റമദാന്‍ വന്നു .. പുണ്ണ്യങ്ങ ളുടെ പൂക്കാലവും
പുണ്ണ്യങ്ങ ളുടെ പൂക്കാലവും നന്മകളുടെ വസന്ത കാലവുമാണ് റമദാന്‍.വിശ്വാസിക്ക് വഴിയും വെളിച്ചവുമാണ് റമദാന്‍.കരുത്തും കാതലുമാണ്;സമരവും സഹാനവുമാണ്.വിശുദ്ധ ഖുര്‍ആന്‍ പെയ്തിറങ്ങിയ നാളുകള്‍.അനുഗ്രഹത്തിന്റെ മേഘപ്പെയ്ത്തായി മാലാഖക്കൂട്ടം മണ്ണിനെ ആശീര്‍വദിക്കുന്ന പകലിരവുകള്‍.മനുഷ്യനെ ഏറെ പുഷ്കലമാക്കുന്ന സുക്ര്തങ്ങളുടെ വസന്തം.റമദാന്‍ വാക്കുകള്‍ക്കും വര്‍ണണകള്‍ക്കും അതീതമാകുന്നു.2011, ജൂലൈ 31, ഞായറാഴ്‌ച
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾
185-ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.
185-ഖുര്‍ആന്‍ ഇറങ്ങിയ മാസമാണ് റമദാന്‍. അത് ജനങ്ങള്‍ക്കു നേര്‍വഴി കാണിക്കുന്നതാണ്. സത്യമാര്‍ഗം വിശദീകരിക്കുന്നതും സത്യാസത്യങ്ങളെ വേര്‍തിരിച്ചുകാണിക്കുന്നതുമാണ്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷികളാകുന്നുവെങ്കില്‍ ആ മാസം വ്രതമനുഷ്ഠിക്കണം. ആരെങ്കിലും രോഗത്തിലോ യാത്രയിലോ ആണെങ്കില്‍ പകരം മറ്റു ദിവസങ്ങളില്‍നിന്ന് അത്രയും എണ്ണം തികയ്ക്കണം. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല. നിങ്ങള്‍ നോമ്പിന്റെ എണ്ണം പൂര്‍ത്തീകരിക്കാനാണിത്. നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണിത്.
പാര്‍നല്‍ ഇസ്ലാം സ്വീകരിച്ചു.
ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്ററ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കു ശേഷം മാറിയ പാര്‍നല്‍ ഇന്ന് 22 മത്തെ പിറന്നാള്‍ മുസ്ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നവജാത പുത്രന്‍ എന്ന അര്‍ത്ഥം വരുന്ന വലീദ് എന്ന പേരു സ്വീകരിക്കാനുള്ള ആലോചനയിലാണ് പാര്‍നല്‍ . ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ നോന്പിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു ഞാന്‍ . ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കററഠുമായ എന്‍െറ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാററം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം. പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.
മതം മാററത്തെ ഏറെ ഗൗരവമായാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹ കളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായി വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ പൈ
ഐ പി എല്ലിനു ശേഷമാണ് കൂടുതല്‍ മാററങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്‍െറ മതം മാററത്തില്‍ ടീമംഗമായ ഹാഷിം ആംലക്കു പങ്കൊന്നുമില്ല. തന്‍െറ വിശ്വാസ പ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹ താരങ്ങളുടെ ആദരവ് പിടിച്ചു പററിയിട്ടേ ഉള്ളൂ. മദ്യ കന്പനിയുടെ പരസ്യം പതിച്ച ജഴ്സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍ പോലും നമസ്കാരം മുടക്കാറില്ല എന്നും സഹ താരങ്ങള്‍ പറഞ്ഞു. ( മാധ്യമം ദിന പത്രം : 30-7-2011.... പേജ്: 9 )
ജൊഹാനസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ഫാസ്ററ് ബൗളര്‍ വെയ്ന്‍ പാര്‍നല്‍ ഇസ്ലാം മതം സ്വീകരിച്ചു. ഏറെക്കാലത്തെ പഠനങ്ങള്‍ക്കു ശേഷം മാറിയ പാര്‍നല്‍ ഇന്ന് 22 മത്തെ പിറന്നാള്‍ മുസ്ലിം എന്ന നിലയില്‍ ആഘോഷിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. നവജാത പുത്രന്‍ എന്ന അര്‍ത്ഥം വരുന്ന വലീദ് എന്ന പേരു സ്വീകരിക്കാനുള്ള ആലോചനയിലാണ് പാര്‍നല്‍ . ജീവിതത്തില്‍ ആദ്യമായെത്തുന്ന റമദാന്‍ നോന്പിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു ഞാന്‍ . ചെറുപ്പക്കാരനും പ്രഫഷനല്‍ ക്രിക്കററഠുമായ എന്‍െറ വ്യക്തി ജീവിതം പൊതുജനം ശ്രദ്ധിക്കുമെങ്കിലും മതംമാററം സ്വകാര്യമായി പരിഗണിക്കപ്പെടാനാണിഷ്ടം. പോര്‍ട്ട് എലിസബത്തുകാരനായ പാര്‍നല്‍ പറഞ്ഞു.
മതം മാററത്തെ ഏറെ ഗൗരവമായാണ് പാര്‍നല്‍ സമീപിച്ചതെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത സഹ കളിക്കാര്‍ വ്യക്തമാക്കി. മദ്യം പൂര്‍ണമായി വര്‍ജിച്ച താരത്തില്‍ ഇക്കഴിഞ്ഞ പൈ
ഐ പി എല്ലിനു ശേഷമാണ് കൂടുതല്‍ മാററങ്ങള്‍ കണ്ടു തുടങ്ങിയത്. പാര്‍നലിന്‍െറ മതം മാററത്തില്‍ ടീമംഗമായ ഹാഷിം ആംലക്കു പങ്കൊന്നുമില്ല. തന്‍െറ വിശ്വാസ പ്രമാണങ്ങളോട് ആംലക്കുള്ള അടിയുറച്ച പ്രതിപത്തി സഹ താരങ്ങളുടെ ആദരവ് പിടിച്ചു പററിയിട്ടേ ഉള്ളൂ. മദ്യ കന്പനിയുടെ പരസ്യം പതിച്ച ജഴ്സി ധരിക്കാന്‍ വിസമ്മതിച്ച ആംല പര്യടനങ്ങളില്‍ പോലും നമസ്കാരം മുടക്കാറില്ല എന്നും സഹ താരങ്ങള്‍ പറഞ്ഞു. ( മാധ്യമം ദിന പത്രം : 30-7-2011.... പേജ്: 9 )
2011, ജൂലൈ 27, ബുധനാഴ്‌ച
'ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്.
'ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ഇപ്പോള്‍ മഅ്ദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅ്ദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.' - അജിത് സാഹി
ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ
ഒരു അമേരിക്കന്‍ യുവതിയുടെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ
ഇസ്ലാമിക വസ്ത്രധാരണ രീതിയെ നമ്മുടെ ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ എതിര്‍ക്കുമ്പോള്‍ പാശ്ചാത്യ ലോകം ഇസ്ലാമിക വസ്ത്രധാരണ രീതിയെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ്.'ഇസ്ലാമിക വസ്ത്രധാരണ രീതിയാണ് എന്നെ മുസ്ലിമാവാന്‍ പ്രേരിപ്പിച്ചതെന്ന്' പറഞ്ഞ് ഒരു അമേരിക്കന്‍ യുവതി തന്‍റെ ഇസ്ലാമാശ്ളേഷണത്തിന്റെ കഥ വിവരിക്കുക യാണിവിടെ...
ഒരു തികഞ്ഞ ക്രിസ്തീയ പശ്ചാതലമുള്ള കുടുംബത്തില്‍ പിറന്ന അമേരിക്കക്കാരിയാണ് ഞാന്‍. എന്റെ പതിനാറാമത്തെ വയസുമുതല്‍ ഞാന്‍ ക്രിസ്തുമതാനുയായിയും തികഞ്ഞ മതഭക്തയുമായിത്തീര്‍ന്നു. എന്നെ സംബന്ധിച്ചിടത്തോളം, ചര്‍ച്ച് എന്റെ മറ്റൊരു വീട്തന്നെയായിരുന്നു. ചര്‍ച്ചുമായുള്ള എന്റെ ബന്ധം ഞാന്‍ നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു.
ഞാന്‍ പതിവായി ബൈബിള്‍ വായിച്ചു. വായിക്കുമ്പോഴെല്ലാം അതിലെ പിഴവുകള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. വൈരുദ്ധ്യങ്ങളുള്ള നിരവധി കഥകളെ കുറിച്ച് എന്റെ അമ്മുമ്മയോടും ദേവാലയത്തിലെ വൈദികനോടും പലപ്പോഴും ചോദിക്കും. ശരിയായ ഉത്തരം എനിക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല. അത്തരം കഥകള്‍ അവഗണിക്കുവാനും അതാലോചിച്ച് പ്രയാസപ്പെടേണ്ടെന്നുമാണ് അവരുടെ എപ്പോഴുമുള്ള ഉപദേശം. കുറെക്കാലം ഞാനങ്ങനെ തന്നെ ചെയ്തു.
പിന്നീട്, എന്റെ ഇരുപതാം വയസ്സില്‍ ഞങ്ങളുടെ പ്രദേശത്തെ 'യൂത്ത് പാസ്റര്‍' ആയി ഞാന്‍ നിയമിതയായി. എന്റെ ബൈബിള്‍ പഠനം തീവ്രമായത് ഇക്കാലയളവിലാണ്. ഞാന്‍ കൂടുതല്‍ പഠിക്കുംതോറും എന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. എന്റെ സംശയങ്ങള്‍ക്കുള്ള മറുപടി ചര്‍ച്ചില്‍ നിന്നും ലഭിക്കാതായപ്പോള്‍ ഞാന്‍ ബൈബിള്‍ കോളേജില്‍ ചേരുവാന്‍ തിരുമാനിച്ചു. തീര്‍ച്ചയായും അവിടെ നിന്ന് ഉത്തരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍. പക്ഷേ അതിനും ഭാഗ്യമുണ്ടായില്ല.
ഒന്നിനും എന്റെ മനസ്സിനെ സമാശ്വസിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ 'യൂത്ത് പാസ്റര്‍' പന്ന പദവിയില്‍ നിന്ന് ഒഴിയുവാന്‍ തീരുമാനിച്ചു. നിരവധി കാര്യങ്ങളില്‍ ഞാന്‍ സംശയാലുയായിരിക്കെ, ഈ പദവിയില്‍ ഇനിയും എനിക്ക് തുടരുവാന്‍ കഴിയുകയില്ലെന്ന് എനിക്ക് ബോധ്യമായി. എന്റെ മനസ്സിനെ അലട്ടുന്ന ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മോചനം വേണമെന്നും ഒരാള്‍ എന്നെ നയിക്കുവാന്‍ വേണമെന്നും ഞാന്‍ ഉള്‍ക്കടമായി ആഗ്രഹിച്ച സന്ദര്‍ഭമായിരുന്നു അത്.
ഒരു ദിവസം രാത്രി ഞാന്‍ ടെലിവിഷന്റെ മുന്നിലിരിക്കുകയാണ്. ഇറാഖില്‍ നിന്നുള്ള സംഭവങ്ങള്‍ തത്സമയം റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ് സി.എന്‍.എന്‍ ചാനല്‍. ടി.വി സ്ക്രീനില്‍ ഞാനൊരു സ്ത്രീയെ കണ്ടു. ഞാന്‍ കണ്ടതില്‍ വച്ചേറ്റവും സൌന്ദര്യവതിയായിരുന്നു അവര്‍. അടിമുതല്‍ മുടിവരെ കറുത്ത വസ്ത്രമാണ് അവര്‍ ധരിച്ചിരുന്നത്. അവരുടെ കുലീനത്വം, എന്നില്‍ അവളുടെ മനോഹാരിത വര്‍ധിപ്പിച്ചു, അവള്‍ മുസ്ലിം സ്ത്രീയാണെന്നെനിക്ക് മനസ്സിലായി. പക്ഷേ മുസ്ലിംകളുടെ മത വിശ്വാസങ്ങളെന്തൊക്കെയെന്ന് എനിക്കറിയുമായിരുന്നില്ല.
അവരുടെ വസ്ത്രധാരണ രീതി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവളില്‍ എനിക്ക് എന്തെന്നില്ലാത്ത താല്‍പര്യമുണ്ടായി. എത്രയും വേഗം എനിക്ക് അവളെ പോലെയാകണം എന്നെന്റെ മനസ്സ് മന്ത്രിച്ചു. ഭക്തയായ, കുലീനയായ ആ സ്ത്രീയില്‍ നിന്നാണ് എന്റെ അന്വേഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഞാന്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. 'മുസ്ലിം വനിത വസ്ത്രധാരണവും മുസ്ലിം സ്ത്രീയുടെ മുഖാവരണവും', 'ഹിജാബ്', 'നിഖാബ്' തുടങ്ങിയ പദങ്ങളുമായി ആദ്യമായി പരിചയപ്പെടുന്നതപ്പോഴാണ്. ഹിജാബും നിഖാബും ധരിക്കുന്ന ഈ സ്ത്രീകളെ വിക്കിമീഡിയ പരിചയപ്പെടുത്തുന്നതും ഹിജാബിനികള്‍ നിഖാബിനികള്‍ എന്നാണ്.
ഈ ഹിജാനികളും നിഖാബിനികളുമായി മാറി, എന്റെ പുതിയ റോള്‍ മോഡലുകള്‍. ഓണ്‍ലൈനിലെ എന്റെ കുസൃതി പേരുകള്‍ ഹിജാബിനി, നിഖാബിനി എന്നാക്കി മാറ്റി ഞാന്‍. എന്നാല്‍ ഇവയൊന്നും ഇസ്ലാമിക വിശ്വാസമെന്തന്നന്വേഷിക്കുവാന്‍ എന്റെ പ്രേരിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു മധ്യാഹ്നം. എനിക്ക് പുറത്ത് ഒരു പാര്‍ട്ടിയുണ്ട്. എന്റെ തൊട്ടടുത്ത അയല്‍വാസിയുമായി ഞാന്‍ സംസാരിച്ചിരിക്കെയാണ് ഞങ്ങളുടെ സംസാരം എങ്ങനെയോ മതം എന്ന വിഷയത്തിലെത്തിയത്. അയാള്‍ എന്നോട് പറഞ്ഞു 'നമ്മള്‍ ക്രിസ്ത്യാനികള്‍ ദൈവ സന്നിധിയില്‍ ഹാജറാക്കപ്പെടുമ്പോള്‍ പ്രയാസത്തിലായിരിക്കും'
ഞാന്‍ ശരിയെന്ന ഭാവത്തില്‍ വെറുതെ തലയാട്ടി. ഇയാള്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അയാള്‍ തുടര്‍ന്നു 'നിനക്കറിയുമോ മുസ്ലിംകള്‍ ദിവസവും അഞ്ചുനേരം വിശ്വാസപൂര്‍വം പ്രാര്‍ത്ഥിക്കുന്നു. നമ്മള്‍ ക്രിസ്ത്യാനികള്‍ ദിവസത്തില്‍ ഒരു നേരം പ്രാര്‍ത്ഥിക്കുവാന്‍ പോലും തയ്യാറല്ല'. സംസാരം മതിയാക്കി ഞാന്‍ വീട്ടിലേക്കോടി. കമ്പ്യൂട്ടര്‍ തുറന്ന് മുസ്ലിം വിശ്വാസാചരാങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യാന്‍ തുടങ്ങി. എനിക്ക് അനുയോജ്യമായതിതാണെന്നു തോന്നിയ ആ വിശ്വാസാചാരങ്ങള്‍ കണ്ട് ഞാന്‍ സ്തബ്ദയായി നിന്നു.
ഒന്നു കൂടി എനിക്കുറപ്പുവരുത്തേണ്ടതുണ്ടായിരുന്നു, അവരുടെ വിശ്വാസങ്ങളില്‍ അത്ഭുതപ്പെടാനൊന്നുമില്ലായെന്ന്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്റെ ഏറ്റവും അടുത്തുള്ള നമസ്കാരപ്പള്ളിയില്‍ പോയി ഞാന്‍ കൂടുതല്‍ പഠിക്കാന്‍ തുടങ്ങി, പ്രഭാതങ്ങളില്‍ കുറച്ചു സമയം ഇസ്ലാമിനെ പഠിക്കാന്‍ ഞാന്‍ മാറ്റിവച്ചു. രണ്ട് മാസത്തോളം തുടര്‍ന്നുപോന്ന ഗവേഷണങ്ങള്‍ക്കുശേഷം ഞാന്‍ ഇസ്ലാമാശ്ളേഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ അടുത്തുള്ള പള്ളിയില്‍ പോയി 'ശഹാദത്ത്' ചൊല്ലി. ഒരു അനുഭൂതി എന്റെ ആത്മാവിലേക്ക് പ്രവേശിച്ചു. എന്റെ ഹൃദയം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നിര്‍വൃതി. സുബ്ഹാനല്ലാഹ്!
സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്
'അല്ലാഹുവിന് അടിപ്പെട്ട് ജീവിക്കുക, അല്ലാഹുവല്ലാത്ത ശക്തികളെ വര്‍ജിക്കുക' എന്ന സന്ദേശവുമായാണ് എല്ലാ കാലത്തും എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാര്‍ നിയുക്തരായതെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിനെ നിരാകരിക്കുകയോ അല്ലാഹുവിന്റെ അധികാരം സ്വയം കൈയടക്കുകയോ ചെയ്ത ഫിര്‍ഔന്‍, നംറൂദ് തുടങ്ങിയ ധിക്കാരികളെ പ്രബോധനം ചെയ്ത പ്രവാചകന്മാര്‍, അവരെ കേവലം ആരാധനാപരമായ ശിര്‍ക്കില്‍നിന്ന് തടയുക മാത്രമല്ല ചെയ്തത്. മറിച്ച് അല്ലാഹുവിന്റെ അടിമകളെ അടക്കി ഭരിക്കാനുള്ള അധികാരം നിങ്ങള്‍ക്കല്ല എന്നും തുടര്‍ന്നു പ്രഖ്യാപിച്ചു. യൂസുഫ്, ദാവൂദ്, സുലൈമാന്‍(അ) തുടങ്ങിയ പ്രവാചകന്മാരാകട്ടെ ദൈവിക ഭരണത്തിന്റെ മാതൃക കാഴ്ചവെക്കുകയും ചെയ്തു. അവസാനമായി ലോകത്തിനാകെ അനുഗ്രഹമായി നിയുക്തനായ മുഹമ്മദ് നബി(സ) ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രബോധനം കൊണ്ട് ഒരു വിശ്വോത്തര സ്റേറ്റ് സ്ഥാപിച്ച് അതിന്റെ ഭരണം തന്റെ സച്ചരിതരായ ശിഷ്യന്മാരെ ഏല്‍പിച്ചാണ് വിടവാങ്ങിയത്. സര്‍വോപരി ഇസ്ലാമിന്റെ മൂലപ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും, വിശ്വമാനവികതയിലും നീതിയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയ ഭരണവ്യവസ്ഥയുടെ രൂപരേഖ വരഞ്ഞു കാണിക്കുകയും ചെയ്യുന്നു. മറിച്ച് മതേതരത്വം പ്രബോധനം ചെയ്യാന്‍ വന്ന ഒരു പ്രവാചകനെയും ചരിത്രമോ ഖുര്‍ആനോ പരിചയപ്പെടുത്തുന്നില്ല. ജീവിതരംഗങ്ങളെയാകെ ഒഴിച്ചുനിര്‍ത്തി കേവലം ആരാധനയില്‍ ഊന്നുന്ന ഒരു 'തൌഹീദ്' ഇസ്ലാമിലില്ല. 'നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന പറയുവിന്‍, അറബികളും അനറബികളും നിങ്ങള്‍ക്ക് കീഴ്പ്പെടും' എന്നാണ് അല്ലാഹുവിന്റെ ദൂതന്‍ ആഹ്വാനം ചെയ്തത്.
