2016, നവംബർ 8, ചൊവ്വാഴ്ച

ഇസ്‌ലാം സന്തുലിതമാണ്

ഇസ്‌ലാം സന്തുലിതമാണ്. കാരണം അത് ദൈവിക മാര്‍ഗദര്‍ശനമാണ്. വേദഗ്രന്ഥങ്ങളിലൂടെയും പ്രവാചകന്മാരിലൂടെയും അല്ലാഹു നല്‍കിയ ദീന്‍, ഭൂമിയില്‍ മനുഷ്യജീവിതം എങ്ങനെയാവണമെന്ന് പഠിപ്പിക്കുന്നു. ജീവിതം എവിടെയെല്ലാം പരന്ന്
വിശാലമായികിടക്കുന്നുവോ അവിടെയെല്ലാം ഇസ്‌ലാമിന് നിയ
മവും വ്യവസ്ഥയും മാര്‍ഗനിര്‍ദ്ദേശവും ഉണ്ട്. അതുകൊണ്ടാണ് ഇസ്‌ലാം സമഗ്രവും സമ്പൂര്‍ണ്ണവുമാണ് എന്ന് പറയുന്നത്. സമ്പൂ
ര്‍ണ്ണമായൊരു ജീവിത ക്രമത്തിന്റെ എല്ലാ ഭാഗങ്ങളോടും നീതിപൂര്‍വ്വം വര്‍ത്തിക്കുകയാണ് സന്തുലിതത്വം എന്ന പ്രയോഗംകൊണ്ടര്‍ത്ഥമാക്കുന്നത്. ജീവിതത്തിന്റെ ഓരോവശത്തിനും അല്ലാഹുവും റസൂലും നല്‍കിയ അളവില്‍ സ്ഥാനവും പരിഗണനയും നല്‍കലാണ് സന്തുലിതത്വം. നമ്മള്‍ ജീവിക്കുന്ന പ്രപഞ്ചത്തിന്റെ താളക്രമമാണത്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ നിയമവ്യവസ്ഥ പാലിക്കപ്പെടുന്നതുകൊണ്ടാണ് അത് സംഘര്‍ഷങ്ങളില്ലാതെ മുമ്പോട്ട്‌പോകുന്നത്. ആകാശഭൂമികളിലുള്ളതെല്ലാം സ്വയം സന്നദ്ധമായോ, നിര്‍ബന്ധിതമായോ സ്രഷ്ടാവിന് മാത്രമാണ് കീഴ്‌പ്പെടുന്നതെന്ന് വിശുദ്ധഖുര്‍ആന്‍ (3:83) വിശദീകരിക്കുന്നു. മനുഷ്യര്‍ മാത്രമാണ് ഇതില്‍നിന്ന് മാറി സഞ്ചരിക്കുന്നത്. ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ഭൂമിയില്‍ ദൈവഹിതം നടപ്പിലാക്കലാണ് അവന്റെ ചുമതല. അല്ലാഹുവെ അനുസരിച്ച് ഈ ചുമതല ഏറ്റെടുക്കാനും ധിക്കാരം കാണിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാനും മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത്, ദൈവഹിതത്തില്‍ നിന്ന് മാറി സഞ്ചരിക്കുമ്പോഴാണ് ജീവിതത്തില്‍ അസന്തുലിതത്വങ്ങള്‍ ഉണ്ടാവുന്നത്. ദൈവിക താല്‍പര്യങ്ങള്‍ വിസ്മരിക്കപ്പെടുകയും തന്നിഷ്ടങ്ങള്‍ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന ഒരു നിമിഷവും മനുഷ്യ ജീവിതത്തിലുണ്ടാവരുതെന്നാണ് അല്ലാഹുവിന്റെ നിശ്ചയം. അത്‌കൊണ്ടാണ് ആദ്യമനുഷ്യന്‍ തന്നെ പ്രവാചകനായത്. സംഘര്‍ഷങ്ങളില്ലാത്ത ആ പ്രപഞ്ചഘടനയുടെ ഉടമക്ക് മാത്രമെ മനുഷ്യ സമൂഹത്തിന് സന്തുലിത ജീവിതപദ്ധതി നല്‍കാനാവൂ.
ദൈവേഛയെ പിന്തുടരുന്നതിന് പകരം, ദേഹേഛയുടെ വഴി സ്വീകരിക്കുന്നതാണ് ജീവിതത്തിലെ അസന്തുലിതത്വത്തിന്റെ അടിസ്ഥാനകാരണം. മനുഷ്യന്റെ അറിവുകള്‍ക്കും അനുഭവങ്ങള്‍ക്കും ധാരാളം പരിമിതികളുണ്ട്. അറിവിന്റെ ആറാമത്തെ ഉറവിടമായ വഹ്‌യിനെ (ദിവ്യ വെളിപാട്) അവലംബിച്ചുകൊണ്ടേ, പഞ്ചേന്ദ്രിയങ്ങളുടെ പരിമിതികളെ മറികടക്കാനാവൂ. ''ഭൂമിയിലുള്ള ഭൂരിപക്ഷം പേരും പറയുന്നത് നീ അനുസരിക്കുകയാണെങ്കില്‍ അവര്‍ നിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് തെറ്റിച്ചുകളയും. കേവലം ഊഹങ്ങളെ മാത്രമാണ് അവര്‍ പിന്‍പറ്റുന്നത്. അവര്‍ അനുമാനങ്ങളില്‍ ആടിയുലയുകയാണ്.'' (ഖുര്‍ആന്‍ 6:116). ഇക്കാരണത്താലാണ് മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങള്‍ക്ക് കൗമാരത്തിലേ വാര്‍ദ്ധക്യം ബാധിച്ചതും ഇസ്‌ലാം കാലാതിവര്‍ത്തിയായി നിലകൊള്ളുന്നതും. 
ഇസ്‌ലാം സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണം സമര്‍പ്പിക്കുകമാത്രമല്ല, വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി മനുഷ്യജീവിതത്തിന്റെ സര്‍വതലങ്ങളിലും പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തു. സ്വന്തം നിലക്ക് മനുഷ്യന് കോര്‍ത്തിണക്കാന്‍ കഴിയാത്ത ആശയങ്ങളെ മനോഹരമായി സമ്മേളിപ്പിച്ചു. ദൈവഹിതവും മനുഷ്യ സ്വാതന്ത്ര്യവും അവിടെ സംര
ക്ഷിക്കപ്പെട്ടു. ഇഹലോകത്തെ പരലോകത്തോട് ചേര്‍ത്തുവെച്ച് ഭൂമിയിലെ മനുഷ്യന്റെ അദ്ധ്വാനപരിശ്രമങ്ങള്‍ക്കും ത്യാഗത്തിനും അര്‍ഥം നല്‍കി. സൃഷ്ടി സ്രഷ്ടാവിനുമാത്രമേ വഴിപ്പെടേണ്ടതുള്ളൂവെന്ന നിലപാടുയര്‍ത്തി സര്‍വവിധ അടിമത്തങ്ങളില്‍നിന്നും മനുഷ്യരെ മോചിപ്പിച്ചു. അങ്ങനെ സമത്വവും സ്വാതന്ത്ര്യവും ഭൂമിയില്‍ പുലര്‍ന്നു. എങ്ങും സമാധാനം കളിയാടി. ''ഇവ്വിധം നിങ്ങളെ നാം ഒരു സന്തുലിത സമുദായമാക്കിയിരിക്കുന്നു നിങ്ങള്‍ ലോക ജനതക്ക് സാക്ഷികളാവാന്‍. പ്രവാചകന്‍ നിങ്ങള്‍ക്ക് സാക്ഷിയാവാനും.'' (ഖുര്‍ആന്‍ 2:143)
ഈ ദൈവിക നിയോഗം നിറവേറ്റുന്നതില്‍ വിശ്വാസികള്‍ വീഴ്ച വരുത്തി. അവര്‍ അല്ലാഹുവിന് മത ജീവിതം നല്‍കി. പൊതു ജീവിതം തരംപോലെ പലര്‍ക്കും വീതം വെച്ചു. അല്ലാഹുവിന്റെ മുന്നറിയിപ്പിനെ ഗൗനിച്ചതേയില്ല. ''സംശയം വേണ്ട; ഇതു തന്നെയാണ് എന്റെ നേര്‍വഴി. അതിനാല്‍ നിങ്ങളിത് പിന്തുടരുക. മറ്റു മാര്‍ഗങ്ങള്‍ തേടിപ്പോവരുത്. അവയൊക്കെ അല്ലാഹുവിന്റെ വഴിയില്‍ നിന്ന് നിങ്ങളെ തെറ്റിച്ചുകളയും. നിങ്ങള്‍ സൂക്ഷ്മതയുള്ളവരാകാന്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണിത്.'' (ഖുര്‍ആന്‍ 6:153)
പടിഞ്ഞാറിന്റെ ജീവിതവീക്ഷണത്തിന് മുസ്‌ലിംകള്‍ കീഴൊതുങ്ങുന്നതുവരെ ദീനും ദുനിയാവും (മതവും രാഷ്ട്രവും) വിരുദ്ധ ചേരിയിലായിരുന്നില്ല. മതം മനുഷ്യനും ദൈവവും തമ്മിലു
ള്ള സ്വകാര്യ ഇടപാടായി പരിമിതപ്പെട്ടിട്ടുമുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ ഇസ്‌ലാമിന്റെ സമഗ്രഭാവത്തില്‍നിന്നകന്നപ്പോഴാണ് അസന്തുലിതത്വത്തിന്റെ വേട്ടയാടലുകള്‍ക്ക് അവര്‍ വിധേയരായത്. ഇമാം ഗസ്സാലി ഇഹ്‌യാഉലൂമിദ്ദീനില്‍ വിശേഷിപ്പിച്ചതുപോലെ 'മതവും രാഷ്ട്രവും ഇരട്ടപെറ്റ സന്തതികളാവുകയും ദീന്‍ എല്ലാത്തിന്റെയും അടിസ്ഥാനവും ഭരണകൂടം കാവല്‍ക്കാരു' മായിരുന്ന കാലത്ത് ജീവിതത്തോളം വിശാലമായ ഇസ്‌ലാമിക അജണ്ടയുള്ളവരായിരുന്നു മുസ്‌ലിംകള്‍. യൂറോപ്പിന്റെ മതവിഭാവനയില്‍ വളരെ പരിമിതമായ അജണ്ടകള്‍ക്കേ ഇടമുള്ളൂ. ഈ പരിമിത അജണ്ടയിലേക്ക് ചുരുങ്ങിയപ്പോള്‍ അരാഷ്ട്രീയമായ കേവല മതം ബാക്കിയായി. അങ്ങനെ ആചാര പ്രധാനമായ ഉള്ളടക്കങ്ങളിലും അനുഷ്ഠാനങ്ങളുടെ വിശദാംശങ്ങളിലും പരസ്പരം കലഹിക്കലാണ് ഇസ്‌ലാമിക പ്രവര്‍ത്തനമെന്ന് പണ്ഡിതന്‍മാര്‍പോലും ധരിച്ചുവശായി.! മനുഷ്യജീവിതം ദുരിതപൂര്‍ണമാക്കുകയും ആവാസ വ്യവസ്ഥകളെ താളം തെറ്റിക്കുകയും ചെയ്യുന്ന എല്ലാവിധ ഇരുട്ടിന്റെ ശക്തികളോടും കലഹിക്കേണ്ടവര്‍ ശത്രുവിനെ തിരിച്ചറിയാതെ പരസ്പരം പോരടിക്കുന്നത് നിത്യകാഴ്ചയായി.
അടിസ്ഥാനങ്ങളില്‍ യോജിക്കുകയും വീക്ഷണ വ്യത്യാസത്തിനിടയുള്ള വിശദാംശങ്ങളില്‍ വിയോജിക്കുകയും ചെയ്യാവുന്ന ദീനിന്റെ വിശാലത അന്യമായി. ആദര്‍ശ വ്യതിചലനത്തെ സമീപിച്ച അതേ ഭാഷയിലും ശൈലിയിലും അനുഷ്ഠാന രംഗത്തെ വൈവിധ്യങ്ങളെയും കൈകാര്യം ചെയ്തു. ബിദ്അത്തുകള്‍ക്കെതിരിലുള്ള വിമര്‍ശനങ്ങളുടെ മലവെള്ളപ്പാച്ചിലില്‍ സുന്നത്തുകളും ഒഴുകിപ്പോയി.
ഇസ്‌ലാമിന്റെ സമീപനം സൗമ്യമാണ്; മാനുഷികവും. ''ദീനില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല.'' എന്ന് ഖുര്‍ആന്‍ (22: 78) പ്രഖ്യാപിക്കുന്നുണ്ട്. ഇതേ ആശയം വിശുദ്ധ ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ കാണാം. പ്രവാചകന്‍(സ)
