2016, ജൂലൈ 21, വ്യാഴാഴ്‌ച

അട്ടിമറിശ്രമത്തിന് ശേഷം ഉര്‍ദുഗാന്‍ പറയുന്നത്‌

ജമാല്‍ ശയ്യാല്‍



ജനാധിപത്യ തുര്‍ക്കിക്ക് നേരെ ഭീഷണികള്‍ ഒന്നും തന്നെയില്ലെന്ന കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ഗുദാന് സംശയമൊന്നുമില്ല. പക്ഷെ കഴിഞ്ഞാഴ്ച്ച നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കുമെന്ന് അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെ ഞങ്ങള്‍ തുടരും, അതില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ പിന്മാറില്ല,' അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്ത് വെച്ച് നടന്ന അഭിമുഖ സംഭാഷണത്തില്‍ ദ്വിഭാഷിയുടെ സഹായത്തോടെ അല്‍ജസീറയുടെ ജമാല്‍ അല്‍ശയ്യാലിനോട് ഉര്‍ദുഗാന്‍ പറഞ്ഞു.
'എന്നിരുന്നാലും, രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിനും, സ്ഥിരതക്കും വേണ്ട അനിവാര്യകാര്യങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നടപ്പിലാക്കും. എല്ലാം അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.' അട്ടിമറി ശ്രമം പൂര്‍ണ്ണമായും അവസാനിച്ചതിനെ സംബന്ധിച്ച സംശയങ്ങള്‍ ഉര്‍ദുഗാന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് മറുപടിയെന്നോണം രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് ഉര്‍ദുഗാന്‍ ഈ പ്രസ്താവന നടത്തിയത്.
'നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണിക്കെതിരെ അനിവാര്യ നടപടികള്‍ കൈക്കൊള്ളുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ് ഇപ്പോഴത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ളതെന്ന് അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ടെലിവിഷന്‍ പ്രസ്താവനയില്‍ അദ്ദേഹം സൂചിപ്പിച്ചു. 'സൈന്യത്തിലെ വൈറസുകളെ ഉന്മൂലനം ചെയ്യുമെന്ന്' അദ്ദേഹം പ്രതിജ്ഞ ചെയ്തു.
'തുര്‍ക്കിഷ് സ്റ്റേറ്റിനെതിരെയുള്ള കൊടുംകുറ്റകൃത്യം' എന്നാണ് അട്ടിമറി ശ്രമത്തെ ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. 'നിയമാനുസരണമാണ് ഓരോ ചുവടും വെക്കുന്നതെന്ന്' സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടിമറിക്ക് കൂട്ടു നിന്നവരില്‍ നിന്നും ഭരണകൂട സ്ഥാപനങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ഏകദേശം 60000-ത്തില്‍ അധികം ആളുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇതില്‍ മനുഷ്യാവകാശ സംഘടനകളും, തുര്‍ക്കിയുടെ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എല്ലാതരത്തിലുള്ള എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന നടപടിക്ക് നിയമസാധുത നല്‍കാന്‍ അട്ടിമറി ശ്രമത്തെ പ്രസിഡന്റ് ഉപയോഗിക്കുകയാണെന്ന് ചിലര്‍ വാദിക്കുകയുണ്ടായി.
വ്യാപകമായി നടക്കുന്ന അറസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ മറുപടിയായി, കഴിഞ്ഞ കുറച്ച് കാലത്തിനിടെ സുരക്ഷാഭീഷണികള്‍ അഭിമുഖീകരിച്ച രാജ്യങ്ങള്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ ഉദാഹരണമായി പറയുകയും, തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് അവരുടേതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലെന്ന് ചൂണ്ടികാട്ടുകയും ചെയ്തു.
'ഉദാഹരണമായി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, ഫ്രാന്‍സ് ഒട്ടനേകം നടപടികള്‍ സ്വീകരിക്കുകയും, ചില നിലപാടുകള്‍ എടുക്കുകയുമുണ്ടായി.'
'അവരും ആളുകളെ കൂട്ടമായി തടങ്കലില്‍ വെച്ചില്ലെ? അവര്‍ ഒരുപാട് ആളുകളെ അറസ്റ്റ് ചെയ്തില്ലെ? അത്തരം അവസ്ഥകളെ നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അവിടെയും അടിയന്തരാവസ്ഥ നിലനിന്നിരുന്നു. തുടക്കത്തില്‍ അത് മൂന്ന് മാസമായിരുന്നു. പിന്നീട് അത് നീട്ടുകയുണ്ടായി.'
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണ് അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തന്റെ വാദം തുര്‍ക്കിഷ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഗുലനെ തുര്‍ക്കിക്ക് കൈമാറില്ലെന്നാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ അതൊരു വലിയ പിഴവ് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയിലെ പെന്‍സെല്‍വാനിയയില്‍ കഴിയുന്ന ഗുലന്‍ അട്ടിമറി ശ്രമത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാദം തള്ളിക്കളഞ്ഞു.
പക്ഷെ, അതേസമയം ഗുലന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍ അടിവരയിട്ട് പറഞ്ഞു. 'നമ്മള്‍ കുറച്ച് കൂടി സൗമ്യത പാലിക്കേണ്ടതുണ്ട്. താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലാതെ വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല.'
അട്ടിമറി ശ്രമത്തില്‍ വിദേശരാജ്യങ്ങള്‍ക്കും പങ്കുള്ളതായി അദ്ദേഹം കരുതുന്നുണ്ട്. പക്ഷെ ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല. വധശിക്ഷ സമ്പ്രദായം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. 'പാര്‍ലമെന്റ് പാസാക്കുകയാണെങ്കില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ ഞാന്‍ അനുവാദം നല്‍കും' അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് വേണ്ടിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2004-ലാണ് തുര്‍ക്കി വധശിക്ഷാ സമ്പ്രദായം നിര്‍ത്തലാക്കിയത്.
അംഗത്വ ചര്‍ച്ചകള്‍ അല്ലെങ്കില്‍ തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, വധശിക്ഷ പുനസ്ഥാപിക്കാനുള്ള നീക്കം യൂറോപ്യന്‍ യൂണിയനും, തുര്‍ക്കിക്കും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ കൂട്ടാന്‍ മാത്രമേ വഴിവെക്കുകയുള്ളു. പക്ഷെ, വധശിക്ഷയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ തീരുമാനം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഉര്‍ദുഗാന്‍ തറപ്പിച്ച് പറഞ്ഞു.
'യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍, ജനങ്ങളുടെ തീരുമാനം അത് അംഗീകരിക്കും. ലോകം എന്ന് പറയുന്നത് യൂറോപ്യന്‍ യൂണിയനല്ല. അമേരിക്ക, റഷ്യ, ചൈന, അതുപോലെ മറ്റനേകം രാജ്യങ്ങളില്‍ വധശിക്ഷാ സമ്പ്രദായം ഇല്ലെ? ഉണ്ട്.'
അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
അട്ടിമറി ശ്രമം എങ്ങനെയാണ് അറിഞ്ഞത്?
എന്റെ ഭാര്യാസഹോദരനാണ് അട്ടിമറി ശ്രമത്തെ കുറിച്ച് ആദ്യമെന്നെ അറിയിച്ചത്. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... ദേശീയ രഹസ്യന്വേഷണ ഏജന്‍സിയുടെ തലവനുമായി ഞാന്‍ സംസാരിച്ചു. എന്റെ കൂടെ അപ്പോള്‍ ഊര്‍ജ്ജ മന്ത്രി ഉണ്ടായിരുന്നു. ചില പ്രാഥമിക നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും കുടുംബവും ഒരു ഹെലികോപ്റ്ററില്‍ ദലമാനിലേക്ക് പോയി, അവിടെ നിന്നും വിമാനമാര്‍ഗം ഇസ്താംബൂളില്‍ എത്തുക എന്നതായിരുന്നു ആദ്യ പദ്ധതികളില്‍ ഒന്ന്.
ഇസ്തംബൂളില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച്?
'ഞങ്ങള്‍ ഇസ്തംബൂളില്‍ എത്തിയപ്പോള്‍, തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങള്‍ ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു... F-16 യുദ്ധവിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വളരെ താഴ്ന്ന് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു; അവിടെ ഒത്തുകൂടിയിരുന്ന ജനങ്ങളുടെ ഹൃദയങ്ങളില്‍ ഭയം നിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അധികാര പദവികള്‍ കൈയ്യാളുന്ന കുറച്ച് സഹപ്രവര്‍ത്തകരുമായി ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചും കൂടിയാലോചിച്ചു.'
അട്ടിമറി ശ്രമത്തില്‍ വിദേശ ഇടപെടലിന്റെ സാധ്യത വല്ലതുമുണ്ടോ?
'മറ്റു രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് ; ഗുലനിസ്റ്റ് ഭീകരസംഘടനക്ക് പിന്നിലും ഒരു ബുദ്ധികേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സമയമായാല്‍ ഇതിലുള്ള കണ്ണികളെല്ലാം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. നാം ക്ഷമ അവലംബിക്കേണ്ടതുണ്ട്... പക്ഷെ അതിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നുണ്ട്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണികളെല്ലാം ഒരു ദിവസം വെളിച്ചത്ത് വരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.'
മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന വിമര്‍ശകരുടെ ആരോപണത്തോടുള്ള പ്രതികരണം?
'ഞാനൊരിക്കലും മാധ്യമങ്ങള്‍ക്ക് എതിരെയല്ല; എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഒരുപാട് മുദ്രകുത്തലുകളും, അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. ആ മാധ്യമ സ്ഥാപനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്, വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ ഈ സംഭവത്തില്‍, പ്രസിഡന്റിനൊപ്പമാണ് ഞങ്ങളെന്ന് അവര്‍ പോലും പറഞ്ഞു. കാരണം അട്ടിമറിയെ അനുകൂലിച്ചാല്‍ അതോടു കൂടി അവരും നശിക്കുമെന്നും, അതവരുടെ അവസാനമായിരിക്കുമെന്നും അവര്‍ക്കറിയാം.'
വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള നിലപാട് എന്താണ്?
'പാര്‍ലമെന്റ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍, വധശിക്ഷാ സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ബാധ്യത. ജനങ്ങള്‍ ആ ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. 'വധശിക്ഷ, വധശിക്ഷ, വധശിക്ഷ' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.'

