2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

പുറത്തിറങ്ങി.


ഖുര്‍ആന്‍ ലളിതസാരം ആന്‍ഡ്രോയ്ഡ് 
എഡിഷന്‍ പുറത്തിറങ്ങി.

മലയാളം പരിഭാഷ, ആയത്തുകളുടെയും പരിഭാഷയുടെയും ഓഡിയോ ഫയലുകള്‍, അറബി, മലയാളം പദങ്ങള്‍ അടിസ്ഥാനപ്പെടുത്തി സെര്‍ച്ച് ചെയ്യല്‍, വ്യത്യസ്ത ലിപികള്‍ തെരഞ്ഞെടുക്കാനുള്ള സംവിധാനം, ബുക്ക്മാര്‍ക്ക്, ആയത്തുകളും പരിഭാഷയും ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഷെയര്‍ ചെയ്യല്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങള്‍ ആന്‍ഡ്രോയിഡ് പതിപ്പിലുള്‍പ്പെടുത്തിയിരിക്കുന്നു.

മൊബൈല്‍ ഫോണില്‍ വൈഫൈ, 3ജി ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്രോഗ്രാം ഫയലുകള്‍ അതിവേഗം ഡൗണ്‍ലോഡ് ചെയ്യാനാവും. 12 മെഗാബയ്റ്റ് വരുന്ന എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ സിസ്റ്റത്തിന്റെ മെയിന്‍ മെമറിയില്‍ 50 മെഗാബയ്റ്റ് ഫ്രീ സ്‌പെയ്‌സ് ആവശ്യമാണ്. തുടര്‍ന്ന് മദീന മുസ്ഹഫിന്റെ മുഴുവന്‍ പേജുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ എക്‌സ്‌റ്റേണല്‍ മെമറി കാര്‍ഡില്‍ 55 മെഗാബെയ്റ്റ് ഫ്രീ സ്‌പെയ്‌സും ഓഡിയോ ഫയലുകള്‍ പൂര്‍ണ്ണമായും ഡൗണ്‍ലോഡ് ചെയ്യാന്‍ 1.8 ജിഗാബെയ്റ്റും ആവശ്യമാണ്. ഓഡിയോ ഫയലുകള്‍ മുഴുവനായോ അതല്ലെങ്കില്‍ ആവശ്യമായ സൂറത്തുകള്‍ മാത്രം തിരഞ്ഞെടുത്തോ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്.

മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാത്തവര്‍ക്കും പരിമിതമായ വേഗതയുള്ള കണക്ഷന്‍ മാത്രം ഉപയോഗിക്കുന്നവര്‍ക്കുമായി ആന്‍ഡ്രോയ്ഡ് പതിപ്പിന്റെ എ.പി.കെ ഫയല്‍, മുസ്ഹഫ് പേജുകള്‍, ഓഡിയോ ഫയലുകള്‍ എന്നിവ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ ഡി.വി.ഡി പതിപ്പ് ഡി4 മീഡിയ സ്‌റ്റോറിലൂടെ ലഭിക്കുന്നതാണ്. ഇന്റര്‍നെറ്റ് ഇല്ലാതെത്തന്നെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഈ ഫയലുകള്‍ ആവശ്യാനുസാരം മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

തെറ്റുകളും നിര്‍ദേഷങ്ങളും അറിയിക്കണം. ഖുര്‍ആന്‍ ലളിതസാരം ആന്‍ഡ്രോയിഡ് പതിപ്പില്‍ ഉണ്ടാവുന്ന അപ്‌ഡേഷന്‍, മോഡിഫിക്കേഷന്‍ എന്നിവ യഥാസമയം ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റിലും ലഭ്യമാക്കുന്നതാണ്. 


Quran Lalithasaram - screenshot thumbnail

Quran Lalithasaram - screenshot thumbnail
















Quran Lalithasaram - screenshot



https://play.google.com/store/apps/details?id=in.d4media.lalithasaram

2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്'

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്'

ഖസ്രജിയുടെ കയ്യിലുള്ള മുടി കെട്ട് 

കാണാത്തവർക്കായി സമർപ്പിക്കുന്നു ...