യുടെ ചര്യയില്‍ ലാളിത്യം, മൃദുലത, അനുകമ്പ, ദയ, സ്‌നേഹം തുടങ്ങിയ ഗുണങ്ങളാണ് മികച്ചു നില്‍ക്കുന്നത്. ദീനീ പ്രമാണങ്ങളെ അക്ഷരവായന നടത്തുന്നവര്‍ മേല്‍ പറഞ്ഞ നിലപാടുകളില്‍ നിന്നും വ്യതിചലിക്കുന്നുവെന്ന് പറയാതെ വയ്യ. സ്ഥലം, കാലം, സന്ദര്‍ഭം എന്നിവ തീരേ പരിഗണിക്കാതെ പ്രമാണങ്ങളെ സമീപിച്ച് സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിലപാടുകളാവിഷ്‌ക്കരിക്കുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കുകയാണു ചെയ്യുന്നത്. വിഷയങ്ങള്‍ സങ്കീര്‍ണമാക്കലല്ല; സങ്കീര്‍ണതകളുടെ കുരുക്കഴിക്കലാണ് പണ്ഡിത ധര്‍മമെന്നവര്‍ വിസ്മരിക്കുന്നു. പൗരോഹിത്യം നിര്‍മിച്ചുവെച്ച സമസ്യകളുടെ കുരുക്കഴിക്കലും പ്രവാചക ദൗത്യത്തിന്റെ ഭാഗമായി ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. ''......അവരെ ഞെരിച്ചുകൊണ്ടിരിക്കുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുന്നു. അവരെ കുരുക്കിയിട്ട വിലങ്ങുകള്‍ അഴിച്ചുമാറ്റുന്നു.'' (ഖുര്‍ആന്‍ 7:157)
പ്രമാണങ്ങളെ സമീപിക്കുമ്പോഴും അവയില്‍ നിന്നും വിധികള്‍ നിര്‍ധാരണം ചെയ്‌തെടുക്കുമ്പോഴും സന്തുലിതത്വം കൈവി
ട്ടുപോയാല്‍ അത്തരം വിധികള്‍ പാലിക്കുക അസാധ്യമായിത്തീരും. ആത്മാര്‍ഥതയില്‍ നിന്നാണ് തീവ്രത ഉത്ഭവിച്ചത് എന്നത്‌കൊണ്ട് മാത്രം തീവ്രത അതിന്റെ തനിനിറം കാണിക്കാതിരിക്കില്ല.. ''.....എന്നാല്‍ അവര്‍ സ്വയം സന്യാസം കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ അവരത് യഥാവിധി പാലിച്ചതുമില്ല.'' (ഖുര്‍ആന്‍ 57:27) എന്ന ഖുര്‍ആനിന്റെ വിമര്‍ശം ഇവിടെ സ്മരണീയമാണ്. ഇങ്ങനെ പ്രായോഗികമല്ലാത്ത മതവിധികള്‍ അസന്തുലിത മത വീക്ഷണത്തിന്റെ സൃഷ്ടിയാണ്. കാണുന്നതും കേള്‍ക്കുന്നതും, സംഭവിക്കുന്നതുമെല്ലാം നിഷിദ്ധങ്ങള്‍ മാത്രം എന്ന നിലപാടിലെത്തിച്ചേര്‍ന്നാല്‍ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടമല്ലാതെ പ്രതിവിധിയൊന്നുമില്ല! സാമൂഹ്യ ബാധ്യതകളുടെ നിര്‍വഹണത്തില്‍ നിന്നുള്ള ഈ ഒളിച്ചോട്ടമാണ് ഹിജ്‌റയെന്നു കരുതുകകൂടി ചെയ്താല്‍ അക്ഷരവായന പൂര്‍ത്തിയായി.! 
താളം തെറ്റുന്ന ആത്മീയതയാണ് അസന്തുലിത മതവീക്ഷണ
മുണ്ടാക്കുന്ന മറ്റൊരു ഭവിഷ്യത്ത്. അനുഷ്ഠാനങ്ങളിലെ തീവ്രതയാണ് അതിന്റെ ലക്ഷണം. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാന്‍ വിശ്വാസികള്‍ നടത്തുന്ന പ്രമാണബദ്ധമായ അദ്ധ്വാന പരിശ്രമങ്ങളല്ല അനുഷ്ഠാനങ്ങളിലെ തീവ്രതകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവും പ്രവാചകനും നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ അവര്‍ നിര്‍ണയിച്ച രീതിയില്‍ നിര്‍വഹിക്കുകയാണ് വേണ്ടത്. വിശ്വാസിക്ക് അല്ലാഹുവിനോട് കടപ്പാടുണ്ട്. അതിന്റെ അനിവാ
ര്യ താല്‍പര്യമെന്നോണം സമസൃഷ്ടികളോടും. ഇത് സാധ്യമാ
വുന്നില്ലെങ്കില്‍ അത്തരക്കാരുടെ നമസ്‌കാരം പോലും നാശകാ
രണം എന്നു ഖുര്‍ആന്‍ വിളംബരം ചെയ്യുന്നുണ്ട്. (ഖുര്‍ആന്‍ 107: 4-7) എല്ലാ ബാധ്യതകളും മനസ്സിലാക്കി സന്തുലിതമായി ജീവിതത്തെ സമീപിക്കലാണ് ശരിയായ മതനിഷ്ഠ.
അസന്തുലിത മതവീക്ഷണവും പ്രമാണങ്ങളുടെ അക്ഷരവായനാശീലവും തീവ്രതയും ഭീകരതയും വളരാനുതകുന്ന വളക്കൂറുള്ള മണ്ണൊരുക്കുമെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കോളനി വിരുദ്ധ സമരകാലത്ത് ഇസ്‌ലാമിലെ ജിഹാദിനെ വികൃതമാക്കാന്‍ സാമ്രാജ്യത്വ ശക്തികള്‍ ഖാദിയാ
നി 'പ്രവാചക'നെ നിയോഗിച്ചപോലെ ഇസ്‌ലാമിക രാഷ്ട്ര സങ്ക
ല്‍പത്തെ ചിത്രവധം നടത്താന്‍ നവസാമ്രാജ്യത്വം ഇറാഖില്‍ 'ഖലീഫ'യെ ഇറക്കിയിരിക്കുകയാണ്. ഐ.എസ്. ഇസ്‌ലാമിന്റെ പദാവലികള്‍ എടുത്തണിഞ്ഞത് ബോധപൂര്‍വമാണ്. ഇത് നേരത്തെ തിരിച്ചറിഞ്ഞ ജമാഅത്തെ ഇസ്‌ലാമി 'ഐ.എസ്. ഇസ്‌ലാമല്ല' എന്ന ശീര്‍ഷകത്തില്‍ 2015 സെപ്തംബര്‍ മാസത്തില്‍ കാമ്പയിന്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ ഐ.എസിന്റെ അലയൊലികള്‍ ഉണ്ടാക്കിയെടുക്കേണ്ടത് സാമ്രാജ്യത്വത്തിന്റെ കുഴലൂത്തുകാരായ ഫാസിസ്റ്റുകളുടെ അഭിലാഷമാണ്. ഇത്തരം അടിയൊഴുക്കുകളും ഒളി അജണ്ടകളും തിരിച്ചറിയാതെ മതസംഘടനകള്‍ നടത്തുന്ന ഐ.എസ്. വിരുദ്ധ വാദ വിവാദങ്ങള്‍ ആര്‍ക്കാണ് ഗുണം ചെയ്യുകയെന്ന് സമുദായത്തിലെ വിവേകശാലികളെങ്കിലും തിരിച്ചറിയണം.
സന്തുലിത ദീനീ വീക്ഷണം കൈവിട്ടതിന്റെ മറ്റൊരു പ്രത്യാഘാതം ആത്മീയ വ്യതിചലനങ്ങളാണ്. വിശ്വാസികള്‍ മതപൗരോഹിത്യത്തിന്റെ ചൂഷണങ്ങള്‍ക്കിരയാവുകയാണ് ഇതുവഴി സംഭവിക്കുന്നത്. ഇസ്‌ലാമില്‍ ആത്മീയതയുണ്ട്. മനുഷ്യനും അല്ലാഹുവും തമ്മിലുള്ള അഗാധമായ സ്‌നേഹവികാരപ്രകടനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ആത്മീയത. വിശ്വാസിക്ക് അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വേറൊരു മധ്യസ്ഥനേയും ആവശ്യമില്ലാത്ത ആത്മീയത. അതില്‍ നിര്‍ബന്ധ ബാധ്യതകളും ഐഛിക കര്‍മങ്ങളുമുണ്ട്. സംഘടിതമായി നിര്‍ഹിക്കേണ്ടതും വ്യക്തിതലത്തില്‍ നിലനിര്‍ത്തേണ്ടതുമുണ്ട്.
ദിക്‌റുകളും ദുആകളും അതിന്റെ മാധ്യമങ്ങളാണ്. വ്യക്തി നിഷ്ഠമായി മനസ്സറിഞ്ഞ് നിര്‍വഹിക്കേണ്ട ഇബാദത്തുകള്‍ സംഘം ചേരലും ബഹളമുണ്ടാക്കലുമായി പരിണമിച്ചത് ചിലരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രവര്‍ത്തിച്ചപ്പോഴാണ്. ഇതു തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കാവണം. പ്രകടനപരതക്ക് മേല്‍കൈ വന്ന ആത്മീയ വിപണന മേളകള്‍ ദിക്ര്‍ ദുആകളുടെ െൈചതന്യം ചോര്‍ത്തിക്കളയും. അല്ലാഹു പറയുന്നത് കാണുക: ''നീ നിന്റെ നാഥനെ രാവിലെയും വൈകുന്നേരവും മനസ്സില്‍ സ്മരിക്കുക. അത് വിനയത്തോടെയും ഭയത്തോടെയും ആവണം. വാക്കുകള്‍ ഉറക്കെയാവാതെയും. നീ അതില്‍ അശ്രദ്ധ കാണിക്കുന്നവനാകരുത്.'' (ഖുര്‍ആന്‍ 7:205)
സമഗ്രവും സന്തുലിതവുമായ ജീവിത വീക്ഷണം മുഴു ജീവിതത്തിന്നും സന്തുലിതത്വം പകര്‍ന്നു തരുന്നു. എല്ലാവിധ വ്യതി
ചലനങ്ങളില്‍നിന്നും മനുഷ്യന്‍ മുക്തനാവുമ്പോള്‍ അതുവഴി വന്ന് ചേരാവുന്ന പ്രശ്‌നങ്ങളില്‍നിന്നും സുരക്ഷിതരാവുന്നു. ഇഹലോക ജീവിതത്തില്‍ സമാധാനവും സംതൃപ്തിയും കൈവരുന്നു. മരണാനന്തര ജീവിതത്തില്‍ അല്ലാഹുവിന്റെ പ്രീതിയും സ്വര്‍ഗവും നേടാനാവുന്നു.
ഇസ്‌ലാമിനെ സമഗ്രതയോടെയും സന്തുലിതത്വത്തോടെയും ഉള്‍ക്കൊള്ളുകയും പ്രയോഗവല്‍ക്കരിക്കാന്‍ പരിശ്രമിക്കുകയുമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ജീവിതത്തോളം വിശാലമായതും, ചരിത്രത്തില്‍ പ്രവാചകന്‍മാര്‍ നിര്‍വഹിച്ചതു
മായ ദൗത്യമാണിത്. ഈ ദൗത്യ നിര്‍വഹണത്തിന് ഗതിവേഗം വര്‍ദ്ധിപ്പിക്കുകയാണ് ജില്ലാ സമ്മേളനങ്ങളിലൂടെ ഉന്നം വെക്കുന്നത്. ബഹുമുഖങ്ങളായ ഈ ദൗത്യനിര്‍വഹണത്തില്‍ സമുദായം മാത്രമല്ല; മുഴുവന്‍ മനുഷ്യരും പങ്കാളികളാവേണ്ടതുണ്ട്. അതിനു നാം ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. താങ്കള്‍കൂടി ഞങ്ങളോടൊപ്പമുണ്ടായാല്‍ ഈ യാത്ര കുറേകൂടി ഫലപ്രദമാകുമെന്ന് ഞങ്ങള്‍ കരുതുന്നു.
താങ്കളുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

