2014, ഒക്‌ടോബർ 7, ചൊവ്വാഴ്ച

നേതൃത്വത്തിന് ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങള്‍

നേതൃത്വത്തിന് 

ഉണ്ടായിരിക്കേണ്ട 

ഗുണഗണങ്ങള്‍


ഡോ. ഫത്ഹീയകന്‍ /പ്രസ്ഥാനം‌












 

         ത് സാഹചര്യത്തിലും അണികളുമായി സംവദിക്കാനും അവരെ സംഘടനയില്‍ പിടിച്ചുനിര്‍ത്താനും കഴിയാതെ വരുമ്പോള്‍ സ്വാഭാവികമായും അവര്‍ സംഘടനയില്‍നിന്ന് കൊഴിഞ്ഞുപോകും. സംഘടനയിലെ അംഗങ്ങള്‍ നിര്‍ണിത പ്രായമുള്ളവരും ഒരേ സംസ്‌കാരത്തിലും സാഹചര്യത്തിലും ജീവിക്കുന്നവരുമാണെങ്കില്‍ സംഘടനയെ ഭദ്രതയോടെ മുന്നോട്ട് കൊണ്ടുപോകാന്‍ നേതൃത്വത്തിന് കഴിയും. എന്നാല്‍, ഇതെല്ലാം വ്യത്യസ്തമാണെങ്കില്‍ അതിന്റെ ദൗര്‍ബല്യം പ്രകടമായിക്കൊണ്ടിരിക്കും. നേതൃത്വത്തിന്റെ ശേഷിക്കുറവ് മറ്റു സംവിധാനങ്ങളിലൂടെ പരിഹരിക്കുകയാണെങ്കില്‍ ഒരു പരിധിവരെ സംഘടനക്ക് നല്ല നിലയില്‍ മുന്നോട്ടു പോകാന്‍ കഴിയും. അത് സാധ്യമാകാതെ വരുമ്പോള്‍ സംഘടന ഭിന്നിപ്പിലേക്കും പിളര്‍പ്പിലേക്കും വഴിനടത്തപ്പെടും. നേതൃത്വം ദുര്‍ബമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്.
 
 
ചിന്താപരമായ മരവിപ്പ് ഇതില്‍ വളരെ പ്രധാനമാണ്. ചിന്താപരമായ രംഗത്ത് നേതൃത്വം ദുര്‍ബലമാണെങ്കില്‍ അത് അംഗങ്ങളുടെ ധിഷണയെ തൊട്ടുണര്‍ത്തുന്നതിലും അവരെ തൃപ്തിപ്പെടുത്തുന്നതിലും പരാജയപ്പെടും. ചിന്താപരമായ കഴിവുള്ള ചില നേതൃത്വങ്ങളുമുണ്ട്. പക്ഷേ, തങ്ങളുടെ ചിന്ത മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതില്‍ അവര്‍ വിജയിച്ചില്ലെന്നും വന്നേക്കാം.
 
 
സംഘടനാപരമായ ഭദ്രതയും കെട്ടുറപ്പും കൈവരിക്കുന്നതിലെ നേതൃത്വത്തിന്റെ ശേഷിക്കുറവും മറ്റൊരു പ്രധാന ദൗര്‍ബല്യമാണ്. ഒരു സംഘടനയെ നയിക്കുമ്പോള്‍ അനിവാര്യമായും ഉണ്ടാകേണ്ട, വ്യക്തിത്വത്തിന്റെയും ശേഷികളുടെയും അഭാവം സംഘടനയെ ദുര്‍ബലമാക്കും. അതിനാല്‍ തന്നെ പ്രവര്‍ത്തനങ്ങളില്‍ ഇടര്‍ച്ചയും പരിഷ്‌കരണങ്ങളില്‍ പതര്‍ച്ചയും സംഭവിക്കുകയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. പ്രബോധന സരണിയില്‍ നിന്ന് ജനങ്ങള്‍ തെന്നിമാറുന്നതിന് ഇത് വഴിയൊരുക്കുകയും ചെയ്യും.
 
 
നേതൃത്വത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണഗണങ്ങളുണ്ട്. അവ സ്വാംശീകരിക്കുന്നിടത്താണ് നേതൃത്വവും സംഘടനയും വിജയിക്കുന്നത്. 
 
 
1. ആദര്‍ശ ജ്ഞാനം: നേതൃത്വത്തിന് തന്റെ ആദര്‍ശത്തെ കുറിച്ചും അതിന്റെ ചിന്താപരവും പ്രായോഗികവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും നല്ല ഉള്‍ക്കാഴ്ച ഉണ്ടായിരിക്കണം. അണികളുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുകയും പ്രശ്‌നങ്ങളെ അഡ്രസ്സ് ചെയ്യുകയും വേണം. തങ്ങളുടെ പഠനവും കാഴ്ചപ്പാടും അണികളുമായി നിരന്തരം പങ്കുവെക്കണം. 
 
 
2. സ്വന്തത്തെ കുറിച്ച തിരിച്ചറിവ്: തന്റെ ദൗര്‍ബല്യത്തെയും ശേഷികളെയും കുറിച്ച തികഞ്ഞ ബോധ്യം നേതൃത്വത്തിന് ഉണ്ടായിരിക്കണം. ഇത് തിരിച്ചറിയാന്‍ കഴിയാത്ത വ്യക്തിക്ക് ഒരിക്കലും ജേതാവാകാന്‍ കഴിയുകയില്ല. തന്റെ ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ചികിത്സിക്കാനും ശേഷികളെ പരിപോഷിപ്പിക്കാനും ശ്രമിക്കണം. രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ വിഷയങ്ങളെക്കുറിച്ച് നല്ല ഉള്‍ക്കാഴ്ച നേടിയെടുക്കണം. നേതൃനിരയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കുകയും അവരുടെ ഉത്ഥാനപതനങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുക. 
 
 
3. നല്ല ശ്രദ്ധയും മികച്ച പരിഗണനയും: സംഘടനയിലെ ഓരോ അംഗവുമായും നല്ല ബന്ധം സ്ഥാപിക്കുകയും അവരുടെ അവസ്ഥാന്തരങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയും വേണം. അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരാനും പ്രത്യേകം ശ്രദ്ധിക്കുക. 
 
 
4. മികച്ച മാതൃക: ഓരോ മേഖലയിലും തങ്ങള്‍ക്കനുകരിക്കാവുന്ന റോള്‍മോഡലുകളായിട്ടാണ് അണികള്‍ നേതൃത്വത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. നേതാവിന്റെ സ്വഭാവം, ഊര്‍ജസ്വലത, ധാര്‍മികത, പ്രവര്‍ത്തനങ്ങള്‍, നടപടികള്‍ തുടങ്ങിയവ സംഘടനയുടെ ഗമനത്തില്‍ വലിയ സ്വാധീനമുളവാക്കും. പ്രവാചകന്‍ തന്റെ അനുചരന്മാര്‍ക്ക് ഉത്തമ മാതൃകയായിത്തീര്‍ന്ന കാരണത്താലാണല്ലോ 'നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ടെ'ന്ന് (അല്‍ അഹ്‌സാബ് 21) ഖുര്‍ആന്‍ വിവരിച്ചത്. സ്വഹാബികളുടെ ജീവിതവും ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല. 'എന്റെ അനുചരന്മാര്‍ നക്ഷത്ര തുല്യരാണ്, അവരെ ആര് പിന്‍പറ്റിയാലും നിങ്ങള്‍ക്ക് നേര്‍മാര്‍ഗമുണ്ടെ'ന്ന് പ്രവാചകന്‍ അവരെ പറ്റി വിശേഷിപ്പിച്ചതും ഈ കാരണത്താലാണ്. 
 
 
5. ജാഗ്രത: ഏത് വിഷയത്തിലും പെട്ടെന്ന് ഇടപെടാനും പക്വമായ തീരുമാനമെടുക്കാനും നേതൃത്വത്തിന് കഴിയുമ്പോള്‍ അണികള്‍ക്ക് നേതൃത്വത്തോട് ആദരവ് വര്‍ധിക്കുകയും ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. എന്നാല്‍, നേതൃത്വത്തെ കുറിച്ച് സംശയവും നിഗൂഢതയും ഉണ്ടാകുമ്പോള്‍ നിരാശക്കും അരാജകത്വത്തിനും അത് വഴിയൊരുക്കും. സംശയ സാഹചര്യങ്ങളിലുണ്ടാകുന്ന അന്വേഷണതൃഷ്ണയും വികാരത്തിനടിപ്പെടുമ്പോഴുണ്ടാകുന്ന വിവേകപൂര്‍വമായ ഇടപെടലുകളും അല്ലാഹുവിന് വളരെ ഇഷ്ടമാണ്. 
 
 
6. ഇഛാശക്തി: പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പ്രയാസങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാനുമുള്ള ഇഛാശക്തി നേതൃത്വത്തിന് അനിവാര്യമായും ഉണ്ടായിരിക്കണം. എല്ലാറ്റിനെയും അതിജീവിക്കാനുള്ള കരുത്തും ഇഛാശക്തിയുമാണ് ഈ കാലവും ലോകവും നമ്മോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. 
 
 
7. ആകര്‍ഷണീയ വ്യക്തിത്വം: കാണുന്ന മാത്രയില്‍ തന്നെ അണികളുടെ മനംകവരാനുള്ള കഴിവ് ചില നേതൃത്വങ്ങളില്‍ പ്രകൃതിപരമായി തന്നെയുള്ള ഗുണമാണ്.  നേതൃത്വത്തെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതും ഈ വിശേഷണം തന്നെയാണ്. 
 
 
8. ശുഭപ്രതീക്ഷ:  ശുഭപ്രതീക്ഷയായിരിക്കണം ഒരു നേതാവിനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. ഹൃദയവിശാലതയോടും ശുഭപ്രതീക്ഷയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്താണ് നേതൃത്വത്തിന്റെ വിജയം. എന്നാല്‍, നിരാശയും അപകര്‍ഷബോധവും വ്യക്തികളുടെയും സംഘടനകളുടെയും നാശത്തിന് മുഖ്യ ഹേതുവാണ്. നേതൃത്വം എന്നത് ഒരു വലിയ സംഘത്തിന്റെ തലവനാണ്. അതിനാല്‍ തന്നെ അണികളില്‍ അതിന്റെ സ്വാധീനം ആഴമേറിയതാണ്. അവര്‍ നിരാശക്കും ദൗര്‍ബല്യത്തിനും അടിപ്പെടുകയാണെങ്കില്‍ അണികളും നിരാശരും ദുര്‍ബലരുമായിത്തീരും. അതേസമയും പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും മുമ്പില്‍ അടിപതറാതെ, അവയെ കരുത്തോടെ അഭിമുഖീകരിക്കുകയും വെല്ലുവിളികളെ നേരിടുകയുമാണെങ്കില്‍ അണികളും ആ നിലവാരത്തിലേക്ക് ഉയരുകയും നല്ല നേതൃത്വങ്ങളായി വളരുകയും ചെയ്യും.