ശിര്‍ക്കിനെതിരെ തൌഹീദ് പ്രബോധനം ചെയ്ത അനേകം പ്രവാചകരെ ജനം കൊന്നുകളഞ്ഞിട്ടുണ്ട്. വളരെ പേര്‍ക്ക് ആരെയും അനുയായികളായി ലഭിച്ചില്ല. ഇവരൊക്കെ ദൌത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടവരാണോ? അല്ലെങ്കില്‍ ഭരണത്തിന്റെ കാര്യവും അതുതന്നെ. പ്രബോധനമാണ് പ്രവാചകന്മാരുടെ ചുമതല. ജനങ്ങള്‍ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവരെ പിന്തുടരാം, അത്രതന്നെ. ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് ഐഡന്റിറ്റിക്ക് മാത്രമായി ഇസ്ലാമിന് അന്യമായ വാദഗതികളൊന്നും ആവശ്യമില്ല. രാജ്യ നന്മക്കായി ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെയാണ് ജമാഅത്തിനെ ഇതര സാമ്പ്രദായിക മതസംഘടനകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
കേരള സലഫികള്‍ യഥാര്‍ഥ മുഖം
കേരളത്തിലെ മുജാഹിദ് സംഘടനകള്‍ താല്‍പര്യങ്ങള്‍ക്കുവേണ്ടി അറബ് മുസ്ലിം നാടുകളിലെ സലഫി പ്രസ്ഥാനത്തിന്റെ ഭാഗമാണ് തങ്ങളെന്ന് അവകാശപ്പെടുന്നതല്ലാതെ യഥാര്‍ഥത്തില്‍ രാഷ്ട്രാന്തരീയ സലഫിസവുമായി അവക്ക് മൌലികമായിത്തന്നെ അന്തരമുണ്ട്. കേരള സലഫികളുടെ മത-രാഷ്ട്ര വിഭജനവാദമോ സെക്യുലരിസമോ ഇതര രാജ്യങ്ങളിലെ സലഫികള്‍ അംഗീകരിക്കുന്നില്ല. 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ്' എന്ന് ദേശീയ പതാകയില്‍ ആലേഖനം ചെയ്യുകയും ഖുര്‍ആനും സുന്നത്തും നിയമനിര്‍മാണത്തിന്റെ സ്രോതസ്സായി അംഗീകരിക്കുകയും ചെയ്ത സുഊദി അറേബ്യയാണ് ലോകത്തെ ഒരേയൊരു സലഫി രാഷ്ട്രം. സുഊദി സലഫികളാവട്ടെ മതേതരത്വത്തിന്റെ എല്ലാ വകഭേദങ്ങളെയും നിരാകരിക്കുന്നവരുമാണ്. അതിനാല്‍ തന്നെ അവരുടെ മുമ്പാകെ കേരള സലഫികള്‍ യഥാര്‍ഥ മുഖം പ്രദര്‍ശിപ്പിക്കാറേ ഇല്ല. ഇവിടെ മതേതരവാദികളുടെ കൈയടി മോഹിച്ചും ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കാനുള്ള സുവര്‍ണാവസരമായി കണ്ടും 'മതരാഷ്ട്രവാദം' എന്ന് പേരിട്ട് ഇസ്ലാമിനെ അരാഷ്ട്രീയവത്കരിക്കുന്നവര്‍ തികഞ്ഞ ആത്മവഞ്ചനയാണ് നടത്തുന്നത്.
ജനാധിപത്യം സലഫീ വീക്ഷണത്തില്‍
ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് ശൈഖ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രം നടത്തിയ ഒരഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി: "ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത് ജനങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്'' (അശ്ശര്‍ഖുല്‍ ഔസ്വത് 18.4.2011).
ഇവ്വിധത്തിലുള്ള വിശദീകരണം നല്‍കിയതിന്റെ പേരിലാണ് നമ്മുടെ നാട്ടിലെ സലഫികളെന്നവകാശപ്പെടുന്നവര്‍ മൌലാനാ മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും നിരന്തരം പ്രതിക്കൂട്ടില്‍ കയറ്റിക്കൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍ ജനാധിപത്യം, മതേതരത്വം തുടങ്ങിയ വിഷയങ്ങളില്‍ മുജാഹിദ് വിഭാഗത്തിന്റെ നിലപാടെന്താണ്?
2011, ജൂലൈ 26, ചൊവ്വാഴ്ച
ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന്
ഭരണം ലഭിച്ചാല്‍ മദ്യത്തില്‍നിന്നുള്ള വരുമാനം പരമാവധി കുറക്കാന്‍ ശ്രമിക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചിരുന്നു (മനോരമ, ഏപ്രില്‍ 6).
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ടൂറിസത്തിന്റെ മറവില്‍ മദ്യം സാര്‍വത്രികമാക്കുന്ന മദ്യനയം പ്രഖ്യാപിക്കുകയും ചില പത്രങ്ങളും മദ്യനിരോധന സമിതിപോലുള്ള ചെറിയ കൂട്ടായ്മകളും പ്രതിഷേധിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അത് പിന്‍വലിക്കുകയുമുണ്ടായി.
മുസ്‌ലിം ലീഗിന്റെ നാലു മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ ഒരു സ്വാഭാവിക പ്രതിഷേധമെങ്കിലും പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രസ്തുത ജനവിരുദ്ധ മദ്യനയം പ്രഖ്യാപിക്കപ്പെടുമായിരുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു.
ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ ബജറ്റില്‍ മദ്യത്തില്‍നിന്ന് പ്രതിവര്‍ഷം 327 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തിലുമുണ്ടായില്ല ലീഗിന് എതിര്‍പ്പ്. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തിന്റെ ധാര്‍മികതയും മൂല്യബോധവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള രാഷ്്രടീയ നിലപാടുകളും ഭരണപങ്കാളിത്തവും ലീഗിന്റെ പ്രഖ്യാപിത നയമല്ലാത്തതുകൊണ്ടായിരിക്കാം ഈ വക വൈരുധ്യങ്ങള്‍ സമൂഹത്തിലോ സമുദായത്തിലോ ചര്‍ച്ചചെയ്യപ്പെടാത്തത്.
വ്യതിരിക്തവും മാതൃകാപരവുമായ സമീപനം പ്രവാചകാനുയായികളെ രാഷ്്രടീയമായി നയിക്കുന്ന നേതൃത്വത്തില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്
റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി
മക്ക: ആനുകാലിക മുസ്‌ലിം സമൂഹത്തിന്റെ മതപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി) സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്‌ട്ര സമ്മേളനം മക്കയില്‍ ആരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത സമ്മേളനം മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. റാബിത്വയുടെ ദക്ഷിണേന്ത്യന്‍ കോര്‍ഡിനേറ്ററും ഓള്‍ ഇന്ത്യ ഇസ്‌ലാഹി മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മൌലാന ജലാലുദ്ദീന്‍ ഉമരി, ലഖ്നോ നദ്‌വത്തുല്‍ ഉലമ ശരീഅ വിഭാഗം തലവന്‍ മൗലാന സല്‍മാന്‍ നദ്‌വി എന്നിവരാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധികള്‍. ഓരോ രാജ്യത്തിന്റെയും സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ്സിലാക്കി മുസ്‌ലിം സമൂഹത്തെ മാതൃക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാന്‍ വേണ്ട കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാമുദായിക നേതൃത്വത്തിന് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ പറഞ്ഞു.
1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍ മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.
കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍ നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
1962 ല്‍ സ്ഥാപിതമായ റാബിത്വയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി വിളിച്ചു കൂട്ടിയിട്ടുള്ള ഈ സമ്മേളനത്തില്‍ മുസ്ലിം ലോകത്തെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് പന്ത്രണ്ടു പ്രബന്ധങ്ങളും അനുബന്ധ ചര്‍ച്ചകളും നടക്കും. അറബ് ലോകത്ത് ഉയര്‍ന്നു വരുന്ന രാഷ്ട്രീയ പരിഷ്കരണ സംരംഭങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു എന്നതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. ഭരണാധികാരികളുടെയും പ്രജകളുടെയും അവകാശങ്ങള്‍ , ഇസ്ലാമിക ശരീഅത്തിന്റെ കാലിക പ്രസക്തി, സൗദി അറേബ്യന്‍ ഭരണ ഘടനയുടെ ഇസ്ലാമിക വായന എന്നീ വിഷയങ്ങളെ അധികരിച്ചുള്ള പ്രബന്ധങ്ങളും അവതരിക്കപ്പെടും.
കുവൈത്ത്, അബുദാബി മതകാര്യ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പണ്ഡിതരായ മൗലാന ബദര്‍ അല്‍ കാസിമി, തകിയുദ്ദീന്‍ നദ് വി എന്നിവര്‍ അതാതു മതവകുപ്പുകളെ പ്രതിനിധീകരിച്ചു സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. റാബിത്വ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ഡോ. അബ്ദുള്ള തുര്‍കി അദ്ധ്യക്ഷത വഹിച്ചു. അബ്ദുള്ള രാജാവിന്റെ സന്ദേശം മക്ക ഗവര്‍ണര്‍ വായിച്ചു. സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്, ഡോ. അഹമദ് കമാല്‍ അബൂ മജ്ദ് , ഡോ അബ്ദുള്ള ബസ്ഫാര്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ചു.
കാക്കയുടെ അഞ്ചു ഗുണങ്ങള്‍
കാക്ക നേരത്തെ എഴുന്നേല്‍ക്കും
ഭക്ഷണം കിട്ടിയാല്‍ പങ്കു വെക്കും
മരണപെട്ടാല്‍ അനുശോചിക്കും
പരസ്യമായി ഇണ ചേരില്ല
നേരത്തെ കൂടണയും
ജമാഅത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി മുസ്ലിം ലീഗിനൊരു ബദല്‍ അല്ലേ?