2016, നവംബർ 1, ചൊവ്വാഴ്ച

സിമിക്കഥയിലെ പത്ത് ചോദ്യങ്ങള്‍ ...!
*******************************************
കൊള്ളാം സാറന്മാരെ ... നിങ്ങളുടെ ഭാവന ഗംഭീരമെന്നു പറയാതിരിക്കാന്‍ വയ്യ . ഞാനൊക്കെ അസൂയപ്പെടുന്നതും , കഥാദാരിദ്ര്യം അനുഭവിക്കുന്ന മലയാള സിനിമാ വ്യവസായത്തെപ്പോലുള്ള മേഖലകള്‍ക്ക് ആവേശം പകരുന്നതുമാണ് നിങ്ങളുടെ ഭോപ്പാല്‍ എന്കൌണ്ടര്‍ എന്ന സസ്പെന്‍സ് ത്രില്ലര്‍ . പക്ഷേ, അന്നം കഴിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലാഞ്ഞതിനാല്‍ ഞങ്ങളില്‍ ചില "രാജ്യദ്രോഹികള്‍ക്ക്" ഇതൊരു രജനീകാന്ത് സിനിമാ കഥ പോലെയോ , മോഹന്‍ലാലിന്‍റെ ഒരു മീശപ്പടം പോലെയോ യുക്തിയില്‍ ദഹിക്കുന്നില്ല സാറന്മാരെ ..!
ആ നിലയില്‍ ചില കുഞ്ഞു സംശയങ്ങളുണ്ട്...!
1) മണിക്കൂറുകള്‍ക്കകം അനുകൂലമായി വിധിവരുന്നത് കാത്തുനില്‍ക്കുന്ന പ്രതികള്‍ എന്തിനാണ് സാര്‍ ജയില്‍ ചാടുന്നത് ..? ഇവരെ വധശിക്ഷയ്ക്ക് വിധിച്ചതോ , ജീവപര്യന്തം തടവിനു ശിക്ഷിച്ചതോ അല്ലാ എന്നിരിക്കെ , കേസില്‍ വെറുതെവിടും എന്ന് അവരുടെ അഭിഭാഷകന്‍ ഉറപ്പുകൊടുത്തിരിക്കെ ഇക്കൂട്ടര്‍ ജയില്‍ ചാടുന്നത് എങ്ങിനെയാണ് സര്‍ ..? ആവട്ടെ , ചിലര്‍ക്ക് അങ്ങിനെ ഒരു കുബുദ്ധി തോന്നി എന്നിരിക്കട്ടെ , പക്ഷേ വിചാരണാ തടവുകാരായ എട്ടുപേര്‍ക്കും ഒരുപോലെ കുബുദ്ധി തോന്നുന്നത് എങ്ങിനെയാണ് സര്‍ ..?
2) സ്പൂണും സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിച്ച് ആളുകളെ കൊല്ലാന്‍ കഴിയുമായിരുന്നെങ്കില്‍ നമ്മള്‍ എന്തിനാണ് സര്‍ കോടാനുകോടികള്‍ മുടക്കി ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ? ഇന്ത്യന്‍ സൈന്യത്തിന് പരിശീലനം നല്‍കുവാന്‍ തടവ്‌കാലയളവിലെങ്കിലും ഇത്തരം ജയില്‍പ്പുള്ളികളെ ഉപയോഗിച്ചാല്‍ പോരെ ..? ഈ യുക്തി വച്ച് തീഹാര്‍ ഉള്‍പ്പടെയുള്ള രാജ്യത്തെ ജയിലുകളില്‍ ഒരൊറ്റ തടവുപുള്ളി പോലും ഉണ്ടാകുവാന്‍ സാധ്യതയില്ലല്ലോ ..? സകല ജയില്‍ വാര്‍ഡന്‍മാരും ഇതിനകം കൊല്ലപ്പെട്ടിരിക്കണ്ടേ..?!
3) രണ്ടു സ്പൂണും സ്റ്റീല്‍ പാത്രവും ഉപയോഗിച്ചാല്‍ നിസ്സഹായരായി പോകുന്ന പോലീസുകാരെയാണോ , ഇത്തരം ഭീകരന്മാരുടെ കാവലിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ..? എട്ടുപേര്‍ക്ക് ഒരു വാര്‍ഡന്‍ എന്നത് എന്തൊരു അസംബന്ധ അനുപാതമാണ് സര്‍ ..?!
4) പുലര്‍ച്ചെ രണ്ടു മണിക്ക് പൂട്ടിയിട്ട സെല്ലില്‍ കഴിയുന്ന തടവുകാര്‍ എങ്ങിനെയാണ് സര്‍ പുറത്തുകടക്കുന്നത് ..? കുറച്ചുകൂടി വ്യക്തമാക്കേണ്ടത്, ഇത്രമേല്‍ വലിയ സുരക്ഷയുള്ള ജയിലില്‍ നിന്നും അവര്‍ എങ്ങിനെയാണ് ഒരു കൊലപാതകം നടത്തി പുറത്തു കടക്കുന്നത് എന്നതാണ് ..? ഒരാളെ മാത്രം കൊന്നാല്‍ പുറത്തുകടക്കാവുന്നത്ര ദുര്ബ്ബലമാണോ ഇന്ത്യന്‍ ജയിലുകളിലെ സുരക്ഷിതത്വം ..?! ദീപാവലി പ്രമാണിച്ച് ഭീകരാക്രമണ ജാഗ്രത പുലര്‍ത്തുന്ന ഒരു രാജ്യത്തെ തീവ്രവാദ ആരോപണം നേരിടുന്ന വിചാരണാ തടവുകാര്‍ക്ക് ഇത്രമേല്‍ ദുര്‍ബ്ബലമായ കാവലാണോ ഇന്ത്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നത് ..?!
5) ജീന്‍സും സ്പോര്‍ട്സ് ഷൂസും, വാച്ചും ധരിചാണോ സര്‍ ജയിലുകളില്‍ തടവുകാര്‍ ഉറങ്ങുന്നത് . രാത്രി രണ്ടു മണിക്ക് അവര്‍ ആ വേഷത്തില്‍ സെല്ല് തകര്‍ത്ത് പുറത്തുകടന്നു എന്ന കഥ നിങ്ങള്‍ രാജ്യം വിശ്വസിക്കാന്‍ വേണ്ടി തള്ളിയത് തന്നെയാണോ ..?! അതല്ല ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍ പോലീസ് ലോക്കപ്പില്‍ പോലും ലഭിക്കാത്ത ഈ വസ്ത്ര കാര്യത്തിലെ ഔദാര്യം ഇവര്‍ക്ക് ആരാണ് നല്‍കിയത് സര്‍..? എന്തുകൊണ്ട്..?!
6) തടവു ചാടിയ പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആഭ്യന്തരമന്ത്രി പറഞ്ഞത്... "തടവുചാടിയ സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ പൊലീസിന് അവരെ കൊല്ലാതെ നിവിര്‍ത്തിയില്ലായിരുന്നു. സ്പൂണുകളും പ്ലേറ്റുകളും ഉപയോഗിച്ചാണ് അവര്‍ ആക്രമണം നടത്തിയത്. കൊടുംഭീകരരാണ് അവര്‍." എന്നാണു . എന്താണ് സര്‍ ഒരു സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും, പോലീസ് മേധാവിക്കും ഇതുപോലെയുള്ള ഒരു പ്രധാന വിഷയത്തില്‍ വൈരുധ്യമുള്ള നിലപാടുകള്‍ ..?!
7) ‘സര്‍ക്കാര്‍ ഭാഷ്യത്തില്‍ അസ്വസ്ഥതയുളവാക്കുന്ന വൈരുദ്ധ്യതയെന്ന്" സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി; ഭരണകൂടം കള്ളക്കഥ പടച്ചുണ്ടാക്കുന്നുവെന്ന് കോണ്ഗ്രസ് നേതാക്കള്‍ കമല്‍ നാഥും, ദിഗ്വിജയ് സിങ്ങും പ്രസ്താവിച്ചിരിക്കുന്നു . ഇതിനേക്കാള്‍ വലിയ ഭീകരവാദികളെ നേരിട്ട കേന്ദ്ര മന്ത്രിമാരായിരുന്ന കോണ്ഗ്രസ് നേതാക്കള്‍ക്കും, പ്രതിപക്ഷത്തെ സിപിഎം നേതാക്കള്‍ക്കും എന്താണ് സര്‍ സര്‍ക്കാര്‍ ഭാഷ്യം ദഹിക്കാത്തത് ..?!
8) മൂന്നുമണിക്കു പുറത്തുചാടിയ ഇക്കൂട്ടര്‍ ആറേഴ് മണിക്കൂര്‍ സ്വതന്ത്രമായി ലഭിച്ചിട്ടും പത്തുകിലോമീറ്റര്‍മാത്രം അടുത്ത്,വ്യത്യസ്ത വഴികളിലൂടെപ്പോലും പിരിഞ്ഞു പോകാതെ, പിടിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലത്ത്,പോലീസ് വെടിവയ്ക്കുന്നതും കാത്ത് നിഷ്കളങ്കരായി കഴിഞ്ഞു എന്നതും വിശ്വസിക്കണോ സര്‍ ..?
9) എന്കൌണ്ടര്‍ വീഡിയോദൃശ്യങ്ങള്‍ ഇന്ത്യാ ടുഡേയിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു . അതില്‍ ഇവരുടെ കയ്യില്‍ മുകളില്‍ സൂചിപ്പിച്ചപോലുള്ള തോക്കുകള്‍ ഒന്നുമില്ലല്ലോ സര്‍ .
വളരെ അടുത്തുനിന്ന് പോലീസ് അവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതും കാണുവാന്‍ കഴിയുന്നു . നിരായുധരായ മനുഷ്യരെ , അവര്‍ എത്രവലിയ ഭീകരരായാലും, വെടിവച്ചുകൊല്ലുന്നത് ഇന്ത്യാ മഹാരാജ്യത്തെ ഏതു നിയമപ്രകാരമാണ് സര്‍ ..? ഈ വെടിവയ്പ്പിനു പോലീസിനു അനുവാദം നല്‍കിയത് ഏതു ഉദ്യോഗസ്ഥനാണ് എന്ന് എന്താണ് നിങ്ങള്‍ മാധ്യമങ്ങളോട് പറയാത്തത് ..?!
10) കോടതി വിചാരണ ചെയ്തു , ഭീകരര്‍ എന്നോ , കുറ്റവാളികള്‍ എന്നോ വിധിക്കാത്ത ഒരു കേസില്‍ ആരുടെ ഭാവനയിലാണ് സര്‍ ഇക്കൂട്ടര്‍ കൊടും ഭീകരരാണ് എന്ന് തെളിഞ്ഞത് ..?! ആരാണ് ആഭ്യന്തര മന്ത്രിയ്ക്ക് ഇത് തെളിയിക്കുന്ന തെളിവുകള്‍ നല്‍കിയത് ..?!
കഥകള്‍ കേമമാണ്‌ സര്‍ ; ബഹുകേമം..! പക്ഷേ , അന്നം കഴിക്കുന്ന കാലത്തോളം തലച്ചോറ് പണയം വച്ച സംഘികള്‍ക്ക് തുല്യമായി, യുക്തിയുള്ള സകല മനുഷ്യരും നിങ്ങളുടെ തിരക്കഥ വിശ്വസിക്കണം എന്ന് വാശി പിടിക്കരുത് സര്‍ ..! സംഘപരിവാരിനു ഭീഷണിയുള്ള തിരഞ്ഞെടുപ്പുകള്‍ വരുമ്പോഴെല്ലാം ഇനിയും എന്കൌണ്ടര്‍ തിരക്കഥകള്‍ എഴുതുവാന്‍ ശുഭാശംസകള്‍ ..! പിതാക്കന്മാര്‍ പോലീസ് സേനയിലെ സംഘപരിവാര്‍ അടിമപ്പട്ടികളായിരുന്നു എന്ന് നിങ്ങളുടെ മക്കളും , വരും തലമുറകളും അഭിമാനിക്കട്ടെ ...!!

2016, ഓഗസ്റ്റ് 13, ശനിയാഴ്‌ച

കമ്യുണിസ്റ്റ് കാരന്റെ അധപതനം

മതേതര  ഫലിതങ്ങള്‍ 

ഒരാള്‍ ഏതു മതത്തില്‍ വിശ്വസിക്കണം ആരേയൊക്കെ ആരാധിക്കണം എന്നത് അയാളുടെ വിഷയമാണ്‌. പക്ഷെ കാപട്യം അത് ആര്‍ക്കും നല്ലതല്ല. 



