മലപ്പുറവും തീവ്ര വാദ മതവും ! രണ്ടു അമ്മമാരുടെ വര്‍ത്തമാനങ്ങള്‍ ഹാദിയയുടെ അമ്മ പറഞ്ഞ തീവ്രവാദ മതത്തെ കുറിച്ച് എല്ലാവരും പഠിക്കുന്നത് നല്ലതാണ്. മലപ്പുറത്തെ കുറിച്ച് ഒരമ്മ എന്ത് പറയുന്നു എന്ന് കേള്‍ക്കുന്നതും നല്ലതാണ്
വീട്ടുതടങ്കലിലായിരിക്കെ തന്നെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നെന്ന് ഹാദിയ. തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ആളുകള്‍ കൌണ്‍സിലിങ് നടത്തി. സനാതന ധര്‍മത്തിലേക്ക് മടങ്ങണമെന്ന് ഭീഷണിപ്പെടുത്തി. താന്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് പത്രസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഹാദിയ പറഞ്ഞു. കൊടിയ മാനസിക പീഡനമാണ് വീട്ടുതടങ്കലില്‍ നടന്നതെന്ന് ഹാദിയ സേലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹാദിയ അനുഭവിച്ച പീഡനങ്ങള്‍ക്ക് ഒന്നാം പ്രതി കേരള സര്‍ക്കാരല്ലേ ? ശിവശക്തി യോഗ സെന്‍റെര്‍ പ്രവര്‍ത്തകര്‍ തിരിച്ചു മതം മാറാന്‍ ആവശ്യപ്പെട്ടു എന്ന് ഹാദിയ പറയുന്നു സ്വാമി അഗ്നിവേഷ് പറയുന്നു ഹാദിയയെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിച്ചത് ഗുരുതരമാണെന്നും അന്വേഷിക്കണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേഷ്. പിണറായി സര്‍ക്കാരിന് മൃതു ഹിന്ദുത്വ സമീപനമുണ്ടെന്നും കേരളപോലീസ് കാവല്‍ നില്‍ക്കെയാണ് ആര്‍.എസ്സ്.എസ്സ് സംഘം ഘര്‍വാപ്പസിക്ക് ശ്രമിച്ചതെന്നും സ്വാമി അഗ്നിവേഷ് ഡല്‍ഹിയില്‍ പറഞ്ഞു. ഹാദിയ സേലത്ത് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
കാക്കനാട്ടെ ശിവശക്തി യോഗ സെന്‍റര്‍ അടക്കം ആര്‍.എസ്സ്.എസ്സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഘര്‍വാപ്പസി കേന്ദ്രങ്ങള്‍ പൊളിച്ച്മാറ്റപ്പെടേണ്ടവയാണെന്ന് സ്വാമി അഗ്നിവേഷ് പറഞ്ഞു. ഘര്‍വാപ്പസി ശ്രമം സുപ്രീംകോടതി പരിഗണിക്കണമെന്നു അഗ്നിവേഷ് ആവശ്യപ്പെട്ടു. പോലീസ് കാവല്‍ നില്‍ക്കെയാണ് ഹാദിയയെ ഘര്‍വാപ്പസിക്ക് ശ്രമിച്ചത്. പിണറായി സര്‍ക്കാരിന് മൃതുഹിന്ദുത്വ സമീപനമുണ്ടെന്നും അഗ്നിവേശ്.
ശിവശക്തി യോഗ സെന്‍ററുകാര്‍ വൈക്കത്തെ വീട്ടിലെത്തി ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും മാനസീകമായി പീഡിപ്പിച്ചിരുന്നെന്നും ഹാദിയ വെളിപ്പെടുത്തിയ പശ്ചാതലത്തിലാണ് സ്വാമി അഗ്നിവേശിന്‍റെ പ്രതികരണം, ഹാദിയ കേസില്‍ ഇപ്പോഴത്തെ സുപ്രീം കോടതി വിധി ഭാഗികമാണെന്നു പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അഗ്നിവേശ് ചൂണ്ടിക്കാട്ടി.
ഞാൻ മാക്സിമം ടോർച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്.ഈ 6 മാസവും ഞാൻ എനിക്ക് ഇഷ്ടമില്ലാത്തവരെ മാത്രമാണ് കണ്ടുകൊണ്ടിരുന്നത്.മതം മാറ്റാൻ സ്ഥിരമായി കൗണസലിങ്ങിന് ആളുകൾ വരുമായിരുന്നു. നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിട്ടുണ്ട്.മതംമാറി എന്ന് പത്രസമ്മേളനം നടത്തി പറയാൻ ശിവശക്തിയോഗാ സെന്ററിന്റെ ആളുകൾ വീട്ടിൽ വന്ന് നിർബന്ധിച്ചിട്ടുണ്ട്. (ഹാദിയയുടെ വെളിപ്പെടുത്തൽ) ഒരു അപരിചിതന് വൈക്കത്തെ ഹാദിയയുടെ വീട് നിൽക്കുന്ന പ്രദേശത്ത് കൂടെ സ്വതന്ത്രമായി വഴി നടക്കാൻ പോലും ആകുമായിരുന്നില്ല.അത്ര മാത്രം സുരക്ഷയായിരുന്നു കേരളാ പോലീസ് ഒരുക്കിയിരുന്നത്.പ്രദേശത്ത് ഭീകരാന്തരീക്ഷമാണെന്നും തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്നും നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. 'മഞ്ച് വാൻ' എന്ന് ഇടതുപക്ഷക്കാരൻ കെ.ജെ ജേക്കബും, 'ചിയർഗേൾസ്' എന്ന് പ്രമുഖമാധ്യമ പ്രവർത്തക ഷാഹിനയും അവർക്ക് കയ്യടിച്ചിരുന്ന സംഘീ-സഖാവ് ഫാൻസും നിരന്തരമായി ആക്ഷേപിച്ചിരുന്ന, ഹാദിയയെ കാണാൻ പുസ്തകങ്ങളുമായി ചെന്ന സ്ത്രീപ്രവർത്തകരെ പോലീസ് നേരിട്ടത് എങ്ങനെയെന്നത് കേരളം കണ്ടതാണ്. ആരോഗ്യസ്ഥിതിയെ മോശമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹാദിയയെ സന്ദർശ്ശിക്കാൻ ചെന്ന മെഡിക്കൽ സംഘത്തെ വീടിന് അകലേ വെച്ചു തന്നെ പോലീസ് തടഞ്ഞിരുന്നു.ഹാദിയക്ക് ഷെഫിൻ അയച്ച കത്തുകൾ വരെ അശോകൻ കൈപറ്റാതെ തിരിച്ചയച്ചിരുന്നു.തനിക്ക് വീട്ടിൽ സംസാരിക്കുന്നതിന് വരെ ലിമിറ്റേഷൻ ഉണ്ടായിരുന്നുവെന്നും ഹാദിയ. പോലീസിന്റെ ഈ സംരക്ഷണ കവചമെല്ലാം ഭേദിച്ച് എങ്ങനെയാണ് ഘർവാപ്പസി സംഘത്തിന് ഹാദിയയെ സന്ദർശ്ശിക്കാനും ചാനലിൽ അവർ വെളുപ്പെടുത്തിയത് പോലെ ടോർച്ചർ ചെയ്യാനും സാധിച്ചത്? ഈ 6 മാസവും എനിക്ക് ഇഷ്ടമില്ലാത്തവരെയാണ് ഞാൻ കണ്ടു കൊണ്ടിരുന്നത് എന്ന ഹാദിയയുടെ വെളിപ്പെടുത്തൽ അങ്ങനങ്ങ് തള്ളിക്കളയാനാവുമോ? ഹാദിയയെ സന്ദർശ്ശിക്കാൻ ആർക്കൊക്കെ ആയിരുന്നു 'നിയമപരമായി തടസ്സം' എന്നത് ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വ്യക്തമാണ്.ആരെ ഒക്കെയാണ് തടയേണ്ടിയിരുന്നത് എന്നതിൽ കേരളാപോലീസിന് വ്യക്തമായ ബോധ്യവും നിർദ്ദേശവും ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. എൻ.ഐ.എ റിപ്പോർട്ട് കോടതിക്കും മുൻപേ പരിശോധിക്കാനും 'കണ്ടെത്തലുകളിൽ' ഒപ്പ് വെക്കാനും അവസരം ലഭിച്ച പ്രമുഖമാധ്യമപ്രവർത്തകക്കും സംഘത്തിനും എന്ത് കൊണ്ട് വീട്ടിലേക്ക് അനുമതി ലഭിച്ചു എന്നതിലും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ഹാദിയ സംഘീ ഘർവാപ്പസിക്കാരുടെയും അശോകന്റേയും നിരന്തരപീഡനത്തിനിരയാവുന്നുവെന്നും, എന്നെ തല്ലുന്നേ എന്നവൾ നിലവിളിക്കുന്നത് കേട്ടുവെന്നും പറഞ്ഞു കൊണ്ടിരുന്നവരെ അപഹസിച്ചും അവഹേളിച്ചും ആർമ്മാദിച്ചിരുന്ന സൈബർ സംഘീ-സഖാ കുറുമുന്നണിക്ക് ഹാദിയയുടെ വെളിപ്പെടുത്തലിൽ അൽപം ക്ഷീണം ആകാവുന്നതാണ്. എല്ലാതരം തടവറകളേയും അതിജീവിച്ച് ഹാദിയക്ക് അവളുടെ ശബ്ദം തിരികെ ലഭിച്ചിരിക്കുന്നു.ഏറെ ഗൗരവമുള്ളതാണ് ഹാദിയയുടെ വെളിപ്പെടുത്തലുകൾ. വഴിയിൽ ചെക്ക്പോസ്റ്റ് വെച്ച്, വീടിനു ചുറ്റും മഫ്ടിയിലും അല്ലാതെയും പോലീസിനെ കുത്തി നിറച്ച് എന്ത് സംരക്ഷണമായിരുന്നു പിണറായി സർക്കാർ ഹാദിയക്ക് ഒരുക്കിയിരുന്നത്? ഇതെല്ലാം സർക്കാറിന്റെ അറിവോടെ അല്ല നടന്നതെന്ന് ജനം വിശ്വസിക്കണോ? ഹാദിയയുടെ ഘർവാപ്പസി തന്നെയായിരുന്നോ സംഘ്പരിവാറിനൊപ്പം ഇടത്‌സർക്കാറിന്റെയും താത്പര്യം എന്ന ആരോപണങ്ങളെ എങ്ങനെയാണിനി പ്രതിരോധിക്കുക? വഴുതരുത്. ഹാദിയയുടെ ഓരോ വെളിപ്പെടുത്തലുകൾക്കും സർക്കാരും മുഖ്യമന്ത്രിയും എണ്ണിയെണ്ണി മറുപടി പറഞ്ഞേ തീരൂ..
(കടപ്പാട്) ഈ സ്വാമി പറയുന്നതിലും കാര്യങ്ങളുണ്ട് ...
ഈ ശബ്ദം ഇപ്പോള്‍ ഏറെ പ്രസക്തമാണ് ...ഒന്ന് കൂടി കേട്ട് നോക്കാം
തടവറയില്‍ നിന്ന് കോളേജിലേക്ക് ...കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലേക്ക്
ഹാദിയ എന്നാല്‍ വഴികാട്ടി എന്നാണു അര്‍ഥം ....അതെ ശെരിക്കും ഹാദിയ വഴികാട്ടിയാണ്
അടി പ തറാതെ
ഹാദിയ കേസ് സുപ്രീം കോടതിക്ക് പോലും പെട്ടൊന്ന് അവസാനിപ്പിക്കാൻ കഴിയാത്ത വിധം വഷളാക്കിയതിൻ്റെ ഉത്തരവാദിത്വം പിണറായി സർക്കാറിന് മാത്രമാണ്.സംഘപരിവാറിനെ നമുക്ക് വിടാം. കാരണം അത് അവരുടെ മിഷൻ്റെ ഭാഗമാണ്.അഛൻ അശോകനെയും വിടാം. ആ പാവത്തെ സംഘ പരിവാർ ബലിയാടാക്കിയതാണ്.വിവാഹം റദ്ദാക്കി അഛൻ്റെ കൂടെ അയച്ച ഹാദിയക്ക് സംരക്ഷണം നൽകണമെന്ന് മാത്രം വിധിച്ച കോടതി വിധിയെ സംഘ പരിവാറിന് വേണ്ടി ദുർവ്യാഖ്യാനിച്ച് പിണറായി സർക്കാർ ഹാദിയക്ക് തടങ്കൾ പാളയം തിർത്തത് കൊണ്ടാണല്ലോ സുപ്രീം കോടതിയെ പോലും പരിഭ്രമിപ്പിക്കുന്ന തരത്തിൽ ഒരു സാമൂഹിക പ്രശ്നമായി ഹാദിയ കേസ് വളർന്നത്.വിധിക്കാൻ പാടില്ലാത്തത് വിധിച്ച ഹൈ കോടതിക്കും ഉത്തരവാദിത്വമുണ്ട്. അതവിടെ നിൽക്കട്ടെ.ഏതായാലും പിണറായി സർക്കാറിന്റെ തടങ്കൾ പാളയത്തിൽ നിന്നെങ്കിലും ഹാദിയയെ മോചിപ്പിച്ച സുപ്രീം കോടതി യുടെ ഇടക്കാല വിധിയെ നിസ്സാരമായി കാണേണ്ടതില്ല. മുസ്ലിംകൾ പൊതുവിലും അപൂർവം പൗരാവകാശ പ്രവർത്തകരും ഹാദിയ വിഷയത്തിൽ കാണിച്ച ജാഗ്രതയാണ് ഇതിലേറ്റവും പ്രധാനം. ഹാദിയയെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് ശെഫിൻ ജഹാൻ എൻ ഐ എ വിരിച്ച വലയിൽ കുരുങ്ങി ജയിലേലേക്ക് തള്ളപ്പെടാതിരിക്കാനും ഇതേ ജാഗ്രത തുടരേണ്ടതുണ്ട്
ഹാദിയ പഠനം തുടരാന്‍ സമരം ചെയ്യുകയായിരുന്നു എന്ന് തോന്നുംഅല്ലെ? ഈ അമ്മയെ ഒരിക്കലും നമുക്ക് കുറ്റം പറഞ്ഞു കൂടാ ,ഇസ്ലാം തന്നെ ഒരു തീവ്ര വാടാ മതം ആണെന്ന് അവരെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചിരിക്കുന്നു .
