2017, ഡിസംബർ 18, തിങ്കളാഴ്‌ച

ഫലസ്തീന്‍ പ്രശ്നം


പോരാളികളുടെ പറുദീസ : ചരിത്രവും വര്‍ത്തമാനവും

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഫലസ്തീനിലെ നിലവിലെ പ്രശ്‌നങ്ങളുടെ ആരംഭം. ജറൂസലേമിലെ ജുതന്മാരുടെ ആരാധനാലയമായ Solomon temple തകര്‍ത്ത് ഇസ്രായേലിനുമേല്‍ ആധിപത്യം സ്ഥാപിച്ചത് റോമാ സാമ്രാജ്യമാണ്. റോമക്കാരുടെ ആധിപത്യത്തോടെ ജൂതന്മാര്‍ പല രാജ്യങ്ങളിലായി ചിന്നിചതറി. പിന്നീട് ഖലീഫ ഉമറിന്റെ ഭരണകാലത്ത് പശ്ചിമേഷ്യയിലെ ഇസ്‌ലാമിന്റെ ഉദയത്തില്‍ ഇസ്‌ലാം റോമാ സാമ്രാജ്യത്തില്‍ നിന്ന് ഫലസ്തീന്‍ കീഴടക്കി. 1037 മുതല്‍ 1917 വരെ പലഘട്ടങ്ങളിലായി വന്ന മുസ്‌ലിം ഭരണാധികാരികളാണ് പിന്നീട് ഫലസ്തീന്‍ ഭരിച്ചത്. ക്രിസ്തുവിന്റെ ഘാതകരായ ജൂത വിഭാഗത്തോട് യൂറോപ്പ് എന്നും അയിത്തം കല്‍പ്പിക്കുകയും പീഢിപ്പിക്കുകയും ചെയ്തു (Antisemitism). എന്നാല്‍ മുസ്‌ലിം ലോകം എന്നും ജൂത സമൂഹത്തോട് മനുഷ്യത്തപരമായാണ് പെരുമാറിയത്. ജൂതന്മാരുടെ സുവര്‍ണ കാലമായി അവര്‍ തന്നെ പറയുന്ന കാലഘട്ടം ഇസ്‌ലാം സ്‌പെയിന്‍ ഭരിച്ച കാലയളവാണ് (The Golden Age of Jewis: 8th- 11th Century in Spain). 

1881 മുതലാണ് ഫലസ്തീനിലേക്ക് ജൂതന്മാര്‍ സംഘടിത കുടിയേറ്റം(ഏലിയ) ആരംഭിച്ചത്. 1896-ല്‍ തിയോഡര്‍ ഹെസ്‌കലിന്റെ നേതൃത്വത്തില്‍ സയണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെയാണ് ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കത്തിന് സംഘടിത രൂപമുണ്ടായത്. ഒന്നാം ലോക മഹായുദ്ധ സമയത്ത് ജൂത ലോബിയുടെ സാമ്പത്തിക സഹായം ഉറപ്പുവരുത്താന്‍ വേണ്ടി ബ്രിട്ടനാണ് ഫലസ്തീന്‍ വിഭജിച്ച് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഉറപ്പ് ജൂതന്മാര്‍ക്ക് നല്‍കുന്നത്. 1917-ല്‍ വിദേശകാര്യമന്ത്രി ബാല്‍ഫര്‍ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കുന്നതിലൂടെ തങ്ങളുടേതല്ലാത്ത മറ്റൊരു ജനതയുടെ ഭൂമി മൂന്നാമതൊരു കക്ഷിക്ക് പതിച്ച് നല്‍കുന്ന സമീപനമാണ് ബ്രിട്ടന്‍ സ്വീകരിച്ചത് (Balfour Declaration). ഒന്നാം മഹാലോക യുദ്ധ ശേഷം ബ്രിട്ടന്‍ ശക്തി പ്രാപിക്കുകയും, 1921 ല്‍ തുര്‍ക്കി ആസ്ഥാനമായി നിലനിന്നിരുന്ന ഖിലാഫത്ത് ഭരണം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം ലോകമഹാ യുദ്ധത്തോടെ ജൂതലോബി തങ്ങള്‍ക്കൊരു രാഷ്ട്രമെന്ന ആവശ്യം ശക്തമാക്കി. 1948 മെയ് 14 ന് ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചു. ഫലസ്തീനെ പകുത്ത് ഇസ്രായേല്‍ പ്രഖ്യാപിച്ച നടപടിയെ സ്വാതന്ത്രത്തിന്റെ വിലയറിയുന്ന, വിഭജനം ഉണ്ടാക്കുന്ന മുറിവുകളെ കുറിച്ച് നല്ല ബോധ്യമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ശക്തമായി എതിര്‍ത്തു. സെക്യുലറിസ്റ്റ് ആശയധാര പിന്തുടര്‍ന്ന നെഹ്‌റു സ്വീകരിച്ച വിദേശ നയത്തിന് (ചേരിചേരാനയം) അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിച്ചു. 

10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ചുകൊണ്ടായിരുന്നു ഇസ്രായേല്‍ രാഷ്ട്രം രൂപം കൊണ്ടത്. ഫലസ്തീന്‍ ചരിത്രത്തിലെ ദാരുണ (നഖ്ബാ) സംഭവമായിട്ടാണ് ഫലസ്തീനികള്‍ ഇതിനെ കാണുന്നത്. ഇന്നും ലക്ഷക്കണക്കിന് ഫലസ്തീനികളാണ് സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്നത്. സ്വാതന്ത്രത്തിനുമേലുള്ള അവകാശ ലംഘനമായ ഇസ്രയേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ അംഗീകരിക്കാന്‍ ഫലസ്തീനികളും അറബികളടക്കമുള്ളവര്‍ തയ്യാറായില്ല. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍, ലബനാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ ഒരു വശത്തും ഇസ്രായേലും തമ്മില്‍ യുദ്ധം നടന്നു. ഒരു വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ അറബികള്‍ പരാജയപ്പെട്ടു. വെസ്റ്റ്ബാങ്കും ഗസ്സയുമുള്‍പ്പെടുയുള്ള പ്രദേശങ്ങള്‍ ഇസ്രായേലിന്റെ കീഴിലായി. തുടര്‍ന്ന് ഈജിപ്തായിരുന്നു ഇസ്രായേലിന്റെ പ്രധാന എതിരാളി. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള സൂയസ് കനാല്‍ കടന്ന് േപാവുന്നത് ഈജിപ്തിലൂെടയാണ്. തന്ത്രപ്രധാന  േമലയില്‍  ആധിപത്യം സ്ഥാപിക്കുക എന്നത് പാശ്ചാത്യമാരുടെ ലക്ഷ്യങ്ങളില്‍ സുപ്രധാനമാണ്. അതിനാല്‍ തന്നെ അവര്‍ ഇസ്രായേലിനെ തങ്ങളുടെ വേട്ടപട്ടിയായി ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. 1956 ല്‍ ഈജ്പതിന്റെ ഭാഗമായ സിനാ പ്രദേശം കേന്ദ്രീകരിച്ച് ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവരുടെ പിന്തുണയോടെ ഇസ്രായേല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഫലസ്തീന്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി കൊണ്ടിരിന്നു. സ്വതന്ത്ര ഫലസ്തീന്‍ എന്ന ലക്ഷ്യത്തോടെ 1964 ല്‍ രൂപീകൃതമായ Palestine Liberation Organisation - (PLO) ഇസ്രായേലിനെ അംഗീകരിച്ചില്ല. 1967 ല്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിന്റെ നേതൃത്വത്തില്‍ ഈജിപ്ത്, ലബനാന്‍, സിറിയ, ജോര്‍ദാന്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ഇസ്രായേലിനോട് യുദ്ധം ചെയ്തു. 6 ദിസവം നീണ്ട യുദ്ധത്തില്‍ സീനാ, ഗസ്സ, വെസ്റ്റ്ബാങ്ക്, ജറൂസലേം എന്നിവിടങ്ങളില്‍ ഇസ്രായേല്‍ ആധിപത്യം ഉറപ്പിച്ചു. അതിനിടെ 1969 ല്‍ യാസര്‍ അറഫാത്ത് പി.എല്‍.ഒ വിന്റെ നേതൃസ്ഥാനത്ത് വന്നു. ഫലസ്തീന്‍ വിമോചന ശ്രമങ്ങള്‍ക്ക് നേതൃപരമായ പങ്കുവഹിച്ചു. 

സീനാ തിരിച്ചുപിടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങള്‍ 1973ലെ യുദ്ധത്തില്‍ കാലാശിച്ചു. എന്നാല്‍ ഈജ്പിതിന്റെ പരാജയമായിരുന്നു ഫലം. ഇതൊടെ മേഖലയിലെ സൈനിക ശക്തിയായി ഇസ്രായേല്‍ മാറി. 1978 ല്‍ ഈജിപ്ത് ഇസ്രായേലുമായി സമാധാന കരാറിലെത്തി. കാമ്പ്-ഡേവിഡ് കരാര്‍ എന്ന് അറിയപ്പെടുന്ന ഈ കരാറിന്റെ ഭാഗമായി ഇസ്രായേലിനെ അംഗീകരിക്കേണ്ടിവന്നു, സീനാപ്രദേശം കരാറിന്റെ ഭാഗമായി ഇസ്രായേല്‍ വിട്ടുനല്‍കി. അപ്പോഴും ചെറുത്തുനില്‍പ്പുമായി പി.എല്‍.ഒ മുന്നോട്ടുപോയി, മറുഭാഗത്ത് വെസ്റ്റ്ബാങ്കിലുള്‍പ്പെടെ ഇസ്രായേല്‍ കുടിയേറ്റം തുടര്‍ന്ന് കൊണ്ടിരിന്നു. യുദ്ധം ഒരു ഹോബിയായി സ്വീകരിച്ച ഇസ്രായേല്‍ 1982ല്‍ ലബനാന്‍ അധിനിവേശം നടത്തി.

1967 ലെ യുദ്ധത്തിനുശേഷം അറബ് രാഷ്ട്രങ്ങള്‍ ഓരോന്നായി പാശ്ചാത്യരോടും ഇസ്രായിലിനോടും സൗഹൃദം പാലിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍ അന്നും ഇന്നും ഫലസ്തീനികളോടൊപ്പം നില്‍ക്കുകയും ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്ത രാഷട്രമാണ് ഖത്തര്‍. 1978 ലെ വിപ്ലവത്തിനുശേഷം ഇറാനും ഉറുദുഗാന്‍ അധികാരത്തിലേറിയ ശേഷം മുതല്‍ തുര്‍ക്കിയും ശക്തമായ ഇസ്രായേല്‍ വിരുദ്ധ നിലാപാടുമായി ഖത്തിറിനൊപ്പം ചേര്‍ന്നു. 

1987 ലാണ് ഒന്നാം ഇന്‍തിഫാദ (Mass Uprising) ആരംഭിക്കുന്നത്. ആദ്യ ഇസ്രായേല്‍ പ്രധാനമന്ത്രി Devid Ben Gurion ന്റെ വാക്കുകളെ ഓര്‍മപ്പെടുത്തുന്നതായിരുന്ന ഒന്നാം ഇന്‍തിഫാദ, 'A people which fights against the usurpation of its land will not tire so easily'. ഇസ്രായേല്‍ അധിനിവേശ ടാങ്കറുകളെ ഫലസ്തീന്‍ കൂട്ടികള്‍ കല്ലുകൊണ്ട് നേരിട്ടു. അവരുടെ നിശ്ചയദാര്‍ഢ്യത്തിനും ആത്മവിശ്വാസത്തിനും മുന്നില്‍ ഇസ്രായേല്‍ സൈന്യത്തിന് മുട്ടുവിറച്ചു. ഇതേ വര്‍ഷം തന്നെയാണ് ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആശയാടിത്തറയില്‍ നിന്നാണ് ഹമാസ് പിറക്കുന്നത്. നേരത്തെ ഗസ്സ കേന്ദ്രീകരിച്ച് സാമൂഹ്യ സേവന മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ശൈഖ് അഹ്മദ് യാസിനാണ് ഹമാസിന്റെ സ്ഥാപക നേതാവ്. പി.എല്‍.ഒയിലും മറ്റു അറബ് രാജ്യങ്ങളിലും പ്രതീക്ഷ നഷപ്പെട്ടപോഴാണ് ഫലസ്തീന്‍ വിമോചനത്തിനായി ഹമാസ് രൂപീകരിക്കപ്പെടുന്നത്. ഒരു തരത്തിലും ഇസ്രായേലിനെ അംഗീകരിക്കില്ലായെന്നത് ഹമാസിന്റെ പ്രഖ്യാപിത നയമാണ്. ഒന്നാം ഇന്‍തിഫാദ തുടങ്ങി 5 വര്‍ഷം കഴിഞ്ഞപ്പോള്‍ 1993 ല്‍ പി.എല്‍.ഒ പതുക്കെ നിലപാട് മയപ്പെടുത്താന്‍ തുടങ്ങി. ഇസ്രായേലുമായി കരാറിലേര്‍പ്പെടാന്‍ അവര്‍ തീരുമാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി റാബിനും ഫലസ്തീന്‍ പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും തമ്മില്‍ 1993 ല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇതാണ് Oslo Agreement. 1967 ലെ യുദ്ധത്തില്‍ ഇസ്രായേല്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കും, ഇസ്രായേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളോടെയായിരുന്നു Oslo Agreement ഉണ്ടാക്കിയത്. അഞ്ച് വര്‍ഷ കാലാവധിയില്‍ രൂപീകരിച്ച കരാര്‍ 1998 ല്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ. കരാറിനെതിരെ ഫലസ്തീനിലും ഇസ്രായേലിലും വ്യാപക പ്രതിഷേധമുണ്ടായി. 

സംഭവിക്കാന്‍ പാടില്ലാത്ത അനിവാര്യതയായിട്ടാണ് യാസര്‍ അറഫാത്തിനെ പിന്തുണക്കുന്ന ഫതഹ് ഗ്രൂപ്പ് കരാറിനെ കണ്ടത്. ഫലസ്തീനിലെ ഹമാസ് ഉള്‍പ്പെടെയുള്ള വിവിധ ഗ്രൂപ്പുകള്‍ കരാറിനെ അംഗീകരിച്ചില്ല. 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ ഇറാഖിനെ തോല്‍പ്പിക്കാന്‍ അമേരിക്കയും പാശ്ചാത്യരും അറബ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സഹകരണമാണ് ഓസ്‌ലോ കരാറിലേക്ക് നയിച്ചത്. അമേരിക്കയുടെയും പാശ്ചാത്യരുടെയും പിന്തുണ എന്നും ഇസ്രായേലുനുണ്ടായിരുന്നു. 1974 ല്‍ സയണിസം = ഫാസിസം എന്നു പറഞ്ഞിരുന്ന അമേരിക്ക തന്നെ 1992 ല്‍ അത് തിരുത്തി. യഥാര്‍ത്ഥത്തില്‍ ഓസ്‌ലോ കരാറും ഒരു കെണിയായിരുന്നു. ഇരു രാഷ്ട്രങ്ങളായി മാറിയാലും തീരുന്നതല്ല ഫലസ്തീന്‍ ഇസ്രായേല്‍ പ്രശ്‌നം. Greater Israel എന്നതാണ് ജൂത സങ്കല്‍പ്പം. ഇന്നത്തെ സിറിയ, ലബനാന്‍, പഴയ ഫലസ്തീന്‍, സൗദിയുടെ ഭാഗമായ മക്ക, മദീന തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ രാഷ്ട്രമാണ് ഇസ്രായേല്‍ സ്വപ്നം. ജൂതവര്‍ഗമല്ലാത്ത മറ്റാരെയും ഉള്‍കൊള്ളാനും അംഗീകരിക്കാനും അവര്‍ തയ്യാറല്ല. ഉന്മൂലന സിദ്ധാന്തം ഇസ്രായേലിന്റെ കൂടപിറപ്പാണ്. വംശീയ ഉന്മൂലനം നടത്തി greater Israel സ്ഥാപിക്കുക എന്നതിലേക്കാണ് അവരുടെ ഓരോ യുദ്ധവും കരാറുകളും.

