2011, മാർച്ച് 21, തിങ്കളാഴ്‌ച

വിവര സാങ്കേതിക വിദ്യയുടെ……..


പുതിയ തലമുറ ഒട്ടും പോളിറ്റിക്കലല്ല എന്ന ആരോപണം മുതിര്‍ന്നവര്‍ക്ക് ഇനി അത്ര എളുപ്പത്തില്‍ ഉന്നയിക്കാനാവില്ല. തുനീഷ്യയില്‍ നിന്ന് തുടങ്ങി ഈജിപ്തിലൂടെ പടരുന്ന, എകാധിപത്യത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളുടെ രൂപവും ശൈലിയും പുതിയ തലമുറയെക്കുറിച്ചുള്ള ആശങ്കകള്‍ അസ്ഥാനാനെന്നു അടിവരയിടുന്നു. തങ്ങള്‍ ജീവിക്കുന്ന അയഥാര്‍ത്ഥ ലോകത്തിന്‍റെ സാധ്യതകളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‍റെ ഉപകരണങ്ങളാക്കി മാറ്റി, ഈ തലമുറ ഭൂമിയില്‍ നിലനില്‍ക്കാനുള്ള തങ്ങളുടെ കഴിവും അര്‍ഹതയും തെളിയിക്കുമ്പോള്‍, ഈജിപ്ത്യന്‍ വിപ്ലവത്തിന് യൂത്ത്‌ റിവോള്‍ട്ട് എന്ന് കൂടി പേര് വീഴുകയാണ്.

2011, മാർച്ച് 19, ശനിയാഴ്‌ച

മുസ്ലിം യൂത്ത് ലീഗിന്റെ ധാര്‍മിക വിപ്ളവം!

"ഭീകരമായ മദ്യാസക്തിയുടെയും മയക്കുമരുന്നിന്റെയും ചൂതാട്ടത്തിന്റെയും പണമിരട്ടിപ്പ് സംഘങ്ങളുടെയുമെല്ലാം വലക്കണ്ണികള്‍ക്കുള്ളിലാണ് കേരളത്തിലെ യൌവനമിപ്പോള്‍. ഈ യാഥാര്‍ഥ്യത്തിനു നേരെ മുഖം തിരിച്ചിട്ട് ഒരു കാര്യവുമില്ല. ഇവരെ തിരിച്ചുകൊണ്ടുവരാനുള്ള ആത്മാര്‍ഥമായ ഒരു ശ്രമവും പല യുവജന പ്രസ്ഥാനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ആരുടെയും മെഗാഫോണ്‍ ആവാത്ത, സമൂഹത്തോട് പ്രതിബദ്ധതയുള്ള പുതിയ നേതൃനിര ഉയര്‍ന്നുവരാതെ ഇതിനൊന്നും പരിഹാരമാവില്ല. വെട്ടിപിടിക്കാനും നേടിയെടുക്കാനും മാത്രമല്ല, നഷ്ടപ്പെടുത്താനും ത്യജിക്കാനും മനസ്സുറപ്പുള്ള ഒരു നേതൃത്വമാണ് യുവജന പ്രസ്ഥാനങ്ങള്‍ക്ക് ഇന്നാവശ്യം.

2011, മാർച്ച് 15, ചൊവ്വാഴ്ച

മുജാഹിദുകള്‍ ഫറോവമാരുടെ കൂടെയോ?