'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് ജമാഅത്തെ ഇസ്ലാമി ജന. സെക്രട്ടറി പി. മുജീബ് റഹ്മാന് സംസാരിക്കുന്നു

)

'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. മുഹമ്മദ് വേളം സംസാരിക്കുന്നു

)

തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില് ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഖാലിദ് മൂസാ നദ്‌വി
സംസാരിക്കുന്നു

)


'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനത്തില ൽ ഇല്ല്യാസ് 
മൗലവി മൗലവി  സംസാരിക്കുന്നു




'തട്ടിപ്പിന്റെ പാനപാത്രം; മുത്ത് നബിയെ വില്‍ക്കരുത്' എന്ന തലക്കെട്ടില്‍ 
കോഴിക്കോട് മുതലക്കുളത്ത് വെച്ച് സംഘടിപ്പിച്ച പൊതുസമ്മേളനം മാധ്യമ പ്രവര്ത്തകന് ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു

)


കാന്തപുരവും കദിറോവും:

നമസ്‌കാര സ്ഥലമാക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ട മഖാമു ഇബ്‌റാഹീമിനെക്കാള്‍ പുണ്യവും പ്രാധാന്യവും തന്‍രെ വശമുള്ള പാനപാത്രത്തിനാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഖത്തറില്‍ വെച്ച് പ്രസംഗിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇബ്‌റാഹീം നബി ചവിട്ടി നിന്ന സ്ഥലമാണ് മഖാമു ഇബ്‌റാഹീം. എന്നാല്‍ തന്റെ വശമുള്ള പാത്രം നമ്മുടെ മുത്ത് നബി ചുണ്ട് വെച്ച് വെള്ളം കുടിച്ചതാണ്.

എന്നാല്‍ ഈ പാത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് അത് കാന്തപുരത്തിനു നല്‍കിയ അഹ്മദ് ഖസ്‌റജിയല്ല, 
ചെച്‌നിയന്‍ ഭരണാധികാരി റംസാന്‍ കദിറോവാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ട മുസ്‌ലിംകളെ കൂട്ടകൊല നടത്തിയ ക്രൂരനും രക്തദാഹിയുമാണ് കദിറോവ്. ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെയായിരുന്നു കദിറോവ് ഈ കൂട്ടകൊല നടത്തിയത്. ഇസ്രയേലിനും സയണിസ്റ്റുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഈ കദിറോവ്. ഇസ്രയേലിലെ അബുഗോഷ് പട്ടണത്തില്‍ കദിറോവിന്റെ പേരില്‍ ഒരു റോഡു തന്നെയുണ്ട്. 2010-ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച കദിറോവിനെ പരിചയപ്പെടുത്തിയത് ഇസ്രയേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ എന്നായിരുന്നു.

ചെച്‌നിയന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്താനായി റഷ്യ, അമേരിക്ക, ഇസ്രയേല്‍ കൂടിക്കാഴ്ച്ചക്ക് മാധ്യസ്ഥത വഹിച്ചത് കദിറോവിന്റെ കൂട്ടുകാരനായ ഹോളിവുഡ് താരം സ്റ്റീവന്‍ സീഗളുമാണ്. കാന്തപുരവും ഖസ്‌റജിയും കദിറോവും തമ്മില്‍ അടുത്ത ബന്ധവും ഉറ്റ

സൗഹൃദവുമാവണം. അതുകൊണ്ടു തന്നെ ഖസ്‌റജി കൊടുത്ത പാത്രത്തില്‍ ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നമായ ആറു കോണുള്ള നക്ഷത്രവുമുണ്ടായതില്‍ (ദാവീദിന്റെ നക്ഷത്രം) ഒട്ടും അത്ഭുതപ്പെടാനില്ല. അപ്പോള്‍ കാന്തപുരം ഉസ്താദ് ആരുടെ ഏജന്റാണ്?