ഓസ്‌ലോ കരാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പി.എല്‍.ഒ പേരുമാറ്റി Palestine National Authority പി.എന്‍.എ (PNA) എന്നാക്കി. വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവടങ്ങളില്‍ നിന്ന് ഇസ്രായേല്‍ ഭാഗികമായി പിന്മാറി. എന്നാല്‍ 1998 ല്‍ കരാര്‍ പൂര്‍ത്തീകരണ സമയമായപ്പോള്‍ ഇസ്രായേലില്‍ രാഷ്ട്രീയമാറ്റമുണ്ടായി ഏരിയല്‍ ഷാരോണ്‍ പുതിയ പ്രധാനമന്ത്രിയായി. തുടക്കംമുതലേ കരാറിനെ എതിര്‍ത്ത ഏരിയല്‍ ഷാരോണ്‍ പുതിയ തന്ത്രവുമായി മുന്നോട്ടുവന്നു. ജറൂസലേമില്‍ ജൂതപള്ളി പുനഃനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ Temple Mount വിശ്വാസ സംഘവും, വംശീയ ഉന്മൂലനം ലക്ഷ്യംവെച്ച് 'ഇയാല്‍' എന്ന തീവ്രവാദ ഗ്രൂപ്പിനും രൂപം നല്‍കി. മുസ്‌ലിം സമൂഹത്തിന്റെ മൂന്നാമത്തെ പുണ്യഗേഹമായ ചരിത്ര പ്രസിദ്ധമായ അല്‍അഖ്‌സ മസ്ജിദ് തകര്‍ത്തുകൊണ്ട് മാത്രമേ ഷാരോണ്‍ മുന്നോട്ടുവെച്ച പുനഃനിര്‍മ്മാണം സാധ്യമാവൂ. അതുകൊണ്ടുതന്നെ ബൈറൂത്തിന്റെ കശാപ്പുകാരന്‍ എന്നറിയപ്പെടുന്ന ഷാരോണിന്റെ നീക്കത്തിനെതിരെ ഫലസ്തീനിലും അന്താരാഷ്ട്രതലത്തില്‍ തന്നെയും വ്യാപക പ്രതിഷേധമുണ്ടായി. ഓസ്‌ലോ കരാര്‍ ലംഘിക്കപ്പെട്ടു. 2000 ജൂലൈയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റന്റെ നേതൃത്വത്തില്‍ ഇസ്രായേല്‍ പ്രസിഡന്റ് Ehud Barakഉം ഫലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ യാസിര്‍ അറഫാത്തും കാമ്പ് ഡേവിഡില്‍ വെച്ച് സമാധാന കരാറിനായി ചര്‍ച്ചകള്‍ നടന്നെങ്കിലും ഓസ്‌ലോ കരാറിലൂടെ ഫലസ്തീന്‍ ജനത വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ട യാസിര്‍ അറഫാത്ത് ഈ കരാറിനെയും ഒരു ട്രാപ്പായി മനസ്സിലാക്കിയിരുന്നു. നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും കരാര്‍ എങ്ങുമെത്താതെ പിരിഞ്ഞു. ഇതേ വര്‍ഷം തന്നെ രണ്ടാം ഇന്‍തിഫാദക്ക് (Mass Uprising) തുടക്കം കുറിച്ചു. രണ്ടാം ഇന്‍തിഫാദയോടുകൂടി ഹമാസ് ശക്തി പ്രാപിക്കുകയുണ്ടായി. തുടര്‍ന്ന് ചരിത്രത്തില്‍ തുല്യതയില്ലാത്ത പോരാട്ടമാണ് ഹമാസ് ഫലസ്തീന്‍ സ്വാതന്ത്രത്തിനായി കാഴ്ചവെച്ചത്. 2004 മാര്‍ച്ച് ഹമാസ് സ്ഥാപക നേതാവ് ശൈഖ് അഹ്മദ് യാസിനേയും, ഏപ്രിലില്‍ ഹമാസ് നേതാവ് അബ്ദുല്‍ അസീസ് റന്‍തീസിയെയും ഇസ്രായേല്‍ ബോബാക്രമണത്തിലൂടെ വകവരുത്തി. 2004 നവംബര്‍ 11 ന് ഫലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ യാസിര്‍ അറഫാത്ത് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു. എന്നാല്‍ അദ്ദേഹത്തെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ഫലസ്തീന്‍ വിമോചന പോരാട്ടത്തിന് നേതൃത്വം നല്‍കുന്നവരെ വധിച്ച് വിമോചന മുന്നേറ്റത്തിനെ തകര്‍ക്കാമെന്നാണ് ഇസ്രായേല്‍ കരുതിയത്. എന്നാല്‍ ഓരോ നേതാക്കള്‍ കൊല്ലപ്പെടുമ്പോഴും വിമോചന സമരം ശക്തിയാര്‍ജിക്കുകയാണുണ്ടായത്. 2005ഓടെ സ്ട്രാറ്റജിയുടെ ഭാഗമായി ഏരിയല്‍ ഷാരോണ്‍ ഗസ്സയില്‍ നിന്ന് പിന്മാറി. ഗസ്സക്ക് ചുറ്റും വന്‍മതില്‍ തീര്‍ത്ത് പുതിയ ഇസ്രായേല്‍ അതിര്‍ത്തി രൂപീകരിക്കാന്‍ ശ്രമങ്ങളാരംഭിച്ചു. 2008 ഓടെ ഗസ്സക്ക് ചുറ്റും ഇസ്രായേല്‍ വന്‍മതില്‍ തീര്‍ത്തു. 

ഗസ്സയിലെയും, വെസ്റ്റ്ബാങ്കിലെയും പ്രബല രാഷ്ട്രീയ കക്ഷികളായ ഹമാസിനെയും ഫതഹിനെയും തമ്മിലടപ്പിക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം ഇസ്രായേല്‍ ഉപയോഗപ്പെടുത്തി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പാശ്ചാത്യ രാഷ്ട്രീയ സമീപനം അവര്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. എന്നാല്‍ 2006 ല്‍ ഫലസ്തീനില്‍ അതോറിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്ലാ രാഷട്രീയ പ്രതിസന്ധികളെയും അതിജീവിച്ച് ഹമാസ് വിജയം കൈവരിച്ചു. ഗസ്സയില്‍ ഹമാസ് ഭരണം നിലവില്‍ വന്നു. ജനാധിപത്യത്തിലൂടെ തെരഞ്ഞടുക്കപ്പെട്ട ഹമാസ് ഗവണ്‍മെന്റിനെ അംഗീകരിക്കാന്‍ പാശ്ചാത്യരും ഇസ്രായേലും തയ്യാറായില്ല. ഗസ്സക്ക് മേല്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ഉപരോധം ഏര്‍പ്പെടുത്തി. ഈജിപ്തിനെ കൊണ്ടും ഗസ്സക്ക് മേല്‍ ഉപരോധം സൃഷ്ടിക്കാനും ഇസ്രായേലിനായി. ഫതഹ് ഹമാസ് ഭിന്നത വളര്‍ത്തി സമാന്തര സര്‍ക്കാര്‍ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലിന്റെ ആശിര്‍വാദത്തോടെ രൂപീകരിച്ചു. ഹമാസിനോട് ഉടക്കി നിന്ന ഫതഹിനെ പ്രകോപിപ്പിച്ച് തമ്മിലടിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. 2008 ല്‍ ഹമാസ്-ഫതഹ് ഗ്രൂപ്പുകള്‍ ഐക്യത്തിലെത്തി. ഐക്യത്തെ ഇസ്രായേല്‍ എതിര്‍ത്തു, 2008 ഡിസംബറില്‍ ഗസ്സയെ ആക്രമിച്ചു. 100 കണക്കിന് ആളുകള്‍ മരണപ്പെട്ട ആക്രമണം 2009 ജനുവരിയോടെയാണ് അവസാനിച്ചത്. തുടര്‍ന്ന് 2012 ല്‍ എല്ലാ ഉപരോധങ്ങള്‍ക്കുമിടയില്‍ ഇസ്രായേല്‍ ഗസ്സക്കുമേല്‍ കടന്നാക്രമണം ആവര്‍ത്തിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി സിവിലിയന്‍മാര്‍ക്ക് കടന്നാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു.

സാമ്രാജ്യത്വം സ്വത പ്രതിസന്ധി നേരിടുമ്പോഴെല്ലാം അവര്‍ ആക്രമണത്തിനു മുതിര്‍ന്നിട്ടുണ്ട്. പുതിയ ഗസ്സ ആക്രമണവും ഇതില്‍ നിന്ന് വിഭിന്നമല്ല. ഹമാസ്, ഫതഹ് ഗ്രൂപ്പുകളുടെ ഐക്യശ്രമങ്ങളെ തകര്‍ക്കാന്‍ ഇസ്രായേല്‍ എന്നും ശ്രമിച്ചിട്ടേയുള്ളൂ. അവര്‍ ഒന്നിക്കുന്നതിനെ ഇസ്രായേല്‍ ഭയപ്പെട്ടു. മൂന്ന് ജൂത കുടിയേറ്റക്കാരുടെ തിരോധാനവും, ദിവസങ്ങള്‍ കഴിഞ്ഞ് അവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതുമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് കാരണം. ഇസ്രായേല്‍ സംഭവത്തിന്റെ ഉത്തരാവദിത്വം ഹമാസില്‍ ആരോപിച്ചു. എന്നാല്‍ തങ്ങളുടെ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ ഉത്തരാവദിത്വം ഏറ്റെടുക്കാന്‍ ഹമാസ് ഒരിക്കലും മടികാണിച്ചിട്ടില്ലെന്ന് പ്രമുഖ ഫലസ്തീന്‍ എഴുത്തുകാരന്‍ റംസി ബറുദ് പറയുന്നു. മെയ് 15ന് നഖ്ബാ അനുസ്മരണ (10 ലക്ഷം വരുന്ന ഫലസ്തീനികളെ അഭയാര്‍ത്ഥികളാക്കി ജന്മനാട്ടില്‍ നിന്ന് ആട്ടിപായിച്ച, ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ പ്രഖ്യാപിച്ചതിന്റെ ഓര്‍മ ദിനം) വേളയില്‍ രണ്ട് ഫലസ്തീന്‍ യുവാക്കളെ ഇസ്രായേല്‍ കൊലപ്പെടുത്തി, പതിനേഴുകാരനെ ചുട്ടുകൊന്നു. പെട്ടെന്നു തന്നെ ഇത് ഗസ്സക്ക് മേലുള്ള യുദ്ധമായി മാറി. യുദ്ധത്തെ ലൈവായി കാണുന്ന ഇസ്രായേല്യരുടെ ചിത്രം സോഷ്യല്‍മീഡയയില്‍ പ്രചരിച്ചിരുന്നു. ഇസ്രായേല്‍ ജനതയുടെ വംശീയ ഉന്മൂലന ത്വരയാണ് ഇത് വ്യക്തമാക്കുന്നത്. 

പുതിയ ഗസ്സ അക്രമണത്തില്‍ നമ്മുടെ രാഷ്ട്രത്തിന്റെ സമീപനത്തെ കുറിച്ച് പറയാതെ വയ്യ. ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച ചേരിചേരാ നയത്തില്‍ നിന്ന് മാറി ഇസ്രായേലുമായി ചങ്ങാത്തം സ്ഥാപിക്കുന്ന നിലപാടാണ് രാഷ്ട്രം ഇന്ന് സ്വീകരിക്കുന്നത് എന്നത് ലജ്ജാകരമാണ്. അറബികുളുമായി ഇന്ത്യക്ക് നുറ്റാണ്ടുകളുടെ ബന്ധമുണ്ട്. എന്നാല്‍ ഇന്ന് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്നത് ഇസ്രായേലില്‍ നിന്നാണ്. അറബ് വസന്തം അറബ് രാഷട്രങ്ങളില്‍ കൊണ്ടുവന്ന നവ ജനാധിപത്യബോധത്തിന്റെ ഫലമായി ഗസ്സക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് ആഗോള സമൂഹത്തില്‍ നിന്നും ഉണ്ടാവുന്നത്. വിശേഷിച്ചും യൂറോപ്പില്‍ നിന്ന്. 2001 ല്‍ വേള്‍ഡ് ട്രൈഡ് സെന്റര്‍ തകര്‍ന്ന ദിവസം (11/01) ജൂതന്മാര്‍ എന്തുകൊണ്ട് കൂട്ടമായി ലീവെടുത്തുവെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടുവെന്ന് അമേരിക്കയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്ന കാലം, ഇന്ത്യയില്‍ 26/11 ല്‍ മുബൈ ഭീകരാക്രമണ വേളയിലെ ജൂത നിലപാടുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും മുന്നില്‍ വെക്കുമ്പോള്‍ വിശേഷിച്ചും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദുമായി സൈനിക സഹകരണം സ്ഥാപിക്കുന്നു എന്നത് ഗൗരവത്തോടെ കാണേണ്ടതാണ്. 

20 കിലോമീറ്റര്‍ വീതിയും, 40 കിലോമീറ്റര്‍ നീളവും മാത്രമുള്ള 20 ലക്ഷത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമാണിന്ന് ഗസ്സ. പട്ടിണിക്കിട്ട് കൊല്ലുക എന്നത് ഇസ്രായേലിന്റെ വംശീയ ഉന്മൂലനത്തിന്റെ ഭാഗമാണ്. ഇസ്രായേലിന്റെ കര, കടല്‍, വ്യോമ മാര്‍ഗത്തിലൂടെയുള്ള ഉപരോധത്തില്‍ നിന്നും അല്‍പം ആശ്വാസം നല്‍കുന്നത് ഈജിപ്ത് ഗസ്സ അതിര്‍ത്തിയിലെ റഫാ കവാടമാണ്. അതാവട്ടെ ഈജ്പതിന്റെ ഉപരോധത്തിലും. 2020 ഓടെ ജീവിക്കാന്‍ പറ്റാത്ത ഇടമായി ഗസ്സമാറുമെന്നാണ് യു.എന്‍ പഠനങ്ങള്‍ പറയുന്നത്. എല്ലാ ഉപരോധങ്ങളെയും മതില്‍കെട്ടുകളെയും അതിജീവിച്ച് സര്‍ഗാത്മക സമരത്തിന്റെ ഭൂമികയാണ് ഗസ്സയെന്ന് അവര്‍ ലോകത്തിനുമുമ്പില്‍ സാക്ഷ്യം വഹിക്കുന്നു. ഇസ്രായേല്‍ തീര്‍ത്ത മതില്‍കെട്ടുകളെ മനോഹരമായ കാരിക്കേച്ചറുകളുടെ ഇടങ്ങളാക്കി മാറ്റി, മിസൈല്‍ അവിശിഷ്ടങ്ങളില്‍ പൂക്കള്‍ വിരിയിച്ചു. ഇസ്രായേലന്റെ അതീവ സുരക്ഷ തടവറയില്‍ നിന്ന് ബീജങ്ങള്‍ കടത്തി ഫലസ്തീന്‍ ഉമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. ഏറ്റവും ഒടുവില്‍ ഇതാ വന്‍ശക്തികള്‍ക്കുമാത്രം കൈമുതലായുള്ള ഡ്രോണ്‍ വിമാനം (പൈലറ്റില്ലായുദ്ധവിമാനം) വികസിപ്പിച്ചുകൊണ്ട് അവര്‍ ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുന്നു. ഇങ്ങനെ തുടരുന്നു പോരാളികളുടെ പറുദീസയിലെ വര്‍ത്തമാനങ്ങള്‍. 
(ഇസ്ലാം ഓണ്‍  ലൈവ് )

ഈജിപ്തിലെ ഭരണമാറ്റം ഫലസ്തീന്‍ പ്രശ്‌നത്തില്‍ പ്രതിഫലിക്കും : മഹ്മൂദ് അസ്സഹാര്‍


അന്താരാഷ്ട്ര തലത്തില്‍ സുപ്രധാന വിഷയങ്ങളിലൊന്നാണ് ഫലസ്തീന്‍ പ്രശ്‌നം. കാലങ്ങളായി പീഡിപ്പിക്കപ്പെടുന്ന ഒരു മുസ്‌ലിം ജനതയെന്ന നിലയില്‍ ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളുടെയും, പ്രത്യേകിച്ച് അറബികളുടെയും പ്രശ്‌നമാണത്. അതുകൊണ്ട് തന്നെ അറബ് രാജ്യങ്ങളില്‍ സംഭവിക്കുന്ന ചെറുതും വലുതുമായ സംഭവ വികാസങ്ങള്‍ ഫലസ്തീനില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കും. കൂട്ടത്തില്‍ ഈജിപ്തിലെ രാഷ്ട്രീയ മാറ്റങ്ങളാണ് ഫലസ്തീനില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുക. ഭരണകൂടം എന്ന നിലയിലും ഒരു മുസ്‌ലിം ജനസമൂഹമെന്ന നിലയിലും ഈജിപ്തിന് ഫലസ്തീനുമായി നേര്‍ക്കു നേരെ ബന്ധമുണ്ടന്നുളളതാണ് അതിനു കാരണം.
ഫലസ്തീന്‍ നേതൃനിരയിലെ പ്രമുഖനും ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായ മഹ്മൂദ് അസ്സഹാറുമായി ഇസ്‌ലാം റ്റുഡെ ലേഖകന്‍ ജാബിര്‍ അബുല്‍ കാസ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചുവടെ.

ഫലസ്തീനിലെ സംഭവവികാസങ്ങളില്‍ നിന്ന് തുടങ്ങാം. ഈയടുത്ത് ഹമാസും ഫത്ഹും തമ്മില്‍ ഒപ്പുവെച്ച അനുരഞ്ജന കരാര്‍ ഭാവിയില്‍ എങ്ങനെ പ്രതിഫലിക്കും ? 

മഹ്മൂദ് അസ്സഹാര്‍:ഹമാസിന്റെ നയപരിപാടികളുടെ ഭാഗമായി രൂപപ്പെട്ടതാണ് ഈ അനുരഞ്ജന കരാര്‍. ഇസ്‌ലാമിക-അറബ് സമൂഹത്തിന്റെ കൂടി അവിഭാജ്യ ഘടകമാകേണ്ട ഒന്നാണ് ഈ കരാര്‍ എന്നാണ് നമ്മുടെ വിലയിരുത്തല്‍. ഫലസ്തീന്‍ എന്ന രാജ്യം വിവിധ ഭാഗങ്ങളായി വിഭജിക്കപ്പെടുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ല. ഇതിന് മുമ്പ് രാജ്യത്ത് നടന്ന ആഭ്യന്തര വിഭജനങ്ങള്‍ക്കുത്തരവാദി ഫത്ഹാണ്. 2006 ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫത്ഹ് പരാജയപ്പെടാനും ഹമാസിന്റെ വന്‍ വിജയത്തിനും കാരണമായത് അതാണ്. ങ്ങനെയൊക്കെ സംഭവിച്ചിട്ടും രഞ്ജിപ്പിനും അനുരഞ്ജനത്തിനും വേണ്ടി നിലകൊളളുകയാണ് ഞങ്ങള്‍. ഞങ്ങളുടെ ഭാഗത്ത് നിന്നുളള മുവുവന്‍ കാര്യങ്ങളിലും യോജിപ്പ് അറിയിച്ച് കൊണ്ടുളള രേഖകള്‍ ഞങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ ഫത്ഹിന്റെ ഭാഗത്ത് നിന്ന് ഒരു തയ്യാറെടുപ്പുമുണ്ടായിട്ടില്ല.
അതിനു പുറമേ, അനുരഞ്ജന കരാറില്‍  ഫത്ഹ് നിങ്ങളോട് ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളിലും നിങ്ങളുടെ യോജിപ്പ് അറിയിച്ചിരിക്കുന്നു, കരാര്‍ വ്യവസ്ഥകളുമായി ഹമാസിന്റെ യോജിപ്പ് ഫത്ഹിന്റെ നയ പരിപാടികളുമായി വളരെ സാമ്യമുളളതാണ് നിങ്ങളുടെ നിലപാടുകളെന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ? 
ഒരു കാര്യം വ്യക്തമായി പറയട്ടെ, ഞങ്ങള്‍ അനുരഞ്ജന കരാര്‍ അംഗീകരിക്കുന്നവരാണ്. എന്നാല്‍ ഇത് കൊണ്ട്, ഞങ്ങള്‍ ഫതഹിന്റെ രണ്ടാം പതിപ്പാണന്ന് അര്‍ത്ഥമില്ല. ഫത്ഹിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കനുസരിച്ച് ഞങ്ങള്‍ ചലിക്കുമെന്നും അതിനര്‍ത്ഥമില്ല. വിഭിന്ന പരിപാടികളെ ഏകോപിക്കുക എന്നതേ ഞങ്ങള്‍ ഉദ്ദേശിച്ചിട്ടുളളൂ.
ഫലസ്തീന്‍ അനുരഞ്ജന കരാര്‍ പ്രാബല്യത്തില്‍ വരാന്‍ കാലതാമസം വരുന്നത് ബാഹ്യ ഇടപെടലുകള്‍ മൂലമാണന്ന് താങ്കള്‍ ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. ഈ ‘ബാഹ്യ ഇടപെടല്‍’ കൊണ്ട് എന്താണ് താങ്കള്‍ ഉദ്ദേശിക്കുന്നത്?
കാര്യങ്ങള്‍ വ്യക്തമാണ്. അമേരിക്ക ഈ കരാറിനെ അംഗീകരിക്കുന്നില്ല. ഇത്തരം ഒരു അനുരഞ്ജനം അവര്‍ ഇഷ്ടപ്പെടുന്നില്ല. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ ഗസ്സക്കുമേല്‍ ചുമത്തപ്പെട്ട ഉപരോധം നീങ്ങാന്‍ കാരണമായേക്കാവുന്ന ഒരു വഴിയും തുറക്കപ്പെടരുതെന്നാണ് അവരുടെ ആഗ്രഹം. അതുവഴി ഫലസ്തീന്‍ തെരുവുകളില്‍ ഹമാസിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാകുമെന്നും ഫലത്തില്‍ അത് ഹമാസിന്റെ വിജയമാകുമെന്നും അവര്‍ ഭയപ്പെടുന്നു. ഇസ്രായേലിന്റെ ഭാഗത്തു നിന്നുളള ഇടപെടലുകളും കരാറിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഫലസ്തീന്‍ അതോറിറ്റിയും ഇസ്രായേലുമായുളള അവിഹിത ബന്ധം, ഫലത്തില്‍ അവസാനിച്ചേക്കുമെന്ന പേടിയും അവര്‍ക്കുണ്ട്.
ഇയിടെ അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഹമാസ് ഒരു പ്രസ്താവനയിറക്കിയിരുന്നു. റാമല്ലയിലെ ഹമാസ് നേതാക്കളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഫലസ്തീന്‍ അതോറിറ്റി തുടര്‍ന്നു വരുന്ന സമീപനത്തെ അപലപിക്കുന്നതായിരുന്നു ആ പ്രസ്താവന. രാഷ്ട്രീയ അറസ്റ്റുകള്‍ അവസാനിപ്പിക്കലാണ് കരാറിലെ ഒരു പ്രധാന ഭാഗം എന്നിരിക്കെ, ഫലസ്തീന്‍ അതോറിറ്റി രാഷ്ട്രീയ പ്രതിയോഗികളെ അറസ്റ്റ് ചെയ്യുന്ന നയം തുടരുന്നതിന് കാരണമെന്താണ്?
നേരത്തെ സൂചിപ്പിച്ച ബാഹ്യ ഇടപെടലുകളുടെ ഫലമാണിതെന്നാണ് എന്റെ കണക്ക് കൂട്ടല്‍. രാഷ്ട്രീയ പ്രതിയോഗികളെ അന്യായമായി തടവിലാക്കല്‍ ഈ കരാറിലെ മാത്രം ഭാഗമല്ല, ഇതിന് മുമ്പുണ്ടായിരുന്ന കരാറുകളിലുമുണ്ടായിരുന്നു ഈ വിഷയം, എന്നാല്‍ മുന്‍കാലങ്ങളിലും ഹമാസും ഫതഹുമായുളള കരാറുകളിലെല്ലാം തന്നെ ഈ നിയമം ലംഘിക്കപ്പെട്ടിട്ടുണ്ട്.
ഹമാസ് എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുക? 
ഞങ്ങളോട് പാലിക്കേണ്ട കരാറിലെ നടപടികള്‍ ഫതഹ് പൂര്‍ത്തീകരിക്കാത്ത കാലത്തോളം ഞങ്ങളും കരാര്‍ നടപ്പിലാക്കുകയില്ല.
ഈജിപ്തിലെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്നത് വരെ ഗവണ്‍മെന്റെ് രൂപീകരണം വൈകിപ്പിക്കുന്നതിന്റെ പിന്നില്‍ ഒരു തന്ത്രമുണ്ടന്ന് , അതുമായി ചര്‍ച്ചകളില്‍ താങ്കള്‍ വെളിപ്പെടുത്തിയിരുന്നു.എന്താണ് ആ തന്ത്രം ? 
ഞങ്ങള്‍ക്ക് ചുറ്റുലിമുളള അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഞങ്ങള്‍ ചലിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ നടത്തുന്ന പ്രതിരോധ പോരാട്ടങ്ങള്‍ക്കെതിരായിരുന്നു ആദ്യ കാലത്ത് അറബ് രാഷ്ട്രങ്ങള്‍. ഈജിപ്തിലെ തെരഞ്ഞെടുപ്പ് ഫലം പുതിയ ഒരു സാഹചര്യം സൃഷ്ടിക്കുമെന്നാണ് എന്റെ കണക്ക് കൂട്ടല്‍. അതുകൊണ്ടാണ് അല്‍പ്പം കാത്തിരിക്കാന്‍ ഞാന്‍ ആവശ്യപ്പട്ടത്. മാത്രമല്ല, അനുരഞ്ജന കരാര്‍ പൂര്‍ത്തീകരണത്തിലെ പ്രബല രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്.
യൂറോ ന്യൂസുമായുളള അഭിമുഖത്തില്‍ ഗസ്സയിലെ പോലെ വെസ്റ്റ് ബാങ്കിലും ഹമാസിന്റെ ഭരണം വരുമെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതൊന്നു കൂടി വിശദീകരിക്കാമോ? 
ശരിയാണത്. ഹമാസ് ഇപ്പോള്‍ ഗസ്സ ഭരിക്കുന്നത് പോലെ, 2006 മുതല്‍ വെസ്റ്റ് ബാങ്കും ഹമാസ് തന്നെ ഭരിക്കേണ്ടതായിരുന്നു. നിയമാനുസൃതമായി നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയം വരിക്കുകയും പാര്‍ലമെന്റ്ില്‍ ഞങ്ങള്‍ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.ഗവണ്‍മെന്റെ് രൂപീകരിക്കാനുളള അവകാശം ഞങ്ങള്‍ക്കുണ്ടായിരുന്നു. പക്ഷെ, വെസ്റ്റ് ബാങ്കിലെ ഞങ്ങളുടെ വിജയം അംഗീകരിക്കുവാന്‍ ഫത്ഹ് തയ്യാറായില്ല. ആയുധം കൊണ്ട് ഗസ്സയെകൂടി കീഴ്‌പ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. പക്ഷെ അതില്‍ അവര്‍ പരാജയപ്പെട്ടു. നിയമാനുസൃതവും ഭരണാഘടനാപരവുമായി ഭരണത്തില്‍ പങ്കാളിയാകാനുളള ഹമാസിന്റെ അവകാശം വകവെച്ചു നല്‍കാന്‍ അതുകൊണ്ടാണ് ഞങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അതേ സമയം ഫലസ്തീന്‍ ഐക്യത്തിന്റെ ആവശ്യകതയെ ഹമാസ് ഒട്ടും വിലകുറച്ച കാണുന്നുമില്ല.
ഇസ്രയേലുമായും ഫലസ്തീന്‍ അതോറിറ്റിയുമായി സംന്ധിസംഭാഷണങ്ങള്‍ പുനരാരംഭിക്കാന്‍ ഈജിപ്ത് ശ്രമമാരംഭിച്ചതായി അല്‍ ഹയാത്ത് ദിന പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ ശ്രമങ്ങള്‍ വിജയിക്കുമോ ? 
തൊണ്ണൂറുകള്‍ മുതല്‍ക്കേ നടന്നു വന്നിട്ടുളള ഇത്തരം സംന്ധിസംഭാഷണങ്ങള്‍ വിജയമായിരുന്നുവെന്നാണ് നിങ്ങളുടെ വിലയിരുത്തലെങ്കില്‍ ഇതും ഇതിന് ശേഷമുളളതും വിജയമായിരിക്കും. എന്റെ അഭിപ്രയാത്തില്‍, സന്ധിസംഭാഷണങ്ങളെ മരവിപ്പിക്കാനും പരാജയപ്പെടുത്താനും വേണ്ടിയുളള ശ്രമങ്ങളാണവ. ഈ മധ്യസ്ഥ ശ്രമങ്ങള്‍ വിജയിക്കില്ലെന്നാണ് എന്റെ അഭിപ്രായം.
അറബ് വിപ്ലവം ഫലസ്തീന് അനുകൂലമായി ഭവിക്കുമെന്ന് പലരും വിലയിരുത്തുന്നു. എന്ത് തോന്നുന്നു? 
അറബ്-ഇസ്‌ലാമിക ലോകം പൊതുവെയും ഫലസ്തീനികളോടൊപ്പമാണ്. വിപ്ലവം വിജയിച്ച നാടുകള്‍ പ്രത്യേകിച്ചും. അവിടത്തെ ഭരണാധികാരികളില്‍ പലരും നിസ്സാഹായരോ ഫലസ്തീന്‍ പ്രതികൂലികളോ ആണ്. അറബ് തെരുവുകളെ പ്രതിനിധീകരിക്കുന്ന നേതൃത്വം അധികാരത്തില്‍ വന്നാല്‍ സംശയമില്ല, ഫലസ്തീന്‍ പ്രശ്‌നത്തിലെ അവരുടെ നിലപാട് സത്യസന്ധവും ഫലസ്തീന് അനുകൂലവുമായിരിക്കും.
താങ്കള്‍ നേരത്തെ വെളിപ്പെടുത്തിയ പോലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിന് ശേഷം ഇസ്‌ലാമിക കക്ഷി വിജയിക്കുമെന്നും അറബ് ലോകത്തിന്റെ നേതൃത്വത്തില്‍ ഈജിപ്ത് വരുമെന്നും താങ്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഇസ്‌ലാമിസ്റ്റ് എന്ന് പ്രത്യേകം പറയാന്‍ കാരണം? 
ഈജിപ്തില്‍ ഇസ്‌ലാമിക മുന്നേറ്റത്തിന് ഏറ്റവും വലിയ പ്രതിസന്ധി മുബാറക്കായിരുന്നുവെന്നു എല്ലാവര്‍ക്കുമറിയാം. ഇസ്‌ലാമിക പാര്‍ട്ടികളല്ലാത്ത സ്വതന്ത്ര പാര്‍ട്ടികള്‍ക്ക് വിപ്ലവാനന്തര തെരഞ്ഞെടുപ്പില്‍ വളരെ കുറച്ച് വോട്ടുകളെ നേടാനായുളളൂ. രണ്ട് നിലപാടുകളാണ് ജനങ്ങള്‍ക്ക് മുമ്പിലുണ്ടായിരുന്നത്. ഒന്നുകില്‍ വിപ്ലവത്തെ നയിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ പിന്തുണക്കുക, അല്ലെങ്കില്‍ പഴയ സ്വേഛാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്ന വ്യവസ്ഥയെ പിന്താങ്ങുക. ഈജിപ്തിലെ പൊതുജനം രണ്ടാമത്തെ വിഭാഗത്തോടൊപ്പമല്ല. അവരുടെ വിജയം ഫലസ്തീന് ഒരു ഗുണവും ചെയ്യുകയില്ല.
ഗസ്സ ഉപരോധത്തിലല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ? 
എന്റെ അഭിപ്രയാത്തില്‍ ഗസ്സ ഉപരോധത്തിലല്ലായിരുന്നുവെങ്കില്‍ പല നിലയിലും മെച്ചമാകുമായിരുന്നു. ഒരുപാട് മാറ്റങ്ങളും നിരവധി നേട്ടങ്ങളും ഉണ്ടാകാുമായിരുന്നു. ഈ ഉപരോധത്തിനിടയിലും ഞങ്ങള്‍ പല നേട്ടങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. അപ്പോള്‍ പിന്നെ ഉപരോധമില്ലെങ്കില്‍ കാര്യം പറയണോ!
ഈ വിപ്ലവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ശേഷവും ഗസ്സയില്‍ ഉപരോധം തുടരുമെന്ന വര്‍ത്തമാനത്തെ കുറിച്ച് എന്ത് പറയുന്നു? 
രാഷ്ട്രീയമായും പ്രായോഗികമായും ഗസ്സ ഉപരോധത്തില്‍ തന്നെയാണ്. ഉപരോധവും അധിനിവേശവും അതിനെ വീര്‍പ്പുമുട്ടിക്കുമ്പോഴും രാജ്യ നിവാസികളുടെ കായിക ശേഷിയും ഭരണകൂടത്തിന്റെ ഇച്ഛാ ശക്തിയുമാണ് പല പ്രതിസന്ധി ഘട്ടങ്ങളെയും അതിന് അതിജയിക്കുവാന്‍ പ്രാപ്തമാക്കിയത്. ഗസ്സയിലെ രോഗികള്‍ക്ക് ആവശ്യമരുന്നുകളും ചികിത്‌സയും തടണഞ്ഞും വൈദ്യുതി വിഛേദിച്ചും, ങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഗസ്സയുടെ സുരക്ഷാ ക്രമീകരങ്ങള്‍ തകര്‍ക്കാനും ആഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ശത്രുക്കളെ സഹായിക്കാന്‍ ശ്രമിച്ചവരും ഗസ്സക്കകത്ത് നിന്നുമുണ്ടായിരുന്നു. എല്ലാ ആഭ്യന്തര പ്രശ്‌നങ്ങളെയും മറികടക്കാനും ഞങ്ങള്‍ക്കായിട്ടുണ്ട്. ഈ ഉപരോധത്തിനിടയിലും ഇതെല്ലാം ഞങ്ങള്‍ക്ക് സാധിച്ചത് ഞങ്ങളുടെ വിജയം തന്നെയാണ്‌
വിവ: മുനീര്‍ മുഹമ്മദ് റഫീഖ്‌

