلم تأمير الواحد في الاجتماع القليل العارض في السفر ، تنبيها على سائر أنواع الاجتماع ، ولأن الله - تعالى - أوجب الأمر بالمعروف والنهي عن المنكر ولا يتم ذلك إلا بقوة وإمارة .

وكذلك سائر ما أوجبه من الجهاد والعدل وإقامة الحج والجمع والأعياد ونصر المظلوم ، وإقامة الحدود لا تتم إلا بالقوة والإمارة ولهذا روي : { أن السلطان ظل الله في الأرض } ويقال : " ستون سنة من إمام جائر أصلح من ليلة بلا سلطان " .

والتجربة تبين ذلك ; ولهذا كان السلف كالفضيل بن عياض وأحمد بن حنبل وغيرهما يقولون : " لو كان لنا دعوة مجابة لدعونا بها للسلطان " وقال النبي صلى الله عليه وسلم : { إن الله ليرضى لكم ثلاثة : أن تعبدوه ولا تشركوا به شيئا ، وأن تعتصموا بحبل الله جميعا ولا تفرقوا ، وأن تناصحوا من ولاه الله أمركم } ، رواه مسلم .

നിർബ്ബന്ധമായും അറിഞ്ഞിരിക്കണം, ജനങ്ങളുടെ ഭരണകാര്യമെന്നത് ദീനിന്റെ ഏറ്റവും പ്രധാനപ്പെട്ട നിർബ്ബന്ധകാര്യങ്ങളിൽ ഒന്നാണ്. എന്നല്ല, അതു കൂടാതെ ദീനിന് നിലനിൽപ്പേയില്ല………. നന്മ കല്പിക്കലും തിന്മ വിലക്കലും മാത്രമല്ല, ജിഹാദും നീതി നിർവഹണവും ഹജ്ജ്, ജുമുഅ, പെരുന്നാളുകൾ സംഘടിപ്പിക്കലും മർദ്ദിതരെ സഹായിക്കലും ശിക്ഷകൾ നടപ്പാക്കലുമെല്ലാം അല്ലാഹു നിർബ്ബന്ധമാക്കിയിരിക്കുന്നു. ശക്തിയും ഭരണവുമില്ലാതെ അവയൊന്നും പൂർണ്ണമാവില്ല……… ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ്യ – അസ്സിയാസത്തു ശറഇയ്യ



അഭിപ്രായങ്ങളൊന്നുമില്ല: