2012, ഏപ്രിൽ 21, ശനിയാഴ്‌ച

പ്രവാചകന്‍ പ്രമുഖരുടെ ദൃഷ്ടിയില്‍ - കണ്ണടച്ചാല്‍ അടച്ചവനെ മാത്രമേ ഇരുട്ടാകുകയുള്ളൂ
------------------------------------------------------------------------------------------------
മഹാത്മാ ഗാന്ധി

ഇന്ന് മനുഷ്യവര്‍ഗത്തിലെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ നിര്‍വിവാദമായ ആധിപത്യം പുലര്‍ത്തുന്ന ഒരാളുടെ ജിവിത്തിന്റെ ഏറ്റവും ഉത്തമമായ വശം അറിയാന്‍ ഞാന്‍ ആഗ്രഹിച്ചു... അക്കാലത്ത് ജീവിതത്തിന്റെ സരണിയില്‍ ഇസ്ലാമിനൊരു സ്ഥാനം നേടിക്കൊടുത്തത് ഖഡ്ഗമായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മലയവും പ്രതിജ്ഞകളോടുള്ള സുദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള മഹത്തായ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ സ്വന്തം ദൌത്യത്തിലുമുള്ള പരമമായ വശ്വാസവുമായിരുന്നു. ഖഡ്ഗം ആയിരുന്നില്ല എല്ലാറ്റിനെയും അവരുടെ മുമ്പിലേക്ക് നയിച്ചതും എല്ലാ തടസ്സങ്ങളെയും അതിജീവിക്കാന്‍ സഹായിച്ചതും.



ലിയോ ടോള്‍സ്റോയ്

മഹാന്മാരായ പരിഷ്കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോകവിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യബലിക്ക് അറുതിവരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാവ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തുകൊണ്ടും അര്‍ഹനാണ്.


സ്റാന്‍ലി ലെയിന്‍പൂള്‍


ഭാവനയുടെയും മാനസിക ഔന്നത്യത്തിന്റെയും ആര്‍ദ്രതയുടെയും വികാരനൈര്‍മല്യത്തിന്റെയും ബൃഹത്ശക്തികളാല്‍ അനുഗ്രഹീതനായിരുന്നു അദ്ദേഹം. മറയ്ക്കുപിന്നിലെ കന്യകയെക്കാള്‍ ലജ്ജാശീലനായിരുന്നു അദ്ദേഹം എന്ന് പ്രവാചകനെകുറിച്ച് പറയാറുണ്ടായിരുന്നു. തന്നെക്കാള്‍ താഴെയുള്ളവരോട് പ്രവാചകന്‍ വളരെയേറെ വിട്ടുവീഴ്ചയുള്ളവനായിരുന്നു. തന്റെ സംരക്ഷണത്തില്‍ ഏറ്റവും മധുരോദാരനും. കണ്ടവര്‍ അദ്ദേഹത്തെ അതിരറ്റ് ആദരിച്ചു. കേട്ടവര്‍ അദ്ദേഹത്തെ സ്നേഹിച്ചു. അദ്ദേഹത്തെ വര്‍ണിച്ച് അവര്‍ പറയുമായിരുന്നു. പ്രവാചകനെപ്പോലെ ഒരാളെ ഞാന്‍ മുമ്പോ പിമ്പോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം മൌനഗംഭീരമായിരുന്നു. എന്നാല്‍, സംസാരിക്കുമ്പോള്‍ അദ്ദേഹം വാഗ്മിയും വാക്ചാതുരനുമായി. അദ്ദേഹം പറഞ്ഞത് ആര്‍ക്കും മറക്കാന്‍ കഴിയുമായിരുന്നില്ല.


തോമസ് കാര്‍ലൈന്‍

മുഹമ്മദിനെക്കുറിച്ച് എന്തെല്ലാം പറയാന്‍ കഴിഞ്ഞാലും അദ്ദേഹം ഒരു വികാര ജീവിയായിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള ആസ്വദനങ്ങളില്‍ ഉല്‍സുകനായ വെറും വിഷയാസക്തനായിരുന്നു ഈ മനുഷ്യനെന്ന് നാം കരുതുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഗൃഹജീവിതം നാം കരുതുകയാണെങ്കില്‍ നമുക്ക് വലുതായ അബദ്ധം പിണയും. അദ്ദേഹത്തിന്റെ ഗൃഹജീവിതം അങ്ങേയറ്റം മിതവ്യയാധിഷ്ഠിതമായിരുന്നു. ഗോതമ്പുറൊട്ടിയും വെള്ളവുമായിരുന്നു അദ്ദേഹത്തിന്റെ സാധാരണ ഭക്ഷണം. ചിലപ്പോള്‍ മാസങ്ങളോളം അദ്ദേഹത്തിന്റെ അടുപ്പില്‍ ഒരുക്കല്‍ പോലും തീപുകയാറുണ്ടായിരുന്നില്ല. തന്റെ പാദരക്ഷകള്‍ അദ്ദേഹം സ്വയം തുന്നിയും വസ്ത്രങ്ങള്‍ കഷ്ണംവെച്ചതും അവര്‍ അഭിമാനപൂര്‍വ്വം രേഖപ്പെടുത്തുന്നു. താന്‍ സ്വയം തുന്നിക്കൂട്ടിയ കോട്ട് ധരിച്ച് ഈ മനുഷ്യന്‍ അനുസരിക്കപ്പെട്ടപോലെ കരീടമണിഞ്ഞ ഒരു ചക്രവര്‍ത്തിയും അനുസരിക്കപ്പെടുകയുണ്ടായില്ല. പരുഷവും യാഥാര്‍ത്ഥ്യവുമായ പരിശോധനയുടെ 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ എനിക്കാവശ്യമായ ഒരു യഥാര്‍ത്ഥ ഹീറോവിനെ ഞാന്‍ കണ്ടെത്തുന്നു.



