അക്ബറിന് മഅദനിയുടെ ഗതി വരരുത്
..........................................................
എം.എം അക്ബറിെൻറ അതേ നാട്ടുകാരനായ സകരിയയെ ഇതുപോലെ വളരെ നല്ല പെരുമാറ്റത്തോടെയാണ് കേരള പോലീസ് തിരൂർഫോറിൻ ബസാറിൽ നിന്ന് കർണാടക പോലീസിനെ ഏൽപിച്ചത്. കാണാതായ പൊന്നുമോനെ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതിയാക്കിയ വാർത്തയാണ് ഉമ്മ പിന്നീടറിയുന്നത്.
അതേ കാലത്താണ് കശ്മീർ റിക്രൂട്ട്മെൻറ് കേസിലെ പ്രതി സൈനുദ്ദീനെ തെരഞ്ഞെുചെന്ന പോലീസ് ഒന്നുമറിയാത്ത മകനെ കരുവാങ്കല്ലിൽ മീൻവാങ്ങാൻ പുള്ളിത്തുണിയുടുത്തുവന്നിടത്ത് നിന്ന് വളരെ നല്ല പെരുമാറ്റത്തോടെ കൂട്ടിക്കൊണ്ടുപോയി കർണാടകപോലീസിന് കൊടുത്തത്. രണ്ടാം നാളിൽ ആപുള്ളിത്തുണിക്കാരൻ പയ്യെൻറ തലയിലും രണ്ട് തുളയിട്ട കറുത്ത തുണി മൂടിയ ഭീകര ചിത്രമാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്.
ഏതാനും നാളുകൾക്ക് മുമ്പാണ് കൊടിഞ്ഞിയിലെ ശുെഎബിനെ ഇത് പോലെ വിമാനത്താവളത്തിൽ നിന്ന് പിടികൂടി വളരെ നല്ല പെരുമാറ്റത്തോടെ കേരള പോലീസ് തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നത്. കോടതി തന്നെ അവസാനിപ്പിച്ച കൂമൻ കല്ല് കേസിൽ പ്രതിയാക്കാൻ പറ്റില്ലെന്ന് കണ്ടതോടെ മോദിയുടെ ഗുജറാത്തിലെ പോലീസിനെ ഏൽപിച്ച് മുപ്പതോളം കേസുകളിലാണ് പ്രതിയാക്കിയത്.
കോഴിക്കോട്ട് മത സ്പർധയുണ്ടാക്കുന്ന പ്രസംഗം നടത്തിയെന്ന് പറഞായിരുന്നു മഅ്ദനിയെ ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് കേരള പോലീസ് തമിഴനാട് പോലീസിന് കൊടുക്കുകയായിരുന്നു. അതിൽ ഒമ്പതര കൊല്ലം ജയിലിൽ കിടന്ന് തിരിച്ചുവന്നപ്പോൾ പിന്നെയും പിടിക്കാൻ കേരളപോലീസ് തുഴഞ്ഞുനോക്കിയിട്ടും ഒന്നും കിട്ടാതെ വന്നപ്പോഴാണ് കർണാടക പോലീസിനെ ഏൽപിക്കുന്നതും കാണാത്ത ഇഞ്ചിത്തോട്ടത്തിലെ സ്ഫോടന ഗൂഢാലോചനക്ക് തടങ്കലിലാക്കുന്നതും.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഒാഫീസർ പരാതിക്കാരനായ പ്രസാധകരും പുസ്തക വിതരണക്കാരും അറസ്റ്റിലായ വിവാദ പാഠപുസ്തകത്തിലെ മതസ്പർധ പരാമർശം ചോദ്യം ചെയ്യാൻ മാത്രം കേരള പോലീസിന് എം.എം അക്ബറിനെ അഞ്ച് ദിവസം കസ്റ്റഡിയിൽ എന്തിനായിരിക്കും എന്ന ആശങ്ക ഇത് കൊണ്ടാണുണ്ടാകുന്നത്. വളരെ നല്ല നിലയിലാണ് പോലീസ് പെരുമാറിയതെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹവും കുടുംബവും അനുയായികളും എന്നതിനാൽ അത് പോലെ ആകെട്ടയെന്ന് പ്രാർഥിക്കുന്നു.
മതസ്പർധ വളർത്തി ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിക്കാത്ത, രാജ്യം വിടാത്ത താെഴ പതിച്ച നോട്ടീസിലുള്ളവരോടും കേരളപോലീസ് വളരെ നല്ല നിലയിൽ പെരുമാറി അവരുടെ അറസ്റ്റും അഞ്ച് ദിവസത്തെ കസ്റ്റഡിയും സാധ്യമാക്കി തുല്യനീതി ഉറപ്പുവരുത്തുമെന്ന് പ്രത്യാശിക്കുന്നു.
(കടപ്പാട് )
കടപ്പാട്
--------------------------------------------------------------------
എം.എം.അക്ബർ ലുക്ക് ഔട്ട് നോട്ടീസ് കൊടുത്ത് പിടികൂടാൻ മാത്രം കൊടും കുറ്റവാളിയാണോ?