കടപ്പാട് : ഇസ്ലാം ഓണ്‍ ലൈന്‍




വ്യാപാര ലക്‌ഷ്യം മാത്രം

ജനകീയ പ്രശ്നങ്ങളിലോ പരിസ്ഥിതി സമരങ്ങളിലോ ഇന്നേ വരെ മുഖം കാണിച്ചിട്ടില്ലാത്ത മത വ്യാപാരി കാന്തപുരത്തിന്റെ ലേറ്റസ്റ്റ് ഇടപെടലിനു പിന്നിൽ വ്യാപാര ലക്‌ഷ്യം മാത്രം, ഇത്തരം സമരങ്ങളിൽ ഇസ്ലാം എവിടെ എന്ന് ചോദിച്ചിരുന്ന പുരോഹിതൻ പരിസ്ഥിതി ലോല പ്രദേശം സംരക്ഷിക്കാനുള്ള റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ ജനജീവിതം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്, എതിരാളികളെ കായികമായി നേരിടുന്ന ടൈഗർ സമസ്തക്കാരുടെ ഭീഷണി അക്ഷരാർത്ഥത്തിൽ തന്നെ എടുക്കുന്നു 
**************************************
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നിലപാടെടുത്തത് മര്‍കസിന്റെ നോളജ് സിറ്റി പദ്ധതി തടസ്സപ്പെടാതിരിക്കാനെന്ന് ഞങ്ങളുടെ കോ‍ഴിക്കോട് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. കോ‍ഴിക്കോട്ടെ പരിസ്ഥിതി ലോല വില്ലേജുകളില്‍പ്പെട്ട പുതുപ്പാടിയിലാണ് ഈ വമ്പന്‍ പദ്ധതി വരുന്നത്. രാഷ്ട്രീയ പ്രധാന്യമുള്ള മുദ്രാവാക്യങ്ങള്‍ ഏറ്റെടുത്തിരുന്ന കാന്തപുരത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എസ്.എഫ് നിശബ്ദമായതും ഇക്കാരണത്താലാണ്.

നൂറ്റി ഇരുപത്തഞ്ച് എക്കര്‍ സ്ഥലത്തുള്ള വന്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ് കാന്തപുരം ചെയര്‍മാനായ മര്‍കസ് നോളജ് സിറ്റി. ഫ്ലാറ്റുകള്‍, യൂണിവേ‍ഴ്സിറ്റി, മെഡിക്കല്‍ കോളജ്, വാണിജ്യ കേന്ദ്രം എന്നിവ അടങ്ങിയതാണ് ഈ പദ്ധതി. പുതുപ്പാടി, കോടഞ്ചേരി വില്ലേജുകളില്‍ പെട്ട കൈതപ്പൊയിലില്‍ ഈ പദ്ധതിയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമെന്ന് രേഖപ്പെടുത്തിയ ഈ വില്ലേജുകളില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള വന്‍ കെട്ടിടങ്ങളും കുന്നിടിക്കലും സാധ്യമല്ല. റിപ്പോര്‍ട്ട് നടപ്പായാല്‍ അതോടെ നോളജ് സിറ്റി പദ്ധതി തടസ്സപ്പെടുകയും ചെയ്യും. ഇത് മുന്നില്‍ കണ്ടാണ് കത്തോലിക്കാസഭയുടെ മുന്‍കൈയില്‍ നടക്കുന്ന കസ്തൂരി രംഗന്‍ സമരത്തെ കാന്തപുരം പിന്തുണക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിനായി പ്രചാരണം നടത്തിയിരുന്ന കാന്തപുരം വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയും ഇപ്പോള്‍ മൗനത്തിലാണ്. കസ്തൂരി രംഗന്‍ പ്രശ്നത്തില്‍ അടക്കം സുന്നി സ്റ്റുഡന്‍റ് ഫെഡറേഷന്‍ മൗനം പാലിച്ചതും ഈ പശ്ചാത്തലത്തിലാണ്. ഗാഡ്ഗില്‍ -കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരായ സമരത്തിനു പിന്നിലെ സാമ്പത്തിക താല്‍പര്യങ്ങള്‍ വ്യക്തമാക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാട്.





ഇത് തട്ടിപ്പിന്റെ പോരിശയാക്കപെട്ട പാന പാത്രം

                          
                 (പണം തട്ടാനൊരു ചട്ടി)



എവിടെ നിന്നോ ഒരു പാത്രം കൊണ്ട് വന്ന് അത് മഹാനായ നബി (സ) വെള്ളം കുടിക്കുവാൻ ഉപയോഗിച്ചതാണെന്ന് തട്ടിവിട്ട് മഖാമു ഇബ്രാഹീമിനേക്കാൾ പോരിശയുണ്ടെന്ന് കാന്തപുരത്തുകാരൻ മുസ്ല്യാർ പറയുമ്പോൾ ദീനീ സ്നേഹികൾ ചോദ്യം ചെയ്യും . അള്ളാഹുവിന്റെ ദീനിനെയും നബി (സ) യെയും കാന്തപുരത്തിനും അദേഹത്തിന്റെ അനുയായികൾക്കും വിറ്റ് കാശാക്കാനുള്ളതല്ല. കാന്തപുരം മുസ്ല്യാര് അള്ളാഹുവിന്റെ ദീനിൽ അദേഹത്തിന് തോന്നിയത് കൂട്ടി ചേർക്കാൻ നോക്കണ്ട . മഖാമു ഇബ്രഹീമിനേക്കാൾ കാന്തപുരം കൊണ്ടുവന്ന പാത്രത്തിനാണെന്ന് പറയാൻ അദേഹത്തിന് എന്താ തെളിവ് ?