(ഇസ്ലാം ഓണ്‍  ലൈവ് )

2017, ഡിസംബർ 15, വെള്ളിയാഴ്‌ച

പര്‍ദ്ദ ..എന്താണ് പര്‍ദ്ദ ? എന്തിനാണ് പര്‍ദ്ദ ?



Image may contain: one or more people, meme and text

സ്ത്രികളുടെ വസ്ത്രം- ഹിന്ദു മതം ... ക്രിസ്തു മതം ... ഇസ്ലാം മതം എന്ത് പറയുന്നു ???*

*✍�സ്ത്രീകളുടെ വസ്ത്രധാരണം*
*✅ഇസ്ലാംമതം മാതൃകാപരം
➖➖➖➖➖➖➖➖➖
ഇസ്ലാം സ്ത്രീകളെ പർദ്ദക്കകത്ത്
പൊതിഞ്ഞു വെക്കുന്നു. മറ്റു മതങ്ങൾ
സ്ത്രീകൾക്ക് അവർക്കിഷ്ട്ടപ്പെട്ട
വസ്ത്രം ധരിക്കാൻ അനുവാദം
നൽകുന്നു. എന്തു കൊണ്ടാണു തല പോലും
മറക്കാൻ ഇസ്ലാം സ്ത്രീകളോട്
കൽപ്പിക്കുന്നത്‌ എന്ന് ചില
യുക്തിവാദികളും മതേതരൻമാരും
ഇസ്ലാമിക-ക്രിസ്തീയ വിമർശകരും
ചോദിക്കാറുണ്ട്. വസ്ത്ര ധാരണം മറ്റു
മതങ്ങളിൽ എങ്ങനെയാണെന്ന്
നമുക്കൊന്ന് പരിശോധിക്കാം.
ക്രിസ്തുമതത്തിൽ
ശിരോവസ്ത്രം ഉപയോഗിക്കുന്നില
്ലെങ്കിൽ മുടി ക്ഷൗരം ചെയ്ത്
കളയാനാണു ബൈബിൾ കൽപ്പിക്കുന്നത്‌
" സ്ത്രീ ശിരോവസ്ത്രം
ഉപയോഗിക്കുന്നില്ലെങ്കിൽ മുടി
മുറിച്ചു കളയട്ടെ , മുടി മുറിച്ച്
കളയുന്നതും തല ക്ഷൗരം ചെയ്യുന്നതും
അവൾക്ക് ലജ്ജയാണെങ്കിൽ അവൾ
ശിരോവസ്ത്രം ധരിക്കട്ടെ.
" (1കൊറിന്ത്യൻസ് 11:6)
" സ്ത്രീ പുരുഷൻെറയൊ പുരുഷൻ
സ്ത്രീയുടെയൊ വസ്ത്രം ധരിക്കരുത്.
അപ്രകാരം ചെയ്യുന്നവൻ നിൻെറ
ദൈവമായ കർത്താവിനു നിന്ദ്യരാണു.
" (ആവർത്തന പുസ്തകം 22:5)
"സ്ത്രീകൾ വിനയത്തോടും
വിവേകത്തോടും ഉചിതമായ വിധം
വസ്ത്രധാരണം ചെയ്തു നടക്കണമെന്ന്
ഞാൻ ഉപദേശിക്കുന്നു , പിന്നിയ
മുടിയൊ ,സ്വർണ്ണമൊ രത്നങ്ങളൊ
വിലയേറിയ ഉടയാടകളൊ അണിഞ്ഞ്
തങ്ങളെ തന്നെ അലങ്കരിക്കരുത്.‌ "
(1 തിമോത്തയസ് 2:9 )
നോക്കൂ..... ബൈബിൾ ശിരോവസ്ത്രം
ധരിക്കാൻ കൽപ്പിക്കുന്നു
സ്വർണ്ണമൊ വിലകൂടിയ വസ്ത്രമൊ
ഉപയോഗിക്കാൻ അനുവാദം
നൽകുന്നില്ലാ. എന്നിട്ടും ക്രൈസ്തവർ
തോന്നിയത് പോലെ വസ്ത്രം
ധരിക്കുകയും അവരുടെ പള്ളികളിൽ
പോലും ഈ മര്യാദകൾ
പാലിക്കുന്നുമില്ലാ. പാലിക്കുന്നത്
കന്യാസ്ത്രീകൾ മാത്രം . അവർ
മാത്രം എന്ത് കൊണ്ട് ശരീരം
പൊതിഞ്ഞു സംരക്ഷിക്കുന്നു.??
ബാക്കിയുള്ള സ്ത്രീകളുടെ ശരീരം
എങ്ങനെ വേണമെങ്കിലും
പ്രദർശിപ്പിക്കാം എന്നാണൊ..??
ഹൈന്ദവ ഗ്രന്ഥങ്ങളിൽ
" ദൈവം നിന്നെ സ്ത്രീയായി
സൃഷ്ട്ടിച്ചിരിക്കുന്നു. നീ നിൻെറ
ദൃഷ്ട്ടി താഴ്ത്തുകയും മനുഷ്യരുടെ
നേർക്ക് നോക്കാതിരിക്കുകയും
കാലുകൾ അടുപ്പിച്ച് വെക്കുകയും
വസ്ത്രം വെളിപ്പെടുത്താത
ിരിക്കുകയും മൂടുപടം
ഉപയോഗിക്കുകയും ചെയ്യുക " ( ഋക്
വേധ 8:33:19-20)
രാമൻ പരശുരാമനെ കണ്ടപ്പോൾ
സീതയോടായി പറയുന്നു " സീതാ നീ
മൂടുപടം ഉപയോഗിക്കുകയും നീ നിൻെറ
ദൃഷ്ട്ടി താഴ്ത്തുകയും
ചെയ്യുക." (മഹാവീർ ചരിത ആക്റ്റ് 2
പേജ് 71)
"പുരുഷന്മാർ സ്ത്രീകളുടെ വസ്ത്രം
ധരിക്കരുത്." ( ഋക് വേധ10:85:30)
എന്താണു നമുക്കിതിൽ നിന്ന്
മനസ്സിലാക്കാൻ സാധിക്കുന്നത്?
ഹൈന്ദവവേദം മൂടുപടം ധരിക്കാൻ
പഠിപ്പിക്കുന്നു. എന്നിട്ട് എത്ര
ഹൈന്ദവർ മൂടുപടം ധരിക്കുന്നുണ്ട്‌ .
അന്യപുരുഷനായ പരശുരാമനെ
കണ്ടപ്പോൾ സീതയോട് മൂടുപടം
ധരിക്കാൻ പറഞ്ഞ രാമനിൽ നല്ല
ഭർത്താവിനെ കാണാൻ സാധിക്കും.
ഇന്ന് ചിത്രകാരന്മാർ സീതയുടെ
ചിത്രം ഏത് രൂപത്തിലാണു
വരക്കുന്നതെന്ന് നമുക്കറിയാം കൂടുതൽ
പറയേണ്ടല്ലൊ......
എന്നാൽ ഇന്ത്യയുടെ പല ഗ്രാമങ്ങളിൽ
പോയാൽ തല മറക്കുന്ന ഹൈന്ദവ
സ്ത്രീകളെ കാണാൻ സാധിക്കും
ചിലയിടങ്ങളിൽ അന്യ പുരുഷന്മാരെ
കാണുമ്പോൾ സ്ത്രീകൾ മുഖം വരെ
മറക്കാറുണ്ട്.
എന്തായാലും ഇസ്ലാമിക വിമർശകരും
യുക്തിവാദികളും മതേതരൻമാരും
ആധുനിക സദാചാര പോലീസുമാരും
ഇതൊന്നും കാണാതെ പോകുന്നു .
സ്വന്തം മത ഗ്രന്ഥത്തിൽ സ്ത്രീകളുടെ
വസ്ത്രധാരണത്തെപ്പറ്റി എന്ത്
പറയുന്നു എന്ന് മനസ്സിലാക്കാതെ
ആധുനിക വസ്ത്രധാരണം
ക്രൈസ്തവീകതയ്ക്ക് ചേർന്നതല്ല എന്ന്
പറയുമ്പോൾ അതിനെ വിമർശിക്കാൻ
തൊള്ള തുറക്കുന്നവർ ഇതൊക്കെ
പഠിച്ചിട്ട് തൊള്ള തുറക്കുക .
ഇസ്ലാമിലെ സ്ത്രീകളുടെ
വസ്ത്രധാരണം അത് തന്നെയാണു
സ്ത്രീകൾക്ക് ഏറ്റവും യോജിച്ച
വസ്ത്ര ധാരണം അതിൻെറ കാരണവും
ഖുറാൻ പറയുന്നത് നോക്കൂ
" നബിയേ, നിന്റെ പത്നിമാരോടും
പുത്രിമാരോടും സത്യവിശ്വാസികളുടെ
സ്ത്രീകളോടും അവര് തങ്ങളുടെ
മൂടുപടങ്ങള് തങ്ങളുടെമേല്
താഴ്ത്തിയിടാന് പറയുക: അവര്
തിരിച്ചറിയപ്പെടുവാനും, അങ്ങനെ
അവര് ശല്യം ചെയ്യപ്പെടാതിരി
ക്കുവാനും അതാണ് ഏറ്റവും
അനുയോജ്യമായത്. *അല്ലാഹു ഏറെ
പൊറുക്കുന്നവനും കരുണാനിധിയുമാകു
ന്നു " ഖുറാൻ (33:59)*
കടപ്പാട്


ഇതും വസ്ത്രങ്ങള്‍ ....കുഴപ്പമുണ്ടോ?