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: അല്‍ജസീറ

2016, ജൂലൈ 16, ശനിയാഴ്‌ച

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഈ നൂറ്റാണ്ടിലെ അത്ഭുത  പ്രതിഭാസം..വിനയം ,ധീരത,ചടുലത ,ആര്‍ജ്ജവം,തന്റേടം ,ദയ ,കരുണ.....അഭിവാദ്യങ്ങള്‍




ഭരണാധികാരികളെ  താഴെയിറക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങാറുണ്ട് .ഇതാ ണ് നടപ്പ് രീതി  .ഇവിടെ തുര്‍ക്കിയില്‍ ഒരു ഭരാണാധികാരിയെ  സംരക്ഷിക്കാന്‍ ജനങ്ങള്‍  തെരുവില്‍  ഇറങ്ങുന്ന അത്ഭുത കാഴ്ച.നമ്മുടെ നാട്ടിലെ  ഭരണാധികാരികള്‍ക്കും  ഇതില്‍  വലിയ പാഠം പഠിക്കാനുണ്ട് .ഒരായിരം  വിപ്ലവ അഭിവാദ്യങ്ങള്‍ തുര്‍ക്കികളേ നിങ്ങള്‍ക്ക്...നിങ്ങള്‍  ലോകത്തിന്‍റെ പ്രതീ ക്ഷയാണ് ...





പാതിരാവിലും ജനാധിപത്യം  സംരക്ഷിക്കാന്‍  പുറത്തിറങ്ങിയ  തുര്‍ക്കികള്‍ ...പട്ടാപകല്‍  ജനാധിപത്യം  കശാപ്പു ചെയ്യുന്നവര്‍ക്ക് കണ്ണ്  തുറക്കുവാന്‍  ഉതകുന്നതാണ് .ഓരോരുത്തര്‍ക്കും അവര്‍ക്ക്  പറ്റിയ  ഭരണാധികാരികളെ ദൈവം  തരും..




തുര്‍ക്കിയില്‍  അര്‍ദ്ധ രാത്രി   സൂര്യന്‍  ഉദിച്ചപ്പോള്‍ 
100000



അട്ടിമറി ശ്രമം  വീഡിയോകള്‍ 


https://www.facebook.com/saidalavi.ep.52/videos/1761268667425072/

തുർക്കി ജിഹാദിനിടെ തോൽവി സമ്മതിച്ച പട്ടാളക്കാരനെ 

കല്ലേറിൽ നിന്നും രക്ഷിക്കുന്ന ജിഹാദി പോരാളി. 

യുദ്ധത്തിലായാലും പരാജയം സമ്മതിച്ച എതിരാളിയെ പോലും 

ഉപദ്രവിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. "ഇനി എറിയല്ലേടാ .. " 

എന്നു നാട്ടുകാരു വിളിച്ചു പറയുന്നതും കേൾക്കാം. 00:30 വിഡിയോ 

നോക്കു.








ജനത്തിന്‍റെ കൂടെ  നിന്നപ്പോള്‍  ജനം കൂടെ നിന്ന്

b

ഈ മുകളിലെ  ചിത്രമാണ് ദേശാഭിമാനി  തപ്പി തപ്പി  പിടിച്ചു ഒന്നാം പേജില്‍  കൊടുത്തത് .നാണമില്ലേ  എന്ന് ചോദിക്കരുത്,കാരണം അത് ഉള്ളവരോടല്ലേ  ചോദിക്കാവൂ.

f

mm



പാതിരാവില്‍ ജനാധിപത്യം  സംരക്ഷിക്കുന്നവര്‍.തുര്‍ക്കിയില്‍ .നമ്മുടെ നാട്ടില്‍ പട്ടാപകല്‍  ജനാധിപത്യം  കുഴിച്ചുമൂടുന്നു  പലപ്പോഴും.