സിപിഎം നേതൃത്വത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സാമൂഹിക നീതി അട്ടിമറിച്ചത് ഇങ്ങനെ
· അതുകൊണ്ടെന്തുണ്ടായി ഇന്ന് കേരളത്തിന് 18 ലക്ഷത്തോളം ബംഗാളി തൊഴിലാളികളെ കിട്ടി. !! **************************"************
"1980 ഓഗസ്റ്റ് 1 ന് CPM നേതാവ് ജോതിബസുവിന്റെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ, സംസ്ഥാന സർവീസിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നടപ്പാക്കണോ എന്നു നിശ്ചയിക്കാൻ ഒരു കമ്മറ്റിയെ നിയമിച്ചു.കൃത്യം ഒരു മാസം കൊണ്ട് കമ്മറ്റി റിപ്പോർട്ടും നൽകി.കമ്മറ്റി റിപ്പോർട്ടിനെക്കുറിച്ച് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഒന്നാം വാല്യം - രണ്ടാം അധ്യായം 66 ാം ഖണ്ഡികയിൽ പറയുന്നത് ഇങ്ങനെ: "പിന്നോക്കാവസ്ഥ നിർണയിക്കുന്നതിനുള്ള മുഖ്യ മാനദണ്ഡങ്ങൾ ഞങ്ങളുടെ അഭിപ്രായത്തിൽ ദാരിദ്ര്യവും താഴ്ന്ന ജീവിത നിലവാരവുമാണ്. അല്ലാതെ ജാതിയല്ല.. സർക്കാർ സർവ്വീസിൽ പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണം നൽകരുത്". ജ്യോതി ബസു ഗവ: കമ്മറ്റിയുടെ ശുപാർശകൾ അതേപടി സ്വീകരിച്ചു. അന്നത്തെ പശ്ചിമ ബംഗാൾ സർക്കാറിലെ പിന്നോക്ക പ്രാതിനിധ്യം താഴെ കാണുംവിധമായിരുന്നു." സംവരണം: ചരിത്രവും വർത്തമാനവുംby shamna siyad
ന്യൂന പക്ഷങ്ങളുടെ സംരക്ഷകരായി സി.പി.എം എന്നും അഭിനയിക്കാറുണ്ട്
അറഫാത്ത് മുതല്‍ മലാല മുതല്‍ പ്രാദേശിക കാക്കാമാരുടെയും താത്താമാരുടെയും വരെ കട്ടൌട്ടുകള്‍ പൊതു നിരത്തുകളില്‍ സ്ഥാപിച്ചു ന്യൂനപക്ഷങ്ങളുടെ വിശേഷിച്ചും മുസ്ലിംകളുടെ മനസ്സ് കീഴ്പ്പെടുത്താന്‍ വളഞ്ഞ വഴികള്‍ സ്വീകരിക്കുമ്പോഴും സംവരണ വിഷയത്തിലും ഏകസിവില്‍ കോഡ് വിഷയത്തിലും ...അങ്ങനെ പലതിലും നിലപാടുകള്‍ ന്യൂന പക്ഷ വിരുദ്ധമാണ് എന്ന് ഏവര്‍ക്കും മനസ്സിലായിട്ടുള്ള വിഷയം തന്നെയാണ് .
മ്യൂസിക് പാടില്ലാത്തവരുടെ മ്യൂസിക് പുതിയ സമ്മേളന ഗാനം താഴെ https://www.facebook.com/100008130494647/videos/1992734777674186/ 1997 പിലാത്തറ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പാടിയ സൂപ്പർ ഹിറ്റ് ഇസ്ലാഹി ഗാനം,മനോഹര ഗാനം ---------🔵🔴🔵--------- മ്യൂസിക് ഉള്ള ഇസ്ലാഹി ഗാനം അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും നേരിട്ട കാഴച്ചകൾ നൽകി കൊണ്ട് അതിനെതിരെയുള്ള മനോഹരമായൊരു ഗാനം എന്താണിത് മുജാഹിദ് സഹോദരന്മാരെ ?ഒന്ന് കണ്ണ് കൂര്‍പ്പിച്ചു നോക്കിക്കേ ആരാണിത് ? വേറെ ഗാനം
ഇതാ ഇവിടെയും മ്യൂസിക് ഉണ്ട് കെട്ടോ
“എല്ലാവിധ താളമേളങ്ങളോടും കൂടിയ ഗാന സമാഹാരങ്ങള്‍ മാര്‍ക്കറ്റിലിറക്കാന്‍ നാം മുന്നോട്ടു വരണം”- ഇ.കെ.എം. പന്നൂര്‍ !!!
യുവ മുജാഹി...ദുകളുടെ മുഖപത്രമായ വിചിന്തനത്തിന്റെ എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍ എഴുതുന്നു.“എതിരാളി ഉപയോഗിക്കുന്ന ആയുധം പിടിച്ചെടുത്തു അതുകൊണ്ടുതന്നെ തിരിച്ചടിക്കുക എന്നത് ഒരു നല്ല യുദ്ധ തന്ത്രമാണ്.ഗാനങ്ങളും കഥാ പ്രസംഗങ്ങളും ആണ് ഇന്ന് നമ്മുട ആദര്‍ശത്തിനെതിരെ പ്രയോഗിക്കപെടുന്ന ആയുധം.ആ രംഗം നാം കൈയ്യടക്കി അതെ ആയുധം കൊണ്ട് തിരിച്ചടിക്കണം.നബിചര്യയില്‍ നമുക്കതിനു മാതൃക ഉണ്ട്....ഈ രംഗത്ത് നാം അലംഭാവം കാണിച്ചാല്‍ നമുക്ക് പ്രതിരോധിക്കാന്‍ കഴിയാത്ത വിധം രംഗം വഷളാവും.ഗാനങ്ങള്‍ക്ക് തബലകൊണ്ട് താളം കൊട്ടാമോ,ഹാര്‍മോണിയവും,വയലിനും,ഗിറ്റാറും വായിക്കാമോ എന്നീ ചോദ്യങ്ങളാണ് അപ്പോള്‍ ഉയര്‍ന്ന് വരിക.ഇതിന് മറുപടി കണ്ടെത്തിയിട്ട് നമുക്കൊന്നും ചെയ്യാനാവില്ല.എല്ലാ നിലക്കുള്ള താളമേളങ്ങളോടും കൂടി പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്ത് മാര്‍ക്കറ്റിലിറക്കുകയാണ് വേണ്ടത്.അതിനേ ഇഫക്റ്റുണ്ടാക്കാന്‍ കഴിയൂ...ഇത്തരം മാധ്യമങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ നാമിനിയും മുന്നോട്ട് വന്നിട്ടില്ല.നമ്മുടെ സമ്മേളനങ്ങളില്‍ ഇതിന് പ്ര്ത്യേക സമയം കണ്ടെത്തുകതന്നെ വേണം.”(കുനിയില്‍ എ.ഐ.എ കോളേജ് സില്വര്‍ ജൂബിലി സുവനീര്‍ :പേജ്:129,130)
"സിനിമ,വീഡിയോ,തെരുവ് നാടകം തുടങ്ങിയവ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടിഉപയോഗപ്പെടുത്തണം" - കെ.കെ.സകരിയ്യ സ്വലാഹി.