Image may contain: 9 people, people smiling, people standing and suit



സ്ത്രീ ,ഇടതുപക്ഷം, ആവിഷ്‌കാര സ്വാതന്ത്ര്യം



''രാജ്യത്തെ പല കാമ്പസുകളും സര്‍ഗാത്മകമായി ഉണര്‍ന്നിരിക്കുമ്പോഴും കേരളത്തിലെ കാമ്പസുകളുടെ നിര്‍ജീവത എന്നെ ഭയപ്പെടുത്തുന്നു. നമ്മുടെ യുവജനത എന്നാണ് സമകാലീന യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നെണീക്കുക ' ( സച്ചിദാനന്ദന്‍ )
സര്‍ഗാത്മകതയും ധിഷണയും വഴിയിലുപേക്ഷിച്ച് ആരൊക്കെയോ വിളിച്ച് കൊടുത്ത മുദ്രാവാക്യം മാത്രം ഭക്ഷിച്ച് അജീര്‍ണം ബാധിച്ച കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന രാഷ്ട്രീയത്തെ പൈങ്കിളി വല്‍കരിച്ച് ആരാഷ്ട്രീയമാക്കുന്നതില്‍ മല്‍സരിക്കുകയാണ്. ഇന്ത്യാ മഹാരാജ്യം നാളിത് വരെ അഭിമുഖീകരിക്കാത്ത ദുരന്തങ്ങളിലൂടെ കടന്ന് പോവുമ്പോള്‍ ഈ സംഘടന പെണ്‍കുട്ടികളെ ഫ്‌ളാഷ് മോബ് കളിപ്പിച്ച് മലപ്പുറത്തെ മുസ്ലിം സമുദായത്തെ പുരോഗമനം പഠിപ്പിക്കുകയാണ്. മഹാ വിപ്ലവമെന്നും മുസ്ലിം സ്ത്രീയുടെ സ്വത്വ പ്രകാശനത്തിന്റെയും പുരോഗമനത്തിന്റെയും മഹാഗീഥികള്‍ രചിക്കാന്‍ പോവുന്ന ഒരു പ്രതിരോധമാണെന്നും പറഞ്ഞ് തുടങ്ങിയ ഫ്‌ലാഷ് മോബ് പാളിപ്പോവുകയും ഇവരെ സമൂഹത്തിന് മുന്നില്‍ അപഹാസ്യരാക്കിയിരിക്കുകയാണ്. ഫൈസ് ബുക്കില്‍ ആരോ എന്തോ പറഞ്ഞതിന് ഒരു സമുദായത്തിന്റെ സത്രീകളുടെ  ആങ്ങളമാരാവാന്‍ ഇറങ്ങി പുറപ്പെട്ട മതേതര താലിബാനികള്‍ സ്വയം അപഹാസ്യരായി മാറി എന്നുള്ളത് മറ്റൊരു വസ്തുത. പട്ടാപകല്‍ ഒരു മനുഷ്യനെ വിറക് കൊള്ളി വെട്ടുന്നത് പോലെ കീറി മുറിച്ച് പച്ചക്ക് തീ കൊളുത്തി അത് വീഡിയോയില്‍ പകര്‍ത്തി ലോകത്തിന് മുന്നില്‍ കാണിക്കുന്ന പൈശാചികതയിലൂടെ രാജ്യം കടന്ന് പോവുമ്പോള്‍ അത് കണ്ടില്ലെന്ന് നടിച്ച് തീര്‍ത്തും പ്രതിലോമപരവും അല്‍പത്തരവും നിറഞ്ഞ ഒരു പ്രതിഷേധ പരിപാടി നടത്തി പുരോഗമനത്തിന്റെ മൊത്ത കച്ചവടക്കാരാവാനുള്ള ശ്രമം പരാജയപ്പെട്ടു എന്നുള്ളതാണ് ഫ്‌ലാഷ് മോബ് പ്രതിരോധം കേരളത്തിന് സമ്മാനിച്ചത്.
 അക്രമത്തിന്റെയും ഹിംസയുടെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കി ഇത്തരത്തിലുള്ള ശവം തീനികളെ സൃഷ്ടിക്കുന്ന സംഘ് പരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതിന് പകരം അന്തക്കേടുകള്‍ എഴുന്നള്ളിച്ച് ഞങ്ങള്‍ മഹാ വിപ്ലവ പ്രവര്‍ത്തനം നടത്തി എന്ന് വീമ്പ് പറയുകല്ല വേണ്ടത്. അങ്ങേയറ്റത്തെ ഭ്രാന്തമായ ദേശീയതയുടെ വക്താക്കള്‍ വര്‍ഗീയ വിഷം ചീറ്റി മനുഷ്യത്വത്തെ മലിനമാക്കി ഒരു പ്രത്യേക സമുദായത്തെ തിരഞ്ഞു പിടിച്ച് അക്രമം അഴിച്ച് വിടുമ്പോള്‍ ആ സമുദായത്തെ പുരോഗമനം പഠിപ്പിക്കാന്‍ മഫ്ത കടം വാങ്ങി ഫ്‌ലാഷ് മോബ് കളിപ്പിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. അല്ലെങ്കിലും ചുംബന സമരം നടന്ന് കൊണ്ടിരിക്കുമ്പോള്‍ അഥവാ യുവജനങ്ങള്‍ തെരുവില്‍ നിന്ന് ഉമ്മ വെച്ച് കളിക്കുമ്പോള്‍ പാര്‍ട്ടിയുടെ അന്നത്തെ സെക്രട്ടറി സാക്ഷാല്‍ പിണറായി സഖാവ് വീട്ടില്‍ കയറി പോവാന്‍ ഉത്തരവിട്ടിരുന്നു. അന്ന് വീട്ടില്‍ കയറി ഒളിച്ചതാണ് ഈ യുവജന വിദ്യാര്‍ഥി സംഘടന . പിന്നീട് പുറത്ത് കാണുന്നത് ഇപ്പോഴാണ്. അതിനിടയില്‍ ഭാരതപ്പുഴ പിന്നെയുമൊഴുകി എന്നുള്ളത് ഇവരറിഞ്ഞൊ ആവോ? മാത്രമല്ല ഹാദിയ എന്ന പെണ്‍കുട്ടി ആറ് മാസം സംഘ് പരിവാറിന്റെ ഘര്‍വാപ്പസി തടവറയില്‍ കഴിയുമ്പോള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു വര്‍ത്തമാനവും ഇവരുടെ വായില്‍ നിന്ന് വന്നില്ല. മുസ്ലിം സമുദായത്തെ പ്രത്യേകിച്ച് അവരിലെ സ്ത്രീ സമൂഹത്തെ പുരോഗമനത്തിന്റെ ഉടയാട അണിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ സംഘടനകളെല്ലാം യൂറോ കേന്ദ്രീകൃത ആധുനിക യുക്തിയും സവര്‍ണ യാഥാസ്തിതിക ബോധവും ഒന്നിച്ച് പേറി നടക്കുന്നവരാണ് . അതിനാല്‍ ഇത്തരത്തിലുള്ള വൈരുധ്യാത്മക ഉപകരണങ്ങളും ആശയാവലികളും മുസ്ലിം സ്ത്രീ സ്വത്വത്തെ വിമോചിപ്പിക്കാന്‍ സാധ്യമല്ല. ആണധികാരത്തിന്റെ എല്ലാ യാഥാസ്തിതിക ബോധവും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോവുന്ന ഈ സംഘടനകളെല്ലാം എന്ത് സ്ത്രീ സമത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്.  രക്ഷാകര്‍തൃത്വത്തിന്റെ ഭാരം പേറുന്ന ആണധികാര സങ്കല്‍പങ്ങളില്‍ നിന്ന് വിടുതി നേടി അവള്‍ തന്നെ അഥവാ ഈ മുസ്ലിം സ്ത്രീ തന്നെ തെരുവില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്നതും പാട്ട് പാടുന്നതും ഇവര്‍ കാണുന്നില്ല എന്ന് മാത്രമല്ല ഇത്തരത്തില്‍ നീതി നിഷേധത്തിനെതിരെ അവര്‍ തന്നെ സ്വയം തെരുവില്‍ വരുന്നത് തീവൃവാദവും ഭീകരവാദവുമായിട്ടാണ് ചിത്രീകരിക്കുന്നത്. ഇടതുപക്ഷം മുസ്ലിം സ്ത്രീ സമൂഹത്തെ അടഞ്ഞ ഒരു സമൂഹമായി കാണുന്നതില്‍ അവരുടെ സഹവാസം ഒരു കാരണമായിട്ടുണ്ട്.  
ഇന്ത്യയില്‍ ഇപ്പോഴത്തെ സംഘ് പരിവാര്‍ ഫാസിസത്തെ ഫാസിസം എന്ന് വിളിക്കാന്‍ പറ്റുമോ എന്ന ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുകയും ഒരു തീര്‍പ്പിലെത്താന്‍ നേതാക്കള്‍ വല്ലാതെ വിയര്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വിദ്യാര്‍ഥി  യുവജനങ്ങള്‍ ജിമിക്കി കമ്മല്‍ കളിക്കുകയല്ലാതെ മറ്റെന്താണ് ചെയ്യുക. അജണ്ടകള്‍ നഷ്ടപ്പെട്ട് ആശയം ചോര്‍ന്ന് പോയ ഒരു ആള്‍ക്കൂട്ടമായി കേരളത്തിലെ ഇടതുപക്ഷ വിദ്യാര്‍ഥിയുവജന സംഘടന നിലംപതിക്കുകയാണ്. ഇവിടെയാണ് മുകളില്‍ ഉദ്ദരിച്ച സച്ചിദാനന്തന്റെ കുറിപ്പ് നാം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ടത്. അഥവാ വിപ്ലവത്തിന്റെ മൊത്തം കുത്തക ഏറ്റെടുത്ത് കേരളീയ കാമ്പസുകളെ ഇത്രമാത്രം അരാഷ്ട്രീയ വല്‍ക്കരിക്കാന്‍ ഇടയായത് ഈ വിദ്യാര്‍ഥി സംഘടനയുടെ നയ സമീപനങ്ങളാണ്. കേരളത്തിലെ ഒരു വിദ്യാര്‍ഥിക്ക് അഥവാ ഒരു പെണ്‍കുട്ടിക്ക് കോളേജ് കാമ്പസിലേക്ക് കടന്ന് വരാന്‍ പോലീസ് പ്രൊട്ടക്ഷന്‍ ഏര്‍പ്പെടുത്താന്‍ വിധം ഭീഷണിയായി തീര്‍ന്നിരിക്കുന്നു ഈ വിദ്യാര്‍ഥി സംഘടന.  സോഫിയ എന്ന വിദ്യാര്‍ഥിനി എസ്.എഫ്.ഐ യുടെ കൊടി പിടിച്ചില്ല എന്ന ഒറ്റക്കാരണത്താല്‍ അല്ലെങ്കില്‍ അവര്‍ മറ്റൊരു കൊടി കയ്യിലേന്തി എന്ന കാരണത്താല്‍ ഭീഷണിപ്പെടുത്തി തെറി വിളിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷെ ധീരയായ ആ പെണ്‍കുട്ടി ഗവര്‍ണറെയും ഹൈക്കോടതിയെയും സമീപിച്ച് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അറീച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി രണ്ട് പോലീസുകാരെ ഏര്‍പ്പാട് ചെയ്ത് കൊടുത്തു. ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മലീമസമായ നമ്മുടെ കാമ്പസുകള്‍ അരാഷ്ട്രീയവല്‍ക്കരണത്തിലേക്ക് മൂക്ക് കുത്തി വീഴുകയാണ്. ഇവിടെ സോഫിയ എന്ന പെണ്‍കുട്ടി ധീരയായി എഴുന്നേറ്റ് നിന്ന് തന്റെ അഭിപ്രായം പ്രകടിപ്പിച്ചത് കൊണ്ട് മാത്രം ഇത് സംഭവിച്ചതാണ്. മറിച്ച് നിരവധി സോഫിയമാര്‍ നിശ്ശബ്ദരാക്കപ്പെട്ട അപമാനിക്കപ്പെട്ട കഥയാണ് പല കാമ്പസുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പറയുവാനുള്ളത്.

സ്ത്രീകളുടെ അവകാശങ്ങള്‍ ഇസ്‌ലാമിക നാഗരികതയില്‍


പരിഗണനയുടെയും സുരക്ഷിതത്വത്തിന്റെയും വേലി കൊണ്ടാണ് ഇസ്‌ലാം സ്ത്രീയ സംരക്ഷിക്കുന്നത്. അവളുടെ പദവി ഉയര്‍ത്തുകയും മകള്‍, ഭാര്യ, സഹോദരി, മാതാവ് എന്നീ സ്ഥാനങ്ങളിലെല്ലാം സവിശേഷമായ ആദരവ് അവര്‍ക്ക് നല്‍കി. പുരുഷനും സ്ത്രീയും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരൊറ്റ അടിസ്ഥാനത്തില്‍ നിന്നാണെന്നാണ് ഇസ്‌ലാം ആദ്യമായി പഠിപ്പിക്കുന്നത്. അതിലൂടെ സ്ത്രീയും പുരുഷനും മനുഷ്യരെന്ന നിലയില്‍ സമന്‍മാരാണെന്ന് സ്ഥാപിക്കുന്നു. 'ഒരൊറ്റ ആത്മാവില്‍നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്‍നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്‍.' (അന്നിസാഅ് : 1) സ്ത്രീ പുരുഷ വിവേചനത്തിന്റെ കഥ കഴിക്കുന്ന വേറെയും സൂക്തങ്ങള്‍ നിരവധിയുണ്ട്.

ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം
മുകളില്‍ പറഞ്ഞ അടിസ്ഥാനത്തില്‍ ജാഹിലിയാ രീതികള്‍ക്കും മുന്‍ സമുദായങ്ങളുടെ മാതൃകകള്‍ക്കും വിരുദ്ധമായ സ്ഥാനമാണ് ഇസ്‌ലാം സ്ത്രീക്ക് കല്‍പിച്ചിട്ടുള്ളത്. ഇസ്‌ലാമല്ലാത്ത മറ്റൊരു പ്രത്യയശാസ്ത്രവും ഇത്തരം ഒരു സ്ഥാനം സ്ത്രീക്ക് കല്‍പിച്ച് നല്‍കിയിട്ടില്ല. സ്ഥാനത്തിലും പദവിയിലുമെല്ലാം സ്ത്രീയും പുരുഷനും തുല്ല്യരാണെന്നും, സ്ത്രീ ആയ കാരണത്താല്‍ അതില്‍ യാതൊരു കുറവും വരുത്താന്‍ പാടില്ലെന്നും ഇസ്‌ലാം നിശ്ചയിച്ചു. 'പുരുഷന്‍മാരുടെ മറുപകുതിയാണ് സ്ത്രീകള്‍' എന്ന പ്രവാചക വചനം സുപ്രധാനമായ തത്വത്തിനാണ് അടിത്തറ പാകുന്നത്. സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ പ്രവാചകന്‍(സ) നിരന്തരം ഉപദേശിച്ചിരുന്നതായും കാണാം. ഹജ്ജത്തുല്‍ വദാഇലെ പ്രവാചകന്റെ പ്രഭാഷണത്തില്‍ പോലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നുവെന്നത് ശ്രദ്ധേയമാണ്.

ഇസ്‌ലാമിന് മുമ്പ്
സ്ത്രീക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനവും ആദരവും മനസ്സിലാക്കാന്‍ പഴയതും പുതിയതുമായ ഇസ്‌ലാമേതര വ്യവസ്ഥകള്‍ അവര്‍ക്ക് വകവെച്ച് നല്‍കിയ സ്ഥാനം എന്തായിരുന്നുവെന്ന് തിരിച്ചറിയല്‍ പ്രധാനമാണ്. എത്രത്തോളം അന്ധകാരത്തിലായിരുന്നു സ്ത്രീ സമൂഹം ജീവിച്ചിരുന്നതെന്നും ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നതെന്നും നാം മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇസ്‌ലാമികാധ്യാപനങ്ങളുടെയും ഇസ്‌ലാമിക നാഗരികതയുടെയും തണലില്‍ സ്ത്രീക്കുള്ള സ്ഥാനം ബോധ്യപ്പെടുകയുള്ളൂ.

പെണ്‍കുട്ടിക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ചവരായിരുന്നു ഇസ്‌ലാമിന് മുമ്പത്തെ അറബികളെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്. ഖുര്‍ആന്‍ അവതരിക്കാന്‍ തുടങ്ങിയപ്പോള്‍ കടുത്ത കുറ്റകൃത്യമായി അതിനെ പരിചയപ്പെടുത്തി തടയുകയാണ് ചെയ്യുന്നത്. 'ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുഞ്ഞിനോട് അവള്‍ എന്തു കുറ്റത്തിന് വധിക്കപ്പെട്ടു എന്നു ചോദിക്കപ്പെടുമ്പോള്‍.' വലിയ കുറ്റകൃത്യമായിട്ടാണ് നബി(സ) അതിനെ എണ്ണിയിട്ടുള്ളത്.

സ്ത്രീകളുടെ അവകാശങ്ങള്‍
ജീവിക്കാനുള്ള അവകാശം സ്ത്രീകള്‍ക്ക് വകവെച്ചു കൊടുക്കണമെന്നു മാത്രമല്ല ഇസ്‌ലാമിന്റെ കല്‍പന. അവള്‍ ചെറിയ പ്രായത്തിലായിരിക്കുമ്പോള്‍ ഏറ്റവും നന്നായി അവരോട് പെരുമാറാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. നബി(സ) പറഞ്ഞു : 'ഒരുവന്‍ ഈ പെണ്‍മക്കളുടെ ജനനത്തോടെ പരീക്ഷിക്കപ്പെടുകയും എന്നിട്ടവന്‍ അവരോട് നന്നായി വര്‍ത്തിക്കുകയും ചെയ്താല്‍ അവര്‍ അവന് നരകത്തീയില്‍ നിന്നുള്ള മറയായിത്തീരുന്നു.' (ബുഖാരി)

അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും പ്രവാചകന്‍(സ) കല്‍പിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു : 'ഏതൊരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടാവുകയും എന്നിട്ട് ഏറ്റവും നന്നായി അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും, ഏറ്റവും നല്ല ശിക്ഷണം നല്‍കുകയും ചെയ്താല്‍ അവന് രണ്ട് പ്രതിഫലമുണ്ട്.' സ്ത്രീകള്‍ക്ക് ഉപദേശങ്ങള്‍ നല്‍കാനും അവരെ അല്ലാഹുവിന്റെ ദീന്‍ പഠിപ്പിക്കാനുമായി ഒരു ദിവസം പ്രത്യേകമായി നബിതിരുമേനി മാറ്റിവെച്ചിരുന്നുവെന്ന് ഹദീസുകള്‍ നമ്മോട് പറയുന്നു.