2016, ജൂലൈ 15, വെള്ളിയാഴ്‌ച

അഖ്‌ലാക്ക് കഴിച്ചത് എന്താണെന്നാണ് 'ആധുനിക' ഇന്ത്യക്ക് അറിയേണ്ടത്

ജനകൂട്ടത്തിന് ഇഷ്ടപ്പെടാത്തത് കഴിച്ചത് കാരണം ഒരാള്‍ കൊല്ലപ്പെടുന്നു. മരണപ്പെട്ടയാളുടെ വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി ലാബിലേക്ക് അയക്കപ്പെട്ടു. അങ്ങനെ അയാളുടെ അത്താഴം ഗൗരവതരമായ ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി മാറി. മരണപ്പെട്ടയാള്‍ എന്ത് മാംസമാണ് കഴിച്ചതെന്ന പരിശോധനയില്‍ രാജ്യത്തിന്റെ സംവിധാനങ്ങളെല്ലാം മുഴുകുന്നു.
ഇപ്പോഴിതാ, മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ ക്രമിനല്‍ കേസില്‍ പ്രതികളാക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് ആ കുടുംബം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അഖ്‌ലാക്കിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് ക്രൂരമായി അടിച്ച് കൊന്നത്. അഖ്‌ലാക്കിന്റെ കുടുംബം ബീഫ് കഴിച്ചിരുന്നു എന്ന കിംവദന്തിയാണത്രെ ജനകൂട്ടം അയാളെ അടിച്ച് കൊല്ലാന്‍ കാരണമായി ഭവിച്ചത്. ഇപ്പോള്‍, അഖ്‌ലാക്കിന്റെ ഉമ്മയും, വിധവയായ ഭാര്യയും അടക്കമുള്ള കുടുംബത്തിന് മേല്‍ ഗോഹത്യയുടെ പേരില്‍ കുറ്റം ചുമത്തികൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഒരുകണക്കിന് നോക്കുമ്പോള്‍ കോടതിയെ കുറ്റം പറയാന്‍ കഴിയില്ല. സി.ആര്‍.പി 156(3) വകുപ്പ് പ്രകാരമാണ് കോടതി നടപടി. നിയമം അനുശാസിക്കുന്നത് മാത്രമേ കോടതി ചെയ്യുന്നുള്ളു. ബീഫ് കഴിക്കുന്നത് ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കുറ്റമൊന്നുമല്ല, പക്ഷെ ഗോഹത്യ ക്രിമിനല്‍ കുറ്റമാണ്. അതൊരു ജാമ്യം ലഭിക്കാത്ത, ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
'നാല്പാട് നിന്നും അവര്‍ ഇരച്ച് വന്നു. ചിലര്‍ മതില് ചാടിയും, മറ്റു ചിലര്‍ ഗേറ്റ് തുറന്നും. വന്നവരെല്ലാം കൂടി വീട്ടിനകത്തേക്ക് ഇരച്ച് കയറി. ഞങ്ങള്‍ പശുവിനെ അറുത്തിരിക്കുന്നുവെന്ന് അവര്‍ ആക്രോശിച്ചു.' അഖ്‌ലാക്കിന്റെ ഉമ്മ 75 വയസ്സുകാരി അസ്ഗരി അഖ്‌ലാക്ക് പറഞ്ഞു. 'ആരും കാണാതെ എങ്ങനെ ഞങ്ങള്‍ക്ക് ഒരു പശുവിനെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് ചോദിച്ചു? ഈ ചുറ്റുവട്ടത്തുള്ള ഏക മുസ്‌ലിം കുടുംബമാണ് ഞങ്ങളുടേത്' അവര്‍ പറഞ്ഞു.
അത് ആട്ടിറച്ചിയായിരുന്നുവെന്ന് അഖ്‌ലാക്കിന്റെ കുടുംബം തറപ്പിച്ച് പറഞ്ഞിരുന്നു. അതേസമയം അഖ്‌ലാക്കിന്റെ സഹോദരന്‍ ഒരു പശുകുട്ടിയുടെ കഴുത്തറുക്കുന്നതും, അഖ്‌ലാക്കും, മകനും ചേര്‍ന്ന് അതിനെ അടിക്കുന്നതും തങ്ങള്‍ കണ്ടുവെന്നാണ് മറ്റുള്ളവരുടെ ഭാഷ്യം.
കഴിച്ച അത്താഴത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നതല്ല ഇപ്പോഴത്തെ വിഷയം. അത് ബീഫായിരുന്നോ മട്ടണായിരുന്നോ എന്ന കാര്യത്തില്‍ അഖ്‌ലാക്ക് നുണയാണോ പറഞ്ഞത് എന്നതിലേക്ക് വിഷയം മാറിയിരിക്കുന്നു. 'നിങ്ങള്‍ എന്താണ് അത്താഴത്തിന് കഴിച്ചത്?' എന്ന ചോദ്യത്തിനുള്ള ഉത്തരം ആള്‍ക്കൂട്ടം നടത്തിയ കൊലയെ ന്യായീകരിക്കാനും, വിശദീകരിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയാണിപ്പോള്‍. ആരാണ് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് എന്നതിനേക്കാള്‍, എന്താണ് മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് എന്നതിനെ കുറിച്ച് ആലോചിക്കാനാണ് നമ്മോട് പറയപ്പെടുന്നത്.
സംഭവം നടന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും, അന്നത്തെ ആ കരിദിനത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഗ്രാമവാസികളില്‍ ഒരാള്‍ പോലും മുന്നോട്ട് വന്നിട്ടില്ലെന്നതാണ് ഏറെ ഭീകരം. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍ കഠിനമായ വേദനയോടെ എഴുതുകയുണ്ടായി 'സംഭവിച്ച് പോയതില്‍ പശ്ചാതപിക്കുന്ന ഒരാളെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല, ഇതെന്തു കൊണ്ടാണ്? ഗ്രാമത്തില്‍ നിന്നുള്ള ആയിരകണക്കിന് പേര്‍ ഒരു കൊലയാളി കൂട്ടമായി മാറിയതില്‍ എന്തുകൊണ്ടാണ് ഒരാള്‍ പോലും ഒരു നടുക്കം പോലും രേഖപ്പെടുത്താതിരുന്നത്?'
അഖ്‌ലാക്കിന്റെ കുടുംബത്തിന് എതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണ രംഗത്ത് വന്നു. അഖ്‌ലാക്കിന്റെ കൊലയാളികളില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ മകനാണ്. 'കോടതിയുടേത് ശരിയായ നടപടിയാണ്. ഏകപക്ഷീയമായ നടപടിയാണ് യു.പി സര്‍ക്കാര്‍ കൈകൊണ്ടിരുന്നത്. ഇപ്പോഴത്തെ കോടതി വിധിയിലൂടെ മറുഭാഗത്തിന് കൂടി നീതി ലഭ്യമായിരിക്കുകയാണ്.' സഞ്ജയ് റാണ പറഞ്ഞു.
മറുഭാഗത്തിനും കൂടി നീതി? അഖ്‌ലാക്കിനെ തങ്ങള്‍ അടിച്ച് കൊന്നിട്ടില്ല എന്നല്ല ഈ 'മറുഭാഗം' വാദിക്കുന്നത്, മറിച്ച് അഖ്‌ലാക്ക് കഴിച്ചത് മട്ടനല്ല, ബീഫ് തന്നെയാണ് എന്നാണ് ഇവരുടെ വാദം. ഇതിലൂടെ അയാള്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നും, തങ്ങള്‍ ഗോഹത്യയുടെ ഇരകളാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
പരസ്പരവിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളെ വീണ്ടും വഷളാക്കി. അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ട മാംസം മട്ടണ്‍ ആണ് എന്നായിരുന്നു ആദ്യം വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് മാംസം പശുവിന്റേതോ, അതിന്റെ കുട്ടിയുടേതോ ആണെന്നാണ്. പിന്നീട്, ഫ്രിഡ്ജില്‍ നിന്നല്ല, ക്രൈം സീനില്‍ നിന്നാണ് മാംസം കണ്ടെടുക്കപ്പെട്ടതെന്ന് പറയപ്പെട്ടു.
നിലവില്‍ സംഭവം അസാധ്യമാംവിധം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ അഖ്‌ലാക്ക് കഴിച്ച ബീഫിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീതിയൊന്നുമല്ല ഇവിടെ വിഷയം, രാഷ്ട്രീയ അധികാരം കൈപിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള അജണ്ടകളെയാണ് ഇവ സംരക്ഷിക്കുന്നത്. അഖ്‌ലാക്കിന്റെ 'അവസാനത്തെ അത്താഴം' രാഷ്ട്രീയ വിജയത്തിന് വേണ്ടി ഒരു കൂട്ടര്‍ ഉപയോഗപ്പെടുത്തുന്നത് എത്രമാത്രം അരോചകമാണ്.
എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത്, ഗ്രാമത്തില്‍ മഹാപഞ്ചായത്ത് ചേരുകയുണ്ടായി. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കമെന്ന് ഒത്തുകൂടിയര്‍ ആവശ്യപ്പെട്ടു. അഖ്‌ലാക്കിന്റെ മരണത്തില്‍ ഗ്രാമവാസികള്‍ യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇത് ചൂണ്ടികാട്ടുന്നത്. അഖ്‌ലാക്കിന്റെ മരണത്തിന് ഉത്തരവാദി അഖ്‌ലാക്ക് തന്നെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നിന്ദ്യമായ ഒരു ശ്രമമായിരുന്നു അത്.
ആ ദിവസം മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് ബീഫായിരുന്നോ അതോ മട്ടണായിരുന്നോ?
അഖ്‌ലാക്കിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങള്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നായിരിക്കണം രൂപപ്പെടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കുന്നത് അശ്ലീലം തന്നെയാണ്. 2016-ലെ ഇന്ത്യയില്‍ കൊല്ലപ്പെട്ട ഒരു മനുഷ്യന്‍ കഴിച്ച ഭക്ഷണം വരെ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരു ആധുനിക രാഷ്ട്രമാണ് ഇന്ത്യയെന്ന് ഇനിയും നമുക്കെങ്ങനെ പറയാന്‍ സാധിക്കുന്നു?
(HuffPost India-യുടെ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)
വിവ: ഇര്‍ഷാദ് കാളാചാല്‍

2016, ജൂലൈ 11, തിങ്കളാഴ്‌ച

ഐ സി സ് ,മുസ്ലിം,സാക്കിര്‍നായിക്ക്,തീവ്രവാദം...ഇസ്ലാം, പിന്നെ മനോരമ...

ISIS നെ സൃഷ്ടിച്ചത് ഇസ്രായേൽ - അമേരിക്ക ചാരസംഘടനകൾ ചേർന്നെന്ന് "വിക്കീലിക്സ്"


മനോരമ കാശ് കൊടുത്ത് വാങ്ങി എല്ലാവരും ഒന്ന് താങ്ങി കൊടുത്തേക്കണേ

അപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ പ്ലാനിങ്ങില്‍ തന്നെയാണ് നടക്കുന്നത് അല്ലെ.? സ്റ്റുഡിയോയില്‍ നിന്ന് റെക്കോര്‍ഡ്‌ ചെയ്തു പ്രചരിപ്പിക്കുന്ന കൊലപാതകങ്ങള്‍ പ്രചരിപ്പിച്ചു ഇസ്ലാമിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ ...അപ്പോള്‍ കേരളത്തില്‍ നിന്ന് പോയവരെ കുറിച്ചും അവരുടെ പേരില്‍ വിളിച്ചവരെകുറിച്ചും ..






മുസ്ലിം സമുദായത്തിൽ മനോരമ വാങ്ങി വലുതാക്കുന്നവർക്ക്‌ കാര്യം പിടികിട്ടിത്തുടങ്ങുന്നുണ്ടാകും എന്നു വിചാരിക്കുന്നു.

