2017, മേയ് 5, വെള്ളിയാഴ്‌ച

പഴയ വാടകരയും ബേപ്പൂരും പുതിയ ഷാജിയും ഖമറുന്നീസയും

പഴയ വടകരയും  ബേപ്പൂരും പുതിയ ഷാജിയും ഖമറുന്നീസയും 
അതെ ലീഗും ലീഗിലുള്ളവരും എന്നും മത്സരത്തിൽ തന്നെയാണ് 

https://www.facebook.com/Vettamnews/videos/1333776463342664/

കോണ്‍ഗ്രസും മുസ്‌ലിം ലീഗും ചേര്‍ന്ന്‌ ബി.ജെ.പിക്ക്‌ അക്കൗണ്ട്‌ തുറക്കാനുള്ള പദ്ധതിയില്‍ എങ്ങനെ സഹകരിച്ചുവെന്നതിന്റെ ചരിത്രം നമുക്ക് അന്നത്തെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജി മാരാരുടെ ജീവചരിത്രപുസ്‌തകമായ `രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗര'ത്തില്‍, `പാഴായ പരീക്ഷണം' എന്ന അധ്യായത്തില്‍ ഇതിന്റെ വിശദാംശങ്ങള്‍ നമുക്ക്‌ കാണാം. വടകര പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്സിന്റെ നിയമോപദേശകന്‍ അഡ്വ. രത്‌നസിംഗും ബേപ്പൂര്‍ അസംബ്ലി മണ്ഡലത്തില്‍ ആര്‍.എസ്‌.എസ്‌ സൈദ്ധാന്തിക സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതാവ്‌ ഡോ. കെ. മാധവന്‍ കുട്ടിയും കോണ്‍ഗ്രസ്‌, ലീഗ്‌, ബി.ജെ.പി കക്ഷികളുടെ പൊതുസ്ഥാനാര്‍ഥിയായി രംഗത്ത്‌ വന്നത്‌ അന്നായിരുന്നു. മാരാരുടെ ജീവചരിത്രത്തില്‍ നിന്ന്‌ ആ കാലം ഇങ്ങനെ വായിക്കാം:
 ``ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മുറ തെറ്റാതെ മത്സരിക്കുന്ന ബി.ജെ.പിയെ ജയം എന്ന ഭാഗ്യം കടാക്ഷിച്ചിട്ടേയില്ല. എങ്കിലും തളര്‍ച്ച തീരെ ബാധിക്കാതെ വളരാന്‍ കഴിയുന്നുവെന്നത്‌ അത്ഭുതത്തോടെയാണ്‌ പലരും വീക്ഷിച്ചത്‌. 1991-ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചേ തീരൂ എന്ന ചിന്ത ശക്തിപ്പെട്ടു. ആരുമായി ചേര്‍ന്നും ലക്ഷ്യം നേടണമെന്നായിരുന്നു തീരുമാനം. മാര്‍ക്‌സിസ്റ്റ്‌ ഹുങ്കിനിരയായി ഏറെ കഷ്‌ടനഷ്‌ടങ്ങള്‍ സഹിക്കുന്ന പ്രസ്ഥാനമെന്ന നിലക്ക്‌ ബി.ജെ.പി അവരുമായി അടുക്കുന്നതിന്‌ ഒരു സാധ്യതയുമില്ല. പിന്നെയുള്ളത്‌ ഐക്യമുന്നണിയാണ്‌. ഐക്യമുന്നണി കക്ഷികളും വിജയപ്രതീക്ഷ തീരെയില്ലെന്ന്‌ കണക്കുകൂട്ടി നില്‍ക്കുകയായിരുന്നു. ബി.ജെ.പിയുമായി ബന്ധപ്പെടുന്നതില്‍ തെറ്റില്ലെന്ന്‌ അവരും അവരുമായി ബന്ധപ്പെട്ടുപോലും ജയിക്കണമെന്ന്‌ ബി.ജെ.പിയും ചിന്തിച്ചു. ഒരു കൂട്ടുകെട്ട്‌ രാഷ്‌ട്രീയത്തിന്റെ ആദ്യാക്ഷരങ്ങള്‍ പോലും അന്ന്‌ ബി.ജെ.പിക്ക്‌ വശമുണ്ടായിരുന്നില്ല. `പൂച്ചക്കാര്‌ മണികെട്ടും'എന്ന ശങ്കക്ക്‌ അന്ത്യം കുറിച്ച്‌ ഇരുകൂട്ടരും തമ്മിലുള്ള രാഷ്‌ട്രീയ ബാന്ധവത്തിന്‌ കളമൊരുക്കിയത്‌ രണ്ട്‌ പത്രപ്രവര്‍ത്തകരാണ്‌. കോണ്‍ഗ്രസ്‌ മാത്രമല്ല, മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ധാരണ പ്രതീക്ഷയോടെയാണ്‌ വീക്ഷിച്ചത്‌. ലീഗും ബി.ജെ.പിയും തമ്മിലടുക്കുമോ എന്ന സംശയമായിരുന്നു ആദ്യം ചിലര്‍ക്ക്‌. എന്നാല്‍ ലീഗ്‌ നേതാക്കളും ബി.ജെ.പി പ്രതിനിധികളും നിരവധി തവണ ചര്‍ച്ച നടത്തി. മറ്റു കക്ഷികളെക്കാള്‍ സഹകരണാത്മക സമീപനം അവരിലുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണിയും മറ്റും ധാരണ പ്രവാര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന നിലപാടായിരുന്നെങ്കില്‍ ബി.ജെ.പി സഹകരണം ഉറപ്പിക്കുന്നതില്‍ കരുണാകരന്‍ അത്യുത്സാഹം കാണിച്ചു. തിരുവനന്തപുരവും എറണാകുളവും മലപ്പുറവും തൃശൂരും കോഴിക്കോടും കൂടിയാലോചനകള്‍ക്ക്‌ വേദിയായി. ഒടുവിലുണ്ടായ ധാരണ പ്രകാരം സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബേപ്പൂരില്‍ ഡോ. കെ മാധവന്‍ കുട്ടിയെ നിര്‍ത്താനും വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. രത്‌നസിംഗിനെ പൊതുസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനും തീരുമാനിച്ചു. ധാരണയിലെ പരസ്യമായ ഈ നിലപാടിന്‌ പുറമെ മഞ്ചേശ്വരത്ത്‌ കെ.ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ. രാമന്‍ പിള്ള, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ.രാജഗോപാല്‍ എന്നിവര്‍ക്ക്‌ ഐക്യമുന്നണി പിന്തുണ നല്‍കാന്‍ ധാരണയിലെത്തിയിരുന്നു. കെ.ജി മാരാര്‍ക്ക്‌ ജയിക്കാനാവശ്യമായ വോട്ട്‌ കോണ്‍ഗ്രസും ലീഗും നല്‍കുമെന്ന്‌ ഉറപ്പുണ്ടായി. അതിനായി ഓരോ മുതിര്‍ന്ന നേതാക്കളെ തന്നെ അവര്‍ ചുമതലപ്പെടുത്തുകയും ചെയ്‌തു'' (കെ.ജി മാരാര്‍: രാഷ്‌ട്രീയത്തിലെ സ്‌നേഹ സാഗരം, പേജ്‌ 155-156, പ്രസാധനം, കുരുക്ഷേത്ര പ്രകാശന്‍).