"പട്ടണങ്ങളെ സംബന്ധിച്ചിടത്തോളം പ്രസംഗങ്ങളോട് വിമുഖത വര്‍ദ്ധിച്ച് വരികയാണ്,പട്ടണങ്ങളില്‍ ദൃശ്യ പ്രധാനങ്ങളായ സിനിമ,വീഡിയോ,പ്ലേകാര്‍ഡ് പ്രകടനം തുടങ്ങിയ ആധുനിക മാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്....ചിത്രീകരണങ്ങളും,തെരുവ് നാടകങ്ങളുമാണ് മറ്റൊരു മാര്‍ഗം.ജനശ്രദ്ധ പിടിച്ച് പറ്റാനും,ഉദ്ധേശിക്കുന്ന കാര്യങ്ങള്‍ ജനമനസ്സുകളില്‍ പതിപ്പിക്കാനും ഈ മാധ്യമങ്ങള്‍ക്ക് കഴിയുമെന്നതിന് വര്‍ത്തമാന കേരളം തന്നെ സാക്ഷിയാണ്.മത നിഷെധികളും,ഭൗതികവാദികളും,നിര്‍മ്മത-നിരാശ്വര ചിന്തകള്‍ക്ക് വേരോട്ടമുണ്ടാക്കാന്‍ ഇവയെ നിരാക്ഷേപം ഉപയോഗിക്കുമ്പോള്‍ ഇസ്ലാമിക പരിധിക്കുള്ളില്‍നിന്ന്കൊണ്ട് നമുക്കിവയെ പറ്റി ഒന്നാലോചിച്ച്കൂടെ(വേണം ഇവിടെ മാറ്റങ്ങള്‍,അല്‍മനാര്‍,ഏപ്രില്‍ 1988)
ഇതിലപ്പൂറം എന്താണ് ജമാഅത്തെ ഇസ്ലാമി ഈ വിഷയത്തില്‍ പറയുന്നത്...?യഥാര്‍ത്ഥത്തില്‍ മുജാഹിദ് നേതാക്കന്മാര്‍ പറഞ്ഞത് പ്രയോഗത്തില്‍ കൊണ്ട്‌വന്നത് ജമാഅത്തുകാരാണ് എന്നതല്ലേ സത്യം...?ഇസ്ലാമിക ലോകത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന കാര്യങ്ങളില്‍ ഏകപക്ഷീയമായി ഹറാം-ഹലാല്‍ ഫത്‌വകള്‍ ഇറക്കുന്നത് തന്നെ കരണീയമല്ല.പ്രസ്ഥാനം പറയുന്ന ആദര്‍ശം സ്വന്തം മൊബൈലുകളിലെ റിംഗ് ടോണുകളും,സ്വീകരണ മുറികളിലെ ടി.വിയുമൊക്കെ വലിച്ചെറിഞ്ഞ് വ്യക്തിജീവിതത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ അറച്ച് നില്‍ക്കുന്ന ധാരാളം പ്രവര്‍ത്തകരുള്ളപ്പോള്‍ പ്രത്യേകിച്ചും.
സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കുന്ന ഉയര്‍ന്ന പരിഗണനയിലും കുടുംബ ജീവിതത്തിലെ ഭദ്രതയിലും ആകൃഷ്ടരായാണ് സ്ത്രീകള്‍ ഇസ്ലാം സ്വീകരിക്കുന്നത്. തടവില്‍നിന്ന് വിട്ടയച്ചപ്പോള്‍ താലിബാന്‍കാര്‍ നല്‍കിയ ഖുര്‍ആന്‍... പരിഭാഷ വായിച്ച് ഇസ്ലാം സ്വീകരിച്ച പ്രമുഖ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലി ഇതിന്‍െറ മികച്ച ..ഉദാഹരണമാണ്....
എത്ര കാലമായി ഇത്തരം ക്രൂര പീഡനങ്ങള്‍ നടക്കാന്‍ തുടങ്ങിയിട്ട് എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടത് അനിവാര്യമാണ് .
യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്. തൃപ്പൂണിത്തുറ യോഗാ സെന്റര്‍ നടത്തിപ്പുകാര്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് യുവതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച കേസില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സ്വദേശിനി അഷിതയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. അന്യ മതത്തില്‍ പെട്ട യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് വേണ്ടി തൃപ്പൂണിത്തുറയിലെ യോഗാ സെന്ററില്‍ എത്തിക്കുകയും തുടര്‍ന്ന് അമൃത ആശുപത്രിയില്‍ രണ്ട് മാസത്തോളം മാനസികരോഗിയെന്ന വ്യാജേന ചികിത്സ നടത്തിയെന്നുമാണ് പരാതി.
അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗാ കേന്ദ്രത്തില്‍ എത്തിച്ച അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ മനോരാഗ വിദഗ്ധന്‍ ഡോ. ദിനേശ്, വടകര മാനസിക രോഗ ആശുപത്രിയിലെ ഡോക്ടര്‍ രമേശ്, യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി, യോഗ സെന്ററിലെ ജീവനക്കാരായ ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത ബട്ട്, സുജിത്ത്, മുരളി, അശ്വതി, ശ്രീജേഷ്, അക്ഷയ്, സനൂബ്, ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ജനുവരി 29 ന് പെണ്‍കുട്ടിയെ ബലമായി ഇന്നോവ കാറില്‍ വീട്ടുകാരുടെ സമ്മതത്തോടെ ചില ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ മര്‍ദ്ദനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ കേസിലെ ഏഴാം പ്രതിയായ മുരളി അശ്ലീല ചുവയോടെ സംസാരിച്ചിരുന്നു. അമൃത ആശുപത്രിയിലെത്തിച്ച് അഞ്ച് ദിവസം അഡ്മിറ്റാക്കുകയും പിന്നീട് രണ്ട് മാസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. കോടതിയില്‍ എത്തിയാല്‍ മാനസികരോഗിയാണെന്ന് തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. (മീഡിയ വണ്‍ വാര്‍ത്ത )
പലപെണ്‍ങ്കുട്ടികളും യോഗ കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ചു പുറത്തു പറഞ്ഞിട്ടുണ്ട് ചാനലുകളില്‍ അടക്കം വേദനയോടെ പോട്ടികരഞ്ഞുകൊണ്ട് പുറം ലോകത്തെ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഈ വിഷയത്തില്‍ എത്രത്തോളം നടപടികള്‍ വന്നിട്ടുണ്ട് ?
എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്? എത്രപെട്ടെന്നാണ് ജാമ്മ്യം കിട്ടുന്നത് ?ഇത്തരം കാര്യങ്ങളില്‍ ഉള്ള സംശയങ്ങള്‍ ഭരണകൂടം തീര്‍ക്കേണ്ടതുണ്ട് .
മനസ്സിലിരിപ്പ് തുറന്നു കാട്ടുകയാണ് സിപിഎം ചെയ്തത് . സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന അറിവില്ലായ്മ കൊണ്ടോ അബദ്ധം കൊണ്ടോ സംഭവിച്ചതല്ല. സി.പി.എം ഒരു പ്രത്യയശാസ്ത്രത്തോടുള്ള വെറുപ്പാണ് ഇതിലൂടെ കാണിക്കുന്നത്. ഈ പ്രസ്താവനയിൽ പറയുന്നത് 1400 വർഷം മുമ്പ് വന്ന ഇസ്ലാമിക പ്രത്യയശാസ്ത്രം തന്നെ ഒരു തരം ഭീകരവാദമായാണ് ഇവിടെ ചിത്രീകരിച്ചിട്ടുള്ളത്. ഇത് സി.പി.എം ബോധപൂർവം ഇറക്കിയ പ്രസ്താവനയാണ്. ഇസ്ലാമിക പ്രത്യയശാസ്ത്രത്തോടുള്ള വിഷം വമിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിത്. ജനങ്ങളുടെ ജീവിതവുമായും സുരക്ഷിതത്വവുമായും ബന്ധപ്പെട്ട ഒരു പ്രശ്നത്തിൽ പ്രക്ഷോഭ സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ജനതയെ ഈ വിധത്തിൽ ആക്ഷേപിച്ചത് തീർച്ചയായും അപലപിക്കേണ്ട നടപടിയാണ്. ഭീഷണി ഉപയോഗിക്കുകയല്ല വേണ്ടത്...യാഥാര്ത്യങ്ങളെ ഉള്‍കൊള്ളാന്‍ തയ്യാറാകണം .
കെ.എ ശഫീഖ് (വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന സെക്രട്ടറി) ഗെയിൽ : വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ് നിലപാട് വ്യക്തമാക്കുന്നു...
ഗെയ്ല്‍: സി.പി.ഐ.എം നിലപാട് ജനവഞ്ചന- വെല്‍ഫെയര്‍ പാര്‍ട്ടി
മുക്കം: ഗെയില്‍ വിരുദ്ധ സമരത്തിനെതിരില്‍ ഭരണം ലഭിച്ചതിന് ശേഷം സി.പി.ഐ എം സ്വീകരിച്ച നിലപാട് ജനവഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെ.എ ഷഫീഖ്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മറ്റി മുക്കത്ത് നടത്തിയ ഗെയ്ല്‍ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജനകീയ സമരങ്ങളെ ഭീകരവാദ മുദ്ര ചാര്‍ത്തി അടിച്ചമര്‍ത്തുന്നത് കോര്‍പ്പറേറ്റുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയ്ല്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്നത.് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ വീടുകളില്‍ കയറി ആക്രമിക്കുകയാണ് പോലീസ്. ജനകീയ സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വെല്‍ഫെയര്‍പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. ഗെയ്ല്‍ വിക്ടിംസ് ഫോറം മലപ്പുറം ചെയര്‍മാന്‍ അഡ്വ : നാരായണന്‍ നമ്പീശന്‍, എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് രാജു പുന്നക്കല്‍, ടി.കെ മാധവന്‍, പി.സി. മുഹമ്മദ് കുട്ടി, പൊന്നമ്മ ജോണ്‍സണ്‍, അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍ ചെറുവാടി, ഇ.കെ.കെ ബാവ, ബാവ ഗോതമ്പറോസ്, സഫീറ കുറ്റ്യോട്ട്, സഫിയ്യ ടീച്ചര്‍, സാലിം ജീറോഡ്, അസീസ് തോട്ടത്തില്‍, ലിയാഖത്ത് മുറമ്പാത്തി, എന്നിവര്‍ നേതൃത്വം നല്‍കി മുസ്തഫ പാലാഴി സ്വാഗതവും ചന്ദ്രന്‍ കല്ലുരുട്ടി നന്ദിയും പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ച ജോർജ് എം തോമസ് എം എൽ എ മാപ്പ് പറയുക- വെൽഫെയർ പാർട്ടി
മുക്കം: വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകരയുടെ കരണക്കുറ്റി അടിച്ച് പൊളിക്കണമെന്ന എം എൽ എ യുടെ ഭീഷണി പ്രഖ്യാപനം സ്ത്രീത്വത്തെ അപമാനിക്കലാണെന്നും, എം എൽ എ പരസ്യമായി മാപ്പ് പറയണമെന്നും, അല്ലാത്തപക്ഷം ബന്ധപ്പെട്ടവർ നിയമ നടപടി സ്വീകരിക്കണമെന്നും വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു - തങ്ങൾക്കെതിരായ അഭിപ്രായങ്ങളേയും വീക്ഷണങ്ങളേയും ശാരീരികമായും കായികമായും കൈകാര്യം ചെയ്യുന്ന സി പി ഐ എം ന്റെ തനിനിറമാണ് എം എൽ എ യുടെ പ്രഖ്യാപനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത് - മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. ലിയാഖത്ത് മുറമ്പാത്തി, അസീസ് തോട്ടത്തിൽ, സഫീറ കൊടിയത്തൂർ , സഫിയ ടീച്ചർ എന്നിവർ സംസാരിച്ചു.
ഗുരുവായൂർ ക്ഷേത്രവും പള്ളികളും എല്ലാവർക്കും തുറന്നിടണോ ? രാമൻ , കൃഷ്ണൻ ചരിത്ര പുരുഷൻമാരോ ? ഗീത പണ്ഡിതൻ സ്വാമിജി ബ്രഹ് മാനന്ദ തീർത്ഥ ,ഷമീര്‍ വടകരയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു.. 2 ചോദ്യത്തിന്റെ ഉത്തരമിതാ
സുപ്രീം കോടതിയിലിരിക്കുന്ന കേസായതിനാൽ നുമ്മക്ക് ഡോ.ഹാദിയയെ കാണൽ ഹറാമാണ്. പക്ഷെ ദേശീയ വനിതാ കമ്മീഷൻ വന്നു;കണ്ടു. കേരളത്തിൽ നിർബന്ധിത മതപരിവർത്തനം പൊടിപൊടിക്കുകയാണെന്നു പ്രസ്താവനവനയുമിറക്കി. ശേഷം സ്ക്രീനിൽ....
അപ്പൊ കാര്യങ്ങളൊക്കെ കേന്ദ്രത്തെ ഏൽപിച്ച സ്ഥിതിക്ക് നമ്മുടെ കമ്മീഷൻ പിരിച്ചുവിടുകയല്ലേ? ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഒരു നൂറു പരാതികൾ കിട്ടിയിട്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഹാദിയയെ സന്ദർശിക്കാൻ തയ്യാറായിട്ടില്ല. താൻ കൊല്ലപ്പെടുമെന്നും അതിൽ കൂടുതൽ കാര്യങ്ങളും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ വനിതാ കമ്മീഷന് കൊടുത്തിരുന്നു എന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. ഹാദിയയെ സന്ദർശിക്കാൻ നിയമപരമായ ബാധ്യതയും ഭരണഘടനാപരമായ അധികാരവവും ഉണ്ടായിരിക്കേ ഭരണകൂടത്തിന്റെ കടുത്ത മുസ്ലീം വിരോധം പ്രതിഫലിപ്പിച്ചുകൊണ്ട് കുറ്റകരമായ നിഷ്ക്രിയത്വമാണ് സംസ്ഥാന വനിതാ കമ്മീഷൻ കാണിച്ചത്. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസാണ്, അതുകൊണ്ടാണ് ഇടപെടാൻ സാധിക്കാത്തത് എന്നു വരുത്തിത്തീർക്കാൻ സുപ്രീം കോടതിയുടെ അനുമതിക്കായി ഇംപ്ലീഡിങ് ഹർജി നൽകുക മാത്രമാണ് ആകെ ചെയ്‌തത്.
ഇപ്പോളിതാ ആർഎസ്എസിന്റെ ഉപകരണമായി പ്രവർത്തിക്കുന്ന ദേശീയ വനിതാ കമ്മീഷൻ ഒരു പരാതിയും ലഭിക്കാതെ സ്വമേധയാ എടുത്ത തീരുമാനപ്രകാരം ഹാദിയയെ സന്ദർശിക്കുമെന്ന് പറയുന്നു. ഒരു കോടതിയും കേസും പ്രശ്നമാവുന്നില്ല. ഹാദിയയ്ക്കും കുടുംബത്തിനും പറയാനുള്ളത് കേൾക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പ്രസ്താവിച്ചിരിക്കുന്നു. ഇന്നുച്ചയ്ക്ക് ഒരു മണിക്കാണ് സന്ദർശനം. സംസ്ഥാന വനിതാ കമ്മീഷൻ ഉപയോഗിക്കാതിരുന്ന അതേ അധികാരമാണ് ദേശീയ വനിതാ കമ്മീഷൻ ഉപയോഗിക്കുന്നത്. "നിമിഷ ഫാത്തിമ"യുടെ വീടും സന്ദർശിക്കുന്നുണ്ട്.