എങ്ങനെയാണ് ഇഷ്‌റത്തിനെ കൊന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു

റാണ അയ്യൂബ്



ഇഷ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു പത്രത്തിന്റെ ഇന്നത്തെ എഡിഷന്റെ (ജൂണ്‍ 16, 2016) ആദ്യ പേജിലെ പ്രധാനവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാലം സംസാരിക്കുകയും, അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത നമ്മെ അത് ശരിക്കും ഞെട്ടിച്ച് കളഞ്ഞു.
മുംബ്ര, താനെയില്‍ നിന്നുള്ള ഇഷ്‌റത്ത് ജഹാന്റെ ജുഡീഷ്യല്‍ബാഹ്യ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പഴിചാരല്‍ കളിയില്‍ സത്യം തന്നെയാണ് എല്ലായ്‌പ്പോഴും പുറംലോകം കാണാതെ മൂടിവെക്കപ്പെട്ടത്.
ഇഷ്‌റത്ത് ജഹാന്‍ കേസിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദത്തിലെ പ്രധാനിയായ ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ബി.കെ പ്രസാദിന്റെ ഓഡീയോ ക്ലിപ്പിന്റെ ലിഖിതരൂപമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യ പേജില്‍ അച്ചടിച്ചുവന്നത്. മുന്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടറും, കേസിലെ സാക്ഷിയുമായ അശോക് കുമാറിനോട്, അദ്ദേഹം രേഖകളൊന്നും തന്നെ കണ്ടിട്ടില്ലെന്ന് മൊഴിനല്‍കാന്‍ ബി.കെ പ്രസാദ് നിര്‍ദ്ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍, കലാപങ്ങള്‍, ഹാരെണ്‍ പാണ്ഡ്യ വധക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എട്ട് മാസത്തോളം രഹസ്യമായി നടത്തിയ അന്വേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ച എന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. അന്നത്തെ മോദിയുടെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ അന്വേഷണവിധേയരാക്കിയിരുന്നു. അവരെല്ലാം തന്നെ സംസ്ഥാനത്തിലെ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ സംബന്ധിച്ച അശുഭ സത്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുണ്ടായി.
അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി, മൈഥിലി ത്യാഗിയായി വേഷം മാറി ഞാന്‍ അഭിമുഖം നടത്തിയവരില്‍, ഗുജറാത്തിലെ മുന്‍ എ.ടി.എസ് ചീഫ് രാജന്‍ പ്രിയദര്‍ശിയും, ഇഷ്‌റത്ത് ജഹാനെ വെടിവെച്ച് കൊന്ന ജി.എല്‍ സിംഗാളും ഉണ്ടായിരുന്നു. എനിക്ക് മുന്നില്‍ വെച്ച് നടത്തിയ കുറ്റമേറ്റുപറച്ചിലില്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇഷ്‌റത്ത് ജഹാന്‍ അമിത് ഷായുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന രഹസ്യം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നതായി രാജന്‍ പ്രിയദര്‍ശി എന്നോട് പറഞ്ഞു.
പക്ഷെ, ഗിരീഷ് സിംഗാളുമായി നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കുന്നത്, അതില്‍ അദ്ദേഹം ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലിനെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തെ സംബന്ധിച്ചും സംസാരിക്കുന്നുണ്ട്. 2010-ല്‍ ഗിരീഷ് സിംഗാളുമായി അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹം ഗുജറാത്ത് എ.ടി.എസിന്റെ തലപ്പത്തുണ്ടായിരുന്നു.
ഇഷ്‌റത്ത് ജഹാന്‍ കൊലപാതക കേസിലെ എസ്.ഐ.ടി അന്വേഷണം മൂടിവെക്കാന്‍ സംസ്ഥാന പോലിസ് മേധാവികള്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള ഗുജറാത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ പറയുന്നതിന്റെ ടേപ്പ് 2013-ല്‍ സി.ബി.ഐക്ക് കൈമാറിയ ഓഫീസറാണ് നേരത്തെ പറഞ്ഞ ഗിരീഷ് സിംഗാള്‍.
എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം രാജന്‍ പ്രിയദര്‍ശിയും, ജി.എല്‍ സിംഗാളും അംഗീകരിച്ചതോടെ (അവരുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ ലിഖിതരൂപം അതിലുണ്ട്) അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2010-ല്‍ മൈഥിലി ത്യാഗി എന്ന ഒരു പെണ്‍കൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് അവര്‍ പത്രമാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
ഞാനുമായി നടത്തിയ സംഭാഷണം അവരിലൊരാള്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല, അവയെല്ലാം തന്നെ രഹസ്യമായി ഓഡീയോ-വീഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗിരീഷ് സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:
റാണ: ഒരു ദളിത് എന്ന നിലയില്‍ സംസാരിക്കാന്‍ എന്നോട് താങ്കള്‍ ആവശ്യപ്പെട്ട രാജന്‍ പ്രിയദര്‍ശിയെ ഞാന്‍ പോയി കണ്ടിരുന്നു.
ഗിരീഷ്: അതേയോ, നിങ്ങള്‍ക്ക് അറിയാമോ, ഞാന്‍ വ്യത്യസ്ത മേഖലകളിലും, സംസ്ഥാനത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കുമൊപ്പവും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ ശ്രേണിയിലെ മധ്യത്തിലാണ് ഞാനുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലാവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എറ്റവും നീതിമാനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലിസിംഗിനെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍.
റാണ: സര്‍ക്കാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും പറഞ്ഞു?
ഗിരീഷ്: അതെ, അദ്ദേഹം അതിന് ഒരിക്കലും വഴങ്ങിയില്ല. എനിക്ക് അദ്ദേഹത്തെ അറിയാം.
റാണ: സര്‍ക്കാറിന്റെ തീട്ടൂരങ്ങള്‍ വഴങ്ങാതിരിക്കുകയും, അതേസമയം തന്നെ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സംഗതിയല്ലെ?
ഗിരീഷ്: ഒരിക്കല്‍ നിങ്ങള്‍ വഴങ്ങിയാല്‍ പിന്നീട് എല്ലാത്തിനും നിങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍, ബോധ്യങ്ങള്‍, മനസാക്ഷി, സ്വന്തത്തെ തന്നെ അടിയറവെക്കേണ്ടി വരും.
റാണ: മനസാക്ഷിയുള്ള ഒരു ഓഫീസര്‍ക്ക് ഗുജറാത്തില്‍ ജീവിക്കുക വളരെ പ്രയാസകരമല്ലെ?
ഗിരീഷ്: അതെ, അതെ. നിയമം നീക്കുപോക്കുകള്‍ നടത്തുന്നതായി ഒരു മുതിര്‍ന്ന ഓഫീസര്‍ മനസ്സിലാക്കിയാല്‍, ജീവിതം വളരെ പ്രയാസകരമായി തീരും.
റാണ: അതാണല്ലെ താങ്കള്‍ക്ക് സംഭവിച്ചത്? താങ്കള്‍ക്ക് എത്രത്തോളം പോരാടേണ്ടി വന്നു?
ഗിരീഷ്: ഏതാനും ആളുകള്‍ അതിന് ശ്രമിക്കും, ഒരു പോരാട്ടമുഖം തുറക്കുകയും ചെയ്യും. ജീവന്‍ പോകുന്നത് വരേക്കും പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകുന്നവരുണ്ട്. പ്രിയദര്‍ശി അവരിലൊരാളാണ്.
റാണ: താങ്കളോ?
ഗിരീഷ്: ഞാനും..
റാണ: പക്ഷെ വ്യവസ്ഥിതി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമോ?
ഗിരീഷ്: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ദളിതനാണ് പക്ഷെ ഒരു ബ്രാഹ്മണനെ പോലെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. അവരേക്കാള്‍ കൂടുതല്‍ എന്റെ മതത്തെ കുറിച്ച് എനിക്കറിയാം. പക്ഷെ ആളുകള്‍ ഇത് തിരിച്ചറിയുന്നില്ല. ഞാനൊരു ദളിത് കുടുംബത്തില്‍ ജനിച്ചാല്‍, അത് എന്റെ കുറ്റമാണോ?
റാണ: നിങ്ങളുടെ ജാതി കാരണം സ്ഥാനകയറ്റങ്ങള്‍ നല്‍കാതിരുന്ന സംഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഗിരീഷ്: ഉണ്ട്, ഒരുപാട് തവണ. നോക്കൂ, ഇത് ഒരുപാട് സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരണമാണ്, ഗുജറാത്തിലും ഇത് വ്യാപകമാണ്. ഈ ബ്രാഹ്മണന്‍മാര്‍ക്കും ക്ഷത്രിയന്‍മാര്‍ക്കും അവരുടെ ജൂനിയറായി ഒരു ദളിതനോ അല്ലെങ്കില്‍ ഒരു ഓ.ബി.സി-യോ ഒരിക്കലുമുണ്ടാകില്ല.
റാണ: നിങ്ങളുടെ സീനിയറും ഒരു ദളിതനാണോ?
ഗിരീഷ്: അല്ല, പക്ഷെ ഞാന്‍ സംയമനം പാലിക്കുകയാണ്, അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അനിവാര്യ ഘടകമാണ്. അവര്‍ക്ക് വേണ്ടി ഭീകരവാദ കേസുകള്‍ ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷെ, കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് ചെയ്യാവുന്ന ജോലിക്ക് വരെ അവര്‍ ചില സമയങ്ങളില്‍ എന്നെ പറഞ്ഞയക്കും.
റാണ: താങ്കളും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉഷ (രാധ, അവളരെ കുറിച്ച് അഞ്ചാം അധ്യാത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നുണ്ട്) എന്നോട് പറഞ്ഞിരുന്നു?
ഗിരീഷ്: 2004-ല്‍, നാല് ആളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് പേര്‍ പാകിസ്ഥാനികളും, രണ്ട് പേര്‍ മുംബൈയില്‍ നിന്നുള്ളവരുമായിരുന്നു. അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയായിരുന്നു, ഇഷ്‌റത്ത് എന്നായിരുന്നു അവളുടെ പേര്. അതൊരു പ്രസിദ്ധമായ കേസാണ്. ആ ഏറ്റുമുട്ടല്‍ വ്യാജമാണോ, യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.
റാണ: അപ്പൊ, അത് വ്യാജമാണോ? താങ്കള്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്?
ഗിരീഷ്: കാരണം, ആ ഏറ്റുമുട്ടലില്‍ ഞാനും പങ്കെടുത്തിരുന്നു.
റാണ: പക്ഷെ താങ്കള്‍ എന്തുകൊണ്ടാണ് അതില്‍ ഉള്‍പ്പെടുന്നത്?
ഗിരീഷ്: നോക്കൂ, ഈ മനുഷ്യാവകാശ കമ്മീഷനുകളെല്ലാം തന്നെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ചില കേസുകള്‍ വളരെ പ്രയാസമേറിയതാവും, അവയെ നിങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. 9/11-ന് ശേഷം അമേരിക്ക എന്താണെന്ന് ചെയ്തതെന്ന് നോക്കൂ. ഗ്വാണ്ടനാമോ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തിരുന്നത്. എല്ലാവരും മര്‍ദ്ദിക്കപ്പെട്ടിരുന്നില്ല. പത്ത് ശതമാനം പേരാണ് ക്രൂരമായ പീഢനത്തിന് ഇരയായത്, അവര്‍ ഒരു കുറ്റം പോലും ചെയ്തിരുന്നില്ല. അവരില്‍ ഒരു ശതമാനം പേര്‍ ചിലപ്പോള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഇതൊക്കെ ചെയ്യേണ്ടി വരും.