ഷാജിക്ക് കൂട്ടിനു ഖമറുന്നീസയെയും കിട്ടി  ഇനി രണ്ടാളും കൂടി ഒരു ഗാനമേള  നടത്തട്ടെ ...അല്ലാതെ  എന്ത് പറയാൻ 

ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന വനിതാ ലീഗ് നേതാവില്‍ നിന്ന് ; ബിജെപിയെ പുകഴ്ത്തി നേതാവ്

തിരൂര്‍: ബിജെപിയ്ക്ക് പ്രവര്‍ത്തന ഫണ്ട് വനിതാ ലീഗ് നേതാവില്‍ നിന്ന്. ബിജെപി കേരളത്തിലും പുറത്തും വളര്‍ന്നുകൊണ്ടിരിക്കുന്ന പാര്‍ട്ടിയാണെന്നും വനിതാലീഗ് സംസ്ഥാന പ്രസിഡന്റും സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അധ്യക്ഷയുമായ ഡോ. ഖമറുന്നിസ അന്‍വര്‍.
പ്രവര്‍ത്തനഫണ്ടിലേയ്ക്കുള്ള തുക തിരൂരിലുളള തന്റെ വീട്ടില്‍വെച്ച് ബിജെപി മണ്ഡലം പ്രസിഡന്റ് കെപി പ്രദീപ്കുമാറിന് കൈമാറിയശേഷം സംസാരിക്കുകയായിരുന്നു അവര്‍.
നാടിന്റെ വളര്‍ച്ചയ്ക്ക് ബിജെപി നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും അതിനാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനായി തന്നാല്‍ കഴിയുന്ന ചെറിയഫണ്ട് നല്‍കുന്നുവെന്നും ഖമറുന്നിസ അന്‍വര്‍ പറഞ്ഞു.
വനിതാ ലീഗ് നേതാവ് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയതിലൂടെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഊര്‍ജം വര്‍ധിച്ചിരിക്കുകയാണെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു എന്നാല്‍ സംഭത്തെക്കുറിച്ച് പരിശോധിച്ച് നടപടിയെടുക്കുമെന്നും ഖമറുന്നീസയുടെ നടപടി തെറ്റാണെന്നും ലീഗ് നേതാവ് മായിന്‍ഹാജി പറഞ്ഞു.


https://www.facebook.com/mohammediqbal.njk/videos/1919444658270708/