ഉന്നതതലത്തിൽ തന്നെ കാര്യമായ ആസൂത്രണങ്ങൾ ഹാദിയ കേസിനെ അട്ടിമറിക്കാൻ സംഘപരിവാർ നടത്തുന്നുണ്ട് എന്നുതന്നെയാണ് ഈ നീക്കങ്ങൾ സൂചിപ്പിക്കുന്നത്.
പിണറായിയും ജോസഫൈനുമൊക്കെ തങ്ങൾ മനപ്പൂർവം കാണിച്ച നിഷ്ക്രിയത്വം നിറഞ്ഞ നിലപാടുകൾക്കും അതുവഴി സംഘപരിവാർ പദ്ധതികൾക്ക് കൂട്ടുനിന്നതിനും ഒരിക്കൽ മറുപടി പറയേണ്ടിവരും.
- Abdulkareem
സംസ്ഥാന വനിതാ കമ്മീഷന്റെ കണ്ണടക്കലും... ദേശീയ വനിതാ കമ്മീഷന്റെ കണ്ണ് തുറക്കലും... ഒരിക്കലും യാദൃശ്ചികമല്ല... !!!
"തീയണക്കാനായി കൊണ്ടുപോകുന്ന പാത്രത്തിൽ എന്തായാലും വെള്ളമാവാൻ വഴിയില്ല... പെട്രോളിന്റെ രൂക്ഷ ഗന്ധമാണ് പരക്കുന്നത് "
അന്ന് നിങ്ങള്‍ നടത്തിയ പ്രകടനവും മുദ്രാവാക്ക്യങ്ങളും ഇപ്പോള്‍ സഖാക്കളെ നിങ്ങളെ തിരിഞ്ഞു കുത്തുന്നില്ലേ ? പറയു സഖാക്കളെ ഇവര്‍ ഇസ്ലാമിക തീവ്ര വാദികള്‍ ആണോ? പ്രതിപക്ഷത്തായിരുന്ന സമയത്ത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനം. ഇന്ന് വാക്ക് മാറ്റിയ സിപിഎമ്മുകാര്‍ കാണണം.
കുട്ടി സഖാക്കള്‍ താഴെയുള്ള പി.രാജീവിന്‍റെ പോസ്റ്റ് വായിക്കണേ .ഇതൊന്നു നമ്മുടെ മുഖ്യ മന്ത്രിക്കും ആരെങ്കിലും അയച്ചു കൊടുക്ക്
പോക്കറ്റിലേക്ക് ഒന്നും കിട്ടാൻ വകയില്ലാത്ത സമയത്ത് ഗെയിലിനെതിരെ സമരം, ഭരണം കിട്ടി കോടികൾ മറിയുമെന്നായപ്പോൾ പഴയതൊക്കെ മറന്ന് ഗെയിലിനൊപ്പം...
sdpi ജമാഅത്തെ ഇസ്ലാമി സ്വാധീന മേഖലയിൽ മാത്രം സമരം എന്ന് പച്ച കള്ളം പറയുന്ന സഖാക്കൾ ഇതുകൂടി കാണണം
"പ്രതിപക്ഷത്തിരിക്കുമ്പോൾ സി.പി.എമ്മിന് ഒരു നയം, ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയം" സി.പി.എമ്മിൻറെ ഇരട്ടത്താപ്പു നയങ്ങളെ പൊളിച്ചടക്കി റസാഖ് പാലേരി മീഡിയ വൺ സ്പെഷ്യൽ എഡിഷനിൽ... Cpm ഇരട്ടതാപ്പിനെതിരെ ആഞ്ഞടിച്ചു വെൽഫെയർ പാർട്ടി നേതാവ് റസാഖ് പാലേരി
ഗെയ്‌ലിനെതിരെ എടപ്പാൾ ബാപ്പു ആലപിച്ച പുതിയ ഗാനം
എല്ലാം മനസ്സിലാകും സർ, കേരളത്തിലെ ജനങ്ങളും അങ്ങയെപ്പോലെ അരി ഭക്ഷണം തന്നെയല്ലേ കഴിക്കുന്നത്? ആരെയും മരമണ്ടാന്മാരാക്കരുത് സാര്‍ ..
അന്ന് കമ്മീഷൻ ഭരിക്കുന്ന യൂഡീഎഫ്ഫിന് കിട്ടുന്ന സാഹചര്യമായിരുന്നു, ഇന്ന് ലാവ്ലിൻ പോലെ നമുക്ക് നേരിട്ട് കിട്ടുന്ന സാഹചര്യവും... https://twitter.com/twitter/statuses/927853788840579073 ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ചാണ്ടി വിഷയത്തിലും ഇതാണവസ്ഥ ഗെയിൽ ആയാലും കയ്യേറ്റമോ അഴിമതിയോ ആയാലും പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരിക്കുമ്പോൾ വാക്കുകളിൽ ചെറിയ മാറ്റങ്ങൾ മതി....
ഗെയിൽസമരഭൂമിയിൽ നടന്ന നമസ്കാരത്തെ മുൻനിർത്തി ജനകീയ സമരങ്ങളിൽ മതകീയ ചിഹ്നങ്ങളെയും ആചാരങ്ങളെയും ഉപയോഗപ്പെടുത്തുന്നതിനെ , "ഏഴാം നൂറ്റാണ്ടിലെ പ്രാകൃത സംസ്കൃതിയുടെ തിരിച്ചുവരവായി "കാണുന്ന ഇടതു ലിബറലുകളോടും മാധ്യമപ്രവർത്തകരോടും, പൂജ, എഴുത്തിനിരുത്ത് തുടങ്ങി നിരവധി സവർണ്ണ ഹൈന്ദവ ആചാരങ്ങളെ 'മതേതര സർട്ടിഫിക്കറ്റ് ' നൽകി ഒരു ഉളുപ്പുമില്ലാതെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ പ്രതിഷ്ഠിച്ച നിങ്ങളാണോ ഒരു സമര ഭൂമികയിൽ ഗത്യന്തരമില്ലാതെ അനുഷ്ഠിക്കേണ്ടി വന്ന നമസ്കാരത്തെ പ്രശ്നവൽക്കരിക്കാൻശ്രമിക്കുന്നത് ?. മതം- മതേതരം എന്ന് കേരളീയ സമൂഹത്തെ സി.പി.