കാന്തപുരത്തിന് തോന്നിയത് പറയാനുള്ളതാണോ 

അള്ളാഹുവിന്റെ ദീൻ ? 














ഇവിടെയും ചിലത് ഉണ്ട് 

http://vallithodika.blogspot.in/2013/09/blog-post_3.html

യുവത്വം ഉറുമ്പരിക്കരുത്

                  കാരക്കുന്നിലേക്ക് സ്വാഗതം 

2014, ഫെബ്രുവരി 17, തിങ്കളാഴ്‌ച

ഹാക്കിമിയ്യത്ത്‌, ജനാധിപത്ത്യം, മതേതരത്വം തുടങ്ങിയവയോടുള്ള സമീപനം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ തെറ്റുപറ്റി, കുടുതല്‍ പഠിക്കണം - സകരിയ്യാ സ്വലാഹി!!



അങ്ങനെ ഒടുവില്‍ സകരിയ്യാ സ്വലാഹിയും ചില സത്യങ്ങള്‍ മനസ്സിലാക്കി തുടങ്ങി; ഭാഗികമായെങ്കിലും തുറന്നു പറയാനും!. ഹാക്കിമിയ്യത്ത്തിന്റെയും ജനാധിപത്ത്യത്തോടും മതേതരത്വത്തോടുമുള്ള സമീപനത്തിന്റെയും വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കാന്‍ നാം ഇതുവരെ പറഞ്ഞത്‌ തെറ്റായിരുന്നുവെന്ന്!. 'അങ്ങനെയെങ്കില്‍ ജനാധിപത്യം ഹറാമാണ് എന്ന് നിങ്ങള്‍ക്കങ്ങ് തുറന്ന് പറഞ്ഞാല്‍ പോരെ' എന്നും , 'ഞാനിപ്പോള്‍ ഹാക്കിമിയ്യത്തിനെ കുറിച്ച് നിങ്ങളോട് ഡിപ്പായി ഒരു ചോദ്യം ചോദിച്ചാല്‍ നിങ്ങള്‍ക്ക്‌ മറുപടി പറയാന്‍ പറ്റുമോ?' എന്നും സകരിയ്യാ സ്വലാഹി ഫൈസല്‍ മുസ്ല്യാരോടു ചോദിക്കുന്നു!. 'എനിക്ക് പഠിക്കേന്ടതുണ്ട്' എന്ന് ഫൈസല്‍ മുസല്യാരും!!. എന്നുവെച്ചാല്‍ വിഷയത്തിന്റെ എ.ബി.സി.ഡി പോലും പഠിക്കാതെയാണ് ഇത്തരം വിഷയങ്ങളിലോക്കെ ഇക്കാലമത്രെയും മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിച്ച് നടന്നത് എന്ന് ചുരുക്കം!. ഇനി എന്നാണാവോ തങ്ങള്‍ക്ക് പറ്റിയ തെറ്റ് പരസ്യമായി തുറന്നു പറയാന്‍ ഈ മൌലവിമാര്‍ തയ്യാറാവുക?! അതോ സകരിയ്യാ സ്വലാഹിക്കും ജിന്ന് ബാധക്ക് പുറമേ 'മൌദുദി ബാധ'യും ഏറ്റതാണ് എന്നുവരുമോ?!. അതുമല്ലെങ്കില്‍ ഇവരും 'അഖ് ലാനി'കളായി എന്ന് വരുമോ.....?!

കാലമേറെ വൈകിയിട്ടാണെങ്കിലും സകരിയ്യാ സ്വലാഹിയും ഫൈസല്‍ മുസല്യാരും ഇത്തരം വിഷയങ്ങള്‍ 'പഠിച്ച് തുടങ്ങി'യത്‌ തന്നെ വലിയ കാര്യം... വാചക കസര്‍ത്തുകള്‍ക്കപ്പുറമുള്ള യഥാര്‍ത്ഥ 'സലഫി മന്‍ഹജി'ലേക്ക് തിരിച്ചു വരാന്‍ 'ഹിസ്ബിയ്യത്ത്' മാറ്റിവെച്ചുകൊണ്ടുള്ള യഥാര്‍ത്ഥ പഠനങ്ങളിലുടെ ഭാവിയിലെങ്കിലും ഇവര്‍ക്ക്‌ ഭാഗ്യമുണ്ടായെങ്കിലോ?!.

http://www.youtube.com/watch?v=G08ZVTndfGw


2014, ഫെബ്രുവരി 8, ശനിയാഴ്‌ച

മുജാഹിദ്‌ സമ്മേളനത്തിനു ബി.ജെ.പി മൗലവിയോ?