പാഠപുസ്തകത്തിലെ പരാമർശ വിഷയത്തിൽ MM അക്ബറും സ്ഥാപനത്തിലെ മുസ്ലിംങ്ങളല്ലാത്തവർ അടക്കം അധ്യാപകരും വളരെ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. പീസ് സ്ക്കൂൾ എല്ലാ മത വിശ്വാസികളും പഠിക്കുന്ന ബഹുസ്വര സ്ഥാപനമാണെന്ന് അവർ വിശദമാക്കി.
ആ പാഠഭാഗങ്ങൾ സിലബസിൽ ഇല്ലെന്നും അത് പഠിപ്പിക്കുന്നില്ലെന്നും എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.അവസാനം പുസ്തകം തന്നെ ഒഴിവാക്കി.
ഇവിടെ പലരും നടത്തിയ വർഗീയ പ്രസംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ ഏഴയലത്ത് പോലും വെക്കാൻ ആ രണ്ടാം ക്ലാസ് പുസ്തകത്തിലെ പരാമർശങ്ങളിൽ മതസ്പർദ്ധയില്ല.
അപക്വമായ പാഠഭാഗങ്ങൾ എന്ന് പറയാവുന്ന അതു പോലും അവർ ഒഴിവാക്കിയതുമാണ്.
എന്നിട്ട് ഇല്ലാത്ത വാദങ്ങൾ മെനഞ്ഞെടുത്ത് അത് വീണ്ടും വീണ്ടും പറഞ്ഞ് സ്ക്കൂളിനെതിരെ നടപടി....
ഡയറക്ടറെ കൊടും കുറ്റവാളിയാക്കൽ ...
ആരെയൊക്കെയോ പ്രീതിപ്പെടുത്താനായി
വളഞ്ഞിട്ട് പിടിക്കൽ...
ഇതിനേക്കാൾ ഗൗരവത്തിൽ സ്പർദ്ധയുണ്ടാക്കിയവർ, വനിതകളെ പോലും അവഹേളിച്ചവർ, വർഗീയവിദ്വേഷം പ്രസംഗിച്ചർ, ഇന്നും പ്രസംഗിക്കുന്നവർ, പന്നിപ്പേറ് പ്രസംഗം നടത്തിയവർ .... ഇതേ വകുപ്പ് ബാധകമാക്കപ്പെട്ടവർ......
പെൺകുട്ടികളെ വരെ അന്യായ തടങ്കലിലിട്ട
ഘർ വാപസി കേന്ദ്രങ്ങൾ, ഫൈസൽ വധ ഗൂഢാലോചനക്ക് കേന്ദ്രമായ സ്ഥാപനങ്ങൾ എല്ലാം സ്വൈരവിഹാരം നടത്തുമ്പോഴാണിത് എന്ന് കൂടി നാം ഓർക്കണം!
അതിനാൽ ശക്തിയായി തന്നെ പറയുന്നു,
ഇത് അന്യായമാണ്, അനീതിയാണ്,
ഇരട്ടത്താപ്പാണ്
ഇതനുവദിക്കാൻ മനസാക്ഷിയുള്ളവർക്കാവില്ല..
ഭരണഘടനാ ദത്തമായ ആശയപ്രചാരണാവകാശം നിഷേധിക്കാൻ ശ്രമിക്കുന്ന ദു:ശ്ശക്തികളുടെ ഈ ഗൂഢാലോചന കേരള ജനത തിരിച്ചറിഞ്ഞേ മതിയാവൂ...
ഈ അനീതിയുടെ വിളയാട്ടത്തിനെതിരെ ഒറ്റക്കെട്ടായി ജനാധിപത്യ പോരാട്ട വഴിയിൽ
ഭരണഘടനാവകാശങ്ങൾക്കായി നാം രംഗത്തിറങ്ങേണ്ട കാലം സമാഗതമായിരിക്കുന്നു.
ആർക്കോ വേണ്ടി ആരെയൊക്കെയോ ഉപദേശികളാക്കി അനീതിയും ഇരട്ട താപ്പുമായി മുന്നോട്ട് പോവാനാണ് ഭാവമെങ്കിൽ ഒന്നേ പറയാനുള്ളൂ....
ബംഗാളി ഭാഷയിൽ ഇന്ന് കേൾക്കുന്ന ആ ചുവപ്പൻ മോങ്ങലുകളുണ്ടല്ലോ
അതിന്റെ മലയാള തർജമ ഉരുവിട്ടു പഠിക്കാൻ സഖാക്കളെ നിങ്ങൾക്ക് സമയമായിരിക്കുന്നു.
MI Rasheed Master
ചില നേരത്ത് ഈ ഇടതന്മാര്‍ കൂര്‍ക്കം വലിച്ചുറങ്ങാന്‍ മിടുക്കന്മാരാണ് ...താ കണ്ടില്ലേ ..