സ്ത്രീ അവളുടെ പ്രായപൂര്‍ത്തിയായി യുവത്വത്തിലെത്തിയാല്‍ തന്നെ വിവാഹം അന്വേഷിച്ചെത്തുന്നവനെ സ്വീകരിക്കാനും വേണ്ടെന്നു വെക്കാനും ഇസ്‌ലാം അവകാശം നല്‍കുന്നു. അവള്‍ക്കിഷ്ടമില്ലാത്ത ഒരു പുരുഷന്റെ കൂടെ കഴിയാന്‍ അവളെ നിര്‍ബന്ധിക്കാന്‍ പാടില്ല. പ്രവാചകന്‍(സ) പറയുന്നു : 'ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്കാണ് സ്വന്തം കാര്യത്തില്‍ തന്റെ രക്ഷകര്‍ത്താവിനേക്കാള്‍ അവകാശം. കന്യകയോട് അവളുടെ അനുവാദം ചോദിക്കണം. മൗനമാണ് അവളുടെ സമ്മതം.'

വിവാഹം കഴിഞ്ഞ് ഒരു ഇണയായി മാറുമ്പോഴും അവരോട് വളരെ നല്ല നിലയില്‍ പെരുമാറാന്‍ ശരീഅത്ത് കല്‍പിക്കുന്നു. മാത്രമല്ല ഭാര്യയോട് നന്നായി പെരുമാറുന്നത് പുരുഷന്റെ ശ്രേഷ്ഠതയുടെയുടെയും മാന്യതയുടെയും അടയാളമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു : പുരുഷന്‍ തന്റെ ഭാര്യയെ കുടിപ്പിക്കുന്ന വെള്ളത്തിന്റെ പേരില്‍ പോലും അവന് പ്രതിഫലമുണ്ട്. മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു : എന്നെ ഏറ്റവുമധികം പ്രയാസപ്പെടുത്തുന്നത് രണ്ട് ദുര്‍ബലരുടെ അവകാശങ്ങളാണ്, അനാഥയുടെയും സ്ത്രീകളുടെയും.

സ്ത്രീകളോടുള്ള സല്‍പെരുമാറ്റത്തിന്റെ ഏറ്റവും ഉത്തമമായ പ്രായോഗിക മാതൃകയാണ് പ്രവാചകന്‍(സ) കാണിച്ചു തന്നിട്ടുള്ളത്. അങ്ങേയറ്റത്തെ നൈര്‍മല്യത്തോടെയും അനുകമ്പയോടെയുമായിരുന്നു ഇണകളോട് വര്‍ത്തിച്ചിരുന്നത്. അസ്‌വദ് ബിന്‍ യസീദ് അന്നഗഇ പറയുന്നു : ആഇശ(റ)വോട് നബി തിരുമേനിയുടെ വീട്ടിലെ പെരുമാറ്റത്തെ കുറിച്ച് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു : 'അദ്ദേഹം വീട്ടുജോലികളില്‍ സഹായിക്കുമായിരുന്നു. നമസ്‌കാര സമയമായാല്‍ നമസ്‌കാരത്തിനു പോകും.'

വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പമുള്ള ജീവിതം സ്ത്രീക്ക് പ്രയാസകരമായാല്‍ വേര്‍പിരിയാനുള്ള അവകാശവും ഇസ്‌ലാം അവര്‍ക്ക് വെകവെച്ചു നല്‍കുന്നു. അതിനുള്ള മാര്‍ഗമാണ് ഖുല്‍അ്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു : ഥാബിത് ബിന്‍ ഖൈസിന്റെ ഭാര്യ പ്രവാചക സന്നിദ്ധിയിലെത്തി പറഞ്ഞു : അല്ലാഹുവിന്റെ ദൂതരേ, ഥാബിതിന്റെ ദീനിന്റെയോ സ്വഭാവത്തിന്റെയോ കാര്യത്തില്‍ എനിക്ക് ആക്ഷേപമില്ല, എന്നാല്‍ ഞാന്‍ നിഷേധം പ്രവര്‍ത്തിക്കുമോ എന്ന് ഭയക്കുന്നു.' അപ്പോള്‍ പ്രവാചകന്‍(സ) അവരോട് പറഞ്ഞു : അദ്ദേഹത്തിന്റെ തോട്ടം നിങ്ങള്‍ മടക്കി കൊടുത്തുവോ? അവര്‍ പറഞ്ഞു : അതെ, അദ്ദേഹത്തിന്റെ തോട്ടം ഞാന്‍ തിരിച്ചു കൊടുത്തിരിക്കുന്നു. അപ്പോള്‍ നബി(സ) അവരോട് പരസ്പരം വേര്‍പിരിയാന്‍ കല്‍പിച്ചു.

ഇതിന് പുറമെ പുരുഷനെ പോലെ തന്നെ സ്ത്രീക്കും സാമ്പത്തിക ക്രയവിക്രയാനുവാദം ഇസ്‌ലാം നല്‍കുന്നു. അവള്‍ക്ക് വില്‍ക്കാനും വാങ്ങാനും മറ്റ് എല്ലാ തരം സാമ്പത്തിക ഇടപാടുകള്‍ക്കും അവകാശമുണ്ട്. ബുദ്ധിയും വിവേകവുമുള്ള കാലത്തോളം അതില്‍ നിന്ന് അവളെ തടയാനാവില്ല. അല്ലാഹു പറയുന്നു : 'വിവാഹപ്രായമാകുന്നതുവരെ അനാഥകളെ പരീക്ഷിച്ചുകൊണ്ടിരിക്കുക. പിന്നെ, അവര്‍ക്കു വിവേകമെത്തിയെന്നു കണ്ടാല്‍ അവരുടെ സമ്പത്ത് തിരിച്ചേല്‍പിച്ചു കൊടുക്കേണം.' (അന്നിസാഅ് : 6)

അബൂത്വാലിബിന്റെ മകള്‍ ഉമ്മു ഹാനി മുശ്‌രിക്കുകളായ അവരുടെ രണ്ട് ബന്ധുക്കള്‍ക്ക് അഭയം നല്‍കി. സഹോദരന്‍ അലി(റ) അതിനെ എതിര്‍ത്തു. വിഷയം പ്രവാചകന്റെ കോടതിയില്‍ എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു : 'ഉമ്മു ഹാനിഅ് അഭയം നല്‍കിയവര്‍ക്ക് ഞാനും അഭയം നല്‍കിയിരിക്കുന്നു' എന്നു പ്രവാചകന്‍ പ്രഖ്യാപിച്ചു. മുശ്‌രികായവര്‍ക്ക് വരെ അഭയം നല്‍കാനും രാഷ്ട്രകാര്യങ്ങളില്‍ ഇടപെടാനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയാണതിലൂടെ ചെയ്തത്. ഇത്തരത്തില്‍ വളരെ അന്തസ്സോടെ ജീവിച്ച സ്ത്രീകള്‍ ഇസ്‌ലാമികാധ്യാപനങ്ങളുടെ തണലില്‍ സുരക്ഷിതയായിരുന്നു.

വിവ : നസീഫ്‌

2017, ഡിസംബർ 10, ഞായറാഴ്‌ച

sfi ക്ക് മുസ്ലിം പെണ്‍കുട്ടികളോടുള്ള കപട സ്നേഹം

കമ്മ്യൂണിസ്റ്റുകള്‍  എപ്പോഴും ഞങ്ങള്‍ ഇസ്ലാമിനോടും മുസ്ലിംക ളോ ടും  ശത്രുത യുള്ളവരല്ല വലിയ താല്‍പര്യ മുള്ളവരും നിങ്ങളുടെ യഥാര്‍ത്ഥ സംരക്ഷകരും ഞങ്ങളാണ് എന്ന് വരുത്തി തീര്‍ക്കാന്‍ വലിയ തോതില്‍ വിയര്‍ക്കുന്നതായി കേരളീയര്‍ കണ്ടു കൊണ്ടിരിക്കുകയാണ് .


സഖാക്കളെ ഇത് നമ്മക്ക് അടി പൊളിയാക്കണം. മഫ്ത ധരിച്ച പെൺകുട്ടികളെ തന്നെ മുന്നിൽ നിർത്തിയാവണം പ്രതിഷേധ ഫ്ലാഷ് മോബ് .ഇതിനെ എതിർക്കാൻ സാധ്യതയുള്ളവരുണ്ട്. സ്വമേധയാ കേസെടുക്കാനുള്ള ത്രാണിയൊക്കെ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വനിതാ കമ്മീഷൻ മലപ്പുറത്ത് ക്യാമ്പടിച്ച് അത്തരം മത തീവ്രവാദികളെ നേരത്തെ കണ്ടെത്തി പോലീസിനെ ഏൽപ്പിക്കണം. കുറച്ച് മാസങ്ങളായി മൗനത്തിലായിരുന്ന സാംസ്കാരിക സഖാക്കൾ നിശ്ശബ്ദത വെടിയാനുള്ള ഒരവസരമായി ഇതിനെക്കണ്ട് മലപ്പുറം പരിപാടിയെ സജീവമാക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
രാജസ്ഥാനിൽ ജീവനോടെ ചുട്ടുകൊല്ലപ്പെട്ട മുസ്ലിമിന്റെ വിഷയം ഉന്നയിച്ച് ഫ്ലാഷ് മോബ് പ്രശ്നവത്കരിക്കാൻ ചിലർ ശ്രമിക്കും. അവരുടെ ഇരവാദം കേട്ട് ഈ വിപ്ലവ സമരത്തിൽ നിന്ന് സഖാക്കളാരും പിന്തിരിയരുതെന്ന് ആദ്യമെ ഉണർത്തുന്നു.ഇത്തരം കൊലകളൊന്നും മതേതര ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ല. നാളെകളിലുമത് ആവർത്തിക്കും. സമയവും സന്ദർഭവും നോക്കി ആവശ്യമെങ്കിൽ അപ്പോൾ വേണമെങ്കിൽ വൻ പ്രതിഷേധമൊക്കെ നടത്താം. ഈ മലപ്പുറം മോഡൽ അസഹിഷ്ണുത വല്ലപ്പോഴുമൊക്കെയേ ഒത്ത് വരൂ .. അതിനാൽ സഖാക്കളെ നമുക്കൊരുമിച്ചാദ്യം ഈ ഏഴാം നൂറ്റാണ്ടിലെ കിരാത സംസ്കാരത്തെ തുരത്താം.  
Basheer Trippanachi