കോട്ടക്കൽ  നടക്കാൻ പോകുന്ന മുജാഹിദ്‌ മടവൂർ സംസ്താന സമ്മേളനത്തിനു ഉദ്ഘാടകനായ 

മൗലാനാ വഹീദുദ്ദീൻ ഖാൻ ഉത്തരേന്ത്യയിൽ 'ബി.ജെ.പി മൗലാന' എന്നറിയപ്പെടുന്ന ആളാണു. 

അദ്ദേഹത്തിന്റെ ബി.ജെ.പി.ബന്ധത്തിനു ചില ഉദാഹരണങ്ങൾ:

1.ബാബരി മസ്ജിദ്‌ രാമക്ഷേത്രത്തിനു വേണ്ടി വിട്ടുകൊടുക്കുകയും അതിന്മേലുള്ള 


അവകാശവാദം മുസ്ലിംകൾ ഉപേക്ഷിക്കുകയും ചെയ്യണം എന്നു അഭിപ്രായപ്പെട്ടു കൊണ്ട്‌ 

അദ്ദേഹം 

2010 ഒക്ടോബരിൽ "ടൈംസ്‌ ഓഫ്‌ ഇന്ത്യ"യിൽ ലേഖനമെഴുതിയത്‌ വൻ വിവാദമായിരുന്നു.


2. 2004ലെ ഇലക്ഷനിൽ വാജ്‌ പേയിയുടെ വിജയത്തിനു വേണ്ടി ലക്ക്നൗ മൻഡലത്തിൽ പ്രചരണം 


നടത്തിയ "വാജ്പേയി ഹിമായത്ത്‌ കമ്മിറ്റി" എന്ന ബി.ജെ.പിയുടെ സംഘടനയുടെ 

രക്ഷാധികാരിയായിരുന്നു ഇദ്ദേഹം.

3. അദ്വാനിയുടെ ആത്മകതയായ "എന്റെ രാജ്യം, എന്റെ ജീവിതം" എന്ന പുസ്തകത്തിന്റെ ഉർദ്ദു 


പതിപ്പിന്റെ പ്രകാശന ചടങ്ങിൽ അധ്യക്ഷത വഹിച്ചത്‌ ഇദ്ദേഹമാണു.

4. 2000ൽ ബി.ജെ.പി ഭരണകാലത്താണു ഇദ്ദേഹത്തിനു പദ്‌ മ ഭൂഷൺ അവാർഡ്‌ ലഭിച്ചത്‌. 2003 ൽ 

ബി.ജെ.പിയുടെ രാജ്യസഭാ നൊമിനിയായി ഇദ്ദേഹത്തിന്റെ പ്പേരു പരിഗണിക്കപ്പെട്ടിരുന്നു.

5. 2010ൽ ഇദ്ദേഹത്തിനു രാജീവ്‌ ഗാന്ധി സദ്ഭാവനാ അവാർഡ്‌ നൽകാൻ തീരുമാനിച്ചപ്പോൾ 


ബി.ജെ.പി വിശ്വസ്തനായ മൗലാനക്ക്‌ അവാർഡ്‌ നൽകുന്നതിനെതിരെ കോൺഗ്രസ്‌ 

നേതാക്കൾക്കിടയിലും മുസ്ലിംകൾക്കിടയിലും പ്രതിഷേധമുണ്ടായിരുന്നു.

6. ഇദ്ദേഹം ആർ.എസ്‌.എസ്സിന്റെ സൈദ്ധാന്തിക വാരികയായ 'ഓർഗ്ഗനൈസറി'ൽ പലപ്പോഴും 


ലേഖനങ്ങൾ എഴുതാറുള്ളയാളാണു. ഇസ്ലാമിക മത മൗലിക വാദത്തിനെതിരസ്യ പ്രബുദ്ധ 

വ്യക്തിത്വം എന്നാണു അദ്ദേഹത്തെ 'ഓർഗ്ഗനൈസർ' വിശേഷിപ്പിക്കാറുള്ളത്‌.