വേണ്ട സമയത്ത് വേണ്ടപോലെ പ്രതികരിക്കാന്‍ മുജാഹിടുകള്‍ക്ക് നന്നായി അറിയാം.പക്ഷെ അത് സൂക്ഷിച്ചു കൈകാര്യം ചെയ്യും മുജാഹിദുകള്‍.,ചില സമയത്ത് ഉടെന്‍ പ്രതികരിക്കും.അതില്‍ എന്തെങ്കിലും താല്പര്ര്യങ്ങള്‍ ഉണ്ടാകും എന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും.,ചിലപ്പോള്‍ തീരെ പ്രതികരിക്കില്ല.അപ്പോഴും സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അതില്‍ വലിയ വലിയ താല്പര്ര്യങ്ങള്‍ ഉണ്ടാകുമെന്ന്.
ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം പശ്ചിമേശ്യയിലെ ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങളും,പ്രഭാഷകരും പശ്ചിമേഷ്യയില്‍ നടന്ന ജനകീയ സമരങ്ങളെ കുറിച്ച് ഉടെന്‍ പ്രതികരിച്ചിരിക്കുന്നു.സാമ്രാജ്യത്ത ഷിയാ പ്രക്ഷോഭം എന്ന് എം .എസ എം സമ്മേളനം പ്രമേയം പാസാകിയിരിക്കുന്നു.സമ്പത്ത് കൊള്ളയടിച്ചു ,യുവകളെ ജൈലുകളില്‍ തള്ളി ജനകോടികളെ പീഡിപ്പിച്ചു ദുര്‍ഭരണം നടത്തിയ ഏകാധിപതികളുടെ കൂടെയാണ് ഇപ്പോള്‍ തൌഹീദ് വെട്ടി ത്തുറന്നു പറയുന്നവര്‍ കൂടിയിരിക്കുന്നത്.ഇസ്ലാം,ഇസ്ലാമികഭരണം എന്നൊക്കെ പറയുന്നത് കേള്കുന്നതുപോലും അലര്‍ജിയായി മാറിയ മുജാഹിടുകളില്‍നിന്നു ഇതില്‍കൂടുതല്‍ എന്ത് പ്രതീക്ഷിക്കാന്‍.എന്നാല്‍ ഉടെന്‍ പ്രതികരിക്കേണ്ട ധാരാളം വസരങ്ങള്‍ ഇതിനു മുന്പ് ഉണ്ടായപ്പോള്‍ പൂര്‍ണമൌനം പൂണ്ടു മാളത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇവര്‍ എന്നത് ചരിത്ര  വിദ്യാര്‍ത്ഥികള്‍ക്ക് കൌതുകം പകരുന്ന വിവരമായിരിക്കും.പ്രതികര്‍ക്കേണ്ട സമയങ്ങള്‍ എത്ര എത്ര കഴിഞ്ഞുപോയി,

കുറ്റപ്പെടുത്തുന്നത്‌ ചെയ്യാത്ത പേകാര്യങ്ങളുടെ രില്‍


ഞാന്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുമായും അതിന്റെ പ്രവര്‍ത്തകരുമായും ഇടപഴകാറുണ്ട്‌. ദശാബ്‌ദങ്ങളായി അവരുടെ ആനുകാലികങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുന്നതും അവയിലേക്ക്‌

രചനകള്‍ സംഭാവന ചെയ്യുന്നതും പതിവാണ്‌. ചലനാത്മകവും പരിണാത്മകവുമായ ഒരു പ്രസ്ഥാനം എന്ന നിലയില്‍ ജമാഅത്തെ ഇസ്‌ലാമിയോടും അതിന്റെ പോഷക സംഘടനകളോടുമുള്ള എന്റെ ആദരവ്‌ മറ്റുള്ളവരുമായി പങ്കുവെക്കാന്‍ എനിക്ക്‌ യാതൊരു മടിയുമില്ല താനും.

2011, മാർച്ച് 2, ബുധനാഴ്‌ച

വര്‍ഗീയതയുടെ വേരുകള്‍ തേടുമ്പോള്‍

ശൈഖ് മുഹമ്മദ് കാരകുന്ന്
എന്റെ പരിചിതവൃത്തത്തില്‍ അറിയപ്പെടുന്ന ഒരു മോഷ്ടാവുണ്ട്. മതപരമായ ജീവിതം നയിക്കുന്നതിലോ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്നതിലോ അദ്ദേഹം ഒട്ടും തല്‍പരനല്ല. എന്നാല്‍, അദ്ദേഹത്തെപ്പോലെ സങ്കുചിത സാമുദായിക ചിന്തയും വര്‍ഗീയ വികാരവും പുലര്‍ത്തുന്ന ആരെയും ഞാനിന്നോളും മുസ്‌ലിം സമൂഹത്തില്‍ കണ്ടിട്ടില്ല.