റാണ: അപ്പോള്‍ ആരായിരുന്നു അവര്‍, ലഷ്‌കര്‍ ഭീകരവാദികള്‍ ആയിരുന്നോ അവര്‍?
ഗിരീഷ്: അതെ.
റാണ: ഇഷ്‌റത്ത് എന്ന ആ പെണ്‍കുട്ടിയും?
ഗിരീഷ്: നോക്കൂ, അവള്‍ ആയിരുന്നില്ല പക്ഷെ അതേ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അങ്ങനെ ആയി. അവള്‍ ലഷ്‌കര്‍ ആവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അവളെ ഒരു മറയായി ഉപയോഗപ്പെടുത്തിയതാവാനും സാധ്യതയുണ്ട്.
റാണ: ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, താങ്കള്‍, വന്‍സാര, പാണ്ഡ്യന്‍, അമിന്‍, പാര്‍മര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ താഴ്ന്ന ജാതിയിലുള്ളവരാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂടത്തിന്റെ ആജ്ഞകള്‍ അനുസരിച്ചാണ്. അപ്പോള്‍, ഇത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നതിന് സമാനമാണ് നിങ്ങളോടുള്ള സമീപനം?
ഗിരീഷ്: തീര്‍ച്ചയായും, ഞങ്ങളെല്ലാവരും അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇതൊന്നും ആലോചിക്കുന്നില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളും, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരുമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം കരുതുന്നത്. ഓരോ സര്‍ക്കാര്‍ സേവകനും, അവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ സര്‍ക്കാറിന് വേണ്ടിയാണ്. സമൂഹവും ഗവണ്‍മെന്റും ഞങ്ങളെ അംഗീകരിക്കുന്നില്ല. വന്‍സാര എന്താണ് ചെയ്തത്, പക്ഷെ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.
റാണ: പക്ഷെ സാര്‍, നിങ്ങള്‍ ചെയ്തതെല്ലാം സര്‍ക്കാറിന്റെയും, രാഷ്ട്രീയ ശക്തികളുടെയും ആജ്ഞകള്‍ അനുസരിച്ചായിരുന്നുവല്ലോ, പിന്നെന്തുകൊണ്ടാണ് അവര്‍...?
ഗിരീഷ്: വ്യവസ്ഥിതിയുടെ കൂടെ നില്‍ക്കണമെങ്കില്‍, ആളുകളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കണം.
റാണ: പക്ഷെ പ്രിയദര്‍ശി (ഗിരീഷിന്റെ സീനിയര്‍) ഗവണ്‍മെന്റുമായി അടുപ്പത്തിലായിരുന്നില്ലല്ലോ?
ഗിരീഷ്: അദ്ദേഹവും ഗവണ്‍മെന്റുമായി അടുപ്പത്തില്‍ തന്നെയായിരുന്നു. പക്ഷെ അവര്‍ അദ്ദേഹത്തോട് ഓരോന്ന് ചെയ്യാന്‍ പറഞ്ഞപ്പോഴൊന്നും തന്നെ അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല.
റാണ: ശരിയാണ്, അവര്‍ പാണ്ഡ്യനോടും, അദ്ദേഹത്തോടും ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അദ്ദേഹം വിസമ്മതിച്ചു?
ഗിരീഷ്: പാണ്ഡ്യനും ജയിലഴികള്‍ക്കുള്ളിലാണ്, അയാളുടെ പശ്ചാത്തലത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല.
റാണ: എങ്ങനെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയുമായി അടുപ്പത്തിലായത്?
ഗിരീഷ്: എ.ടി.എസ്സില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.
റാണ: നോക്കൂ, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ആവശ്യത്തിന് വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് താങ്കള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണോ?
ഗിരീഷ്: ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല ഉള്ളത്. വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം ചെയ്തത്.
റാണ: താങ്കള്‍ നിരീക്ഷത്തിന് കീഴിലാണോ അതോ താങ്കളുടെ കേസ് അവസാനിച്ചോ?
ഗിരീഷ്: കേസ് നടന്നു കൊണ്ടിരിക്കുകയാണ്.
റാണ: ഭരണകൂടം നിങ്ങളെ സഹായിക്കുന്നുണ്ടോ?
ഗിരീഷ്: നോക്കൂ, കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആരുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരുടെ നേട്ടമാണ് ആദ്യം നോക്കുക. ഞങ്ങളുടെ കാര്യത്തില്‍ അവര്‍ സഹായിക്കുന്നുണ്ട്, പക്ഷെ അതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്ത് കിട്ടും എന്ത് കിട്ടില്ല, അത് തിരിച്ചടിച്ചാല്‍ എന്താണ് അവര്‍ക്ക് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ നോക്കും.
ഞങ്ങളുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ആളുകളെ നോക്കുക, സ്‌പെഷ്യല്‍ സെല്ലിന്റെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്നു കര്‍നൈല്‍ സിംഗ്, അദ്ദേഹത്തെ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ കാലയളവില്‍, 44 ഏറ്റുമുട്ടലുകളാണ് നടന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ എസ്.ഐ.ടി-യുടെ ചെയര്‍മാനാണ്. പിന്നീട് സതീഷ് വര്‍മ എന്ന ഓഫീസര്‍ വന്നു. അദ്ദേഹം വലിയ മനുഷ്യാവകാശ സ്‌നേഹിയാണെന്ന് വീമ്പിളക്കിയിരുന്നു, പക്ഷെ അദ്ദേഹവും പത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്.
റാണ: എന്തായിരിക്കും ഇതിന്റെ അവസാനം?
ഗിരീഷ്: നമുക്ക് നോക്കാം, ഒന്നും തന്നെ സംഭവിക്കില്ല.
റാണ: പക്ഷെ താങ്കളടക്കമുള്ള ഒട്ടനേകം ഓഫീസര്‍മാര്‍ക്ക് സൊഹ്‌റാബുദ്ദീന്‍ കേസില്‍ പങ്കുണ്ടെന്നത് ശരിയല്ലെ?
ഗിരീഷ്: അതെ.
റാണ: ഞാന്‍ ഗീത ജോഹ്‌രിയെ സന്ദര്‍ശിച്ചിരുന്നു.
ഗിരീഷ്: അതേയോ.. വളരെ നല്ലൊരു അന്വേഷണമാണ് അവര്‍ നടത്തിയത്. പിന്നീട് രജനീഷ് റായിയും. അവരുടെ ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. 13 ഓളം പേരെ അവര്‍ സ്വന്തം നിലക്ക് അറസ്റ്റ് ചെയ്തു.
റാണ: പക്ഷെ, അമിത് ഷായുമായി ബന്ധപ്പെട്ട് എന്തോ ഉണ്ടല്ലോ. നിങ്ങളുടെ ഓഫീസര്‍മാരെ കുറിച്ചും ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, പരസ്പരബന്ധമുള്ള ഒരു തരം ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘം, പ്രത്യേകിച്ച് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍. മറ്റനവധി മന്ത്രിമാരുമായി സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിരുന്നു.
ഗിരീഷ്: നോക്കൂ, മുഖ്യമന്ത്രി പോലും. എല്ലാ മന്ത്രിമാരും റബ്ബര്‍ സ്റ്റാമ്പുകളാണ്. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയാണ് എടുക്കുന്നത്. മന്ത്രിമാര്‍ക്ക് എന്ത് തീരുമാനമെടുക്കുന്നതിനും, അദ്ദേഹത്തിന്റെ അനുവാദം വേണം.
റാണ: പിന്നെ എങ്ങനെയാണ് ഒരു വിധത്തിലുള്ള പരിക്കുകളുമേല്‍ക്കാതെ നിലകൊള്ളാന്‍ അയാള്‍ക്ക് സാധിക്കുന്നത്, അതേ കേസില്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് മേല്‍ കുറ്റം ചുമത്തപ്പെടാതിരുന്നത്?
ഗിരീഷ്: കാരണം അദ്ദേഹം നേരിട്ട് ചിത്രത്തിലേക്ക് വന്നിട്ടില്ല. ബ്യൂറോക്രാറ്റുകള്‍ക്ക് ആജ്ഞകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.
റാണ: അതേ അളവുകോല്‍ വെച്ച് തന്നെ, താങ്കളുടെ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെ?
ഗിരീഷ്: അതെ. 2007-ല്‍, സൊബ്‌റാബുദ്ദീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുടനെ, ഇവിടെ എത്തിയ സോണിയ ഗാന്ധി, ഓഫീസര്‍മാരെ 'മരണത്തിന്റെ കച്ചവടക്കാര്‍' എന്നാണ് വിളിച്ചത്. അതിന് ശേഷം മോദി, ഓരോ യോഗത്തിലും ''മരണത്തിന്റെ കച്ചവടക്കാര്‍'? ആരായിരുന്നു സൊഹ്‌റാബുദ്ദീന്‍, അവരെ കൊന്നത് നല്ലകാര്യമാണോ അതോ തെറ്റായിപ്പോയോ?' എന്ന് ആക്രോശിച്ചു. അതിന് ശേഷം മോദിക്ക് ജനപിന്തുണ വര്‍ധിച്ചു. നോക്കൂ, അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അയാള്‍ക്ക് ലഭിച്ചു.
റാണ: കാര്യങ്ങള്‍ നടത്താനായി ഉപയോഗിച്ച ഓഫീസര്‍മാരെ അയാള്‍ ഇപ്പോള്‍ സഹായിക്കുന്നില്ല അല്ലെ?
ഗിരീഷ്: ഇല്ല, അവരെല്ലാം ഇന്ന് ജയിലിനുള്ളിലാണ്.
റാണ: നിങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം എന്നെങ്കിലും ചോദിച്ചിരുന്നോ?
ഗിരീഷ്: ഇല്ല. ഒരിക്കലും ചോദിച്ചിട്ടില്ല. നോക്കൂ, നേടേണ്ടതെല്ലാം അവര്‍ നേടി. കലാപങ്ങള്‍ ഉണ്ടായി, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, നേട്ടങ്ങള്‍ കൊയ്തു. ഇതിലും അവര്‍ ഒരുപാട് നേട്ടമുണ്ടാക്കി.
റാണ: പക്ഷെ നിങ്ങളുടെ ഷാ സാഹിബ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ച് വരില്ലെ?
ഗിരീഷ്: ഇല്ല. അദ്ദേഹത്തിന് അത് സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണ്, കാരണം അദ്ദേഹം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിദ്ധനായി കഴിഞ്ഞു. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അയാള്‍ക്ക് അറിയാം. അതുകൊണ്ട് ആഭ്യന്തരമന്ത്രി എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആഗ്രഹിക്കില്ല.
റാണ: അപ്പോള്‍, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുന്നില്ല?
ഗിരീഷ്: ഇല്ല. ഈ മുഖ്യമന്ത്രിയുണ്ടല്ലോ, മോദി എന്ന് ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ആള്‍, ഒരു അവസരവാദിയാണ് അയാള്‍. എല്ലാവരും അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു.
റാണ: വൃത്തികെട്ട ജോലി.
ഗിരീഷ്: അതെ.
റാണ: ഇത് കൂടാതെ, എത്ര ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്?
ഗിരീഷ്: ഉം.. പത്തോളം..
റാണ: പ്രധാനപ്പെട്ടതെല്ലാം എനിക്ക് അറിയാന്‍ കഴിയുമോ?
ഗിരീഷ്: ഇല്ല. പറ്റില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍  
അവലംബം: DailyO.in