ഇസ്ലാമിക ഭരണത്തിന് വേണ്ടി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമി ഇനിയൊരു പ്രത്യേക പാര്‍ട്ടി രൂപവത്കരിക്കേണ്ടതുണ്ടോ? ഇസ്ലാമിക ഭരണത്തിനു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയല്ല ജമാഅത്തെ ഇസ്ലാമി. ആര്‍ക്കും വാങ്ങി വായിക്കാവുന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഭരണഘടനയില്‍ ലക്ഷ്യം വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്. അത് പ്രകാരം ഇഖാമത്തുദ്ദീന്‍ അഥവാ ഇസ്ലാമിന്റെ സംസ്ഥാപനമാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഇസ്ലാമില്‍ പുതുതായി വല്ലതും കൂട്ടിച്ചേര്‍ക്കാനോ ഉള്ളത് വെട്ടിക്കുറക്കാനോ ജമാഅത്ത് സന്നദ്ധമല്ല. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും സച്ചരിതരായ ഖലീഫമാരുടെ മാതൃകയുമാണ് ഇസ്ലാമിന്റെ തനതായ രൂപത്തിന് ആധാരം. അതില്‍ നിശ്ചയമായും രാഷ്ട്രീയവും ഭരണവും ഉണ്ട്. ഇത് ആരുടെ മുമ്പാകെയും എങ്ങനെ വേണമെങ്കിലും തെളിയിക്കാന്‍ സംഘടന തയാറാണ്. ഇസ്ലാമിന്റെ സംസ്ഥാപനം ലക്ഷ്യം വെക്കുന്ന ഒരു പ്രസ്ഥാനത്തിനും ജീവിതത്തിന്റെ സ്വകാര്യ, സാമൂഹിക രംഗങ്ങളെയാകെ നിയന്ത്രിക്കുന്ന ഭരണരംഗത്ത് നിന്ന് ഒളിച്ചോടാനോ വിട്ടുനില്‍ക്കാനോ കഴിയില്ല. പക്ഷേ, ഭരണവ്യവസ്ഥ പരിവര്‍ത്തിപ്പിക്കണമെങ്കില്‍ സമൂഹത്തെ മാറ്റിയെടുക്കണം. സമൂഹത്തെ മാറ്റാന്‍ വ്യക്തികളെ സംസ്കരിക്കുകയും വളര്‍ത്തിയെടുക്കുകയും വേണം. അമുസ്ലിംകള്‍ മഹാഭൂരിപക്ഷമായ ഇന്ത്യാ മഹാ രാജ്യത്ത് ആദര്‍ശപരവും ധാര്‍മികവുമായ പരിവര്‍ത്തനം, സുദീര്‍ഘമായ കാലയളവും അവധാനപൂര്‍ണമായ പ്രവര്‍ത്തനവും ആവശ്യപ്പെടുന്നതാണ്. എന്നാലും സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനും നന്മ കല്‍പിക്കാനും തിന്മ തടയാനും ബാധ്യസ്ഥമായ ആദര്‍ശ സമൂഹമാണ് മുസ്ലിംകളെന്നതുകൊണ്ട് ആ ദൌത്യത്തില്‍ സാഹചര്യങ്ങള്‍ എത്ര പ്രതികൂലമായാലും ജമാഅത്തെ ഇസ്ലാമി ഉറച്ചുനില്‍ക്കുന്നു. ദൌത്യനിര്‍വഹണത്തിന്റെ ഈ ഘട്ടത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാവാന്‍ സമയമോ സാഹചര്യമോ പാകമായിട്ടില്ലാത്തതിനാല്‍ അതിന് ജമാഅത്ത് മുതിരുന്നില്ല. |
ജമാഅത്തിന്റെ നിലപാട്
"യുദ്ധം അല്ലെങ്കില്‍ സന്ധി. ഇങ്ങനെ രണ്ട് രാഷ്ട്രീയാവസ്ഥകളേ ഖുര്‍ആനില്‍ നിന്നുരുത്തിരിച്ചെടുക്കാന്‍ കഴിയുകയുള്ളൂ എന്ന ഒരു സിദ്ധാന്തം കേള്‍ക്കാന്‍ കഴിഞ്ഞു. അത് പരസ്യപ്പെടുത്തുകയും വേണമത്രെ. അതിന്റെ ഇസ്ലാമികാടിത്തറ പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പ് ഉയര്‍ന്നുവരുന്ന ചില സംശയങ്ങള്‍ ഇവിടെ കുറിക്കട്ടെ, 'ഇസ്ലാമിക പ്രസ്ഥാന'ത്തിന്റെ പ്രഖ്യാപിതനിലപാട് തന്നെയാണോ അത്? 'തീവ്രവാദ' വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രസ്ഥാനത്തോട് സഹകരിക്കുന്ന സംഘടനകള്‍ അത് അംഗീകരിക്കുന്നുണ്ടോ? ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഓരോന്നിനോടും ഈ രണ്ടില്‍ ഏതു നിലപാടാണ് പ്രസ്ഥാനം എടുത്തിട്ടുള്ളതെന്ന് വിവരിക്കാമോ? ആര്‍.എസ്.എസ്സിനോട് സന്ധിയാണോ യുദ്ധമാണോ? സന്ധിയാണെങ്കില്‍ അതിലെ വ്യവസ്ഥകള്‍ എന്താണ്? ജമാഅത്തുകാരല്ലാത്തവരെയെല്ലാം വധിക്കുന്നതിന് വിരോധമില്ലെന്ന് സന്ധിയില്‍ വ്യവസ്ഥ ഉണ്ടോ? ബാബരി മസ്ജിദിനെക്കുറിച്ച് എന്താണ് അതില്‍ പറയുന്നത്? ശിവസേനയോട് സന്ധിയുണ്ടാക്കിയിട്ടുണ്ടോ? അതോ യുദ്ധ പ്രഖ്യാപനം നടത്തിയോ? മുസ്ലിം ലീഗിനോട് യുദ്ധമാണോ സന്ധിയാണോ? ബി.ജെ.പിയോടും എതിരാളിയായ സി.പി.എമ്മിനോടും ഒരേസമയം സന്ധിക്ക് സാധ്യമായത് എങ്ങനെ? കോണ്‍ഗ്രസ്സിനോടുള്ള നിലപാടൊന്നു വിശദീകരിക്കാമോ? ഇന്ത്യന്‍ ഭരണഘടനയോടും നിയമവ്യവസ്ഥയോടും ജമാഅത്തെ ഇസ്ലാമിയുടെ പഴയ നിലപാട് എന്തായിരുന്നു? പുതിയ നിലപാട് എന്താണ്? വരാനിരിക്കുന്ന നിലപാട് എന്തായിരിക്കും? അതായത്, സംഘടന ഭരണഘടനയില്‍ വാഗ്ദാനം ചെയ്ത ഇസ്ലാമിക ഭരണകൂടം വന്നാലുള്ള നിലപാട്?'' (തേജസ് ദ്വൈവാരിക, 2008 ജൂണ്‍ 1-15). പ്രതികരണം? യുദ്ധം അല്ലെങ്കില്‍ സന്ധി എന്ന പരികല്‍പന തന്നെ വസ്തുതാപരമല്ല. യുദ്ധം അല്ലെങ്കില്‍ സമാധാനം എന്നതാണ് ശരി. സമാധാനത്തിന്റെ വഴി ചിലപ്പോള്‍ സന്ധികളാവാം. എന്നാല്‍ സന്ധിയൊന്നുമില്ലെങ്കിലും യുദ്ധം അനിവാര്യമാകുന്നില്ല. പ്രതിരോധത്തിനു വേണ്ടിയാണ് യുദ്ധം. ആക്രമണമില്ലെങ്കില്‍ പിന്നെ പ്രത്യാക്രമണവുമില്ല. ഇസ്ലാമിന് രാഷ്ട്രീയാധികാരം കൈവരുന്നേടത്താണ് ഇങ്ങനെയൊരു പ്രശ്നം തന്നെ ഉദിക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ഒരു മതനിരപേക്ഷ ജനാധിപത്യ ഭരണഘടനക്കു കീഴില്‍ മുസ്ലിംകളും അമുസ്ലിംകളും തുല്യാവകാശങ്ങളുള്ള പൌരന്മാരാണ്. അവര്‍ പരസ്പരം യുദ്ധമോ സന്ധിയോ ഇല്ല; അതിന്റെ ആവശ്യവും പ്രസക്തിയും ഇല്ല. ഒരു സമുദായം മറ്റേ സമുദായത്തിനെതിരെ അക്രമണാസക്തമായി എന്ന് സങ്കല്‍പിച്ചാല്‍ തന്നെ ഇവിടെ നിയമവാഴ്ചയും കോടതികളുമുണ്ട്. അതിലൂടെയാണ് പ്രശ്നപരിഹാരം തേടേണ്ടത്. |
2011, ജൂലൈ 25, തിങ്കളാഴ്‌ച
കൈവെട്ടാനും ന്യായം
കൈവെട്ടിനെ ന്യായീകരിക്കാനും സോളിഡാരിറ്റി പ്രവര്‍ത്തകര്‍ രക്തം കൊടുത്തതിനെ അപലപിക്കാനും ഖുര്‍ആനില്‍ സൂറ അല്‍ മുജാദലയിലെ അവസാനത്തെ ഭാഗം എടുത്ത് ഉദ്ധരിക്കുകയും സംവാദങ്ങള്‍ നടത്തുകയും ചെയ്യുക പോപ്പുലര്‍ ഫ്രണ്ട് അനുഭാവികളായ പല മൌലവിമാരുടെയും പതിവായിരിക്കുന്നു. അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരായ അന്യ മതസ്ഥരോട് ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിയും മൈത്രി സ്ഥാപിച്ചിരിക്കുന്നുവെന്നും അതിനാലാണ് അവര്‍ രക്തം കൊടുത്തതെന്നുമാണ് പ്രചാരണം. പ്രവാചക നിന്ദക്കെതിരെ കൈവെട്ടിയവരാണ് അല്ലാഹുവിന്റെ പാര്‍ട്ടി (ഹിസ്ബുല്ല), അവരാണ് വിജയം വരിക്കുന്നവര്‍ എന്ന രീതിയിലാണ് സംസാരം. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? കൈവെട്ടുകയും തലവെട്ടുകയും ചെയ്യുന്ന ഇത്തരക്കാര്‍ ഇതൊക്കെ ചെയ്തിട്ട് പിടിക്കപ്പെടാതിരിക്കാന്‍ ഒളിവില്‍ പോവുകയും കള്ളം പറയുകയും ചെയ്യുന്നതെന്തിനാണ്? ഈ ആയത്തിന്റെ പശ്ചാത്തലം ഇവര്‍ പ്രചരിപ്പിക്കുന്നതുപോലെ വല്ലതുമാണോ? ഖുര്‍ആന്‍ ആര്‍ക്കും തിരുത്താനോ അതിന്മേല്‍ കൈവെക്കാനോ സാധ്യമല്ലെന്നിരിക്കെ, അതിന്റെ ദുര്‍വ്യാഖ്യാനങ്ങളില്‍ അഭയം തേടുകയാണ് വഴിതെറ്റിയ എല്ലാ വിഭാഗങ്ങളും മുമ്പേ ചെയ്തുവന്നിട്ടുള്ളത്. ഖുര്‍ആന്‍ അസന്ദിഗ്ധമായി വ്യക്തമാക്കിയ പ്രവാചക പരിസമാപ്തിയെ നിരാകരിക്കുന്ന ഖാദിയാനികള്‍ക്കും തെളിവ് ഖുര്‍ആന്‍ തന്നെയാണല്ലോ. സുന്നത്ത് നിഷേധികളുടെ ന്യായവാദങ്ങളും ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടുതന്നെ. എന്നിരിക്കെ കൈവെട്ടുകാര്‍ മാത്രം ഖുര്‍ആനെ വെറുതെ വിടണമെന്നില്ല. സൂറ അല്‍ മുജാദലയുടെ അവസാന സൂക്തത്തിന്റെ ആശയം ഇങ്ങനെ: അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ജനത്തെ, അല്ലാഹുവിനോടും അവന്റെ ദൂതനോടും വിരോധം പുലര്‍ത്തുന്നവരോട് മൈത്രിയുള്ളവരായി താങ്കള്‍ ഒരിക്കലും കാണുകയില്ല; ആ വിരോധികള്‍ അവരുടെ പിതാക്കളോ സന്തതികളോ സഹോദരരോ മറ്റു കുടുംബാംഗങ്ങളോ ആയിരുന്നാലും ശരി... (58:22). ഈ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം അബൂഉബൈദ(റ) ബദ്ര്‍ യുദ്ധവേളയില്‍ സ്വന്തം പിതാവനോടേറ്റുമുട്ടി അദ്ദേഹത്തിന്റെ കഥ കഴിച്ച സംഭവമാണെന്ന് ഹാകിം, ബൈഹഖി മുതല്‍ പേര്‍ ഉദ്ധരിച്ച ഒരു ഹദീസിലുണ്ട്. എന്തായാലും അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്നേഹവും അവരുടെ ശത്രുക്കളോടുള്ള മൈത്രിയും ഒരുമിച്ചു പോവുകയില്ലെന്നാണ് ഖുര്‍ആന്‍ സൂക്തത്തിന്റെ വിവക്ഷ. പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രഫസര്‍ ജോസഫിന്റെ കൈവെട്ടിയത് അദ്ദേഹം അല്ലാഹുവിന്റെയും പ്രവാചകന്റെയും ശത്രുവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണോ? ആണെങ്കില്‍ അതിനുള്ള തെളിവെന്ത്? താന്‍ വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയപ്പോള്‍ പ്രവാചകനെ കുറിച്ച ഒരു ചിന്തയും തന്റെ മനസ്സിലുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആണയിട്ടു പറയുന്നു. മുഹമ്മദ് എന്ന പേര്‍ എവിടെ എങ്ങനെ വന്നാലും അത് പ്രവാചകനെക്കുറിച്ചായിരിക്കുമെന്ന് ആരാണ് പറഞ്ഞത്? ഇനി അങ്ങനെയും സംശയിക്കാമെന്ന് വെച്ചാല്‍ തന്നെ താനങ്ങനെ ഉദ്ദേശിച്ചില്ലെന്ന് ആരോപിതന്‍ സത്യം ചെയ്തു പറഞ്ഞാല്‍ അത് അംഗീകരിക്കേണ്ടതില്ലെന്ന് ഖുര്‍ആനിലുണ്ടോ? വിചാരണയോ തെളിവെടുപ്പോ നടത്താതെ കേട്ട പാതി, കേള്‍ക്കാത്ത പാതി ആരോപിതനെ വെട്ടിക്കൊല്ലുകയാണ് വേണ്ടതെന്ന വാദം എന്ത് നീതിയാണ്? കുറ്റം തെളിഞ്ഞാല്‍ തന്നെ ശിക്ഷ നടപ്പാക്കേണ്ടത് പോപ്പുലര്‍ ഫ്രണ്ടുകാരോ മറ്റേതെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളോ ആണെന്ന് ഏത് ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനിച്ചാണ് ബോധ്യപ്പെടുത്താനാവുക? അന്തരീക്ഷം തണുപ്പിക്കാനും കൂടുതല്‍ വലിയ ദുരന്തമായി സംഭവം വളരാതിരിക്കാനും പ്രഫ. ജോസഫിന് സോളിഡാരിറ്റി രക്തം കൊടുത്തു. അത് എങ്ങനെയാണ് അല്ലാഹുവിന്റെ ശത്രുവിനോട് മൈത്രീബന്ധം സ്ഥാപിക്കലാവുക? ക്ഷമയും സംയമനവും സഹിഷ്ണുതയും വിട്ടുവീഴ്ചയും കാണിച്ചാല്‍ കഠിന ശത്രുപോലും മിത്രമായി മാറുമെന്ന ഖുര്‍ആന്‍ സൂക്തം ആര്‍ക്കു വേണ്ടിയുള്ളതാണ്? ആ സൂക്തം ദുര്‍ബപ്പെട്ടുപോയെന്നാണോ കൈവെട്ടിനെ ന്യായീകരിക്കുന്ന പുരോഹിതന്മാരുടെ വാദം? ഭീരുത്വപരമായ ഓപറേഷന്‍ നടത്തി ഒളിവില്‍ പോവുന്നതും കള്ളവും കൈക്കൂലിയും മുഖേന കേസ്സൊതുക്കുന്നതുമൊക്കെ പവിത്ര ജിഹാദാണെന്ന് ഓതിക്കൊടുത്തവര്‍ ഇമ്മാതിരി പണ്ഡിതന്മാരാണെങ്കില്‍ അവരില്‍ നിന്ന് സമുദായത്തെ പടച്ചവന്‍ രക്ഷിക്കട്ടെ എന്നേയുള്ളൂ പ്രാര്‍ഥന. |
ജിഹാദ്
|
അമുസ്ലിംകളെല്ലാം നരകത്തിലോ?
--------------------------------------------------------------------------- | |||
മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്? | |||
A | മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍ സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും. എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്. പതിനേഴാം അധ്യായം പതിനഞ്ചാം വാക്യത്തിലിങ്ങനെ കാണാം: "ആര്‍ സന്മാര്‍ഗം സ്വീകരിക്കുന്നുവോ, അതവന്റെ തന്നെ ഗുണത്തിനു വേണ്ടിയാകുന്നു. ആര്‍ ദുര്‍മാര്‍ഗിയാകുന്നുവോ, അതിന്റെ ദോഷവും അവനുതന്നെ. ഭാരം വഹിക്കുന്നവരാരുംതന്നെ ഇതരന്റെ ഭാരം വഹിക്കുകയില്ല. (സന്മാര്‍ഗം കാണിക്കാനായി) ദൈവദൂതന്‍ നിയോഗിതനാവുന്നതുവരെ നാമാരെയും ശിക്ഷിക്കാറുമില്ല.'' അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ. | ||
സുകര്‍മികളെല്ലാം സ്വര്‍ഗാവകാശികളാവേണ്ടതല്ലേ?
---------------------------------------------------------------------------- | |
ഒരാള്‍ ദൈവത്തിലും മരണാനന്തര ജീവിതത്തിലുമൊന്നും വിശ്വസിക്കുന്നില്ല. അതേസമയം മദ്യപിക്കുകയോ വ്യഭിചരിക്കുകയോ ചെയ്യുന്നില്ല. ആരെയും ദ്രോഹിക്കുന്നില്ല. എല്ലാവര്‍ക്കും സാധ്യമാവുന്നത്ര ഉപകാരം ചെയ്ത് ജീവിക്കുന്നു. അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുമോ? | |
A | ഏതൊരാള്‍ക്കും ഏതു കാര്യത്തിലും പരമാവധി ശ്രമിച്ച് ഫലപ്രാപ്തിയിലെത്തിയാല്‍ പോലും അയാള്‍ ഉദ്ദേശിച്ചതും ലക്ഷ്യം വച്ചതുമല്ലേ ലഭിക്കുകയുള്ളൂ. ദൈവത്തിലും മരണാനന്തര ജീവിതത്തിലും വിശ്വാസമില്ലാത്ത വ്യക്തി തിന്മയുപേക്ഷിക്കുന്നതും നന്മ പ്രവര്‍ത്തിക്കുന്നതും സ്വര്‍ഗം ലക്ഷ്യം വച്ചായിരിക്കില്ലെന്നതില്‍ സംശയമില്ല. അയാളങ്ങനെ ചെയ്യുന്നത് സമൂഹത്തില്‍ സല്‍പ്പേരും പ്രശസ്തിയും ലഭിക്കാനായിരിക്കാം. എങ്കില്‍ അതാണയാള്‍ക്ക് ലഭിക്കുക. അഥവാ മനസ്സംതൃപ്തിക്കും ആത്മനിര്‍വൃതിക്കും വേണ്ടിയാണെങ്കില്‍ അതാണുണ്ടാവുക. ദൈവത്തിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചും ലക്ഷ്യം വച്ചും ജീവിക്കുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂ. അതിനാല്‍ നേരത്തെ വ്യക്തമാക്കിയ പോലെ സ്വര്‍ഗമാഗ്രഹിച്ച് അതിന് നിശ്ചയിക്കപ്പെട്ട വഴിയിലൂടെ സഞ്ചരിക്കുന്നവരേ അവിടെ എത്തിച്ചേരുകയുള്ളൂ. എന്നാല്‍ ഇന്ന വ്യക്തി സ്വര്‍ഗത്തിലായിരിക്കും അല്ലെങ്കില്‍ നരകത്തിലായിരിക്കും എന്ന് നമുക്ക് തീരുമാനിക്കാനോ പറയാനോ സാധ്യമല്ല. അത് ദൈവനിശ്ചയമാണ്. അവന്നും അവന്‍ നിശ്ചയിച്ചു കൊടുക്കുന്ന ദൂതന്മാര്‍ക്കും മാത്രമേ അതറിയുകയുള്ളൂ. |
2011, ജൂലൈ 24, ഞായറാഴ്‌ച
പുതിയ തലമുറക്ക് പുതിയ അറിവുകള്‍
കേരളത്തില്‍ ആദ്യമായി സയ്യിദ് അബുല്‍ അഅലാ മൌദൂദിയെ പരിചയ പെടുത്തിയത് മുജാഹിദുകള്‍ ആയിരുന്നു എന്ന് അറിയുന്ന എത്ര മുജാഹിദുകള്‍ ഉണ്ടാകും ?
ഒതായി ലൈബ്രറി യിലേക്ക് മൌദൂദി സാഹിത്യങ്ങള്‍ വാങ്ങിക്കാന്‍ നിര്‍ദേശം നല്‍കിയത് എ. പി അബ്ദുല്‍ കാടെര്‍ മൌലവി ആയിരുന്നു എന്ന് അറിയുന്നവര്‍ ഉണ്ടാകുമോ?
ആന്തമാന്‍ ദീപിലെ ഒരു കുട്ടിക്ക് അബുല്‍ അഅല എന്ന് പേരിട്ടത് എ.പി അബ്ദുല്‍ കാദര്‍ മൌലവി ആണെന്ന് ഇന്ന് പറഞ്ഞാല്‍ വ്ശ്വസിക്കുമോ?
അബുല്‍ അഅലാ മൌദൂദി മരണ പെട്ടപ്പോള്‍ മലപ്പുറം ജില്ലയിലെ പത്തപ്പിരിയത്തിനടുത്ത് പേരൂര്‍ കുണ്ട് പള്ളിയില്‍ എ.പി അബ്ദുല്‍ കാദര്‍ മൌലവി ഇമാമത്ത് നിന്ന് മയ്യിത്ത് നമസ്കരിച്ചിട്ടുനാദ് എന്ന സത്ത്യം അറിയുന്നവര്‍ ആരെങ്കിലും ഉണ്ടോ?.ഇപ്പോഴത്തെ മുജാഹിടുകള്‍ക്ക് ഇതൊക്കെ വിശ്വസിക്കാന്‍ സാധിക്കുമോ?.ഇന്ന് മുജാഹിദ് നേതാക്കളുടെ പ്രസംഗം കേട്ടാല്‍ മൌദൂദിയെ അനുസ്മരിച്ചു മുജാഹിട് വെതാവ് ചന്ദ്രികയില്‍ അനുസ്മരണം എഴുതിയിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?
ചന്ദ്രികയില്‍ എഡിറ്റോറിയല്‍ വന്നിരുന്നു എന്ന് വിശ്വസിക്കാന്‍ സാധിക്കുമോ?.
2011, ജൂലൈ 20, ബുധനാഴ്‌ച
ഒരു സോളിഡാരിറ്റി ഇഫെക്റ്റ്..?