https://www.facebook.com/benna.fathima/videos/2054119171484238



Image may contain: 1 person, smiling, text


എസ്.എഫ്.ഐ. മക്കളോട് സ്നേഹപൂർവ്വം.
-------------------------------------------------------------
സ്ത്രീകളെക്കുറിച്ച് ഒട്ടനേകം ധാരണകൾ സമൂഹത്തിലുണ്ട്. മതങ്ങളിലുമുണ്ട്. ശബരിമലയിൽ സ്ത്രീകൾക്ക് കയറാമോ കയറാമെങ്കിൽ തന്നെ അവരുടെ പ്രായം എന്തായിരിക്കണം എന്നൊക്കെയുള്ള ചുടേറിയ ചർച നടന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദു സ്ത്രീയുടെ പ്രശ്നമായതിനാൽ പൊതുസമൂഹത്തിന് അതിൽ വലിയ താൽപര്യമില്ലാത്തതുകൊണ്ട് ചർച ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കുന്നുവെന്ന് മാത്രം. മുസ്ലിംകളിലും സ്ത്രീയുടെ മതപരമായ ജീവിതത്തെ സംബന്ധിച്ച് വ്യത്യസ്ഥ കാഴ്ചപ്പാടുകളുണ്ട്. അവർ സാമുഹിക ജീവിതത്തിൽ ഇടപെടേണ്ടതില്ല എന്ന് പറയുന്നവരും. പുറത്തിറങ്ങുകയാണെങ്കിൽ തന്നെ ശരീരം മുഴുവൻ മറയുന്നവിധം വസ്ത്രം ധരിക്കേണ്ടതാണ് എന്ന് കരുതുന്നവരുമുണ്ട്. ഇപ്പോൾ മൂന്നാമതൊരു ചിന്തയാണ് ശക്തിപ്രാപിച്ച് വരുന്നത്. പഠനത്തിനും ജോലിക്കുമായി പൊതുസമൂഹത്തിലിറങ്ങുന്നവരെ തടയാൻ കഴിയില്ല എന്ന് വന്നപ്പോൾ എന്നാൽ അവരെ ശരീരം മുഴുവനായി കണ്ണ് മാത്രം വെളിയിൽ കാണുന്നവിധം ഡ്രസ് ധരിപ്പിക്കുക എന്ന ഒരു ശൈലി സ്വീകരിച്ച മതസംഘടനകളുമുണ്ട്. അതിന്റെ അനുരണനമാണ് സ്കൂൾ തലം മുതൽ മെഡിക്കൽ കോളേജ് വിദ്യാർഥികൾ വരെ മുഖം കൂടി മറക്കുന്ന വസ്ത്രം വ്യാപകമായിക്കൊണ്ടിരിക്കുന്നത്.
എന്നാൽ മുൻകയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറച്ചുകൊണ്ട് ഒരു സ്ത്രീക്ക് സാമുഹിക ജീവതത്തിൽ അവരുടേതായ പങ്ക് വഹിക്കാം എന്നാണ് ലോക ഇസ്ലാമിക പ്രസ്ഥാനങ്ങൾ എടുത്തിട്ടുള്ള സമീപനം. അതനുസരിച്ച് അവർക്ക് ഏതറ്റം വരെ പഠിക്കുന്നതിനും ജനങ്ങളെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും ബാധിക്കുന്ന പ്രശ്നങ്ങളിലുമൊക്കെ ഇടപെടാനും സമൂഹനിർമിതിയിൽ അവരുടെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും സാധിക്കുന്നു. അങ്ങനെ കേരളത്തിൽ തന്നെ പലസമരമുഖത്തും അവരുണ്ടായിരുന്നു. പൊതുപ്രസംഗങ്ങളും തെരുവുനാടകങ്ങളും ധർണയും അവരുടെതായി നടത്തപ്പെട്ടിട്ടുണ്ട്. പൂർണമായി ഇസ്ലാമിക ബാനറിൽതന്നെയാണത് ചെയ്തത്. ഇതിനെതിരെ ആദ്യം പറഞ്ഞ വിഭാഗങ്ങൾ കനത്ത ആക്രമണങ്ങൾ നടത്താറുണ്ട്. ഫ്ലാഷ് മോബിൽ കേട്ട ആരോപണങ്ങളൊക്കെ അതിലും ഉണ്ടാവാറുണ്ട്. എന്നാൽ ഫെയ്ക് ഐഡിയിൽനിന്ന് ഫ്ലാഷ് മോബിന്റെ വിഷയത്തിൽ വന്നതുപോലുള്ള തീർത്തു അധാർമികമായ തെറിയഭിഷേകം ഉണ്ടാവാറില്ലെന്ന് മാത്രം.
മലപ്പുറത്ത് കോളേജ് വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബിൽ ഏതാനും മുസ്ലിം പെൺകുട്ടികളും ഉണ്ടായിരുന്നു. ഡന്റൽ കോളേജ് വിദ്യാർഥികൾ എന്ന പരിഗണനമാത്രമേ അവർ അർഹിക്കുന്നുള്ളൂ. ഇസ്ലാമിക ബാനറിലുള്ള പരിപാടിയായിരുന്നില്ല എന്ന് ചുരുക്കം. അതുകൊണ്ട് തന്നെ ഇസ്ലാമിക കർമശാസ്ത്രം അനുസരിച്ച് ഒരു വിശകലനം അതിന് ആവശ്യമായിരുന്നില്ല. മുസ്ലിം പെൺകുട്ടികൾ അവരുടെ സാധാരണവേഷത്തിൽ ഡാൻസ് ചെയ്തു. അതിനായി അവർ തട്ടം മാറ്റേണ്ടിയുരുന്നുവെന്നത് മുസ്ലിംകളിൽ നേരത്തെ പറഞ്ഞ ഒരു വിഭാഗം സ്വാഭാവികമായും മനസ്സിൽ ആഗ്രഹിക്കും. ഇത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ ഒരു കൂട്ടം കന്യാസ്ത്രീകളെ ഇതുപോലെ നൃത്തം ചെയ്യുന്നത് സങ്കൽപിച്ചാൽ മതി. അവരോട് ഒരു കൃത്യൻമതവിശ്വാസിയുടെ പ്രതികരണമെന്തായിരിക്കുമെന്ന് ഊഹിച്ചുനോക്കുക. നിങ്ങൾ ഫ്ലാഷ് മോബ് കളിച്ചോളൂ. പക്ഷെ ആ ഡ്രസ്സ് ഇട്ട് കളിച്ചത് ശരിയായില്ല എന്നായിരിക്കില്ലേ. ഇതേ എതിർപ്പ് തന്നെയാണ് മുസ്ലിംകളിലൊരുവിഭാഗം ഫ്ലാഷ് മോബ് നടത്തിയ പെൺകുട്ടികളുടെ കാര്യത്തിലും പ്രകടിപ്പിച്ചത്. അഥവാ ഫ്ലാഷ് മോബല്ല വിഷയം. മുസ്ലിം ഡ്രസ്സിൽ അത് ചെയ്തിട്ടും അതിനെതിരെ ഒന്നും പറഞ്ഞില്ലെങ്കിൽ അതും ഇസ്ലാമിൽ അനുവദനീയമാണ് എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കുമോ എന്നതാണ് പലരെയും ഇതിനെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ചത്.
ഈ ഫ്ലാഷ് മോബ് അവഗണിക്കപ്പെടേണ്ട ഒന്നായിരുന്നെങ്കിലും അതിനനുവദിക്കാതെ അത് സജീവ ചർചയാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് യുക്തിവാദികൾ തന്നെയാണ്. പെൺകുട്ടികളുടെ ഫോട്ടോ എടുത്തിട്ട് ഇവരുടെ കരണക്കുറ്റിക്ക് അടിക്കണം എന്ന അടിക്കുറിപ്പോടെ പോസ്റ്റിട്ടു. മറ്റു ചില യുക്തിവാദികൾ വന്ന് മുസ്ലിംകൾക്ക് ഇങ്ങനെയൊക്കെ ചെയ്യാമോ.. ഇതൊക്കെ തങ്ങളുടെ പ്രവർത്തനത്തിന്റെ നല്ല ഫലങ്ങളാണ് എന്ന നിലക്ക് കമന്റുകൾ ചെയ്തു. അതിനിടയിൽ മുകളിൽ പറഞ്ഞ മുസ്ലിം വിഭാഗവും അവരുടെ ആശങ്കപങ്കുവെച്ചു. അതോടെ ഹാദിയ പ്രശ്നത്തിൽ വല്ലാതെ പ്രതിരോധത്തിലും നാണക്കേടിലും പെട്ട ഇടതുപക്ഷ-യുക്തവാദ ടീം ഇതൊരു അവസരമായി ഉപയോഗപ്പെടുത്തി. ഹാദിയ പ്രശ്നത്തിൽ മനുഷ്യാവകാശം പറഞ്ഞവർ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് കളം മാറ്റിച്ചവിട്ടി എന്നവർ പറഞ്ഞു. ചില ഫെയ്സ് ബുക്ക് യുവ മുഫ്തിമാരുടെ പോത്തുപോലുള്ള പെണ്ണുങ്ങൾ എന്ന വിലകുറഞ്ഞ പ്രയോഗത്തിൽ കയറിപ്പിടിച്ചു.
സത്യത്തിൽ ഹാദിയ പ്രശ്നവും ഇതും തമ്മിൽ വല്ല താരതമ്യവുമുണ്ടോ. ഒരു പെൺകുട്ടിയെ സകലമാന മാനുഷികാവകാശങ്ങളും തടഞ്ഞുവെച്ച് അഞ്ച് മാസത്തോളം ഏകാന്തതടവിലിട്ടതിലെ മനുഷ്യാവകാശവും ഇസ്ലാമിക വേഷം ധരിച്ച് നൃത്തം ചെയ്തപ്പോൾ അതിനെതിരെ ഫെയ്സ് ബുക്കിലെ ചിലരുടെ പ്രതിഷേധവും തുല്യമാകുന്നതെങ്ങനെ. (ആ കൂട്ടികൾ വ്യഭിചാരിണികളാണെന്ന് രൂപത്തിലുള്ള ചില കമന്റുകൾ മുസ്ലിംകളുടെ പക്ഷത്ത് നിന്ന് വിശകലനം ചെയ്യാനാവില്ല. കാരണം അത്തരമൊരു പരാമർശം ഇസ്ലാമിക നിയമമനുസരിച്ച് ക്രിമിനൽ ശിക്ഷ അർഹിക്കുന്ന തെറ്റാണ്. കഠിനമായ പരലോക ശിക്ഷയും അതിന് ഖുർആൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്). പരമാവധി ഇതിലുള്ള മാനുഷിക പ്രശ്നം എന്ന് പറയുന്നത് തട്ടമിട്ട് ഡാൻസ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോ എന്ന് മാത്രമാണ്. അതിൽ തന്നെയും മലപ്പുറത്തോ അതുമല്ലെങ്കിൽ മലപ്പുറത്തിന് പുറത്തോ ഒരു മതസംഘടനയും ഫത് വ പുറത്തിറക്കിയിട്ടില്ല. തിരിച്ചുഹിന്ദുവായി മാറിയ അതിരയെയാണ് പിതാവ് ഇവ്വിധം പീഢിപ്പിക്കുന്നതെങ്കിലും അതിനെതിരെ പ്രതികരിക്കാൻ ഒരു മുസ്ലിം ബാധ്യസ്ഥനാണ്.
മലപ്പുറത്തെക്കുറിച്ച് വളരെ തെറ്റായ ധാരണകളാണ് തെക്കൻകേരളത്തിൽ മുമ്പേ നിലനിൽക്കുന്നത്. ഇപ്പോഴും വലിയ മാറ്റമില്ല. ആ അടിസ്ഥാനത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യാൻ മലപ്പുറത്ത് സാഹചര്യമില്ല എന്നാണ് പുതിയ പ്രശ്നത്തിൽ അവിടുത്തെ യുവതലമുറ ധരിച്ചിരിക്കുന്നത്. തങ്ങൾ ഫ്ലോഷ് മോബ് തട്ടമിട്ട് നടത്തിയത് ആ അവകാശത്തിന് വേണ്ടിയാണ് എന്ന്, അവിടെ നിന്ന് ആതിരയും നമിതയും പാർവ്വതിയുമൊക്കെ തട്ടമിട്ട് ഡാൻസ് ചെയ്ത ശേഷം ചാനലുകാരോട് പറയുന്നത് കേട്ടു.
സന്യാസിവേഷം ധരിച്ച് കുറച്ചാളുകൾ ഈ പാട്ടിട്ട് നടുറോഡിൽ നൃത്തം ചവിട്ടിയാൽ ഹിന്ദുവിശ്വാസികളും ളോഹയിട്ട് പാതിരിമാരും കന്യാസ്ത്രീകളുടെ വസ്ത്രമണിഞ്ഞ് നൃത്തം ചെയ്താൽ ക്രിസ്ത്യാനികളും ഇതേ പ്രതികരണം നടത്തും. ദയവായി മലപ്പുറത്തെയോ അതുമല്ലെങ്കിൽ മുസ്ലിം സ്ത്രീകളുടെയോ തട്ടമിട്ട് ഡാൻസ് ചെയ്യാനുള്ള അവകാശത്തിന് വേണ്ടി ഇത്രയധികം നിങ്ങൾ ബുദ്ധിമുട്ടേണ്ടിയിരുന്നില്ല എന്നാണ് ചുരുക്കത്തിൽ പറയാനുള്ളത്.
എസ്.എഫ്.ഐ സുഹൃത്തുകളോട് ഒരു ചോദ്യം തട്ടമിട്ട് ഡാൻസ് ചെയ്യാനും ഒരു മുസ്ലിം പെൺകുട്ടിക്ക് സ്വാതന്ത്ര്യം വേണം. അംഗീകരിക്കുന്നു ആ അവകാശം മലപ്പുറത്ത് പോലും ആരും തടഞ്ഞിട്ടില്ല. തടയുകയുമില്ല എന്ന് ഫ്ലാഷ് മോബിലൂടെ നിങ്ങൾക്ക് ബോധ്യപ്പെട്ടു. എന്നാൽ തട്ടമിട്ടതിന്റെ പേരിൽ ഉന്നത പരീക്ഷക്കടക്കം പ്രവേശനം നിഷേധിക്കപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. ഇതിനെതിരെ ഇന്നുവരെ നിങ്ങൾ ഒരു ഫെയ്സ് ബുക്കിലൂടെ പോലും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണ്?. തലമറച്ച് ഡാൻസ് ചെയ്യാൻ സാധിക്കാതിരിക്കുന്നതിനേക്കാൾ വലിയ അവകാശലംഘനമാണ് തലമറച്ചതിന്റെ പേരിൽ പഠിക്കാനനുവദിക്കാത്തത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കാനാവുന്നുണ്ടോ ?.
പർദ്ധയും മുഖമക്കനയും ഇട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിപിടിച്ച് മകളുടെ ഒരു ഫോട്ടോ ഫെയ്സ് ബുക്കിലിട്ടതിന്റെ പേരിൽ ഒരു വ്യക്തിയെ എത്ര മോശമായിട്ടാണ് സഖാക്കൾ കൈകാര്യം ചെയ്തത് എന്ന് ഇവിടെയുള്ളവർക്ക് അറിയാം. എല്ലാം കൂടി ചേർത്ത് വായിക്കുക. അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ കുറേകൂടി ബോധ്യമാകും.
Abdul Latheef CK


കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്ലിം പെൺകുട്ടികളെ ഹിജാബ് ധരിച്ചു കൊണ്ട് പഠിക്കാൻ അനുവദിക്കാത്ത സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്.അത്തരം സന്ദർഭങ്ങളിൽ എപ്പോഴെങ്കിലും തട്ടമിട്ട് കൊണ്ട് പഠിക്കാനും പരീക്ഷ എഴുതാനുമുള്ള അവരുടെ അവകാശത്തിനായി SFI ഒരിക്കലെങ്കിലും ശബ്ദിച്ചിട്ടുണ്ടോ.? ഹാദിയ എന്ന തട്ടമിട്ട ഒരു പെൺകുട്ടി മാസങ്ങളോളം വീട്ട് തടങ്കലിൽ കഴിഞ്ഞപ്പോൾ SFI എവിടെയെങ്കിലും ഒരു ഐക്യദാർഢ്യ സംഗമം നടത്തിയത് നിങ്ങൾ കണ്ടിട്ടുണ്ടോ ? എന്നാൽ മലപ്പുറത്തു ഫ്ലാഷ് മോബിന്റെ പേരിൽ ഏതോ പെൺകുട്ടികളെ ചില വികാര ജീവികൾ ഫേസ്‌ബുക്കിൽ തെറി വിളിച്ചതിൽ പ്രതിഷേധിച്ചു കേരളത്തിലെ പുരോഗമന വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനമായ SFI സംസ്ഥാനത്തുടനീളം ജില്ലാ കേന്ദ്രങ്ങളിൽ തട്ടമിട്ട പെൺകുട്ടികളുടെ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു പോലും.മത തീവ്ര ഫത്‌വകൾക്കെതിരെ ആണത്രേ അവരുടെ പ്രതിഷേധം.
മിശ്ര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണല്ലോ കമ്മ്യുണിസ്റ്റ്കാർ.മുസ്ലിം-ക്രിസ്ത്യൻ മതത്തിൽ പെട്ടവരെ പ്രണയിച്ചതിന്റെയും വിവാഹം കഴിച്ചതിന്റെയും പേരിൽ 60ൽ അധികം പെൺകുട്ടികൾ യോഗ സെന്ററിൽ തടവിൽ വെച്ച് ലൈംഗികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടുവെന്ന് ഇരകൾ തന്നെ വെളിപ്പെടുത്തിയിട്ടും ഈ SFI/DYFI സഖാക്കൾ അങ്ങോട്ട് ഒരു പ്രതിഷേധ മാർച്ച് എങ്കിലും സംഘടിപ്പിച്ചിട്ടുണ്ടോ ? പീസ് സ്‌കൂളിന്റെ പേരിൽ ഒരു ആരോപണം ഉണ്ടായപ്പോൾ അങ്ങോട്ട് മാർച്ച് നടത്താൻ ഇവർക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല എന്നും ചേർത്ത് വായിക്കണം.
ഉത്തരേന്ത്യയിൽ സംഘികൾ കൊലപ്പെടുത്തിയ അഖ്ലാഖിന്റെ പേരിൽ കേരളത്തിൽ ബീഫ് വിപ്ലവം നടത്തിയവർ മുസ്ലിമായതിന്റെ പേരിൽ മാത്രം കൊടിഞ്ഞി ഫൈസലും റിയാസ് മുസ്ലിയാരും കേരളത്തിൽ കൊല്ലപ്പെട്ടപ്പോൾ ഒരു പ്രതിഷേധവും സംഘടിപ്പിച്ചില്ലെന്ന് മാത്രമല്ല പ്രതിഷേധിച്ചവരെ മുഴുവൻ തീവ്രവാദികളായി മുദ്ര കുത്തുകയും ചെയ്തു.
ബീഫ് ഒലത്തി വെച്ച് വിളമ്പിയപ്പോൾ കണ്ണ് മഞ്ഞളിച്ച കോയമാർക്ക് കമ്മ്യുണിസ്റ്റ്കാരുടെ ഈ കാപട്യം മനസ്സിലാകുന്നുണ്ടോ ആവൊ..!
(കടപ്പാട് )


വേഷം മാറി ഇസ്ലാമിനെ അവഹേളിക്കുകയായിരുന്നു എന്ന് 



https://www.facebook.com/shaiju.sainudheen.9/videos/132873144061617/

Image may contain: text

https://www.facebook.com/shamsu.shamsudheen.3304/videos/375605589550196/




2017, നവംബർ 30, വ്യാഴാഴ്‌ച

മലപ്പുറത്തിന്റെ മഹിമ

മലപ്പുറവും തീവ്ര വാദ മതവും !

രണ്ടു അമ്മമാരുടെ വര്‍ത്തമാനങ്ങള്‍ 

ഹാദിയയുടെ അമ്മ പറഞ്ഞ തീവ്രവാദ മതത്തെ കുറിച്ച് എല്ലാവരും പഠിക്കുന്നത് നല്ലതാണ്.
മലപ്പുറത്തെ കുറിച്ച് ഒരമ്മ എന്ത് പറയുന്നു എന്ന് കേള്‍ക്കുന്നതും നല്ലതാണ് 




ഈ അമ്മ പറയുന്നത് ഇപ്പോള്‍ ഏറെ പ്രസക്തമാണ് .



തെറ്റിദ്ധാരണകള്‍ മാറട്ടെ

2017, നവംബർ 29, ബുധനാഴ്‌ച

ഹാദിയ അനുഭവിച്ച പീഡനം ,മുഖ്യമന്ത്രി എണ്ണിയെണ്ണി മറുപടി പറഞ്ഞേ തീരൂ..