കടപ്പാട്  ഇസ്ലാം  ഓണ്‍ ലൈവ്

ഗുജറാത്ത് പോലീസാണ് ഇശ്‌റത്തിനെ തട്ടിക്കൊണ്ടുപോയി കൊന്നത്

വൃന്ദാ ഗ്രൊവര്‍




ഇശ്‌റത്ത് ജഹാന്‍ കൊലപാതക കേസുമായി ബന്ധപ്പെട്ട് മോദി ഗവണ്‍മെന്റിന്റെ നുണയുല്‍പ്പാദന ഫാക്ടറിയില്‍ അടുത്തിടെ അംഗത്വം എടുത്ത ആളാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജ്ജു. മിസ്റ്റര്‍ കിരണ്‍ റിജ്ജു, താങ്കള്‍ ആരുടെ കൂടെയാണ് ജോലി ചെയ്യുന്നത്? ഇന്ത്യന്‍ ഭരണഘടനക്ക് വേണ്ടിയല്ലെന്ന കാര്യം തീര്‍ച്ചയാണ്.
2016 മെയ് 27-ന്, ഇന്ത്യാ ടുഡെ ടി.വിയില്‍ നടത്തിയ സംസാരത്തില്‍, ഇശ്‌റത്ത് ജഹാന്‍ ഒരു ലശ്കറെ തൊയ്ബ സഹായി ആയിരുന്നു എന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് ഇതെങ്ങനെ അറിയാം?
അദ്ദേഹത്തിന് ലഭ്യമായേക്കാവുന്ന ഫയലുകളില്‍ നിന്നോ രേഖകളില്‍ നിന്നോ അല്ല ഈ വിവരം ലഭിച്ചത്. ലശ്കറെ തൊയ്ബയുടെ വെബ്‌സൈറ്റ്, 2004-ല്‍ ഇശ്‌റത്തിനെ രക്തസാക്ഷി എന്ന് വിശേഷിപ്പിച്ചിരുന്നു. പക്ഷെ അതേ വെബ്‌സൈറ്റ് തന്നെ 2007-ല്‍ നേരത്തെ പറഞ്ഞത് നിഷേധിക്കുകയും, മാപ്പ് പറയുകയും, ഇശ്‌റത്ത് ലശ്കറെ തൊയ്ബയുടെ ഭാഗമായിരുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ആഭ്യന്തര സഹമന്ത്രി ലശ്കറെ തൊയ്ബയെ ഇപ്പോള്‍ വിശ്വസിക്കാത്തത്?
ഇശ്‌റത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം അന്വേഷിച്ച പോലിസ് ഓഫീസര്‍, ലശ്കറെ തൊയ്ബ തിരുത്തി പറഞ്ഞ സമയത്ത് (2007) സി.ബി.ഐയിലേക്ക് നിയമിക്കപ്പെട്ടിരുന്നു എന്ന് റിജ്ജു പറഞ്ഞിരുന്നു.
അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് 2013-ല്‍ സി.ബി.ഐ കണ്ടെത്തി. ഗുജറാത്ത് പോലിസ് ഉദ്യോഗസ്ഥരും, ഐ.ബി ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി നടപ്പിലാക്കിയ അരുംകൊല.
ഇന്ത്യ ടുഡേയുടെ ഗൗരവ് സാവന്തിന്റെ മുന്നിലിരുന്ന് കിരണ്‍ റിജ്ജു പറയുകയാണ്, 'യു.പി.എ സര്‍ക്കാര്‍ ലശ്കറെ തൊയ്ബയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.'!! ഗൗരവ് സാവന്ത് ആകെ സന്തോഷത്തിലായി. കാരണം അദ്ദേഹത്തിന് ഒരു വാചകം വീണു കിട്ടിയിരിക്കുന്നു. മന്ത്രിയുടെ പരാമര്‍ശത്തെ സംബന്ധിച്ച വസ്തുതകളോ, തീയ്യതികളോ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ പോലും അയാള്‍ തുനിയുന്നില്ല. നമുക്ക്, അതായത് പൊതുസമൂഹത്തിന് അപ്രാപ്യമായ രേഖകള്‍ ആഭ്യന്തര സഹമന്ത്രിയെന്ന നിലയില്‍ കിരണ്‍ റിജ്ജുവിന് ലഭ്യമാണ് എന്ന് ഗൗരവ് സാവന്ത് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. സത്യമാണോ? അങ്ങനെയാണോ ഇത്തരമൊരു വന്‍ കണ്ടെത്തല്‍ റിജ്ജു നടത്തിയത്?
ഇനി അല്‍പ്പം വസ്തുതകളിലേക്കും, തീയ്യതികളിലേക്കും കടക്കാം.
2011 നവംബറില്‍, ഗുജറാത്ത് ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച് നിയോഗിച്ച സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി), (സതീഷ് വര്‍മ അതില്‍ ഒരംഗമാണ്) അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 2011 ഡിസംബറില്‍, ഗുജറാത്ത് ഹൈകോടതി പുറപ്പെടുവിച്ച വിധിയില്‍, അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. അപ്രകാരം 2012-ല്‍ അന്വേഷണ ചുമതല സി.ബി.ഐക്ക് കൈമാറപ്പെട്ടു.
ഗുജറാത്ത് കേഡറിലെ ഐ.പി.എസ് ഓഫീസറാണ് സതീഷ് വര്‍മ്മ. അദ്ദേഹം കേന്ദ്രത്തിലേക്ക് ഒരിക്കലും നിയോഗിക്കപ്പെട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സി.ബി.ഐ അന്വേഷണത്തില്‍ സഹകരിക്കുക എന്നതായിരുന്നു സതീഷ് വര്‍മക്ക് ഏല്‍പ്പിക്കപ്പെട്ടിരുന്ന ദൗത്യം. അങ്ങനെ സി.ബി.ഐ കേസന്വേഷണം നടത്തുകയും, 2013 ജൂലൈയില്‍ 11 ഗുജറാത്ത് പോലിസ് ഓഫീസര്‍മാര്‍ക്കെതിരെയും, 2014 ഫെബ്രുവരിയില്‍ നാല് ഐ.ബി ഉദ്യോഗസ്ഥര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
ഇന്ത്യന്‍ രേഖകളും, ഗുജറാത്ത് ഹൈക്കോടതിയുടെ വിധികളും, സി.ബി.ഐ കുറ്റപത്രവും സമയം കിട്ടിയാല്‍ ഒന്ന് വായിച്ചു നോക്കണമെന്ന് ആഭ്യന്തര സഹമന്ത്രി മിസ്റ്റര്‍ കിരണ്‍ റിജ്ജുവിനോട് വളരെ വിനീതമായി ആവശ്യപ്പെടുന്നു.
ഇന്ത്യന്‍ കോടതികളില്‍ വിശ്വാസം വെച്ച് പുലര്‍ത്താനും, അവയെ യഥാവിധി പരിഗണിക്കാനും ദയവുണ്ടാകണം.