എം വിഭജിക്കുമ്പോൾ, മുസ്ലിം -മുസ്‌ലിമേതരം എന്നുതന്നെയല്ലേ അതിന്റെ പ്രായോഗിക പരിഭാഷ. തിരുവനന്തപുരത്ത് നടന്ന മാലിന്യ വിരുദ്ധ സമരത്തിൽ 'പൊങ്കാല അടുപ്പുകൂട്ടുക 'എന്ന മതകീയ ആചാരത്തെ ഒരു സർഗ്ഗാത്മക സമര ആവിഷ്കാരമായി സമരക്കാർ ഉപയോഗപ്പെടുത്തിയപ്പോൾ അതിനെതിരെ ആരും വർഗീയ ആരോപണങ്ങളുമായി രംഗത്തു വരുന്നത് നമ്മളാരുംകണ്ടിട്ടില്ലല്ലോ . പ്രിയ സഖാവേ മതത്തെയും ജാതിയെയും ഒക്കെ ഞങ്ങൾ വലിച്ചെറിഞ്ഞിരിക്കുന്നു എന്ന് നിങ്ങൾ എത്ര നാവുകൊണ്ട് വെളിവാക്കി പറഞ്ഞാലും ഉള്ളിൽ കട്ട പിടിച്ചു കിടക്കുന്ന സവർണ -ജാതി രാഷ്ട്രീയ ചിന്തകളുടെ അഴുക്കുകൾ നിങ്ങളറിയാതെ പുറന്തള്ളപ്പെടുകതന്നെ ചെയ്യും. കൊടിഞ്ഞിയിലെ ഫൈസലിന്റെയും റിയാസ് മൗലവിയുടെയും വിനായകന്റെ യുമൊക്കെ കൊലപാതകത്തിൽ സ്വീകരിച്ച നിലപാടായി, യുഎപിഎ നടപ്പാക്കുന്നതിലുള്ള വിവേചനങ്ങളായി ,ഹാദിയ വിഷയത്തിൽ സ്വീകരിച്ച, ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളായി, തൃപ്പൂണിത്തറയിലെ സംഘപരിവാറിന്റെ ഘർവാപ്പസി ഇടിമുറികളുടെ സംരക്ഷകരായി , ഗെയിൽ വിരുദ്ധ ജനകീയ സമരങ്ങളെ വർഗീയ വൽക്കരിക്കുന്ന സംഘപരിവാർ ഭാഷയിലുള്ള പ്രസ്താവനകളായി, ആ അകം നിറഞ്ഞിരിക്കുന്ന അഴുക്കിന്റെ കൂലം കുത്തിയൊഴുക്കാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഉള്ളിലുള്ള, സംഘപരിവാർ പ്രത്യക്ഷത്തിൽ തന്നെ പ്രതിനിധീകരിച്ച് കൊണ്ടിരിക്കുന്ന സവർണ ഹൈന്ദവ രാഷ്ട്രീയം ഉണ്ടല്ലോ, നിങ്ങൾ കമ്മ്യൂണിസം കൊണ്ട് താൽക്കാലികമായി മറച്ചു പിടിച്ചിരിക്കുന്ന നിങ്ങളുടെ മുഖം, അത് മറ നീക്കി പ്രത്യക്ഷമാവുക എന്നത്, അനുകൂലമായ സാമൂഹിക സാഹചര്യം രൂപപെടാനുള്ള സമയത്തിന്റെ മാത്രം പ്രശ്നമായിരിക്കും . ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഒന്ന് സൂക്ഷിച്ചു നോക്കിയേ സഖാവേ എന്തുവാ ഇതൊക്കെ ?
ബോഡി വെയ്സ്റ്റിനെ കുറിച്ച് നമ്മുടെ മുഖ്യ മന്ത്രി വാചാലനായിരുന്നല്ലോ
*ഗെയ്ല്‍ സമരം: സി.പി.ഐ (എം) പ്രസ്താവന ഇസ് ലാമിനോടുള്ള പ്രത്യയശാസ്ത്ര യുദ്ധം -ഖാലിദ് മൂസാ നദവി* ---------------------------
സി.പി.ഐ(എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന ഇസ് ലാമിനോടുള്ള പ്രത്യയശാസ്ത്ര യുദ്ധമാണ്. അങ്ങനയല്ലെന്ന് വരുത്തി തീർക്കാനുള്ള കെ.ടി കുഞ്ഞിക്കണ്ണൻ സഖാവിന്റെ ശ്രമം ദയനീയവും അപഹാസ്യവുമാണ്. സഖാവിന്റെ വിശദീകരണ പ്രകാരം ജമാഅത്തെ ഇസ്ലാമി അബു ജഹലിന്റെ പാർട്ടിയും സി.പി.ഐ.(എം) മുഹമ്മദ് നബിയുടെ പാർട്ടിയുമാണ്. പിണറായി വിജയൻ "ഖലീഫയും" കേരളാ പോലീസ് "ഖിലാഫത്ത് പട്ടാളവുമാണ്". യഥാർത്ഥത്തിൽ അങ്ങനെ വരികയാണെങ്കിൽ സന്തോഷമേയുളളൂ. പിണറായി വിജയനെക്കൊണ്ടും കെ.ടി കുഞ്ഞിക്കണ്ണനെ കൊണ്ടും ജമാഅത്തെ ഇസ്ലാമിയെ നീ ശക്തിപ്പെടുത്തി തരേണമേയെന്ന് അല്ലാഹുവിനോട് ഞാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ഏഴാം നൂറ്റാണ്ടിൽ പ്രവാചകൻ സാധിച്ച വിപ്ലവത്തിന്റെ പക്ഷത്താണ് സി.പി.ഐ(എം) എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. പ്രസ്തുത പ്രസ്താവന മുൻനിർത്തി ചില ചോദ്യങ്ങൾ :-
1) വൈക്കത്തെ ഹാദിയയുടെ വീട്ടുതടങ്കൽ ഏത് നൂറ്റാണ്ടിന്റെ "പ്രാകൃത" വൃത്തിയാണ്. മുഹമ്മദ് നബി സാധിച്ച വിപ്ലവത്തെ പിന്തുണക്കുന്ന സി.പി.ഐ(എം) ആ മാർഗത്തിൽ പ്രവേശിച്ച് വിമോചനത്തിന്റെ രാജവഴി സ്വയം തിരെഞ്ഞെടുത്ത ഹാദിയക്ക് പിന്തുണ പ്രഖ്യാപിക്കാത്തതെന്ത് കൊണ്ട്? " പ്രാകൃത നൂറ്റാണ്ടിന്റെ " പാരമ്പര്യബോധത്തെ താലോലിക്കുന്ന സി.പി.ഐ.എം പ്രവർത്തകനായ അശോകന്റെ കാവൽ പട്ടാളമായി പിണറായിയുടെ "ഖിലാഫത്ത്" പട്ടാളത്തെ നിയമിച്ചത് എന്തിനാണ്? ഇവിടെ ജമാഅത്തെ ഇസ്ലാമി മുഹമ്മദ് നബി(സ)യുടെ യഥാർത്ഥ പാത തിരെഞ്ഞെടുത്ത ഹാദിയക്കൊപ്പം നിൽക്കുന്നതിനെ സി.പി.ഐ (എം) പിന്തുണക്കാത്തത് എന്തുകൊണ്ട് ? കാപട്യം വെടിഞ്ഞ് സി.പി.ഐ (എം) യാഥാർത്ഥ്യത്തിലേക്ക് വരണം.
2) ഗെയിൽ പദ്ധതിയെ എതിർത്തു കൊണ്ട് ജമാഅത്തെ ഇസ്ലാമിയോടൊപ്പം സമരം ചെയ്ത എരഞ്ഞിമാവ് ബെൽറ്റിലെ സി.പി.ഐ (എം), DYFI പ്രവർത്തകരുടെ രാഷട്രീയബോധം ഏത് നൂറ്റാണ്ടിന്റെ ഉൽപന്നമാണ്? അവർ അബൂജഹ് ലിന്റെ പാർട്ടിയോ? അതല്ല മുഹമ്മദ് നബി (സ)യുടെ പാർട്ടിയോ?