വീട്ടുതടങ്കലിലായിരിക്കെ തന്നെ നിര്‍ബന്ധിച്ച് ഹിന്ദുമതത്തിലേക്ക് മാറ്റാന്‍ ശ്രമം നടന്നെന്ന് ഹാദിയ. തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തിലെ ആളുകള്‍ കൌണ്‍സിലിങ് നടത്തി. സനാതന ധര്‍മത്തിലേക്ക് മടങ്ങണമെന്ന് ഭീഷണിപ്പെടുത്തി. താന്‍ ഹിന്ദു മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് പത്രസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടെന്ന് ഹാദിയ പറഞ്ഞു. കൊടിയ മാനസിക പീഡനമാണ് വീട്ടുതടങ്കലില്‍ നടന്നതെന്ന് ഹാദിയ സേലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.





ഹാദിയ അനുഭവിച്ച പീഡനങ്ങള്‍ക്ക്  ഒന്നാം പ്രതി കേരള സര്‍ക്കാരല്ലേ ?

ശിവശക്തി യോഗ സെന്‍റെര്‍ പ്രവര്‍ത്തകര്‍ തിരിച്ചു മതം മാറാന്‍ ആവശ്യപ്പെട്ടു എന്ന് ഹാദിയ പറയുന്നു 





സ്വാമി അഗ്നിവേഷ്  പറയുന്നു 

ഹാദിയയെ ഘര്‍വാപ്പസി നടത്താന്‍ ശ്രമിച്ചത് ഗുരുതരമാണെന്നും അന്വേഷിക്കണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേഷ്. പിണറായി സര്‍ക്കാരിന് മൃതു ഹിന്ദുത്വ സമീപനമുണ്ടെന്നും കേരളപോലീസ് കാവല്‍ നില്‍ക്കെയാണ് ആര്‍.എസ്സ്.എസ്സ് സംഘം ഘര്‍വാപ്പസിക്ക് ശ്രമിച്ചതെന്നും സ്വാമി അഗ്നിവേഷ് ഡല്‍ഹിയില്‍ പറഞ്ഞു. ഹാദിയ സേലത്ത് നടത്തിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.


കാക്കനാട്ടെ ശിവശക്തി യോഗ സെന്‍റര്‍ അടക്കം ആര്‍.എസ്സ്.എസ്സ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഘര്‍‌വാപ്പസി കേന്ദ്രങ്ങള്‍ പൊളിച്ച്മാറ്റപ്പെടേണ്ടവയാണെന്ന് സ്വാമി അഗ്നിവേഷ് പറഞ്ഞു. ഘര്‍വാപ്പസി ശ്രമം സുപ്രീംകോടതി പരിഗണിക്കണമെന്നു അഗ്നിവേഷ് ആവശ്യപ്പെട്ടു. പോലീസ് കാവല്‍ നില്‍ക്കെയാണ് ഹാദിയയെ ഘര്‍വാപ്പസിക്ക് ശ്രമിച്ചത്. പിണറായി സര്‍ക്കാരിന് മൃതുഹിന്ദുത്വ സമീപനമുണ്ടെന്നും അഗ്നിവേശ്.
ശിവശക്തി യോഗ സെന്‍ററുകാര്‍ വൈക്കത്തെ വീട്ടിലെത്തി ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നെന്നും മാനസീകമായി പീഡിപ്പിച്ചിരുന്നെന്നും ഹാദിയ വെളിപ്പെടുത്തിയ പശ്ചാതലത്തിലാണ് സ്വാമി അഗ്നിവേശിന്‍റെ പ്രതികരണം, ഹാദിയ കേസില്‍ ഇപ്പോഴത്തെ സുപ്രീം കോടതി വിധി ഭാഗികമാണെന്നു പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നും അഗ്നിവേശ് ചൂണ്ടിക്കാട്ടി.



ഞാൻ മാക്സിമം ടോർച്ചർ‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.ഈ 6 മാസവും ഞാൻ എനിക്ക്‌ ഇഷ്ടമില്ലാത്തവരെ മാത്രമാണ്‌ കണ്ടുകൊണ്ടിരുന്നത്‌.മതം മാറ്റാൻ സ്ഥിരമായി കൗണസലിങ്ങിന്‌ ആളുകൾ വരുമായിരുന്നു.
നിർബന്ധിത മതപരിവർത്തനത്തിന്‌ ശ്രമിച്ചിട്ടുണ്ട്‌.മതംമാറി എന്ന് പത്രസമ്മേളനം നടത്തി പറയാൻ ശിവശക്തിയോഗാ സെന്ററിന്റെ ആളുകൾ വീട്ടിൽ വന്ന് നിർബന്ധിച്ചിട്ടുണ്ട്‌. (ഹാദിയയുടെ വെളിപ്പെടുത്തൽ)
ഒരു അപരിചിതന്‌ വൈക്കത്തെ ഹാദിയയുടെ വീട്‌ നിൽക്കുന്ന പ്രദേശത്ത്‌ കൂടെ സ്വതന്ത്രമായി വഴി നടക്കാൻ പോലും ആകുമായിരുന്നില്ല.അത്ര മാത്രം സുരക്ഷയായിരുന്നു കേരളാ പോലീസ്‌ ഒരുക്കിയിരുന്നത്‌.പ്രദേശത്ത്‌ ഭീകരാന്തരീക്ഷമാണെന്നും തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നുവെന്നും നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.
'മഞ്ച്‌ വാൻ' എന്ന് ഇടതുപക്ഷക്കാരൻ കെ.ജെ ജേക്കബും, 'ചിയർഗേൾസ്‌' എന്ന് പ്രമുഖമാധ്യമ പ്രവർത്തക ഷാഹിനയും അവർക്ക്‌ കയ്യടിച്ചിരുന്ന സംഘീ-സഖാവ്‌ ഫാൻസും നിരന്തരമായി ആക്ഷേപിച്ചിരുന്ന, ഹാദിയയെ കാണാൻ പുസ്തകങ്ങളുമായി ചെന്ന സ്ത്രീപ്രവർത്തകരെ പോലീസ് നേരിട്ടത്‌ എങ്ങനെയെന്നത്‌‌‌ കേരളം കണ്ടതാണ്‌.
ആരോഗ്യസ്ഥിതിയെ മോശമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹാദിയയെ സന്ദർശ്ശിക്കാൻ ചെന്ന മെഡിക്കൽ സംഘത്തെ വീടിന്‌ അകലേ വെച്ചു തന്നെ പോലീസ്‌ തടഞ്ഞിരുന്നു.ഹാദിയക്ക്‌‌ ഷെഫിൻ അയച്ച കത്തുകൾ വരെ അശോകൻ കൈപറ്റാതെ തിരിച്ചയച്ചിരുന്നു.തനിക്ക്‌ വീട്ടിൽ സംസാരിക്കുന്നതിന്‌ വരെ ലിമിറ്റേഷൻ ഉണ്ടായിരുന്നുവെന്നും ഹാദിയ.
പോലീസിന്റെ ഈ സംരക്ഷണ കവചമെല്ലാം ഭേദിച്ച്‌ എങ്ങനെയാണ്‌ ഘർ‌വാപ്പസി സംഘത്തിന്‌ ഹാദിയയെ സന്ദർശ്ശിക്കാനും ചാനലിൽ അവർ വെളുപ്പെടുത്തിയത്‌ പോലെ ടോർച്ചർ ചെയ്യാനും സാധിച്ചത്‌? ഈ 6 മാസവും എനിക്ക്‌ ഇഷ്ടമില്ലാത്തവരെയാണ്‌ ഞാൻ കണ്ടു കൊണ്ടിരുന്നത്‌ എന്ന ഹാദിയയുടെ വെളിപ്പെടുത്തൽ അങ്ങനങ്ങ്‌ തള്ളിക്കളയാനാവുമോ?
ഹാദിയയെ സന്ദർശ്ശിക്കാൻ ആർക്കൊക്കെ ആയിരുന്നു 'നിയമപരമായി തടസ്സം' എന്നത് ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ‌ വ്യക്തമാണ്‌.ആരെ ഒക്കെയാണ്‌ തടയേണ്ടിയിരുന്നത്‌ എന്നതിൽ കേരളാപോലീസിന്‌ വ്യക്തമായ ബോധ്യവും നിർദ്ദേശവും ഉണ്ടായിരുന്നു എന്നാണ്‌ മനസ്സിലാക്കേണ്ടത്‌‌.
എൻ.ഐ.എ റിപ്പോർട്ട്‌ കോടതിക്കും മുൻപേ‌ പരിശോധിക്കാനും 'കണ്ടെത്തലുകളിൽ' ഒപ്പ്‌ വെക്കാനും അവസരം ലഭിച്ച പ്രമുഖമാധ്യമപ്രവർത്തകക്കും സംഘത്തിനും എന്ത്‌ കൊണ്ട്‌ വീട്ടിലേക്ക്‌ അനുമതി ലഭിച്ചു എന്നതിലും ചിന്തിക്കുന്നവർക്ക്‌ ദൃഷ്ടാന്തമുണ്ട്‌.
ഹാദിയ സംഘീ ഘർവാപ്പസിക്കാരുടെയും അശോകന്റേയും നിരന്തരപീഡനത്തിനിരയാവുന്നുവെന്നും, എന്നെ തല്ലുന്നേ എന്നവൾ നിലവിളിക്കുന്നത്‌ കേട്ടുവെന്നും പറഞ്ഞു കൊണ്ടിരുന്നവരെ അപഹസിച്ചും അവഹേളിച്ചും ആർമ്മാദിച്ചിരുന്ന സൈബർ സംഘീ-സഖാ കുറുമുന്നണിക്ക്‌ ഹാദിയയുടെ വെളിപ്പെടുത്തലിൽ അൽപം ക്ഷീണം ആകാവുന്നതാണ്‌.
എല്ലാതരം തടവറകളേയും അതിജീവിച്ച്‌ ഹാദിയക്ക്‌ അവളുടെ ശബ്ദം ‌‌തിരികെ ലഭിച്ചിരിക്കുന്നു.ഏറെ ഗൗരവമുള്ളതാണ്‌ ഹാദിയയുടെ വെളിപ്പെടുത്തലുകൾ.
വഴിയിൽ ചെക്ക്പോസ്റ്റ്‌ വെച്ച്‌, വീടിനു ചുറ്റും മഫ്ടിയിലും അല്ലാതെയും പോലീസിനെ കുത്തി നിറച്ച്‌ എന്ത്‌ സംരക്ഷണമായിരുന്നു പിണറായി സർക്കാർ ഹാദിയക്ക്‌ ഒരുക്കിയിരുന്നത്‌? ഇതെല്ലാം സർക്കാറിന്റെ അറിവോടെ അല്ല നടന്നതെന്ന് ജനം വിശ്വസിക്കണോ?
ഹാദിയയുടെ ഘർവാപ്പസി തന്നെയായിരുന്നോ‌ സംഘ്പരിവാറിനൊപ്പം ഇടത്‌സർക്കാറിന്റെയും താത്പര്യം എന്ന ആരോപണങ്ങളെ എങ്ങനെയാണിനി പ്രതിരോധിക്കുക?
വഴുതരുത്‌.‌ ഹാദിയയുടെ ഓരോ വെളിപ്പെടുത്തലുകൾക്കും സർക്കാരും മുഖ്യമന്ത്രിയും എണ്ണിയെണ്ണി മറുപടി പറഞ്ഞേ തീരൂ..


(കടപ്പാട്)

ഈ സ്വാമി പറയുന്നതിലും കാര്യങ്ങളുണ്ട് ...





ഈ ശബ്ദം ഇപ്പോള്‍ ഏറെ പ്രസക്തമാണ് ...ഒന്ന് കൂടി കേട്ട് നോക്കാം 




2017, നവംബർ 27, തിങ്കളാഴ്‌ച

ഹാദിയ സ്വാതന്ത്ര്യത്തിന്‍റെ ച്ചിരി


Image may contain: one or more people and shoes

തടവറയില്‍ നിന്ന് കോളേജിലേക്ക് ...കേരളത്തില്‍ നിന്ന് തമിഴ് നാട്ടിലേക്ക് 



ഹാദിയ എന്നാല്‍ വഴികാട്ടി എന്നാണു അര്‍ഥം ....അതെ ശെരിക്കും ഹാദിയ വഴികാട്ടിയാണ് 

Image may contain: one or more people and shoes
അടി പ തറാതെ


ഹാദിയ കേസ് സുപ്രീം കോടതിക്ക് പോലും പെട്ടൊന്ന് അവസാനിപ്പിക്കാൻ കഴിയാത്ത വിധം വഷളാക്കിയതിൻ്റെ ഉത്തരവാദിത്വം പിണറായി സർക്കാറിന് മാത്രമാണ്.സംഘപരിവാറിനെ നമുക്ക് വിടാം. കാരണം അത് അവരുടെ മിഷൻ്റെ ഭാഗമാണ്.അഛൻ അശോകനെയും വിടാം. ആ പാവത്തെ സംഘ പരിവാർ ബലിയാടാക്കിയതാണ്.വിവാഹം റദ്ദാക്കി അഛൻ്റെ കൂടെ അയച്ച ഹാദിയക്ക് സംരക്ഷണം നൽകണമെന്ന് മാത്രം വിധിച്ച കോടതി വിധിയെ സംഘ പരിവാറിന് വേണ്ടി ദുർവ്യാഖ്യാനിച്ച് പിണറായി സർക്കാർ ഹാദിയക്ക് തടങ്കൾ പാളയം തിർത്തത് കൊണ്ടാണല്ലോ സുപ്രീം കോടതിയെ പോലും പരിഭ്രമിപ്പിക്കുന്ന തരത്തിൽ ഒരു സാമൂഹിക പ്രശ്നമായി ഹാദിയ കേസ് വളർന്നത്.വിധിക്കാൻ പാടില്ലാത്തത് വിധിച്ച ഹൈ കോടതിക്കും ഉത്തരവാദിത്വമുണ്ട്. അതവിടെ നിൽക്കട്ടെ.ഏതായാലും പിണറായി സർക്കാറിന്റെ തടങ്കൾ പാളയത്തിൽ നിന്നെങ്കിലും ഹാദിയയെ മോചിപ്പിച്ച സുപ്രീം കോടതി യുടെ ഇടക്കാല വിധിയെ നിസ്സാരമായി കാണേണ്ടതില്ല. മുസ്ലിംകൾ പൊതുവിലും അപൂർവം പൗരാവകാശ പ്രവർത്തകരും ഹാദിയ വിഷയത്തിൽ കാണിച്ച ജാഗ്രതയാണ് ഇതിലേറ്റവും പ്രധാനം. ഹാദിയയെ വിവാഹം ചെയ്തുവെന്ന കുറ്റത്തിന് ശെഫിൻ ജഹാൻ എൻ ഐ എ വിരിച്ച വലയിൽ കുരുങ്ങി ജയിലേലേക്ക് തള്ളപ്പെടാതിരിക്കാനും ഇതേ ജാഗ്രത തുടരേണ്ടതുണ്ട്


K T Hussain Kuttoor

Image may contain: 1 person, smiling, text


ഇനി ഹാദിയ തമിഴ് നാട്ടിലേക്ക് 

Image may contain: 3 people, people standing




No automatic alt text available.
ഹാദിയ പഠനം തുടരാന്‍ സമരം ചെയ്യുകയായിരുന്നു എന്ന് തോന്നുംഅല്ലെ?

ഈ അമ്മയെ ഒരിക്കലും നമുക്ക് കുറ്റം പറഞ്ഞു കൂടാ ,ഇസ്ലാം തന്നെ ഒരു തീവ്ര വാടാ മതം ആണെന്ന് അവരെ ആരൊക്കെയോ പറഞ്ഞു പറ്റിച്ചിരിക്കുന്നു .