മുസ്‌ലിം ലീഗ് പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ദുബൈ കെ.എം.സി.സി സംസ്ഥാന ലീഗ് ഭാരവാഹികള്‍ക്ക് ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലായിരുന്നു പാര്‍ട്ടി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇനി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനും പ്രധാന്യം നല്‍കും. ഇതിനായി പ്രവര്‍ത്തകരെ സജ്ജമാക്കും. കാടും പുഴയും നിര്‍വ്വഹിക്കുന്ന അടിസ്ഥാന ദൗത്യത്തിന് മറ്റൊന്ന് പകരം വെക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി ഇത് അജണ്ടയാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കാന്‍ ശ്രമിച്ചാല്‍ മതേതര പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പ്രതിരോധിക്കും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ഏതു നീക്കത്തെയും പാര്‍ട്ടി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലായിരുന്നു പാര്‍ട്ടി പ്രധാനമായും ശ്രദ്ധിച്ചിരുന്നത്. ഇനി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തനത്തിനും പ്രധാന്യം നല്‍കും. ഇതിനായി പ്രവര്‍ത്തകരെ സജ്ജമാക്കും. കാടും പുഴയും നിര്‍വ്വഹിക്കുന്ന അടിസ്ഥാന ദൗത്യത്തിന് മറ്റൊന്ന് പകരം വെക്കാനാവില്ല. ഇത് തിരിച്ചറിഞ്ഞുകൊണ്ടാണ് പാര്‍ട്ടി ഇത് അജണ്ടയാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗില്‍ വര്‍ഗീയത ആരോപിക്കാന്‍ ശ്രമിച്ചാല്‍ മതേതര പ്രവര്‍ത്തനങ്ങളിലൂടെ അതിനെ പ്രതിരോധിക്കും. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി നഷ്ടപ്പെടുത്താനുള്ള ഏതു നീക്കത്തെയും പാര്‍ട്ടി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത രാഷ്ട്ര വാദം ?
'' രാജ്യത്തെ മുസ്ലിം സമൂഹം കഴിഞ്ഞകാല അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വിശ്വാസവും രാഷ്ടീയവും എങ്ങിനെ ഒരുമിച്ച് കൊണ്ടുപോകാമെന്നാണ് ചിന്ത്‌ക്കേണ്ടത്. മത മൂല്ല്യങ്ങളെ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി സമരസപ്പെടുത്തിയതിനു പ്രവാചകന്‍ തന്നെയാണ് ഏററവും നല്ല മാതൃക.മത പ്രത്യയ ശാസ്ത്രത്തിന്റെ തെന്ന പോലെ രാഷ്ടീയ പ്രത്യയ ശാസ്ത്രത്തിന്റെയും പ്രവാചകനായിരുന്നു മുഹമ്മദ് നബി.അദ്ദേഹംഒരു രാഷ്ടത്തിന്റെ അധിപനായിരുന്നു.മത വിശ്വാസത്തെ ഒഴിവാക്കിക്കൊണ്ടുളള രാഷ്ടീയമായിരുന്നില്ല അത്.[ എ.കെ രാമകൃഷ്ണന്‍ മാധ്യമം ജൂലൈ 10,2011]
പരലോകം
2011, ജൂലൈ 18, തിങ്കളാഴ്‌ച
.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍
നോക്കൂ.മതത്തെ ക്കുറിച്ച് ഒരു മതേതര ബുദ്ധിജീവിയുടെ തിരിച്ചറിവുകള്‍..........ചോദ്യ ം; മാഷ് ആദ്യ കാലത്ത് സ്വര്‍ഗ്ഗം നരകം പരലോകം എന്ന പുസ്തകമെഴുതി. പിന്നീട് അതില്‍ നിന്ന് മാറിപ്പോയെന്ന അഭിപ്രായം നിലനില്‍ക്കുന്നുണ്ട്.അതില്‍ വാസ്തവമുണ്ടോ ഉ; സ്വര്‍ഗ്ഗം നരകം പരലോകത്തിന്റെ രണ്ടാം പതിപ്പ് ചിന്ത പ്രസിദ്ധീകരിച്ചുവല്ലോ.കുറച്ചുക ൂടി വ്യത്യസ്തമായ ഒരാമുഖത്തോടെയാണ് അതിപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.പക്ഷ േ ഇന്ന് ഞാന്‍ ആലോചിക്കുമ്പോള്‍,ആ പുസ്തകമെഴുതുന്ന ഘട്ടത്തില്‍, ഒരു പരിധിവരെ എന്നെ നയിച്ചത് ഒരു തരത്തിലുളള അവികസിത ഭൗതിവാദ കാഴ്ചപ്പാടായിരുന്നു എന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഒരാള്‍ തന്റെ ജീവിതം ആഴത്തിലുളള മതവിശ്വാസത്തിന്റെ ഭാഗമായി ക്രമീകരിക്കുകയും ചുററുമുളള മനുഷ്യര്‍ക്ക് നന്‍മ ചെയ്യുകയും ഒരു പുതിയ സാമൂഹിക ജീവിതത്തെക്കുറിച്ച് സ്വപ്‌നം കാണുകയും സ്വന്തം ജീവിതത്തെ മാത്രമല്ല,മരണത്തെയും സ്വയം വിശ്വസിക്കുന്ന ഒരു മഹാനന്മയുടെ തുടര്‍ച്ചയിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന തരത്തിലുളള ഒരു വിശ്വാസത്തെ ഇന്ന് എനിക്ക് മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി സര്‍ഗാത്മകമായി കാണാന്‍ കഴിയും.കെ ഇ എന്‍ മാധ്യമം ആഴ്ചപ്പതിപ്പ്
2011, ജൂലൈ 16, ശനിയാഴ്‌ച
മുംബൈ ഭീകരാക്രമണം
മുംബൈ ഭീകരാക്രമണം നടന്ന ഉടന്‍ പ്രഖ്യാപനം വന്നു: ഇന്ത്യന്‍ മുജാഹിദീനാണ് സ്ഫോടനത്തിനു പിന്നിലെന്ന്. ഇപ്പോള്‍ പറയുന്നു: ആരാണെന്നു വ്യക്തമായിട്ടില്ലെന്നും പല സാദ്ധ്യതകളും ഉണ്ടെന്നും ഒന്നും തള്ളിക്കളയുന്നില്ലെന്നും. നേരത്തെ ഒരു സാദ്ധ്യത മാത്രമാണല്ലോ ഉണ്ടായിരുന്നത്; ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സാദ്ധ്യത. ആ സാദ്ധ്യത ഇപ്പോഴെങ്ങനെ ഇല്ലാതായി? ആ സാദ്ധ്യതയ്ക്ക് രണ്ടു തെളിവും സമര്‍പ്പിച്ചിരുന്നതാണല്ലോ.
1. പതിമൂന്നാം തിയ്യതിയാണ് സ്ഫോടനം നടന്നത്. മുസ്‌ലിം ഭീകരന്മാര്‍ മുമ്പും പതിമൂന്നാം തിയ്യതികളില്‍ സ്ഫോടനം നടത്തിയിട്ടുണ്ട്. ഇത്രയും ശക്തമായ ഒരു തെളിവുണ്ടായിട്ടും പിന്നെന്തിനാ മറ്റൊരു വഴിക്ക് ആലോചിക്കുന്നത്? സ്ഫോടനം നടന്നിട്ടുണ്ടോ? അതു നടന്നത് പതിമൂന്നാം തിയ്യതിയാണോ? എങ്കില്‍ അതിന്നു പിന്നില്‍ മുസ്‌ലിം തീവ്രവാദികള്‍ തന്നെ. ഇനിയെന്തു തെളിവാണു വേണ്ടത്?
2. ജയിലില്‍ കഴിയുന്ന പാക്ക് ഭീകരന്‍ അജ്മല്‍ കസബിന്റെ ജന്മദിനമാണ് ജൂലായ് 13. ഇതും സ്ഫോടനം നടത്തിയത് മുസ്‌ലിം ഭീകരന്മാര്‍ തന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിക്കുന്ന അതിശക്തമായ തെളിവു തന്നെയല്ലേ? പിന്നെന്തിനാ ആരാണ് പിന്നിലെന്നു മനസ്സിലായിട്ടില്ലെന്നു ഇപ്പോള്‍ പറയുന്നത്?
ഇസ്ലാം ആരാധനയിലേക്കുമാത്രം......?
ഇസ്ലാം ആരാധനയിലേക്കുമാത്രം ക്ഷണിക്കുന്ന മതമല്ല. സത്യത്തിന്റെയും നീതിയുടെയും അടിത്തറയില്‍ ജീവിത മണ്ഡലങ്ങളെ എങ്ങനെ സംവിധാനം ചെയ്യണമെന്നുകൂടി അത് വിവരിക്കുന്നു.
ഇസ്ലാമിന്റെ വിശ്വാസപരവും കര്‍മപരവുമായ വ്യവസ്ഥയില്‍ മതവും രാഷ്ട്രവും രണ്ടാണെന്ന സങ്കല്‍പ്പത്തിനു സ്ഥാനമില്ല. നീതി നിര്‍വഹണമാണ് രാഷ്ട്രത്തിന്റെ ലക്ഷ്യം. നീതിയുടെയും ധാര്‍മിക ചട്ടങ്ങളുടെയും അടിസ്ഥാനങ്ങള്‍ പ്രദാനം ചെയ്യുക എന്നത് മതത്തിന്റെ ധര്‍മമത്രെ.