വല്ലാത്തൊരു  നില്‍പ്പ് തന്നെ  ..സമ്മതിക്കണം 






2016, ജൂലൈ 21, വ്യാഴാഴ്‌ച

അട്ടിമറിശ്രമത്തിന് ശേഷം ഉര്‍ദുഗാന്‍ പറയുന്നത്‌

ജമാല്‍ ശയ്യാല്‍



ജനാധിപത്യ തുര്‍ക്കിക്ക് നേരെ ഭീഷണികള്‍ ഒന്നും തന്നെയില്ലെന്ന കാര്യത്തില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ഗുദാന് സംശയമൊന്നുമില്ല. പക്ഷെ കഴിഞ്ഞാഴ്ച്ച നടന്ന പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടന്നേക്കുമെന്ന് അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
'പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥക്കുള്ളില്‍ തന്നെ ഞങ്ങള്‍ തുടരും, അതില്‍ നിന്നും ഒരിക്കലും ഞങ്ങള്‍ പിന്മാറില്ല,' അങ്കാറയിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനകത്ത് വെച്ച് നടന്ന അഭിമുഖ സംഭാഷണത്തില്‍ ദ്വിഭാഷിയുടെ സഹായത്തോടെ അല്‍ജസീറയുടെ ജമാല്‍ അല്‍ശയ്യാലിനോട് ഉര്‍ദുഗാന്‍ പറഞ്ഞു.
'എന്നിരുന്നാലും, രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തിനും, സ്ഥിരതക്കും വേണ്ട അനിവാര്യകാര്യങ്ങള്‍ എന്തൊക്കെയാണോ അതെല്ലാം നടപ്പിലാക്കും. എല്ലാം അവസാനിച്ചുവെന്ന് ഞാന്‍ കരുതുന്നില്ല.' അട്ടിമറി ശ്രമം പൂര്‍ണ്ണമായും അവസാനിച്ചതിനെ സംബന്ധിച്ച സംശയങ്ങള്‍ ഉര്‍ദുഗാന്റെ വാക്കുകളില്‍ പ്രകടമായിരുന്നു.
പരാജയപ്പെട്ട അട്ടിമറി ശ്രമത്തിന് മറുപടിയെന്നോണം രാജ്യത്ത് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് തൊട്ടുടനെയാണ് ഉര്‍ദുഗാന്‍ ഈ പ്രസ്താവന നടത്തിയത്.
'നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഭീകരവാദ ഭീഷണിക്കെതിരെ അനിവാര്യ നടപടികള്‍ കൈക്കൊള്ളുക എന്ന ഒരേയൊരു ഉദ്ദേശം മാത്രമാണ് ഇപ്പോഴത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുള്ളതെന്ന് അടിവരയിട്ട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' ടെലിവിഷന്‍ പ്രസ്താവനയില്‍ അദ്ദേഹം സൂചിപ്പിച്ചു. 'സൈന്യത്തിലെ വൈറസുകളെ ഉന്മൂലനം ചെയ്യുമെന്ന്' അദ്ദേഹം പ്രതിജ്ഞ ചെയ്തു.
'തുര്‍ക്കിഷ് സ്റ്റേറ്റിനെതിരെയുള്ള കൊടുംകുറ്റകൃത്യം' എന്നാണ് അട്ടിമറി ശ്രമത്തെ ഉര്‍ദുഗാന്‍ വിശേഷിപ്പിച്ചത്. 'നിയമാനുസരണമാണ് ഓരോ ചുവടും വെക്കുന്നതെന്ന്' സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടിമറിക്ക് കൂട്ടു നിന്നവരില്‍ നിന്നും ഭരണകൂട സ്ഥാപനങ്ങള്‍ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ഏകദേശം 60000-ത്തില്‍ അധികം ആളുകളെ സര്‍ക്കാര്‍ പദവികളില്‍ നിന്നും നീക്കം ചെയ്തു കഴിഞ്ഞു. ഇതില്‍ മനുഷ്യാവകാശ സംഘടനകളും, തുര്‍ക്കിയുടെ സഖ്യകക്ഷികളും ആശങ്ക രേഖപ്പെടുത്തിയിരുന്നു. എല്ലാതരത്തിലുള്ള എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്ന നടപടിക്ക് നിയമസാധുത നല്‍കാന്‍ അട്ടിമറി ശ്രമത്തെ പ്രസിഡന്റ് ഉപയോഗിക്കുകയാണെന്ന് ചിലര്‍ വാദിക്കുകയുണ്ടായി.
വ്യാപകമായി നടക്കുന്ന അറസ്റ്റിനെതിരെയുള്ള വിമര്‍ശനങ്ങള്‍ മറുപടിയായി, കഴിഞ്ഞ കുറച്ച് കാലത്തിനിടെ സുരക്ഷാഭീഷണികള്‍ അഭിമുഖീകരിച്ച രാജ്യങ്ങള്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ ഉദാഹരണമായി പറയുകയും, തുര്‍ക്കി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് അവരുടേതില്‍ നിന്നും യാതൊരു വ്യത്യാസവുമില്ലെന്ന് ചൂണ്ടികാട്ടുകയും ചെയ്തു.
'ഉദാഹരണമായി, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ, ഫ്രാന്‍സ് ഒട്ടനേകം നടപടികള്‍ സ്വീകരിക്കുകയും, ചില നിലപാടുകള്‍ എടുക്കുകയുമുണ്ടായി.'
'അവരും ആളുകളെ കൂട്ടമായി തടങ്കലില്‍ വെച്ചില്ലെ? അവര്‍ ഒരുപാട് ആളുകളെ അറസ്റ്റ് ചെയ്തില്ലെ? അത്തരം അവസ്ഥകളെ നിഷേധിക്കാന്‍ നമുക്ക് കഴിയില്ല. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് അവിടെയും അടിയന്തരാവസ്ഥ നിലനിന്നിരുന്നു. തുടക്കത്തില്‍ അത് മൂന്ന് മാസമായിരുന്നു. പിന്നീട് അത് നീട്ടുകയുണ്ടായി.'
അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആത്മീയനേതാവ് ഫത്ഹുല്ല ഗുലനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവുമാണ് അട്ടിമറി ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന തന്റെ വാദം തുര്‍ക്കിഷ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഗുലനെ തുര്‍ക്കിക്ക് കൈമാറില്ലെന്നാണ് അമേരിക്കയുടെ തീരുമാനമെങ്കില്‍ അതൊരു വലിയ പിഴവ് തന്നെയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കയിലെ പെന്‍സെല്‍വാനിയയില്‍ കഴിയുന്ന ഗുലന്‍ അട്ടിമറി ശ്രമത്തില്‍ തനിക്ക് പങ്കുണ്ടെന്ന വാദം തള്ളിക്കളഞ്ഞു.
പക്ഷെ, അതേസമയം ഗുലന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട് അമേരിക്കയും തുര്‍ക്കിയും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധത്തില്‍ വിള്ളല്‍ വീഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍ അടിവരയിട്ട് പറഞ്ഞു. 'നമ്മള്‍ കുറച്ച് കൂടി സൗമ്യത പാലിക്കേണ്ടതുണ്ട്. താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. അല്ലാതെ വികാരങ്ങളുടെ അടിസ്ഥാനത്തിലല്ല.'
അട്ടിമറി ശ്രമത്തില്‍ വിദേശരാജ്യങ്ങള്‍ക്കും പങ്കുള്ളതായി അദ്ദേഹം കരുതുന്നുണ്ട്. പക്ഷെ ഏതെങ്കിലും രാജ്യത്തിന്റെ പേരെടുത്ത് പറയാന്‍ അദ്ദേഹം തയ്യാറായില്ല. വധശിക്ഷ സമ്പ്രദായം പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. 'പാര്‍ലമെന്റ് പാസാക്കുകയാണെങ്കില്‍ വധശിക്ഷ പുനസ്ഥാപിക്കാന്‍ ഞാന്‍ അനുവാദം നല്‍കും' അദ്ദേഹം വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നേടുന്നതിന് വേണ്ടിയുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2004-ലാണ് തുര്‍ക്കി വധശിക്ഷാ സമ്പ്രദായം നിര്‍ത്തലാക്കിയത്.
അംഗത്വ ചര്‍ച്ചകള്‍ അല്ലെങ്കില്‍ തന്നെ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍, വധശിക്ഷ പുനസ്ഥാപിക്കാനുള്ള നീക്കം യൂറോപ്യന്‍ യൂണിയനും, തുര്‍ക്കിക്കും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ കൂട്ടാന്‍ മാത്രമേ വഴിവെക്കുകയുള്ളു. പക്ഷെ, വധശിക്ഷയുമായി ബന്ധപ്പെട്ട തുര്‍ക്കിയുടെ തീരുമാനം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഉര്‍ദുഗാന്‍ തറപ്പിച്ച് പറഞ്ഞു.
'യൂറോപ്യന്‍ യൂണിയന്‍ ജനാധിപത്യത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍, ജനങ്ങളുടെ തീരുമാനം അത് അംഗീകരിക്കും. ലോകം എന്ന് പറയുന്നത് യൂറോപ്യന്‍ യൂണിയനല്ല. അമേരിക്ക, റഷ്യ, ചൈന, അതുപോലെ മറ്റനേകം രാജ്യങ്ങളില്‍ വധശിക്ഷാ സമ്പ്രദായം ഇല്ലെ? ഉണ്ട്.'
അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
അട്ടിമറി ശ്രമം എങ്ങനെയാണ് അറിഞ്ഞത്?
എന്റെ ഭാര്യാസഹോദരനാണ് അട്ടിമറി ശ്രമത്തെ കുറിച്ച് ആദ്യമെന്നെ അറിയിച്ചത്. ആദ്യം എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.... ദേശീയ രഹസ്യന്വേഷണ ഏജന്‍സിയുടെ തലവനുമായി ഞാന്‍ സംസാരിച്ചു. എന്റെ കൂടെ അപ്പോള്‍ ഊര്‍ജ്ജ മന്ത്രി ഉണ്ടായിരുന്നു. ചില പ്രാഥമിക നടപടികള്‍ കൈക്കൊള്ളാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഞാനും കുടുംബവും ഒരു ഹെലികോപ്റ്ററില്‍ ദലമാനിലേക്ക് പോയി, അവിടെ നിന്നും വിമാനമാര്‍ഗം ഇസ്താംബൂളില്‍ എത്തുക എന്നതായിരുന്നു ആദ്യ പദ്ധതികളില്‍ ഒന്ന്.
ഇസ്തംബൂളില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ച്?
'ഞങ്ങള്‍ ഇസ്തംബൂളില്‍ എത്തിയപ്പോള്‍, തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ചില നിമിഷങ്ങള്‍ ഞങ്ങളെ കാത്ത് അവിടെയുണ്ടായിരുന്നു... F-16 യുദ്ധവിമാനങ്ങള്‍ ശബ്ദത്തേക്കാള്‍ വേഗത്തില്‍ വളരെ താഴ്ന്ന് വട്ടമിട്ട് പറക്കുന്നുണ്ടായിരുന്നു; അവിടെ ഒത്തുകൂടിയിരുന്ന ജനങ്ങളുടെ ഹൃദയങ്ങളില്‍ ഭയം നിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അധികാര പദവികള്‍ കൈയ്യാളുന്ന കുറച്ച് സഹപ്രവര്‍ത്തകരുമായി ശേഷം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഇനി സംഭവിക്കാന്‍ പോകുന്ന കാര്യങ്ങളെ സംബന്ധിച്ചും കൂടിയാലോചിച്ചു.'
അട്ടിമറി ശ്രമത്തില്‍ വിദേശ ഇടപെടലിന്റെ സാധ്യത വല്ലതുമുണ്ടോ?
'മറ്റു രാഷ്ട്രങ്ങളുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് ; ഗുലനിസ്റ്റ് ഭീകരസംഘടനക്ക് പിന്നിലും ഒരു ബുദ്ധികേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. സമയമായാല്‍ ഇതിലുള്ള കണ്ണികളെല്ലാം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. നാം ക്ഷമ അവലംബിക്കേണ്ടതുണ്ട്... പക്ഷെ അതിന് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. ജുഡീഷ്യറിയും പ്രവര്‍ത്തിക്കുന്നുണ്ട്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കണ്ണികളെല്ലാം ഒരു ദിവസം വെളിച്ചത്ത് വരുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.'
മാധ്യമങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന വിമര്‍ശകരുടെ ആരോപണത്തോടുള്ള പ്രതികരണം?
'ഞാനൊരിക്കലും മാധ്യമങ്ങള്‍ക്ക് എതിരെയല്ല; എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഒരുപാട് മുദ്രകുത്തലുകളും, അധിക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്. ആ മാധ്യമ സ്ഥാപനങ്ങളെല്ലാം ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്, വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ ഈ സംഭവത്തില്‍, പ്രസിഡന്റിനൊപ്പമാണ് ഞങ്ങളെന്ന് അവര്‍ പോലും പറഞ്ഞു. കാരണം അട്ടിമറിയെ അനുകൂലിച്ചാല്‍ അതോടു കൂടി അവരും നശിക്കുമെന്നും, അതവരുടെ അവസാനമായിരിക്കുമെന്നും അവര്‍ക്കറിയാം.'
വധശിക്ഷ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള നിലപാട് എന്താണ്?
'പാര്‍ലമെന്റ് അത്തരമൊരു തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍, വധശിക്ഷാ സമ്പ്രദായം പുനസ്ഥാപിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുക എന്നതാണ് അധികാരത്തിലിരിക്കുന്നവരുടെ ബാധ്യത. ജനങ്ങള്‍ ആ ആവശ്യം ഉയര്‍ത്തി കഴിഞ്ഞു. 'വധശിക്ഷ, വധശിക്ഷ, വധശിക്ഷ' എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞ് കൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.'