ബി.ജെ.പി കാര്യമായ മുസ്ലിം വിരുദ്ധ കലാപങ്ങൽ നടപ്പാകിയിട്ടില്ലാത്ത കേർളത്തിൽ ഒരു മുസ്ലിം 


പണ്ടിതൻ അവരുമായി വേദി പങ്കിടുന്നതും അവരുടെ കേസരി വാരികയിൽ എഴുതുന്നതും നമുക്കു 

സംകൽപിക്കാനാവുമോ? അപ്പോൾ ആർ.എസ്‌.എസ്‌. ഒട്ടനവധി മുസ്ലിം വിരുദ്ധ കലാപങ്ങൾ നടത്തിയ 

ഉത്തരേന്ത്യയിൽ അവരുമായി വേദി പങ്കിടുകയും അവരുടെ വാരികയിൽ എഴുതുകയും ചെയ്യുന്നത്‌ 

എത്ര വലിയ പണ്ഡിതനായാലും മാനവികത ഉദ്ഗോഷിക്കുന്ന ഒരു സമ്മേളനത്തിന്റെ 

ഉദ്ഘാടനാകാൻ പറ്റുമൊ?


മൗലാന ഒന്നിനു പിറകെ മറ്റൊന്നായി രണ്ടു പ്രമുഖ മുസ്ലിം സംഘടനകളിൽ 25 വർഷം 


നേതൃതലത്തിൽ പ്രവർത്തിച്ച സേഷം 1975 മുതൽ സ്വന്തമായ ഒരു സ്താപനവും ഒരു 'അൽ രിസാല' 

വാരികയുമായി ഏകാന്തനായി കഴിയുകയാണു. വാരികയിൽ മുഖ്യമായും അദ്ദേഹത്തിന്റെ 

രചനകൾ തന്നെ. കേരളത്തിൽ മുജാഹിദ്‌ പ്രസ്താനത്തിൽ ഒരു വലിയ വിഭാഗം ഔദ്യോഗിക 

സംഘടനാ സംവിധാനം ഉപേക്ഷിച്ച്‌ കേവലം ഫാൻസ്‌ അസ്സോസിയേഷനുകളായി മാറി പിന്തിരിപ്പൻ 

ആശയങ്ങൾ പ്രചരിപ്പിക്കുന്ന പുതിയ സാഹചര്യത്തിൽ അതിൽ നിന്നൊഴിവായ മടവൂർ വിഭാഗം 

ഇങ്ങനെ കൂട്ടം തെറ്റി നീങ്ങുന്ന ഒരു പണ്ഡിതനെ (അതും സലഫിയല്ലാത്ത) തങ്ങളുടെ 

മഹാസമ്മേളനത്തിന്റെ മുഖ്യാതിതിയായി കൊണ്ടുവരുന്നത്‌ ഉചിതമാണോ?

മോദിസവും വർഗ്ഗീയതയും ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വേളയിൽ ബി.ജെ.പി സഹയാത്രികനെ 

സമ്മേളനത്തിൽ കൊണ്ടുവരുന്നത്‌ എന്ത്‌ സന്ദേശമാണു നൽകുക? മ്മുസ്ലിം പിന്തുണ നേടാൻ പിടിപ്പതു 

തന്ത്രങ്ങൾ നെയ്തുകൊണ്ടിരിക്കുന്ന മോദി "പ്രധാന മന്ത്രിയായി മുസ്ലിംകൾ മോദിയെ 

പിന്തുണക്കണം" എന്നൊരു പ്രസ്താവന വഹീദുദ്ദീൻ ഖാനിൽ നിന്നു കരസ്തമാക്കിയെടുക്കുകയും 

അതു പ്രധാന വാർത്തയായാവുകയും ചെയ്താൽ വഷളാകുകയില്ലേ മുജഹിദ്‌ മടവൂർ ഗ്രൂപ്പ്‌ 

നേതാക്കൾ?


ചിന്തിക്കുക.. തിരുത്തുക.. സൂക്ഷ്മത കൈകൂള്ളുക.



(Wahiduddin Khan എന്നും BJP എന്നും ടൈപ്പ്‌ ചെയ്ത്‌ ഗൂഗ്ലിൽ സേർച്ച്‌ ചെയ്താൽ പ്രമുഖ 

സ്രോതസ്സുകളിൽ നിന്നു ഈ വിവരങ്ങൾ ലഭിക്കുന്നതാണു)


സ്നേഹപൂർവ്വം ഇബ്നുഹാഷിം മാഹി.