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

നിലാവ് വായനക്കാർക്ക് 

ബലി പെരുന്നാൾ ആശംസകൾ 


sadi eid



ഒരിക്കൽ കൂടി ഒരു ബലി പെരുന്നാൾ നമ്മുടെ മുമ്പിൽ കടന്നു വരുമ്പോൾ ..
ലോക മുസ്ലിംകൾ 
മുഴുവന്‍ ആവേശത്തിന്റെയും ആഹ്ലാദത്തിന്റെയും അലകളുയര്‍ത്തി ബലിപെരുന്നാളിന്റെ ആഘോഷത്തിമര്‍പ്പിലാണ്. 
എന്നാൽ ലോക മുസ്ലിം സമൂഹത്തിൻറെ അവസ്ഥകൾ ഓർമിച്ചു കൊണ്ട് മാത്രമേ നമുക്ക് ആഹ്ലാദിക്കാൻ അവസരമുള്ളൂ ..ഫലസ്തീനും ,ഇറാഖും ,സിറിയയും ...അങ്ങനെ പലതും നമ്മുടെ മുന്നിൽ വേദനകളായി ബാക്കി നിൽക്കുകയാണ് ..
എന്താണ് ഈദ് 
കേവലം അനാചാരങ്ങളുടെയും ചടങ്ങുകളുടെയും ലാഘവത്തോടെ കൊണ്ടാടപ്പെടേണ്ടതല്ല പെരുന്നാളുകള്‍. ഒരു വിശ്വാസി എന്നനിലക്ക് പെരുന്നാളിന്റെ അര്‍ത്ഥവും ആത്മാവും ഗ്രഹിക്കേണ്ടതുണ്ട്. ജീവിതത്തില്‍ പകര്‍ത്തേണ്ടത് പകര്‍ത്തുകയും വര്‍ജ്ജിക്കേണ്ടത് വര്‍ജ്ജിക്കുകയും ചെയ്യേണ്ടതുണ്ട്. ഈ അനുഗ്രഹീത ദിനത്തിന് പെരുന്നാള്‍ എന്ന് നാമകരണം ചെയ്യുന്നതിന്റെ നീതീകരണവും അപ്പോള്‍ മാത്രമേ സംഭവിക്കുന്നുള്ളൂ. പെരുന്നാളുകള്‍ ഉത്സവങ്ങളോ പിറന്നാളുകളോ ആവരുത്. സുകൃതങ്ങളുടെ കലവറയാകണം. തിരിച്ചറിവിന്റെ വഴിത്തിരിവുകളാകണം. ചിന്തകളുടെ അനിവാര്യ ഘട്ടങ്ങളാവണം. അവിടെയാണ് പെരുന്നാള്‍ചടങ്ങുകളിലൂടെയും മനുഷ്യന്‍ പുനര്‍ജ്ജനിക്കുന്നത്.
ബലിപെരുന്നാള്‍ ബലിമൃഗങ്ങളുടെ മാംസം മൂക്കറ്റം ഭുജിച്ച് കിടന്നുറങ്ങാനുള്ള ദിവസമല്ല. വര്‍ണ്ണ ശഭളിമയില്‍ മേനിയെ പൊതിഞ്ഞ് ടൂറടിക്കാനുള്ള കാലവുമല്ല. മവുഷ്യന്‍ തന്റെ ഇച്ഛകളെ ബലി നടത്തുകയാണ് ഇവിടെ അനിവാര്യം. ആടുകളുടെയും മാടുകളുടെയും കഴുത്തില്‍ കത്തിവെക്കുന്നതിന് മുമ്പ് അവന്‍ സ്വന്തം അകതാരിലെ ആഗ്രഹങ്ങളുടെയും അത്യാര്‍ത്തിയുടെയും കഴുത്തില്‍ കത്തി വെക്കണം. സ്വാര്‍ത്ഥതയും അഹങ്കാരവും രക്തം വാര്‍ന്നൊഴുകി ചത്ത്‌പോകണം. സ്വന്തം ശരീരത്തിലെ അധിനിവേശ ശക്തികളെ ചെറുത്ത് തോല്‍പിക്കണം. ‘ഫിത്‌റത്ത്’എന്ന ശരീരത്തിലെ പ്രഥമവാസിതന്നെയാണ് എന്നും ശരീരത്തെ നയിക്കേണ്ടത്. സ്പര്‍ദ്ധയുടെയും വിദ്ധ്വേഷത്തിന്റെയും ആത്മാവുകള്‍ അവയെ കവച്ചുവെക്കാന്‍ പാടില്ല. അവ മികവ് നേടുമ്പോള്‍ നമ്മളിലെ മനുഷ്യന്‍ മരിക്കുകയാണ്. ഹൃദയങ്ങളിലേക്ക് നുഴഞ്ഞ്കയറിയ അന്യരെ പിടിച്ച് പുറത്തിടുമ്പോഴാണ് നമ്മള്‍ സ്വതന്ത്രരാകുന്നത്.
ഓരോ ബലിപെരുന്നാളും വിശ്വാസിയുടെ സ്വാതന്ത്ര്യദിനങ്ങളാണ്. അവന്‍ ഹൃദയത്തിലെ പൈശാചിക പ്രലോപനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടുകയാണിവിടെ. വിദേശികളായ അഹങ്കാരവും സ്വാര്‍ത്ഥതയും അധിനിവിഷ്ഠ ഭൂമിയില്‍ നിന്നും എന്നെന്നേക്കുമയി കെട്ട് കെട്ടിക്കപ്പെടുന്നു. ചെറുത്തുനില്‍പിന്റെ ആത്മീയ വേരുകള്‍ ഹൃദയത്തില്‍ നിന്നും പുറത്ത് വരുന്നു. പ്രതിരോധത്തിന്റ അലയൊലികള്‍ ഒടുങ്ങാതെ മുഴങ്ങിത്തുടങ്ങുന്നു. അങ്ങനെ മനുഷ്യന്‍ പെരുന്നാളുകളിലൂടെ പുനര്‍ജ്ജനിക്കുന്നു.
കുടുംബബന്ധങ്ങള്‍ പുലര്‍ത്തുകയും സ്‌നേഹം രൂടമൂലമാക്കലുമാണ് പെരുന്നാളിന്റെ ആത്മാവ്. ഇവിടെയാണ് സഞ്ചാരങ്ങളും യാത്രകളും കടന്ന്‌വരുന്നത്. അടുത്ത ബന്ധുക്കളെയും അകന്ന ബന്ധുക്കളെയും നേരില്‍ പോയികാണണം. പിതാവിന്റെയും മാതാവിന്റെയും സൗഹൃദങ്ങള്‍ മരിക്കാതെ സൂക്ഷിക്കണം. സന്തോഷം പങ്കിടണം. കഴിയാവുന്ന സഹായ സഹകരണങ്ങള്‍ ചെയ്ത് അവരുടെ നല്ല നാളേക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. അല്ലാതെ മൊബൈല്‍ഫോണുകള്‍ക്ക് മുമ്പില്‍ ബന്ധങ്ങള്‍ പരിമിതമാലവരുത്. കേവലം ശബ്ദ ബന്ധങ്ങളല്ല, ശാരീരിക ബന്ധങ്ങള്‍ വേണം. ഈ സൗഹാര്‍ദ്ദ സന്നിപാതത്തിന് വേണ്ടിയാണ് വര്‍ഷത്തിലൊരിക്കല്‍ ഇങ്ങനെയൊരു സംരംഭം. സാധാരണ ദിവസങ്ങളെ പോലെ ഇതിലും ജോലിക്ക് പോയി ദിവസത്തിന്റെ പവിത്രത ഗൗനിക്കാതിരിക്കാന്‍ പാടില്ല. സ്‌നേഹബന്ധങ്ങളിലൂടെ സുദൃഡകുടുംബങ്ങള്‍ ജനിക്കണം. അങ്ങനെ നാട്ടിലും സമൂഹത്തിലും ഐക്യം രൂപപ്പെട്ടുവരണം.