വിവ: ഇര്‍ഷാദ് ശരീഅത്തി
അവ: അല്‍ജസീറ

2016, ജൂലൈ 16, ശനിയാഴ്‌ച

റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍

ഈ നൂറ്റാണ്ടിലെ അത്ഭുത  പ്രതിഭാസം..വിനയം ,ധീരത,ചടുലത ,ആര്‍ജ്ജവം,തന്റേടം ,ദയ ,കരുണ.....അഭിവാദ്യങ്ങള്‍




ഭരണാധികാരികളെ  താഴെയിറക്കാന്‍ ജനങ്ങള്‍ തെരുവിലിറങ്ങാറുണ്ട് .ഇതാ ണ് നടപ്പ് രീതി  .ഇവിടെ തുര്‍ക്കിയില്‍ ഒരു ഭരാണാധികാരിയെ  സംരക്ഷിക്കാന്‍ ജനങ്ങള്‍  തെരുവില്‍  ഇറങ്ങുന്ന അത്ഭുത കാഴ്ച.നമ്മുടെ നാട്ടിലെ  ഭരണാധികാരികള്‍ക്കും  ഇതില്‍  വലിയ പാഠം പഠിക്കാനുണ്ട് .ഒരായിരം  വിപ്ലവ അഭിവാദ്യങ്ങള്‍ തുര്‍ക്കികളേ നിങ്ങള്‍ക്ക്...നിങ്ങള്‍  ലോകത്തിന്‍റെ പ്രതീ ക്ഷയാണ് ...





പാതിരാവിലും ജനാധിപത്യം  സംരക്ഷിക്കാന്‍  പുറത്തിറങ്ങിയ  തുര്‍ക്കികള്‍ ...പട്ടാപകല്‍  ജനാധിപത്യം  കശാപ്പു ചെയ്യുന്നവര്‍ക്ക് കണ്ണ്  തുറക്കുവാന്‍  ഉതകുന്നതാണ് .ഓരോരുത്തര്‍ക്കും അവര്‍ക്ക്  പറ്റിയ  ഭരണാധികാരികളെ ദൈവം  തരും..




തുര്‍ക്കിയില്‍  അര്‍ദ്ധ രാത്രി   സൂര്യന്‍  ഉദിച്ചപ്പോള്‍ 
100000



അട്ടിമറി ശ്രമം  വീഡിയോകള്‍ 


https://www.facebook.com/saidalavi.ep.52/videos/1761268667425072/

തുർക്കി ജിഹാദിനിടെ തോൽവി സമ്മതിച്ച പട്ടാളക്കാരനെ 

കല്ലേറിൽ നിന്നും രക്ഷിക്കുന്ന ജിഹാദി പോരാളി. 

യുദ്ധത്തിലായാലും പരാജയം സമ്മതിച്ച എതിരാളിയെ പോലും 

ഉപദ്രവിക്കരുതെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. "ഇനി എറിയല്ലേടാ .. " 

എന്നു നാട്ടുകാരു വിളിച്ചു പറയുന്നതും കേൾക്കാം. 00:30 വിഡിയോ 

നോക്കു.








ജനത്തിന്‍റെ കൂടെ  നിന്നപ്പോള്‍  ജനം കൂടെ നിന്ന്

b

ഈ മുകളിലെ  ചിത്രമാണ് ദേശാഭിമാനി  തപ്പി തപ്പി  പിടിച്ചു ഒന്നാം പേജില്‍  കൊടുത്തത് .നാണമില്ലേ  എന്ന് ചോദിക്കരുത്,കാരണം അത് ഉള്ളവരോടല്ലേ  ചോദിക്കാവൂ.

f

mm



പാതിരാവില്‍ ജനാധിപത്യം  സംരക്ഷിക്കുന്നവര്‍.തുര്‍ക്കിയില്‍ .നമ്മുടെ നാട്ടില്‍ പട്ടാപകല്‍  ജനാധിപത്യം  കുഴിച്ചുമൂടുന്നു  പലപ്പോഴും.

2016, ജൂലൈ 15, വെള്ളിയാഴ്‌ച

അഖ്‌ലാക്ക് കഴിച്ചത് എന്താണെന്നാണ് 'ആധുനിക' ഇന്ത്യക്ക് അറിയേണ്ടത്

ജനകൂട്ടത്തിന് ഇഷ്ടപ്പെടാത്തത് കഴിച്ചത് കാരണം ഒരാള്‍ കൊല്ലപ്പെടുന്നു. മരണപ്പെട്ടയാളുടെ വീട്ടിലെ ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വേണ്ടി ലാബിലേക്ക് അയക്കപ്പെട്ടു. അങ്ങനെ അയാളുടെ അത്താഴം ഗൗരവതരമായ ഒരു ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി മാറി. മരണപ്പെട്ടയാള്‍ എന്ത് മാംസമാണ് കഴിച്ചതെന്ന പരിശോധനയില്‍ രാജ്യത്തിന്റെ സംവിധാനങ്ങളെല്ലാം മുഴുകുന്നു.
ഇപ്പോഴിതാ, മരണപ്പെട്ടയാളുടെ കുടുംബാംഗങ്ങള്‍ ക്രമിനല്‍ കേസില്‍ പ്രതികളാക്കപ്പെടുന്ന അവസ്ഥ സംജാതമായിരിക്കുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലൂടെയാണ് ആ കുടുംബം ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷമാണ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പണി ചെയ്ത് ഉപജീവനം കഴിക്കുന്ന മുഹമ്മദ് അഖ്‌ലാക്കിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് വീട്ടില്‍ നിന്നും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് വന്ന് ക്രൂരമായി അടിച്ച് കൊന്നത്. അഖ്‌ലാക്കിന്റെ കുടുംബം ബീഫ് കഴിച്ചിരുന്നു എന്ന കിംവദന്തിയാണത്രെ ജനകൂട്ടം അയാളെ അടിച്ച് കൊല്ലാന്‍ കാരണമായി ഭവിച്ചത്. ഇപ്പോള്‍, അഖ്‌ലാക്കിന്റെ ഉമ്മയും, വിധവയായ ഭാര്യയും അടക്കമുള്ള കുടുംബത്തിന് മേല്‍ ഗോഹത്യയുടെ പേരില്‍ കുറ്റം ചുമത്തികൊണ്ട് എഫ്.ഐ.ആര്‍ തയ്യാറാക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.
ഒരുകണക്കിന് നോക്കുമ്പോള്‍ കോടതിയെ കുറ്റം പറയാന്‍ കഴിയില്ല. സി.ആര്‍.പി 156(3) വകുപ്പ് പ്രകാരമാണ് കോടതി നടപടി. നിയമം അനുശാസിക്കുന്നത് മാത്രമേ കോടതി ചെയ്യുന്നുള്ളു. ബീഫ് കഴിക്കുന്നത് ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കുറ്റമൊന്നുമല്ല, പക്ഷെ ഗോഹത്യ ക്രിമിനല്‍ കുറ്റമാണ്. അതൊരു ജാമ്യം ലഭിക്കാത്ത, ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
'നാല്പാട് നിന്നും അവര്‍ ഇരച്ച് വന്നു. ചിലര്‍ മതില് ചാടിയും, മറ്റു ചിലര്‍ ഗേറ്റ് തുറന്നും. വന്നവരെല്ലാം കൂടി വീട്ടിനകത്തേക്ക് ഇരച്ച് കയറി. ഞങ്ങള്‍ പശുവിനെ അറുത്തിരിക്കുന്നുവെന്ന് അവര്‍ ആക്രോശിച്ചു.' അഖ്‌ലാക്കിന്റെ ഉമ്മ 75 വയസ്സുകാരി അസ്ഗരി അഖ്‌ലാക്ക് പറഞ്ഞു. 'ആരും കാണാതെ എങ്ങനെ ഞങ്ങള്‍ക്ക് ഒരു പശുവിനെ കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ അവരോട് ചോദിച്ചു? ഈ ചുറ്റുവട്ടത്തുള്ള ഏക മുസ്‌ലിം കുടുംബമാണ് ഞങ്ങളുടേത്' അവര്‍ പറഞ്ഞു.
അത് ആട്ടിറച്ചിയായിരുന്നുവെന്ന് അഖ്‌ലാക്കിന്റെ കുടുംബം തറപ്പിച്ച് പറഞ്ഞിരുന്നു. അതേസമയം അഖ്‌ലാക്കിന്റെ സഹോദരന്‍ ഒരു പശുകുട്ടിയുടെ കഴുത്തറുക്കുന്നതും, അഖ്‌ലാക്കും, മകനും ചേര്‍ന്ന് അതിനെ അടിക്കുന്നതും തങ്ങള്‍ കണ്ടുവെന്നാണ് മറ്റുള്ളവരുടെ ഭാഷ്യം.
കഴിച്ച അത്താഴത്തിന്റെ പേരില്‍ ഒരു മനുഷ്യന്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നതല്ല ഇപ്പോഴത്തെ വിഷയം. അത് ബീഫായിരുന്നോ മട്ടണായിരുന്നോ എന്ന കാര്യത്തില്‍ അഖ്‌ലാക്ക് നുണയാണോ പറഞ്ഞത് എന്നതിലേക്ക് വിഷയം മാറിയിരിക്കുന്നു. 'നിങ്ങള്‍ എന്താണ് അത്താഴത്തിന് കഴിച്ചത്?' എന്ന ചോദ്യത്തിനുള്ള ഉത്തരം ആള്‍ക്കൂട്ടം നടത്തിയ കൊലയെ ന്യായീകരിക്കാനും, വിശദീകരിക്കാനും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുകയാണിപ്പോള്‍. ആരാണ് മുഹമ്മദ് അഖ്‌ലാക്കിനെ കൊന്നത് എന്നതിനേക്കാള്‍, എന്താണ് മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് എന്നതിനെ കുറിച്ച് ആലോചിക്കാനാണ് നമ്മോട് പറയപ്പെടുന്നത്.
സംഭവം നടന്ന് ഒമ്പത് മാസം കഴിഞ്ഞിട്ടും, അന്നത്തെ ആ കരിദിനത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോയതില്‍ ദുഃഖം രേഖപ്പെടുത്തി കൊണ്ട് ഗ്രാമവാസികളില്‍ ഒരാള്‍ പോലും മുന്നോട്ട് വന്നിട്ടില്ലെന്നതാണ് ഏറെ ഭീകരം. എന്‍.ഡി.ടി.വിയുടെ രവീഷ് കുമാര്‍ കഠിനമായ വേദനയോടെ എഴുതുകയുണ്ടായി 'സംഭവിച്ച് പോയതില്‍ പശ്ചാതപിക്കുന്ന ഒരാളെ പോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല, ഇതെന്തു കൊണ്ടാണ്? ഗ്രാമത്തില്‍ നിന്നുള്ള ആയിരകണക്കിന് പേര്‍ ഒരു കൊലയാളി കൂട്ടമായി മാറിയതില്‍ എന്തുകൊണ്ടാണ് ഒരാള്‍ പോലും ഒരു നടുക്കം പോലും രേഖപ്പെടുത്താതിരുന്നത്?'
അഖ്‌ലാക്കിന്റെ കുടുംബത്തിന് എതിരെ എഫ്.ഐ.ആര്‍ തയ്യാറാക്കാനുള്ള കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബി.ജെ.പിയുടെ പ്രാദേശിക നേതാവ് സഞ്ജയ് റാണ രംഗത്ത് വന്നു. അഖ്‌ലാക്കിന്റെ കൊലയാളികളില്‍ ഒരാള്‍ ഇദ്ദേഹത്തിന്റെ മകനാണ്. 'കോടതിയുടേത് ശരിയായ നടപടിയാണ്. ഏകപക്ഷീയമായ നടപടിയാണ് യു.പി സര്‍ക്കാര്‍ കൈകൊണ്ടിരുന്നത്. ഇപ്പോഴത്തെ കോടതി വിധിയിലൂടെ മറുഭാഗത്തിന് കൂടി നീതി ലഭ്യമായിരിക്കുകയാണ്.' സഞ്ജയ് റാണ പറഞ്ഞു.
മറുഭാഗത്തിനും കൂടി നീതി? അഖ്‌ലാക്കിനെ തങ്ങള്‍ അടിച്ച് കൊന്നിട്ടില്ല എന്നല്ല ഈ 'മറുഭാഗം' വാദിക്കുന്നത്, മറിച്ച് അഖ്‌ലാക്ക് കഴിച്ചത് മട്ടനല്ല, ബീഫ് തന്നെയാണ് എന്നാണ് ഇവരുടെ വാദം. ഇതിലൂടെ അയാള്‍ കൊല്ലപ്പെടേണ്ടവന്‍ തന്നെയാണെന്നും, തങ്ങള്‍ ഗോഹത്യയുടെ ഇരകളാണെന്നും വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്.
പരസ്പരവിരുദ്ധമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാര്യങ്ങളെ വീണ്ടും വഷളാക്കി. അഖ്‌ലാക്കിന്റെ വീട്ടില്‍ നിന്നും കണ്ടെടുക്കപ്പെട്ട മാംസം മട്ടണ്‍ ആണ് എന്നായിരുന്നു ആദ്യം വന്ന ഫോറന്‍സിക് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ഫോറന്‍സിക് റിപ്പോര്‍ട്ട് പറയുന്നത് മാംസം പശുവിന്റേതോ, അതിന്റെ കുട്ടിയുടേതോ ആണെന്നാണ്. പിന്നീട്, ഫ്രിഡ്ജില്‍ നിന്നല്ല, ക്രൈം സീനില്‍ നിന്നാണ് മാംസം കണ്ടെടുക്കപ്പെട്ടതെന്ന് പറയപ്പെട്ടു.
നിലവില്‍ സംഭവം അസാധ്യമാംവിധം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. വരാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പില്‍ അഖ്‌ലാക്ക് കഴിച്ച ബീഫിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നീതിയൊന്നുമല്ല ഇവിടെ വിഷയം, രാഷ്ട്രീയ അധികാരം കൈപിടിയിലൊതുക്കുന്നതിന് വേണ്ടിയുള്ള അജണ്ടകളെയാണ് ഇവ സംരക്ഷിക്കുന്നത്. അഖ്‌ലാക്കിന്റെ 'അവസാനത്തെ അത്താഴം' രാഷ്ട്രീയ വിജയത്തിന് വേണ്ടി ഒരു കൂട്ടര്‍ ഉപയോഗപ്പെടുത്തുന്നത് എത്രമാത്രം അരോചകമാണ്.
എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് പ്രകാരം, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്ത്, ഗ്രാമത്തില്‍ മഹാപഞ്ചായത്ത് ചേരുകയുണ്ടായി. അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ നടപടിയെടുക്കമെന്ന് ഒത്തുകൂടിയര്‍ ആവശ്യപ്പെട്ടു. അഖ്‌ലാക്കിന്റെ മരണത്തില്‍ ഗ്രാമവാസികള്‍ യാതൊരു മനസ്താപവും ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് ഇത് ചൂണ്ടികാട്ടുന്നത്. അഖ്‌ലാക്കിന്റെ മരണത്തിന് ഉത്തരവാദി അഖ്‌ലാക്ക് തന്നെയാണെന്ന് വരുത്തി തീര്‍ക്കാനുള്ള നിന്ദ്യമായ ഒരു ശ്രമമായിരുന്നു അത്.
ആ ദിവസം മുഹമ്മദ് അഖ്‌ലാക്ക് കഴിച്ചത് ബീഫായിരുന്നോ അതോ മട്ടണായിരുന്നോ?
അഖ്‌ലാക്കിന് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ചുള്ള നമ്മുടെ വീക്ഷണങ്ങള്‍ ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ നിന്നായിരിക്കണം രൂപപ്പെടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കുന്നത് അശ്ലീലം തന്നെയാണ്. 2016-ലെ ഇന്ത്യയില്‍ കൊല്ലപ്പെട്ട ഒരു മനുഷ്യന്‍ കഴിച്ച ഭക്ഷണം വരെ കോടതിയില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഒരു ആധുനിക രാഷ്ട്രമാണ് ഇന്ത്യയെന്ന് ഇനിയും നമുക്കെങ്ങനെ പറയാന്‍ സാധിക്കുന്നു?
(HuffPost India-യുടെ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററാണ് ലേഖകന്‍)
വിവ: ഇര്‍ഷാദ് കാളാചാല്‍