2007-നും 2012-നും ഇടയില്‍ 5 വര്‍ഷത്തെ വിടവുണ്ട്. താങ്കള്‍ പച്ചക്കള്ളമാണ് പറയുന്നത്, താങ്കള്‍ വസ്തുതകളെ വളച്ചൊടിക്കുകയാണ്, താങ്കള്‍ താങ്കളുടെ പദവി ദുരുപയോഗം ചെയ്യുകയാണ്. നിങ്ങളുടെ പക്കല്‍ ഒന്നും തന്നെയില്ല, ഇശ്‌റത്ത് ജഹാന്‍ ഒരു ലശ്കറെ തൊയ്ബ ഭീകരവാദിയാണെന്ന് തെളിയിക്കുന്ന ഒന്നും തന്നെയില്ലെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു.
ഇശ്‌റത്ത് ജഹാനെ തട്ടിക്കൊണ്ടുപോയി, നിയമവിരുദ്ധമായി തടവില്‍പാര്‍പ്പിച്ച്, ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയത് തന്നെയാണെന്നാണ് വസ്തുതകളും തെളിവുകളും ഇപ്പോഴും പറയുന്നത്. റാണാ അയ്യൂബ് നടത്തിയ സ്റ്റിംഗ് ഓപ്പറേഷന്‍ ഈ സത്യത്തിന് അടിവരയിടുന്നുണ്ട്.
(പ്രമുഖ സുപ്രീംകോടതി അഭിഭാഷകയാണ് ലേഖിക)
വിവ: ഇര്‍ഷാദ് കാളാച്ചാല്‍       കടപ്പാട്  ഇസ്ലാം  ഓണ്‍ ലൈവ് 

2016, ജൂലൈ 7, വ്യാഴാഴ്‌ച

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ (മലയാളത്തില്‍)



























































എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് പറഞ്ഞിട്ടില്ല, ബിന്‍ലാദനെ ന്യായീകരിച്ചിട്ടില്ല സാകിര്‍ നായിക്

എല്ലാ മുസ്ലീങ്ങളും ഭീകരരാകണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്. ധാക്ക റസ്‌റ്റോറന്റില്‍ നടന്ന ഭീകരാക്രമണത്തിനിടെ സൈന്യം വെടിവെച്ചുകൊന്ന ഭീകരരായ നിബ്രാസ് ഇസ്ലാം, റോഹന്‍ ഇംതിയാസ് എന്നിവര്‍ സാകിര്‍ നായിക്കിന്‍റെ ആശയങ്ങള്‍ നിരന്തരം പിന്തുടര്‍ന്നിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമനടപടിക്കൊരുങ്ങുന്നതെന്നാണ് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സാകിര്‍ നായികിന്റെ വിശദീകരണം. 
താന്‍ ഏതെങ്കിലും പ്രസംഗത്തില്‍ അല്‍ഖാ ഇദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ അനുകൂലിച്ചിട്ട് സംസാരിച്ചിട്ടില്ലെന്നും വ്യാജ വ്യാജ വീഡിയോയാണ് തന്റെ പേരില്‍ പ്രചരിക്കുന്നതെന്നും സാകിര്‍ നായിക് പറഞ്ഞു. 'ഒരു മനുഷ്യനേയും മുസ്ലീങ്ങള്‍ ഭയപ്പെടുത്തരുത്. എന്റെ പേരില്‍ പ്രചരിപ്പിച്ചത് വ്യാജവിവരങ്ങളാണ്. സാമൂഹ്യവിരുദ്ധമായ കാര്യങ്ങള്‍ക്കെതിരെ മുസ്ലീങ്ങള്‍ ഭീകരവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. തന്റെ പേരില്‍ പ്രചരിക്കുന്ന ബിന്‍ലാദനെ അനുകൂലിച്ച് സംസാരിക്കുന്ന വീഡിയോ വ്യാജമാണ് 'സാകിര്‍ നായിക് ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. 
ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ വധിച്ചാല്‍ അത് മൊത്തം മാനവികതയുടെ കൊലപാതകമാണ്. ഒരു മനുഷ്യനെ കൊലപാതകത്തില്‍ നിന്നും മറ്റൊരാള്‍ രക്ഷിച്ചാല്‍ മാനവികതയെ രക്ഷിക്കുന്നതിന് തുല്യമാണെന്ന് ഖുര്‍ആന്‌‍‍ അഞ്ചാം അധ്യായത്തില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഞാന്‍ പറയുന്നതിലെ പകുതികാര്യങ്ങള്‍ പോലും പുറത്തുവിടാന്‍ മാധ്യമങ്ങള്‍ തയ്യാറാകാത്തതെന്ന് അറിയില്ല. ഒരു കള്ളന് പൊലീസ് ഭീകരനായി തോന്നാമെന്നും സാമൂഹ്യവിരുദ്ധമായ രീതികള്‍ക്കെതിരെ ജനങ്ങള്‍ തീവ്രവാദികളെ പോലെ പ്രതികരിക്കണമെന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ എന്റെ വാക്കുകളെ വളച്ചൊടിക്കുന്നത് ശീലമാക്കിയപ്പോള്‍ ഇക്കാര്യം പറയുന്നത് ഞാന്‍ നിര്‍ത്തുകയും ചെയ്‌തെന്ന് സാകിര്‍ നായിക് പറഞ്ഞു. 
ഉസാമ ബിന്‍ലാദനെ എനിക്കറിയില്ല. പിന്നെ എനിക്കെങ്ങനെ അയാളെക്കുറിച്ച് പറയാനാകും. ബിന്‍ലാദനെക്കുറിച്ച് അഭിപ്രായം പറയാനാകില്ലെന്ന് പറഞ്ഞാല്‍ അയാളെ അനുകൂലിക്കുകയാണെന്ന് പറയുന്നതെങ്ങനെയെന്നും സാകിര്‍ നായിക് ചോദിക്കുന്നു. വ്യക്തമായ അറിവില്ലാതെ മൂന്നാമതൊരാളെക്കുറിച്ച് അഭിപ്രായം പറയരുതെന്ന് ഖുറാന്‍ പറയുന്നുണ്ടെന്നും സാകിര്‍ നായിക് പറയുന്നു. 
പലരാജ്യങ്ങളും തനിക്ക് നിരോധം ഏര്‍പ്പെടുത്തുന്നിതിന് പിന്നില്‍ ഹിന്ദു മത മൗലികവാദികളാണെന്നും സാകിര്‍ ആരോപിക്കുന്നു. ഫേസ്ബുക്കില്‍ അടക്കം തന്റെ നാലിലൊന്ന് ഫോളോവേഴ്‌സ് ഹിന്ദുവിശ്വാസികളാണ്. പ്രഭാഷണം കേള്‍ക്കാന്‍ വരുന്നവരില്‍ നാലിലൊന്നും ഹിന്ദുക്കളാണ്. പ്രഭാഷണത്തിനൊടുവില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിലും ഹിന്ദു സഹോദരങ്ങളാണ് മുന്നില്‍. അവരുടെ സംശയങ്ങള്‍ ഞാന്‍ പരിഹരിക്കുന്നതോടെ അവര്‍ക്ക് ഇസ്ലാമിനെക്കുറിച്ചുള്ള മതിപ്പ് വര്‍ധിക്കുകയാണ്. ഇത് ഒരു വിഭാഗം മതമൗലികവാദികളെ ചൊടിപ്പിക്കുന്നുണ്ടെന്ന് വേണം കരുതാനെന്നും സാകിര്‍ നായിക് പറഞ്ഞു.(കടപ്പാട്  മീഡിയ വണ്‍)