3) ഗെയിൽ സമര സഖാക്കളെ അടിച്ചോടിച്ച മാതൃക മക്കയിലെ ശത്രു നിരയോട് പ്രാവാചകൻ മുഹമ്മദ് സ്വീകരിച്ച മാതൃകയാണെന്നാണോ സി.പി.ഐ (എം) പറയുന്നത്? ശത്രു നിര ഒന്നടങ്കം കീഴടങ്ങി മുന്നിൽ വന്നപ്പോൾ "യഥാർത്ഥ ശത്രുക്കളാട്" തന്നെ മുഹമ്മദ് നബി (സ) പ്രഖ്യാപിച്ചു "നിങ്ങൾ സ്വതന്ത്രരാണ്" എന്ന്. ഏഴാം നൂറ്റാണ്ടിലെ "പ്രാകൃത" ബോധത്തെ പ്രതിരോധിച്ച പിണറായിയുടെ "ഖിലാഫത്ത്" സേന ചെയ്ത കാര്യത്തിന് ഞാൻ നേരിൽ സാക്ഷിയാണ്. അതിലൊന്ന് ഇനിയും ആരും വേണ്ടത്ര വ്യക്തമാക്കിയിട്ടില്ലാത്ത ഒരു "പുരോഗമന" കൃത്യമാണ്." പ്രാകൃത സേന"യെ പ്രതിനിധീകരിക്കുന്ന ചിലർ മുക്കം പോലീസ് സ്റ്റേഷനകത്ത് പോലീസുമായി സംസാരിക്കുകയായിരുന്നു (സന്ധി സംഭാഷണമെന്ന എഴാം നൂറ്റാണ്ട് മോഡൽ). സംഭാഷണം സ്തംഭിച്ചു,കാരണം മുകളിൽ നിന്ന് "ഖിലാഫത്തി"ന്റെ ആസ്ഥാനത്ത് നിന്ന് ഓർഡർ പ്രാകൃതരെകയല്ലാം പുരോഗമന സ്വഭാവത്തിൽ തല്ലിയോടിക്കണമെന്ന്.... അങ്ങനെ സംഭാഷണക്കാർ സ്റ്റേഷനിൽ നിന്ന് മെയിൻ ഗെയിറ്റിലൂടെ പുറത്തേക്കിറങ്ങിയപ്പോൾ "പുരോഗമന സേന" അവരെയും തല്ലിയോടിച്ചു. അതിൽപെട്ട അറുപത് പിന്നിട്ട എ.എം അബ്ദുൽ മജീദ് മൂഴിക്കൽ (ജമാഅത്ത് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) എന്ന "പ്രാകൃതന്" പുരോഗമന സേനയിൽ നിന്ന് രക്ഷപ്പെടാൻ ഏറെ പാടുപെടേണ്ടി വന്നതിന് ഞാൻ സാക്ഷിയാണ്.
4) സഖാക്കളേ! "എരഞ്ഞിമാവിൽ സമരം ചെയ്തത് ഏഴാം നൂറ്റാണ്ടിന്റെ പ്രാകൃത ബോധത്തെ പ്രതിനിധീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി - സോളിഡാരിറ്റി ടീം ആണെന്ന് നിങ്ങൾ വ്യക്തമായി പറഞ്ഞു കഴിഞ്ഞു. ഞങ്ങൾ അതിനെ അഭിമാനപൂർവം സ്വാഗതം ചെയ്യുന്നു.ഏഴാം നൂറ്റാണ്ടിൻറെ പലിശരഹിത സമ്പദ് വ്യവസ്ഥയുടെ പ്രമോട്ടറായ സഖാവ് തോമസ് ഐസക്കും സംഘത്തിലുണ്ടെന്നതിൽ ഞങ്ങൾ കൂടുതൽ അഭിമാനിക്കുന്നു. (ഗാഡ്കിൽ - കസ്തൂരിരംഗൻ വിരുദ്ധ സമരത്തിന് ആക്രമണോൽസുക നേതൃത്വം നൽകിയ "അരമന പട്ടാളം" ഏത് നൂറ്റാണ്ടിന്റെ പ്രതിനിധികളാണെന്ന് തോമസോ കുഞ്ഞിക്കണ്ണനോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്ന കാര്യം വെറുതെ ഓർത്തു പോവുന്നു).
ഇനി നമുക്ക് ഏഴാം നൂറ്റാണ്ടിന്റെ മദീനാ വിപ്ലവും ഇരുപതാം നൂറ്റാണ്ടിന്റെ ഒക്ടോബർ വിപ്ലവും തന്നെ ചർച്ചക്കെടുക്കാം. എരഞ്ഞിമാവ് വിപ്ലവത്തിന്റെ പ്രചോദനം ഏഴാം നൂറ്റാണ്ടിന്റെ മദീനാ വിപ്ലവം തന്നെയെന്ന് ഞങ്ങൾ ഉറക്കെ പറയുന്നു. ഈ ഡിസംബർ ഒന്നിന് (റബീഉൽ അവ്വൽ 12) മദീനാ വിപ്ലവത്തിന് 1439 വയസ് തികയുന്നയാണ്. ഹിജ്റ ഒന്നാം വർഷം (പൊതു വർഷം: 622) റബീഉൽ അവ്വൽ 12നാണ് വിപ്ലവ നായകൻ മുഹമ്മദ് നബി (സ) മദീനയിൽ പ്രവേശിച്ചത്.
ലാൽ സലാം സഖാക്കളേ! ലാൽ സലാം! ഇങ്ക്വിലാബ് സിന്ദാബാദ്. മദീനാ വിപ്ലവം ആവർത്തിക്കണോ? ഒക്ടോബർ വിപ്ലവം ആവർത്തിക്കണോ? സംവാദത്തെരുവിലേക്ക് സഖാക്കൾക്ക് സ്വാഗതം....
ഉദ്ഘാടനം ചെയ്യുന്നത് ഹിന്ദു ഐക്യ വേദി എന്ന വർഗീയ സംഘ് പരിവാർ സംഘടനയുടെ അക്കാലത്തെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രജശേഖരനും സി പി എം നേതാവ് എം എ ബേബിയും സുഗതാകുമാരിയും വിളക്ക് കൊളുത്തി....
ഇന്നിപ്പോൾ നാല് ജമായത്തുകാരും രണ്ട് സുടാപ്പിക്കാരും ഗെയിൽ സമരത്തിൽ ഉണ്ടാകുമ്പോഴേക്കും ഏഴാം നൂറ്റാണ്ടിലെ പ്രാകൃത തീവ്രവാദം മണക്കുന്ന കമ്യൂണിസ്റ്റുകാർ ഈ ഫോട്ടോ ഒക്കെ കാണുന്നത് നല്ലതാ...
പുരോഗനമന ശാസ്ത്രബോധമുള്ള സഖാക്കളും സഹോദര പ്രസ്ഥാനവും ചേർന്ന് ആറന്മുള വിമാനത്താവളത്തിനെതിരായ 'ജനകീയ' സമരം ഉത്ഘാടനം ചെയ്തപ്പോൾ.
സമരത്തിൽ മതചിഹ്നങ്ങൾ ( ഈ ഫോട്ടോയിൽ പോലും) എന്തെങ്കിലും ഉപയോഗിച്ചതായി പുരോഗമന മതേതരബോധത്തോടെ നോക്കിയാൽ നിങ്ങൾക്ക് കാണാൻ സാധിക്കില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം
ഇതിനെ എന്ത് പേരിട്ടു വിളിക്കാം ? കാവി ച്ചെങ്കൊടി തീവ്ര വാദികള്‍ എന്നോ സഖാക്കളെ ?
ഈ പോസ്റ്റര്‍ സഖാക്കള്‍ തയ്യാറാക്കിയത് എന്തിനായിരിക്കും ?