2016, ജൂലൈ 11, തിങ്കളാഴ്‌ച

ഐ സി സ് ,മുസ്ലിം,സാക്കിര്‍നായിക്ക്,തീവ്രവാദം...ഇസ്ലാം, പിന്നെ മനോരമ...

ISIS നെ സൃഷ്ടിച്ചത് ഇസ്രായേൽ - അമേരിക്ക ചാരസംഘടനകൾ ചേർന്നെന്ന് "വിക്കീലിക്സ്"


മനോരമ കാശ് കൊടുത്ത് വാങ്ങി എല്ലാവരും ഒന്ന് താങ്ങി കൊടുത്തേക്കണേ

അപ്പോള്‍ കാര്യങ്ങള്‍ എല്ലാം വളരെ പ്ലാനിങ്ങില്‍ തന്നെയാണ് നടക്കുന്നത് അല്ലെ.? സ്റ്റുഡിയോയില്‍ നിന്ന് റെക്കോര്‍ഡ്‌ ചെയ്തു പ്രചരിപ്പിക്കുന്ന കൊലപാതകങ്ങള്‍ പ്രചരിപ്പിച്ചു ഇസ്ലാമിനെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന നീചമായ പ്രവര്‍ത്തനങ്ങള്‍ ...അപ്പോള്‍ കേരളത്തില്‍ നിന്ന് പോയവരെ കുറിച്ചും അവരുടെ പേരില്‍ വിളിച്ചവരെകുറിച്ചും ..






മുസ്ലിം സമുദായത്തിൽ മനോരമ വാങ്ങി വലുതാക്കുന്നവർക്ക്‌ കാര്യം പിടികിട്ടിത്തുടങ്ങുന്നുണ്ടാകും എന്നു വിചാരിക്കുന്നു.