മിനാരംവിരുദ്ധ കാമ്പയിന്‍ നേതാവ് ഇസ്ലാം സ്വീകരിച്ചു
സമീപകാലത്ത് വന്‍വിവാദം സൃഷ്ടിച്ച സ്വിറ്റ്സര്‍ലന്റിലെ 'മിനാരങ്ങള്‍ നിരോധിക്കുക' കാമ്പയിന് നേതൃത്വം നല്‍കിയ എസ്.വി.പിയുടെ പ്രമുഖ പ്രവര്‍ത്തകന്‍ ഡാനിയേല്‍ സ്ട്രൈഷ് ഇസ്ലാം സ്വീകരിച്ചതായി വാര്‍ത്ത. ഇസ്ലാംവിരുദ്ധ പ്രചാരണത്തിനു വേണ്ടി, ഇസ്ലാമിനെ പഠിക്കാനാരംഭിച്ചതാണ് ഡാനിയല്‍ സ്ട്രൈഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന വാര്‍ത്ത, കാലിഫോര്‍ണിയയിലെ പത്രപ്രവര്‍ത്തകനും ഇസ്ലാമിക പ്രബോധകനുമായ ജാസണ്‍ ഹംസ വാന്‍ ബൂം (Jason Hamza Van Boom)എഴുതിയ ലേഖനത്തിലൂടെയാണ് പുറത്തുവന്നത് ((Member of the Swiss Political Party that pushed for Minarat Ban Converts to Islam-www.opednews.com, www.tikkun.org/daily, www.iccnc.org).പാകിസ്താനിലെ ദ നാഷ്ന്‍ പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി (www.nation.com. pk/January 30-2010). മുസ്ലിം പള്ളികളിലെ മിനാരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട്, സ്വിറ്റ്സര്‍ലന്റില്‍ ഉടനീളം കാമ്പയിന്‍ നടത്തിയ സ്വിസ് പീപ്പ്ള്‍സ് പാര്‍ട്ടി(എസ്.വി.പി)യിലെ പ്രമുഖ അംഗവും സ്വിസ് സൈന്യത്തിലെ പരിശീലകനുമായിരുന്നു ഡാനിയേല്‍. എസ്.വി.പിയുടെ മിനാരം നിരോധന കാമ്പയിനില്‍ നേതൃപരമായ പങ്ക് വഹിച്ച ഡാനിയേല്‍ തന്നെയാണ് പാര്‍ട്ടിക്ക് അത്തരമൊരു അജണ്ട നല്‍കിയതും. ഇസ്ലാംവിരുദ്ധ പ്രചാരണങ്ങള്‍ക്ക്, ഇസ്ലാംഭീതിയുടെ വക്താക്കളായ മാധ്യമങ്ങളുടെ സഹായത്തോടെ സ്വിസ് ജനതയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. വോട്ടെടുപ്പില്‍ 42.5 ശതമാനം പേര്‍ മിനാരം നിര്‍മാണത്തെ അനുകൂലിച്ചപ്പോള്‍ 57.5 ശതമാനം മിനാരം നിരോധനത്തെ അനുകൂലിച്ചു. ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് ഡാനിയേല്‍ ഖുര്‍ആന്‍ പഠിക്കാന്‍ ആരംഭിച്ചത്. പക്ഷേ, അതിന്റെ ഫലം ഉദ്ദേശിച്ചതില്‍നിന്ന് വിപരീതമായിരുന്നു. ഖുര്‍ആനില്‍ ആകൃഷ്ടനായി വൈകാതെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചു. ക്രിസ്തുമത വിശ്വാസിയായ ഡാനിയേല്‍ സ്ഥിരമായി ബൈബിള്‍ വായിക്കുകയും ചര്‍ച്ചില്‍ പോവുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ വ്യവസ്ഥാപിതമായി ഖുര്‍ആന്‍ പഠിക്കുകയും അഞ്ചു സമയത്തെ നമസ്കാരം നിര്‍വഹിക്കുകയും ചെയ്യുന്ന അദ്ദേഹം ഇസ്ലാമിനെതിരെ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ലജ്ജിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളി സ്വിറ്റ്സര്‍ലന്റില്‍ നിര്‍മിക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ ഡാനിയേല്‍. 'സിവില്‍ കണ്‍സര്‍വേറ്ററി ഡെമോക്രാറ്റിക് പാര്‍ട്ടി' എന്ന പേരില്‍ പുതിയ ഒരു സംഘടനയെ സജീവമാക്കാന്‍ അദ്ദേഹം രംഗത്തുണ്ട്. "ക്രിസ്തുമതത്തില്‍ ലഭിക്കാതിരുന്ന ജീവിതത്തിന്റെ യാഥാര്‍ഥ്യം ഇസ്ലാമിലാണ് എനിക്ക് കണ്ടെത്താനായത്. ജീവിതത്തെക്കുറിച്ച് ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും യുക്തിപൂര്‍ണമായ മറുപടി എനിക്ക് ലഭിച്ചത് ഇസ്ലാമില്‍ നിന്നാണ്''- ഡാനിയേല്‍ സ്ട്രൈഷ് പറയുന്നു. |
നിരീശ്വരവാദിയുടെ മനംമാറ്റം
നിരീശ്വരവാദിയുടെ മനംമാറ്റം |
പ്രശസ്ത ഇന്ത്യന്‍ മനോരോഗ വിദഗ്ധന്‍ ഡോ.പെരിയാര്‍ ദാസന്‍ ഇസ്ലാം സ്വീകരിച്ചതായി സുഊദി അറേബ്യയിലെ അറബ് ന്യൂസ് ഇംഗ്ളീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ദൈവത്തില്‍നിന്ന് നേരിട്ടവതരിച്ച ഒരേയൊരു വേദഗ്രന്ഥത്തെ പിന്തുടരുന്നത് ഇസ്ലാം മാത്രമാണെന്ന് അബ്ദുല്ല എന്ന് പേരുമാറ്റിയ പെരിയാര്‍ ദാസന്‍ പറഞ്ഞു. തമിഴ് വംശജനായ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് പ്രഫസറാണ്. ഇന്ത്യയിലെ ചില കുഗ്രാമങ്ങളില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനെക്കുറിച്ച് തമിഴില്‍ നിര്‍മിച്ച 'കറുത്തമ്മ' എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇദ്ദേഹം നിരീശ്വരവാദിയായാണ് അറിയപ്പെട്ടിരുന്നത്. ഉംറ നിര്‍വഹിക്കാനാണ് ഡോ. അബ്ദുല്ല മക്കയിലെത്തിയത്. |
ഇസ്രായേലി ഇടതു നേതാവ് ഇസ്ലാം സ്വീകരിച്ചു
ജറൂസലം: ഇസ്രായേലി ഇടതുപക്ഷ നേതാവ് താലി ഫാഹിമ ഇസ്‌ലാംമതം സ്വീകരിച്ചു. ഫലസ്തീന്‍ അനുകുല നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പലതവണ വിമര്‍ശവിധേയയായ ഫാഹിമ ഫലസ്തീനിലെ ഉമ്മുല്‍ ഫഹ്മിലെ പള്ളിയില്‍ വെച്ചാണ് ഇസ്‌ലാം ആശ്ലേഷിച്ചതെന്ന് ഇസ്രായേല്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. 34കാരിയായ ഫാഹിമ ഇക്കാര്യം സ്ഥിരീകരിച്ചതായി വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു. 2004ല്‍ ഫലസ്തീന്‍ അതിര്‍ത്തി കടന്നതിന് ഫാഹിമ അറസ്റ്റിലായിരുന്നു. അല്‍അഖ്‌സ നേതാവ് സകരിയ സുബൈദിയുമായി അടുപ്പമുണ്ടെന്ന് ആരോപണവിധേയയായ ഫാഹിമയെ 2005ല്‍ ഇസ്രായേല്‍ കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. സുബൈദിക്ക് തന്ത്രപ്രധാന രേഖകള്‍ ചോര്‍ത്തി തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. സുഹൃത്തുക്കളുടെയും ഇടതു പാര്‍ട്ടികളുടെയും ഇടപെടലിനെ തുടര്‍ന്ന് 2007ല്‍ ജയില്‍ മോചിതയായി. തുടര്‍ന്ന്, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഗസ്സ ഉപരോധം ഭേദിക്കാനെത്തിയ തുര്‍ക്കി കപ്പലിലുണ്ടായിരുന്ന ഫലസ്തീന്‍ നേതാവ് ശൈഖ് റാഇദ് സാലിഹിന്റെ വ്യക്തിപ്രഭാവം തനിക്ക് പ്രേരണയായതായി ഫാഹിമ പറഞ്ഞു. 2008ല്‍ ഇസ്രായേലിലെ പ്രമുഖ ഇടതുനേതാവ് ഉറി ഡേവിസും ഇസ്‌ലാം സ്വീകരിച്ചിരുന്നു. |
ബ്രസീലിയന്‍ കോച്ച് റോബിയോ ഇസ്‌ലാം സ്വീകരിച്ചു
ദോഹ: ലോകപ്രശസ്ത ബ്രസീലിയന്‍ ഫുട്ബാള്‍ കോച്ച് റോബിയോ ഗെയേറ ഇസ്‌ലാം സ്വീകരിച്ചു. റയ്യാന്‍ സ്‌പോര്‍ട്‌സ് ക്ലബ് സാംസ്‌കാരിക വിഭാഗം സംഘടിപ്പിച്ച മതപ്രഭാഷണ പരിപാടിയിലാണ് താന്‍ മുസ്‌ലിമായി അബ്ദുല്‍അസീസ് എന്ന പേര് സ്വീകരിച്ചതായി റോബിയോ പ്രഖ്യാപിച്ചത്.
''വിശുദ്ധ ഖുര്‍ആന്‍ പാരായണം ശ്രവിച്ചപ്പോള്‍ ഉള്ളടക്കം മനസ്സിലായില്ലെങ്കിലും എന്റെ ഹൃദയത്തിലേക്ക് വിവരണാതീതമായ വികാരം ഇരച്ചുകയറി. മനസ്സമാധാനം, ശാന്തത, വശ്യത എന്നൊക്കെ അതിനെ വിളിക്കാം. പിന്നീട് മുസ്‌ലിം സഹോദരങ്ങളുടെ പ്രാര്‍ഥനാ രൂപം ഞാന്‍ ശ്രദ്ധിച്ചു. ചിട്ടയോടെ അണിയണിയായി ഒരു നേതാവിന് കീഴില്‍ ഒരേ വാചകങ്ങള്‍ ഉരുവിട്ടുകൊണ്ടുള്ള പ്രാര്‍ഥനക്ക് എന്തൊരു ആകര്‍ഷണീയത? ഒരുമിച്ച് കഴിയാന്‍ അവസരം കിട്ടിയപ്പോള്‍ സ്‌നേഹപൂര്‍ണമായ അവരുടെ പെരുമാറ്റവും സ്വഭാവമഹിമയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഞാന്‍ അവരില്‍ നിന്ന് അന്യനാണെന്ന് ഒരു നിമിഷം പോലും എനിക്ക് തോന്നിയില്ല. ഇസ്‌ലാം സ്വീകരിച്ച് സത്യസാക്ഷ്യവചനം ഉരുവിട്ടപ്പോള്‍ ഒരു തരം വെളിച്ചവും സമാധാനവും എന്റെ മനസ്സില്‍ നിറയുന്നതുപോലെ തോന്നി. മുഴുവന്‍ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഈ സത്യദര്‍ശനം സ്വീകരിക്കാന്‍ തക്ക വിശാലത കൈവരിക്കട്ടെയെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു' ഇസ്‌ലാം സ്വീകരിച്ച ശേഷം ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
റയ്യാന്‍ സ്‌പോര്‍ട്്‌സ് ക്ലബ്ബ് സാംസ്‌കാരിക സമിതി തലവന്‍ മുഹമ്മദ് മന്‍സൂര്‍ അശ്ലഹ്‌വാനി, സാമി ജാദ്, അബ്ദുറഹ്മാന്‍ അല്‍കുവാരി, ഡോ. അയ്മന്‍ ഹമൂദ:, ശൈഖ് മഹ്മൂദ് അവദ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍
പൂജാ ലാമയും ഇസ്ലാമിലെത്തി
"ഇസ്ലാമിനെതിരെ നടക്കുന്ന പ്രോപഗണ്ടയാണ് എന്നെ ആ ദര്‍ശനത്തിലേക്ക് അടുപ്പിച്ചത്. പഠിച്ചപ്പോള്‍ പ്രോപഗണ്ടക്ക് തീര്‍ത്തും വിരുദ്ധമാണ് യാഥാര്‍ഥ്യം എന്ന് ബോധ്യമായി. മനുഷ്യ സമൂഹത്തിന്റെ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായും നീതിപൂര്‍വകമായും പരിഹാരം നിര്‍ദേശിക്കാന്‍ ഇസ്ലാമിന് മാത്രമേ കഴിയൂ.'' ഇത് പൂജാ ലാമയുടെ വാക്കുകളാണെന്ന് പറഞ്ഞാല്‍ പൂജയെ അറിയുന്നവര്‍ അത് വിശ്വസിക്കാന്‍ കൂട്ടാക്കില്ല. ആരാണ് പൂജാ ലാമ? നേപ്പാളിലെ പ്രശസ്ത നടി, മോഡല്‍, ഗായിക. അപവാദങ്ങള്‍ കൂടെപ്പിറപ്പ്. പേരിന് മൂന്ന് തവണ കല്യാണം കഴിച്ചു. എല്ലാം അപവാദങ്ങളില്‍ തട്ടിത്തകര്‍ന്നു. പിന്നെ കേള്‍ക്കുന്നത് പൂജ ആത്മഹത്യക്ക് ശ്രമിച്ചെന്ന വാര്‍ത്തയാണ്.