നാട്ടില്‍ ഒരു കൊല നടന്നു. അവസാനം പിടി കൂടിയത് നാരങ്ങ അച്ചാര്‍ ഉണ്ടാക്കി വില്‍ക്കുന്ന സൈതുക്കയെയും. കാരണം കൊലപാതകി മദ്യപിക്കുമ്പോള്‍ ഒപ്പം തൊട്ടു കൂട്ടിയത് സൈതുക്കയുടെ അച്ചാര്‍ ആയിരുന്നു എന്നതാണ് കണ്ടെത്തല്‍.
സാക്കിര്‍ നായിക്കിന്റെ വിഷയവും അത് തന്നെ. അദ്ദേഹം നടത്തുന്ന ഇസ്ലാമിക പ്രബോധനം പരസ്യമാണ്. അതിലെ തെറ്റും ശരിയും മനസ്സിലാവാന്‍ ഒരു കുറ്റവാളിയുടെ ഫേസ്ബുക്ക് വാള്‍ നോക്കേണ്ട കാര്യമില്ല തന്നെ. അല്ലാതെയും അത് പരിശോധിക്കാം. ഇസ്ലാമിനെ ഏതു രീതിയില്‍ പ്രബോധനം നടത്തണം എന്നത് ഓരോരുത്തരുടെ വിഷയമാണ്. എങ്ങിനെ പറഞ്ഞാലും ഉള്ളതെ പറയാവൂ എന്നത് മാത്രമാണ് ഇസ്ലാമിന്റെ നിലപാട്. അതില്‍ യുക്തി വേണം സദുപദേശം വേണം ഇത് രണ്ടും നഷ്ടമായാല്‍ പലപ്പോഴും ഉദ്ദേശം നടക്കാതെ വരും. സാക്കിര്‍ നായിക് അവര്‍കള്‍ നേര്‍ക്ക്‌ നേരെ സംവദിക്കുന്ന ആളാണ്‌. എഴുത്തും നേര്‍ക്ക്‌ നേരെയുള്ള സംവാദവും വ്യത്യസ്തമാണു. അപ്പോള്‍ ഉണ്ടാകുന്ന ചോദ്യത്തിനാണ് ഉത്തരം നല്‍കേണ്ടത്. അപ്പോള്‍ ചോദ്യ കര്‍ത്താവിന്റെ അവസ്ഥയോട് താദാത്മ്യം പ്രാപിക്കുന്ന സന്ദര്‍ഭം വന്നേക്കാം. പക്ഷെ അദ്ദേഹം പ്രചരിപ്പിക്കുന്നത് തീവ്രവാദമാണ് എന്നത് പച്ചക്കള്ളം മാത്രമാണ്.
സംഘ പരിവാര്‍ സാക്കിര്‍ നായിക്കില്‍ ഒരു ശത്രുവിനെ കാണുക എന്നത് അത്ഭുതമുള്ള കാര്യമല്ല. സംവാദ സ്വഭാവം നഷ്ടമായാല്‍ പിന്നെ ഭീഷണിയുടെ കാലമാണ്. തീവ്രവാദം എന്നത് മുസ്ലിം സമൂഹം ഭയക്കുന്ന നാമമാണ്. അത് കൃത്യമായി മനസ്സിലാക്കി എന്നതാണു സംഘ പരിവാര്‍ വിജയവും. എല്ലാ ശബ്ദവും തനിക്കെതിരാന് എന്നത് ഒരു വിഭാഗത്തിന്റെ ലക്ഷണമായി ഖുര്‍ആന്‍ പറയന്നു. ഇസ്ലാമിന്റെ എല്ലാ ശബ്ദവും അങ്ങിനെയാണ് ഹസീനാക്ക് എതിരാവുന്നത്. പണ്ടെങ്ങോ ഉണ്ടെന്നു പറഞ്ഞ ഭീകരതുടെ പേരില്‍ അവര്‍ പലരെയും തൂക്കിലേറ്റി. അപ്പോള്‍ നാട്ടിലെ സലഫികള്‍ ഊരി ചിരിച്ചു. പണ്ട് ഇന്ദിരാഗാന്ധിയുടെ കൈക്ക് ശക്തി നല്‍കാന്‍ കഅബയുടെ കില്ല പിടിച്ചു പ്രാര്‍ഥിച്ചു എന്ന് പറയപ്പെടുന്ന സലഫി പണ്ഡിതന്‍ ഒരു പ്രതീകമാണ്. ഇപ്പോള്‍ അവരും തീവ്രവാദിയെന്നു ഹസീന പറയുന്നു. മുസ്ലിം എന്നതിലപ്പുരം ഇസ്ലാം മുഖ്യ ശത്രുവായാല്‍ ആര്‍ക്കും എന്തും പറയാം. അതാണു സാക്കിര്‍ നായിക്ക് വിഷയത്തിലും നടക്കുന്നതും.
ദര്‍ഗയും സൂഫിയുമാണ് ഇസ്ലാമിന്റെ ചിഹ്നങ്ങള്‍ എന്നതാണു പല വിഡ്ഢികളായ വിവരമുള്ളവര്‍ മനസ്സിലാക്കിയത്. സൂഫി എന്ന പേരിനോട് നമുക്ക് എതിര്‍പ്പില്ല. സൂഫി എന്ന ആചാരത്തെയാണു നാം എതിര്‍ക്കുന്നതും. സാക്കിര്‍ നായിക്ക് വഹാബി എന്നത് മാത്രമാകില്ല പലരുടെയും എതിര്‍പ്പിനു കാരണം. അധെഹം പറയുന്ന ഇസ്ലാം പൌരോഹിത്യത്തെ എതിര്‍ക്കുന്നു എന്നത് തന്നെ. അപ്പോള്‍ ജൂതരും മോഡിയും സംഘ പരിവാറും പൌരോഹിത്യവും ഒന്നിച്ചു എതിര്‍ത്താല്‍ അത് ഒരു ചരിത്ര ആവര്‍ത്തനം മാത്രം. പ്രവാചകനെ ഖന്ദക്കില്‍ നേരിട്ട ആ സഖ്യസേന ഇപ്പോഴും സജീവമാണു. സഖ്യസേനയെ കണ്ടപ്പോള്‍ പ്രവാചക അന്നുയായികള്‍ പറഞ്ഞ വാക്കുകള്‍ നാമും പറയും. ഇസ്ലാം എന്നും ശത്രുവിന്റെ ഉറക്കം കെടുത്തും. പുരോഹിതരുടെയും.
സൈതുക്കയുടെ അച്ചാര്‍ കട പൂട്ടിക്കണം എന്നതായി പിന്നെ വിധി. കാരണം നാട്ടില്‍ നടക്കുന്ന എല്ലാ കൊലയുടെയും പിന്നില്‍ ആ അച്ചാര്‍ എന്നതായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.
Abdussamad Andathode