എങ്ങനെയാണ് ഇഷ്‌റത്തിനെ കൊന്നതെന്ന് അയാള്‍ എന്നോട് പറഞ്ഞു

റാണ അയ്യൂബ്



ഇഷ്‌റത്ത് ജഹാന്‍ കേസുമായി ബന്ധപ്പെട്ട് 'ദി ഇന്ത്യന്‍ എക്‌സ്പ്രസ്സ്' നടത്തിയ സ്റ്റിംഗ് ഓപ്പറേഷനായിരുന്നു പത്രത്തിന്റെ ഇന്നത്തെ എഡിഷന്റെ (ജൂണ്‍ 16, 2016) ആദ്യ പേജിലെ പ്രധാനവാര്‍ത്ത. കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാലം സംസാരിക്കുകയും, അതിനെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത നമ്മെ അത് ശരിക്കും ഞെട്ടിച്ച് കളഞ്ഞു.
മുംബ്ര, താനെയില്‍ നിന്നുള്ള ഇഷ്‌റത്ത് ജഹാന്റെ ജുഡീഷ്യല്‍ബാഹ്യ കൊലപാതകവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പഴിചാരല്‍ കളിയില്‍ സത്യം തന്നെയാണ് എല്ലായ്‌പ്പോഴും പുറംലോകം കാണാതെ മൂടിവെക്കപ്പെട്ടത്.
ഇഷ്‌റത്ത് ജഹാന്‍ കേസിന്റെ ഫയലുകള്‍ നഷ്ടപ്പെട്ടതിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്ന വിവാദത്തിലെ പ്രധാനിയായ ആഭ്യന്തര മന്ത്രാലയ അഡീഷണല്‍ സെക്രട്ടറി, ബി.കെ പ്രസാദിന്റെ ഓഡീയോ ക്ലിപ്പിന്റെ ലിഖിതരൂപമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദ്യ പേജില്‍ അച്ചടിച്ചുവന്നത്. മുന്‍ ആഭ്യന്തര മന്ത്രാലയ ഡയറക്ടറും, കേസിലെ സാക്ഷിയുമായ അശോക് കുമാറിനോട്, അദ്ദേഹം രേഖകളൊന്നും തന്നെ കണ്ടിട്ടില്ലെന്ന് മൊഴിനല്‍കാന്‍ ബി.കെ പ്രസാദ് നിര്‍ദ്ദേശിക്കുന്നതാണ് ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം.
ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടലുകള്‍, കലാപങ്ങള്‍, ഹാരെണ്‍ പാണ്ഡ്യ വധക്കേസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് എട്ട് മാസത്തോളം രഹസ്യമായി നടത്തിയ അന്വേഷണഫലങ്ങള്‍ പ്രസിദ്ധീകരിച്ച എന്റെ ഗുജറാത്ത് ഫയല്‍സ് എന്ന പുസ്തകം രണ്ടാഴ്ച്ച മുമ്പ് പ്രകാശനം ചെയ്തിരുന്നു. അന്നത്തെ മോദിയുടെ ഗുജറാത്ത് സര്‍ക്കാറിലെ ഉന്നതതല ഉദ്യോഗസ്ഥര്‍, ബ്യൂറോക്രാറ്റുകള്‍ എന്നിവരെ അന്വേഷണവിധേയരാക്കിയിരുന്നു. അവരെല്ലാം തന്നെ സംസ്ഥാനത്തിലെ നരേന്ദ്ര മോദി-അമിത് ഷാ ഭരണത്തെ സംബന്ധിച്ച അശുഭ സത്യങ്ങള്‍ അരക്കിട്ടുറപ്പിക്കുകയുണ്ടായി.
അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഒരു എന്‍.ആര്‍.ഐ വിദ്യാര്‍ത്ഥി, മൈഥിലി ത്യാഗിയായി വേഷം മാറി ഞാന്‍ അഭിമുഖം നടത്തിയവരില്‍, ഗുജറാത്തിലെ മുന്‍ എ.ടി.എസ് ചീഫ് രാജന്‍ പ്രിയദര്‍ശിയും, ഇഷ്‌റത്ത് ജഹാനെ വെടിവെച്ച് കൊന്ന ജി.എല്‍ സിംഗാളും ഉണ്ടായിരുന്നു. എനിക്ക് മുന്നില്‍ വെച്ച് നടത്തിയ കുറ്റമേറ്റുപറച്ചിലില്‍, കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് ഇഷ്‌റത്ത് ജഹാന്‍ അമിത് ഷായുടെ കസ്റ്റഡിയില്‍ ഉണ്ടായിരുന്നു എന്ന രഹസ്യം അദ്ദേഹം തന്നോട് വെളിപ്പെടുത്തിയിരുന്നതായി രാജന്‍ പ്രിയദര്‍ശി എന്നോട് പറഞ്ഞു.
പക്ഷെ, ഗിരീഷ് സിംഗാളുമായി നടത്തിയ ഞെട്ടിപ്പിക്കുന്ന സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ഇവിടെ നല്‍കുന്നത്, അതില്‍ അദ്ദേഹം ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടലിനെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തെ സംബന്ധിച്ചും സംസാരിക്കുന്നുണ്ട്. 2010-ല്‍ ഗിരീഷ് സിംഗാളുമായി അഭിമുഖം നടത്തുമ്പോള്‍ അദ്ദേഹം ഗുജറാത്ത് എ.ടി.എസിന്റെ തലപ്പത്തുണ്ടായിരുന്നു.
ഇഷ്‌റത്ത് ജഹാന്‍ കൊലപാതക കേസിലെ എസ്.ഐ.ടി അന്വേഷണം മൂടിവെക്കാന്‍ സംസ്ഥാന പോലിസ് മേധാവികള്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അടക്കമുള്ള ഗുജറാത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ പറയുന്നതിന്റെ ടേപ്പ് 2013-ല്‍ സി.ബി.ഐക്ക് കൈമാറിയ ഓഫീസറാണ് നേരത്തെ പറഞ്ഞ ഗിരീഷ് സിംഗാള്‍.
എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം രാജന്‍ പ്രിയദര്‍ശിയും, ജി.എല്‍ സിംഗാളും അംഗീകരിച്ചതോടെ (അവരുമായി ഞാന്‍ നടത്തിയ സംഭാഷണത്തിന്റെ ലിഖിതരൂപം അതിലുണ്ട്) അതിന്റെ ആധികാരികത തെളിയിക്കപ്പെട്ടു കഴിഞ്ഞു. 2010-ല്‍ മൈഥിലി ത്യാഗി എന്ന ഒരു പെണ്‍കൂട്ടിയുമായി സംസാരിച്ചിരുന്നുവെന്ന് അവര്‍ പത്രമാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.
ഞാനുമായി നടത്തിയ സംഭാഷണം അവരിലൊരാള്‍ പോലും ഇതുവരെ നിഷേധിച്ചിട്ടില്ല, അവയെല്ലാം തന്നെ രഹസ്യമായി ഓഡീയോ-വീഡിയോ കാസറ്റുകളില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗിരീഷ് സിംഗാളുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:
റാണ: ഒരു ദളിത് എന്ന നിലയില്‍ സംസാരിക്കാന്‍ എന്നോട് താങ്കള്‍ ആവശ്യപ്പെട്ട രാജന്‍ പ്രിയദര്‍ശിയെ ഞാന്‍ പോയി കണ്ടിരുന്നു.
ഗിരീഷ്: അതേയോ, നിങ്ങള്‍ക്ക് അറിയാമോ, ഞാന്‍ വ്യത്യസ്ത മേഖലകളിലും, സംസ്ഥാനത്തിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കുമൊപ്പവും സേവനമനുഷ്ടിച്ചിട്ടുണ്ട്. ആ ശ്രേണിയിലെ മധ്യത്തിലാണ് ഞാനുള്ളത്. അതുകൊണ്ടു തന്നെ ഞാന്‍ എല്ലാവരോടൊപ്പവും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ പോലെയൊരാളെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല. എറ്റവും നീതിമാനായ ഉദ്യോഗസ്ഥനാണ് അദ്ദേഹം. പോലിസിംഗിനെ കുറിച്ച് എല്ലാം അറിയാവുന്ന ഒരാള്‍.
റാണ: സര്‍ക്കാര്‍ അദ്ദേഹത്തോട് കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പക്ഷെ അദ്ദേഹം അതിന് വഴങ്ങിയില്ലെന്നും പറഞ്ഞു?
ഗിരീഷ്: അതെ, അദ്ദേഹം അതിന് ഒരിക്കലും വഴങ്ങിയില്ല. എനിക്ക് അദ്ദേഹത്തെ അറിയാം.
റാണ: സര്‍ക്കാറിന്റെ തീട്ടൂരങ്ങള്‍ വഴങ്ങാതിരിക്കുകയും, അതേസമയം തന്നെ വ്യവസ്ഥയുടെ ഭാഗമായിരിക്കുകയും ചെയ്യുക എന്നത് യഥാര്‍ത്ഥത്തില്‍ വളരെ ബുദ്ധിമുട്ടേറിയ സംഗതിയല്ലെ?
ഗിരീഷ്: ഒരിക്കല്‍ നിങ്ങള്‍ വഴങ്ങിയാല്‍ പിന്നീട് എല്ലാത്തിനും നിങ്ങള്‍ക്ക് വഴങ്ങേണ്ടി വരും. നിങ്ങളുടെ ചിന്തകള്‍, ബോധ്യങ്ങള്‍, മനസാക്ഷി, സ്വന്തത്തെ തന്നെ അടിയറവെക്കേണ്ടി വരും.
റാണ: മനസാക്ഷിയുള്ള ഒരു ഓഫീസര്‍ക്ക് ഗുജറാത്തില്‍ ജീവിക്കുക വളരെ പ്രയാസകരമല്ലെ?
ഗിരീഷ്: അതെ, അതെ. നിയമം നീക്കുപോക്കുകള്‍ നടത്തുന്നതായി ഒരു മുതിര്‍ന്ന ഓഫീസര്‍ മനസ്സിലാക്കിയാല്‍, ജീവിതം വളരെ പ്രയാസകരമായി തീരും.
റാണ: അതാണല്ലെ താങ്കള്‍ക്ക് സംഭവിച്ചത്? താങ്കള്‍ക്ക് എത്രത്തോളം പോരാടേണ്ടി വന്നു?
ഗിരീഷ്: ഏതാനും ആളുകള്‍ അതിന് ശ്രമിക്കും, ഒരു പോരാട്ടമുഖം തുറക്കുകയും ചെയ്യും. ജീവന്‍ പോകുന്നത് വരേക്കും പോരാട്ടം തുടര്‍ന്ന് കൊണ്ടുപോകുന്നവരുണ്ട്. പ്രിയദര്‍ശി അവരിലൊരാളാണ്.
റാണ: താങ്കളോ?
ഗിരീഷ്: ഞാനും..
റാണ: പക്ഷെ വ്യവസ്ഥിതി നിങ്ങള്‍ക്ക് പിന്തുണ നല്‍കുമോ?
ഗിരീഷ്: ഇല്ല, ഒരിക്കലുമില്ല. ഞാന്‍ ദളിതനാണ് പക്ഷെ ഒരു ബ്രാഹ്മണനെ പോലെ എനിക്ക് എല്ലാം ചെയ്യാന്‍ കഴിയും. അവരേക്കാള്‍ കൂടുതല്‍ എന്റെ മതത്തെ കുറിച്ച് എനിക്കറിയാം. പക്ഷെ ആളുകള്‍ ഇത് തിരിച്ചറിയുന്നില്ല. ഞാനൊരു ദളിത് കുടുംബത്തില്‍ ജനിച്ചാല്‍, അത് എന്റെ കുറ്റമാണോ?
റാണ: നിങ്ങളുടെ ജാതി കാരണം സ്ഥാനകയറ്റങ്ങള്‍ നല്‍കാതിരുന്ന സംഭവങ്ങള്‍ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?
ഗിരീഷ്: ഉണ്ട്, ഒരുപാട് തവണ. നോക്കൂ, ഇത് ഒരുപാട് സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരണമാണ്, ഗുജറാത്തിലും ഇത് വ്യാപകമാണ്. ഈ ബ്രാഹ്മണന്‍മാര്‍ക്കും ക്ഷത്രിയന്‍മാര്‍ക്കും അവരുടെ ജൂനിയറായി ഒരു ദളിതനോ അല്ലെങ്കില്‍ ഒരു ഓ.ബി.സി-യോ ഒരിക്കലുമുണ്ടാകില്ല.
റാണ: നിങ്ങളുടെ സീനിയറും ഒരു ദളിതനാണോ?
ഗിരീഷ്: അല്ല, പക്ഷെ ഞാന്‍ സംയമനം പാലിക്കുകയാണ്, അവരെ സംബന്ധിച്ചിടത്തോളം ഞാന്‍ അനിവാര്യ ഘടകമാണ്. അവര്‍ക്ക് വേണ്ടി ഭീകരവാദ കേസുകള്‍ ഞാന്‍ വാദിച്ചിട്ടുണ്ട്. പക്ഷെ, കോണ്‍സ്റ്റബ്ള്‍മാര്‍ക്ക് ചെയ്യാവുന്ന ജോലിക്ക് വരെ അവര്‍ ചില സമയങ്ങളില്‍ എന്നെ പറഞ്ഞയക്കും.
റാണ: താങ്കളും ചില വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ഉഷ (രാധ, അവളരെ കുറിച്ച് അഞ്ചാം അധ്യാത്തില്‍ കൂടുതല്‍ പരാമര്‍ശിക്കുന്നുണ്ട്) എന്നോട് പറഞ്ഞിരുന്നു?
ഗിരീഷ്: 2004-ല്‍, നാല് ആളുകളുമായി ഞങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. രണ്ട് പേര്‍ പാകിസ്ഥാനികളും, രണ്ട് പേര്‍ മുംബൈയില്‍ നിന്നുള്ളവരുമായിരുന്നു. അവരിലൊരാള്‍ ഒരു പെണ്‍കുട്ടിയായിരുന്നു, ഇഷ്‌റത്ത് എന്നായിരുന്നു അവളുടെ പേര്. അതൊരു പ്രസിദ്ധമായ കേസാണ്. ആ ഏറ്റുമുട്ടല്‍ വ്യാജമാണോ, യഥാര്‍ത്ഥമാണോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയുണ്ടായി.
റാണ: അപ്പൊ, അത് വ്യാജമാണോ? താങ്കള്‍ എന്തുകൊണ്ടാണ് ഈ കേസില്‍ ഉള്‍പ്പെടുന്നത്?
ഗിരീഷ്: കാരണം, ആ ഏറ്റുമുട്ടലില്‍ ഞാനും പങ്കെടുത്തിരുന്നു.
റാണ: പക്ഷെ താങ്കള്‍ എന്തുകൊണ്ടാണ് അതില്‍ ഉള്‍പ്പെടുന്നത്?
ഗിരീഷ്: നോക്കൂ, ഈ മനുഷ്യാവകാശ കമ്മീഷനുകളെല്ലാം തന്നെ ഇതൊക്കെ തന്നെയാണ് ചെയ്യുന്നത്. ചില കേസുകള്‍ വളരെ പ്രയാസമേറിയതാവും, അവയെ നിങ്ങള്‍ക്ക് വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. 9/11-ന് ശേഷം അമേരിക്ക എന്താണെന്ന് ചെയ്തതെന്ന് നോക്കൂ. ഗ്വാണ്ടനാമോ എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു. അവിടെയാണ് അവരെ തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഢിപ്പിക്കുകയും ചെയ്തിരുന്നത്. എല്ലാവരും മര്‍ദ്ദിക്കപ്പെട്ടിരുന്നില്ല. പത്ത് ശതമാനം പേരാണ് ക്രൂരമായ പീഢനത്തിന് ഇരയായത്, അവര്‍ ഒരു കുറ്റം പോലും ചെയ്തിരുന്നില്ല. അവരില്‍ ഒരു ശതമാനം പേര്‍ ചിലപ്പോള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടായിരിക്കാം. അതുകൊണ്ട് രാഷ്ട്രത്തെ സംരക്ഷിക്കാനും, ജനങ്ങള്‍ക്ക് സുരക്ഷിതത്വം പ്രദാനം ചെയ്യാനും ഇതൊക്കെ ചെയ്യേണ്ടി വരും.