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്
ജീവിതനൈരാശ്യത്തിന്റെ മൂര്‍ധന്യത്തിലാണ് ബുദ്ധമതത്തില്‍ പിറന്ന പൂജ ഇതര മതങ്ങളെക്കുറിച്ച് പഠിക്കാനൊരുങ്ങുന്നത്. ഇസ്ലാമിന്റെ ഏകദൈവ സങ്കല്‍പം അവരെ ഹഠാദാകര്‍ഷിച്ചു. ദുബൈയിലേക്കും ഖത്തറിലേക്കും അവര്‍ നടത്തിയ യാത്ര വഴിത്തിരിവായി. ഇസ്ലാം ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് അവര്‍ കണ്ടറിഞ്ഞു. ഈ 28-കാരിയുടെ ഇസ്ലാമാശ്ളേഷത്തിന് പിന്നെ താമസമുണ്ടായില്ല.
"ഞാന്‍ കൂരിരിട്ടിലായിരുന്നു. എന്തെല്ലാം അപവാദങ്ങളാണ് മീഡിയ എന്നെക്കുറിച്ച് പ്രചരിപ്പിച്ചത്. പ്രശസ്തി മോഹിച്ച് താന്‍ കുടുംബം തകര്‍ക്കുകയാണെന്ന് വരെ എഴുതിപ്പിടിപ്പിച്ചു. ആ നൈരാശ്യത്താല്‍ ജീവനൊടുക്കിയാലോ എന്ന് തോന്നിപ്പോയി. മദ്യം, സിഗരറ്റ്, അവിശുദ്ധ ഭക്ഷണങ്ങള്‍ എല്ലാം ഉപേക്ഷിച്ച് ഞാനിന്ന് ഇസ്ലാമിന്റെ വെളിച്ചത്തില്‍ നില്‍ക്കുന്നു. ഞാന്‍ സന്തോഷവതിയാണ്.''
ഇന്നവര്‍ പൂജാ ലാമയല്ല, അംന ഫാറൂഖിയാണ്
" അഹല്സുന്നത്തിവല്‍ ജമാഅ"
എന്റെ മുന്നില്‍ ഇപ്പോള്‍ മുജാഹിദ് കേരള ഘടകം ഇറക്കിയ ഒരു കൊച്ചു പുസ്തകം ഉണ്ട്. അതിന്റെ പേര്‍ " അഹല്സുന്നത്തിവല്‍ ജമാഅ" , ഗ്രന്ഥകാരന്‍: ഡോ: നാസിര്‍ അബ്ദുല്‍ കരീം അല അഖല്‍ , വിവര്‍ത്തനം : മുഹമെദ് കൊടിയത്തൂര്‍. അതില്‍ ഉലൂഹിയ്യത്തിലെ ഏകത്വം എന്ന തലക്കെട്ടില്‍ വന്ന ചില പരാമര്‍ശങ്ങള്‍ നമുക്ക് ഇങ്ങിനെ വായിക്കാം ( പുസ്തകം മൊത്തം ഇവിടെ കൊടുക്കാന്‍ ബുദ്ധിമുട്ടുണ്ട്)
പേജ് 17 : ഈ തൌഹീദിന്റെ നാലാമത്തെ അടിസ്ഥാനം: അല്ലാഹുവിനോടും റസൂലിനോടും അനുസരണവും നിരുപാദിക വിധേയതവും ഉണ്ടായിരിക്കണം. ആജ്ഞ്ഞയിലോ വിധിയിലോ യാതൊരു പങ്കുകാരുമില്ലാത്ത രക്ഷിതാവും ആരാധ്യനുമാണ് അള്ളാഹു എന്ന ദൃഡവിശ്വാസം. അല്ലാഹുവിന്റെ അനുമതി യില്ലാത്ത വിധത്തിലുള്ള നിയമ നിര്‍മാണവും( ഇവിടെ മതത്തില്‍ എന്ന് വിവര്‍ത്തകന്‍ ചേര്‍ത്തിട്ടുണ്ട്, ഗ്രന്ടകാരന്‍ അല്ല) താഗൂതിനോടുള്ള വിധി തേടലും മുഹമ്മദ് നബിയുടെതല്ലാത്ത ശരീഅതിനെ പിന്തുടരലും ഇസ്ലാമിക ശരീഅതില്‍ മാറ്റം വരുതലുംഎല്ലാം കുഫ്ര്‍ ആണ്. മുഹമ്മദ് നബി പഠിപ്പിച്ചു തന്ന ശരീഅതു ലംഘിക്കാന്‍ അവകാശമുണ്ട് എന്ന് വാടിക്കുന്നവന്‍ കഫിരായിതീരും.
പേജ് 17-18 അഞ്ചാമത്തെ അടിസ്ഥാനം: അള്ളാഹു അവതരിപ്പിചിട്ടില്ലാത്തത് കൊണ്ട് വിധി നടത്തല്‍ ഗുരുതരമായ കുഫ്ര്‍ ആകുന്നു. അല്ലഹുവിന്റെതല്ലാത്ത “ശറഹ്” സ്വീകരിക്കലും അതനുസരിച്ച് വിധി നടത്തലും അനുവധനീയമാണ് എന്ന് വിശ്വസിക്കുന്നതാണ് ഗുരുതരമായ കുഫ്ര്‍. അല്ലാഹുവിന്റെ ശറഹ് അംഗീകരിച്ചു കൊണ്ട് തന്നെ ദേഹേചയാല്‍ എതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അതില്‍ നിന്നും വ്യതിചലിക്കുന്നത് ഗുരുതരമല്ലാത്ത കുഫ്ര്‍ ആകുന്നു.
പേജ് 18: ആറാമത്തെ അടിസ്ഥാനം: ചിലരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കായി നിയമം നിര്‍മിക്കുക, രാഷ്ട്രീയതെയോ മറ്റോ മതത്തില്‍ നിന്ന് വേര്‍പെടുത്തുക മുതലായവ തികച്ചും തെറ്റാണ്, ശരീഅതിനു വിരുധമായതല്ലാം – രാഷ്ട്രീയമോ മറ്റു എന്തായാലും- ഓരോന്നിന്റെയും പ്രദാന്യവും പ്രസക്തിയുമാനുസരിച്ചു കുഫരോ മാര്‍ഗച്യുതിയോ ആയിത്തീരുന്നു.
പേജ് 17 : ഈ തൌഹീദിന്റെ നാലാമത്തെ അടിസ്ഥാനം: അല്ലാഹുവിനോടും റസൂലിനോടും അനുസരണവും നിരുപാദിക വിധേയതവും ഉണ്ടായിരിക്കണം. ആജ്ഞ്ഞയിലോ വിധിയിലോ യാതൊരു പങ്കുകാരുമില്ലാത്ത രക്ഷിതാവും ആരാധ്യനുമാണ് അള്ളാഹു എന്ന ദൃഡവിശ്വാസം. അല്ലാഹുവിന്റെ അനുമതി യില്ലാത്ത വിധത്തിലുള്ള നിയമ നിര്‍മാണവും( ഇവിടെ മതത്തില്‍ എന്ന് വിവര്‍ത്തകന്‍ ചേര്‍ത്തിട്ടുണ്ട്, ഗ്രന്ടകാരന്‍ അല്ല) താഗൂതിനോടുള്ള വിധി തേടലും മുഹമ്മദ് നബിയുടെതല്ലാത്ത ശരീഅതിനെ പിന്തുടരലും ഇസ്ലാമിക ശരീഅതില്‍ മാറ്റം വരുതലുംഎല്ലാം കുഫ്ര്‍ ആണ്. മുഹമ്മദ് നബി പഠിപ്പിച്ചു തന്ന ശരീഅതു ലംഘിക്കാന്‍ അവകാശമുണ്ട് എന്ന് വാടിക്കുന്നവന്‍ കഫിരായിതീരും.
പേജ് 17-18 അഞ്ചാമത്തെ അടിസ്ഥാനം: അള്ളാഹു അവതരിപ്പിചിട്ടില്ലാത്തത് കൊണ്ട് വിധി നടത്തല്‍ ഗുരുതരമായ കുഫ്ര്‍ ആകുന്നു. അല്ലഹുവിന്റെതല്ലാത്ത “ശറഹ്” സ്വീകരിക്കലും അതനുസരിച്ച് വിധി നടത്തലും അനുവധനീയമാണ് എന്ന് വിശ്വസിക്കുന്നതാണ് ഗുരുതരമായ കുഫ്ര്‍. അല്ലാഹുവിന്റെ ശറഹ് അംഗീകരിച്ചു കൊണ്ട് തന്നെ ദേഹേചയാല്‍ എതെങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍ അതില്‍ നിന്നും വ്യതിചലിക്കുന്നത് ഗുരുതരമല്ലാത്ത കുഫ്ര്‍ ആകുന്നു.
പേജ് 18: ആറാമത്തെ അടിസ്ഥാനം: ചിലരെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കായി നിയമം നിര്‍മിക്കുക, രാഷ്ട്രീയതെയോ മറ്റോ മതത്തില്‍ നിന്ന് വേര്‍പെടുത്തുക മുതലായവ തികച്ചും തെറ്റാണ്, ശരീഅതിനു വിരുധമായതല്ലാം – രാഷ്ട്രീയമോ മറ്റു എന്തായാലും- ഓരോന്നിന്റെയും പ്രദാന്യവും പ്രസക്തിയുമാനുസരിച്ചു കുഫരോ മാര്‍ഗച്യുതിയോ ആയിത്തീരുന്നു.
2011, ജൂലൈ 14, വ്യാഴാഴ്‌ച
കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍ !
കലയുടെയും സാഹിത്യത്തിന്റെയും ജമാഅത്ത് കാഴ്ചകള്‍ !
ഇബ്രാഹിം ബേവിഞ്ച |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)