റാണ: അപ്പോള്‍ ആരായിരുന്നു അവര്‍, ലഷ്‌കര്‍ ഭീകരവാദികള്‍ ആയിരുന്നോ അവര്‍?
ഗിരീഷ്: അതെ.
റാണ: ഇഷ്‌റത്ത് എന്ന ആ പെണ്‍കുട്ടിയും?
ഗിരീഷ്: നോക്കൂ, അവള്‍ ആയിരുന്നില്ല പക്ഷെ അതേ സംഭവത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അങ്ങനെ ആയി. അവള്‍ ലഷ്‌കര്‍ ആവാനും ആവാതിരിക്കാനും സാധ്യതയുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അല്ലെങ്കില്‍ അവളെ ഒരു മറയായി ഉപയോഗപ്പെടുത്തിയതാവാനും സാധ്യതയുണ്ട്.
റാണ: ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, താങ്കള്‍, വന്‍സാര, പാണ്ഡ്യന്‍, അമിന്‍, പാര്‍മര്‍ തുടങ്ങിയ ഒട്ടനവധി പേര്‍ താഴ്ന്ന ജാതിയിലുള്ളവരാണ്. നിങ്ങള്‍ പ്രവര്‍ത്തിച്ചതെല്ലാം ഭരണകൂടത്തിന്റെ ആജ്ഞകള്‍ അനുസരിച്ചാണ്. അപ്പോള്‍, ഇത് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയുന്നതിന് സമാനമാണ് നിങ്ങളോടുള്ള സമീപനം?
ഗിരീഷ്: തീര്‍ച്ചയായും, ഞങ്ങളെല്ലാവരും അങ്ങനെയാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ ഇതൊന്നും ആലോചിക്കുന്നില്ല. അവരുടെ ആജ്ഞാനുവര്‍ത്തികളും, അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരുമാണ് ഞങ്ങള്‍ എന്നാണ് ഭരണകൂടം കരുതുന്നത്. ഓരോ സര്‍ക്കാര്‍ സേവകനും, അവന്‍ എന്തൊക്കെ ചെയ്യുന്നുണ്ടോ അതൊക്കെ സര്‍ക്കാറിന് വേണ്ടിയാണ്. സമൂഹവും ഗവണ്‍മെന്റും ഞങ്ങളെ അംഗീകരിക്കുന്നില്ല. വന്‍സാര എന്താണ് ചെയ്തത്, പക്ഷെ ആരും അദ്ദേഹത്തിന്റെ കൂടെ നിന്നില്ല.
റാണ: പക്ഷെ സാര്‍, നിങ്ങള്‍ ചെയ്തതെല്ലാം സര്‍ക്കാറിന്റെയും, രാഷ്ട്രീയ ശക്തികളുടെയും ആജ്ഞകള്‍ അനുസരിച്ചായിരുന്നുവല്ലോ, പിന്നെന്തുകൊണ്ടാണ് അവര്‍...?
ഗിരീഷ്: വ്യവസ്ഥിതിയുടെ കൂടെ നില്‍ക്കണമെങ്കില്‍, ആളുകളുടെ ഇഷ്ടത്തിന് വഴങ്ങികൊടുക്കണം.
റാണ: പക്ഷെ പ്രിയദര്‍ശി (ഗിരീഷിന്റെ സീനിയര്‍) ഗവണ്‍മെന്റുമായി അടുപ്പത്തിലായിരുന്നില്ലല്ലോ?
ഗിരീഷ്: അദ്ദേഹവും ഗവണ്‍മെന്റുമായി അടുപ്പത്തില്‍ തന്നെയായിരുന്നു. പക്ഷെ അവര്‍ അദ്ദേഹത്തോട് ഓരോന്ന് ചെയ്യാന്‍ പറഞ്ഞപ്പോഴൊന്നും തന്നെ അദ്ദേഹം അതിന് വഴങ്ങിയിരുന്നില്ല.
റാണ: ശരിയാണ്, അവര്‍ പാണ്ഡ്യനോടും, അദ്ദേഹത്തോടും ഒരു ഏറ്റുമുട്ടല്‍ നടത്താന്‍ ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ അദ്ദേഹം വിസമ്മതിച്ചു?
ഗിരീഷ്: പാണ്ഡ്യനും ജയിലഴികള്‍ക്കുള്ളിലാണ്, അയാളുടെ പശ്ചാത്തലത്തെ കുറിച്ച് എനിക്ക് കൂടുതലായൊന്നും അറിയില്ല.
റാണ: എങ്ങനെയാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയുമായി അടുപ്പത്തിലായത്?
ഗിരീഷ്: എ.ടി.എസ്സില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം ഇന്റലിജന്‍സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു.
റാണ: നോക്കൂ, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അവരുടെ ആവശ്യത്തിന് വേണ്ടിയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. അതുകൊണ്ട് താങ്കള്‍ക്കിപ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണോ?
ഗിരീഷ്: ചില കാര്യങ്ങള്‍ ഞങ്ങളുടെ നിയന്ത്രണത്തിലല്ല ഉള്ളത്. വ്യവസ്ഥിതിക്ക് വേണ്ടിയാണ് ഞങ്ങള്‍ എല്ലാം ചെയ്തത്.
റാണ: താങ്കള്‍ നിരീക്ഷത്തിന് കീഴിലാണോ അതോ താങ്കളുടെ കേസ് അവസാനിച്ചോ?
ഗിരീഷ്: കേസ് നടന്നു കൊണ്ടിരിക്കുകയാണ്.
റാണ: ഭരണകൂടം നിങ്ങളെ സഹായിക്കുന്നുണ്ടോ?
ഗിരീഷ്: നോക്കൂ, കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ആരുമായിക്കൊള്ളട്ടെ, രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ പാര്‍ട്ടികളാണ്. അവര്‍ അവരുടെ നേട്ടമാണ് ആദ്യം നോക്കുക. ഞങ്ങളുടെ കാര്യത്തില്‍ അവര്‍ സഹായിക്കുന്നുണ്ട്, പക്ഷെ അതോടൊപ്പം തന്നെ തങ്ങള്‍ക്ക് എന്ത് കിട്ടും എന്ത് കിട്ടില്ല, അത് തിരിച്ചടിച്ചാല്‍ എന്താണ് അവര്‍ക്ക് സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും അവര്‍ നോക്കും.
ഞങ്ങളുടെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്ന ആളുകളെ നോക്കുക, സ്‌പെഷ്യല്‍ സെല്ലിന്റെ ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്നു കര്‍നൈല്‍ സിംഗ്, അദ്ദേഹത്തെ മിസോറാമിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അദ്ദേഹത്തിന്റെ കാലയളവില്‍, 44 ഏറ്റുമുട്ടലുകളാണ് നടന്നത്. അദ്ദേഹമിപ്പോള്‍ നമ്മുടെ എസ്.ഐ.ടി-യുടെ ചെയര്‍മാനാണ്. പിന്നീട് സതീഷ് വര്‍മ എന്ന ഓഫീസര്‍ വന്നു. അദ്ദേഹം വലിയ മനുഷ്യാവകാശ സ്‌നേഹിയാണെന്ന് വീമ്പിളക്കിയിരുന്നു, പക്ഷെ അദ്ദേഹവും പത്തോളം ഏറ്റുമുട്ടലുകള്‍ നടത്തിയിട്ടുണ്ട്.
റാണ: എന്തായിരിക്കും ഇതിന്റെ അവസാനം?
ഗിരീഷ്: നമുക്ക് നോക്കാം, ഒന്നും തന്നെ സംഭവിക്കില്ല.
റാണ: പക്ഷെ താങ്കളടക്കമുള്ള ഒട്ടനേകം ഓഫീസര്‍മാര്‍ക്ക് സൊഹ്‌റാബുദ്ദീന്‍ കേസില്‍ പങ്കുണ്ടെന്നത് ശരിയല്ലെ?
ഗിരീഷ്: അതെ.
റാണ: ഞാന്‍ ഗീത ജോഹ്‌രിയെ സന്ദര്‍ശിച്ചിരുന്നു.
ഗിരീഷ്: അതേയോ.. വളരെ നല്ലൊരു അന്വേഷണമാണ് അവര്‍ നടത്തിയത്. പിന്നീട് രജനീഷ് റായിയും. അവരുടെ ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു. 13 ഓളം പേരെ അവര്‍ സ്വന്തം നിലക്ക് അറസ്റ്റ് ചെയ്തു.
റാണ: പക്ഷെ, അമിത് ഷായുമായി ബന്ധപ്പെട്ട് എന്തോ ഉണ്ടല്ലോ. നിങ്ങളുടെ ഓഫീസര്‍മാരെ കുറിച്ചും ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍, പരസ്പരബന്ധമുള്ള ഒരു തരം ഉദ്യോഗസ്ഥ-രാഷ്ട്രീയ സംഘം, പ്രത്യേകിച്ച് ഏറ്റുമുട്ടലുകളുടെ കാര്യത്തില്‍. മറ്റനവധി മന്ത്രിമാരുമായി സംസാരിച്ചപ്പോഴും എനിക്കത് അനുഭവപ്പെട്ടിരുന്നു.
ഗിരീഷ്: നോക്കൂ, മുഖ്യമന്ത്രി പോലും. എല്ലാ മന്ത്രിമാരും റബ്ബര്‍ സ്റ്റാമ്പുകളാണ്. എല്ലാ തീരുമാനങ്ങളും മുഖ്യമന്ത്രിയാണ് എടുക്കുന്നത്. മന്ത്രിമാര്‍ക്ക് എന്ത് തീരുമാനമെടുക്കുന്നതിനും, അദ്ദേഹത്തിന്റെ അനുവാദം വേണം.
റാണ: പിന്നെ എങ്ങനെയാണ് ഒരു വിധത്തിലുള്ള പരിക്കുകളുമേല്‍ക്കാതെ നിലകൊള്ളാന്‍ അയാള്‍ക്ക് സാധിക്കുന്നത്, അതേ കേസില്‍ എന്തുകൊണ്ടാണ് അയാള്‍ക്ക് മേല്‍ കുറ്റം ചുമത്തപ്പെടാതിരുന്നത്?
ഗിരീഷ്: കാരണം അദ്ദേഹം നേരിട്ട് ചിത്രത്തിലേക്ക് വന്നിട്ടില്ല. ബ്യൂറോക്രാറ്റുകള്‍ക്ക് ആജ്ഞകള്‍ നല്‍കുകയാണ് അദ്ദേഹം ചെയ്യുന്നത്.
റാണ: അതേ അളവുകോല്‍ വെച്ച് തന്നെ, താങ്കളുടെ കേസില്‍ അമിത് ഷാ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നെങ്കില്‍, മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലെ?
ഗിരീഷ്: അതെ. 2007-ല്‍, സൊബ്‌റാബുദ്ദീന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് തൊട്ടുടനെ, ഇവിടെ എത്തിയ സോണിയ ഗാന്ധി, ഓഫീസര്‍മാരെ 'മരണത്തിന്റെ കച്ചവടക്കാര്‍' എന്നാണ് വിളിച്ചത്. അതിന് ശേഷം മോദി, ഓരോ യോഗത്തിലും ''മരണത്തിന്റെ കച്ചവടക്കാര്‍'? ആരായിരുന്നു സൊഹ്‌റാബുദ്ദീന്‍, അവരെ കൊന്നത് നല്ലകാര്യമാണോ അതോ തെറ്റായിപ്പോയോ?' എന്ന് ആക്രോശിച്ചു. അതിന് ശേഷം മോദിക്ക് ജനപിന്തുണ വര്‍ധിച്ചു. നോക്കൂ, അദ്ദേഹം എന്താണോ ആഗ്രഹിച്ചത് അത് അയാള്‍ക്ക് ലഭിച്ചു.
റാണ: കാര്യങ്ങള്‍ നടത്താനായി ഉപയോഗിച്ച ഓഫീസര്‍മാരെ അയാള്‍ ഇപ്പോള്‍ സഹായിക്കുന്നില്ല അല്ലെ?
ഗിരീഷ്: ഇല്ല, അവരെല്ലാം ഇന്ന് ജയിലിനുള്ളിലാണ്.
റാണ: നിങ്ങള്‍ നടത്തിയ ഏറ്റുമുട്ടലുകളെ കുറിച്ച് അദ്ദേഹം എന്നെങ്കിലും ചോദിച്ചിരുന്നോ?
ഗിരീഷ്: ഇല്ല. ഒരിക്കലും ചോദിച്ചിട്ടില്ല. നോക്കൂ, നേടേണ്ടതെല്ലാം അവര്‍ നേടി. കലാപങ്ങള്‍ ഉണ്ടായി, മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു, നേട്ടങ്ങള്‍ കൊയ്തു. ഇതിലും അവര്‍ ഒരുപാട് നേട്ടമുണ്ടാക്കി.
റാണ: പക്ഷെ നിങ്ങളുടെ ഷാ സാഹിബ് ഹോം ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തന്നെ ഇപ്പോള്‍ തിരിച്ച് വരില്ലെ?
ഗിരീഷ്: ഇല്ല. അദ്ദേഹത്തിന് അത് സാധിക്കില്ല. കാരണം മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ ഭയമാണ്, കാരണം അദ്ദേഹം ഹോം ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രസിദ്ധനായി കഴിഞ്ഞു. സര്‍ക്കാറിന്റെ ദൗര്‍ബല്യങ്ങളെ കുറിച്ച് അയാള്‍ക്ക് അറിയാം. അതുകൊണ്ട് ആഭ്യന്തരമന്ത്രി എല്ലാം അറിയണമെന്ന് മുഖ്യമന്ത്രി ഒരിക്കലും ആഗ്രഹിക്കില്ല.
റാണ: അപ്പോള്‍, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ പരസ്പരം നേരിട്ട് കാണുന്നില്ല?
ഗിരീഷ്: ഇല്ല. ഈ മുഖ്യമന്ത്രിയുണ്ടല്ലോ, മോദി എന്ന് ഇപ്പോള്‍ നിങ്ങള്‍ വിളിക്കുന്ന ആള്‍, ഒരു അവസരവാദിയാണ് അയാള്‍. എല്ലാവരും അയാള്‍ക്ക് വേണ്ടി ജോലി ചെയ്തു.
റാണ: വൃത്തികെട്ട ജോലി.
ഗിരീഷ്: അതെ.
റാണ: ഇത് കൂടാതെ, എത്ര ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ നടത്തിയിട്ടുണ്ട്?
ഗിരീഷ്: ഉം.. പത്തോളം..
റാണ: പ്രധാനപ്പെട്ടതെല്ലാം എനിക്ക് അറിയാന്‍ കഴിയുമോ?
ഗിരീഷ്: ഇല്ല. പറ്റില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍  
അവലംബം: DailyO.in


കടപ്പാട്  ഇസ്ലാം  ഓണ്‍ ലൈവ്