വാഷിംഗ്ടണ്‍ ഇര്‍വിംഗ്


അദ്ദേഹത്തിന്റെ സൈനിക വിജയങ്ങള്‍ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു അവ നേടിയിരുന്നെതെങ്കില്‍ അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യവും ഭാവവും അദ്ദേഹം നിലനിര്‍ത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. സാര്‍വ്വ ലൌകികമായ അധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്‍ക്കാലികമായ അധികാരം യാതൊരുനാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അത് നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം സ്വീകരിക്കുകയുണ്ടായില്ല.



ലാമാര്‍ട്ടിന്‍

ലക്ഷ്യത്തിന്റെ മാഹാത്മ്യവും ഉപാധികളുടെ പരിമിതിയും അമ്പരപ്പിക്കുന്ന ഫലങ്ങളുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് ഉരകല്ലുകളെങ്കില്‍ ആധുനിക ചരിത്രത്തില്‍ വല്ല മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും മഹാനെയും മുഹമ്മദിനോട് താരതമ്യം ചെയ്യാന്‍ ആരെങ്കിലും ധൈര്യപ്പെടുമോ? ഏറ്റവും പ്രശസ്തരായ ആളുകള്‍ ആയുധങ്ങളോ നിയമങ്ങളോ സാമ്രോജ്യങ്ങളോ മാത്രം സൃഷ്ടിച്ചവരാണ്. അവര്‍ വല്ലതും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് മിക്കപ്പോഴും സ്വന്തം കണ്‍മുമ്പാകെ വഴുതിപ്പോയ ഭൌതികാധികാരങ്ങളെക്കാള്‍ കൂടുതലൊന്നുമല്ല. ഈ മനുഷ്യനാകട്ടെ സൈന്യങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല. അന്നത്തെ ലോകത്തിന്റെ മൂന്നിലൊന്നില്‍ താമസിച്ച് കോടിക്കണക്കിന് ജനങ്ങളെകൂടിയാണ് ചലിപ്പിച്ചത്. സര്‍വോപരി ആള്‍ത്താരകളെയും ദൈവങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു. അതിലെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്ന ഒരു ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍, എല്ലാ ഭാഷക്കാരും എല്ലാ വംശക്കാരുമായ ജനതകളെ കോര്‍ത്തിണക്കിയ ഒരു ആത്മീയ ദേശീയത അദ്ദേഹം സൃഷ്ടിച്ചു. ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമനിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തിസിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടുകൂടിയവന്‍, ഇരുപത് ഭൂപ്രദേശ സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാനദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?.



ജെയിംല് എ. മിച്ചനര്‍

തന്റെ അസാധാരണമായ വ്യക്തിത്വത്തിന്റെ ശക്തിയിലൂടെ മുഹമ്മദ് അറേബ്യയുടെയും മുഴുവന്‍ പൌരസത്യ ദേശത്തിന്റെയും ജീവിതത്തില്‍ വിപ്ളവം സൃഷ്ടിച്ചു. മരുഭൂമിയിലെ ആചാരങ്ങള്‍ ചുറ്റിവരിഞ്ഞ കെട്ടില്‍ നിന്ന് അദ്ദേഹം സ്ത്രീകളെ ഉയര്‍ത്തുകയും പൊതുവായ സാമൂഹിക നീതി പ്രബോധനം നടത്തുകയും ചെയ്തു. മുഹമ്മദ് ഭോഗാസക്തമായ ഒരു മതമാണ് സ്ഥാപിച്ചതെന്ന പാശ്ചാത്യ എഴുത്തുകാര്‍ ആരോപിക്കുമ്പോള്‍, അത് ഒരു വിരോധാഭാസമായി വിശേഷിച്ചും മുസ്ലിംകള്‍ കരുതുന്നു. മദ്യാസക്തരില്‍ നിന്ന് അദ്ദേഹം മദ്യത്തെ ഉന്മൂലനം ചെയ്തു. തന്മൂലം ഇന്നും എല്ലാ നല്ല മുസ്ലിംകളും മദ്യവിരോധികളാണ്. മടിയന്മാര്‍ക്കിടയില്‍ ദിനേന അഞ്ചുനേരത്തെ വ്യക്തിപരമായ പ്രാര്‍ത്ഥന അദ്ദേഹം ഏര്‍പ്പെടുത്തി. സദ്യയൊരുക്കുന്നതില്‍ ആഹ്ളാദിച്ചുവന്ന ഒരു ജനതയില്‍ വര്‍ഷത്തിലൊരു മാസം പൂര്‍ണമായും പകല്‍ മുഴുവന്‍ നീണ്ടുനീല്‍ക്കുന്ന കര്‍ശനമായ ഉപവാസം അദ്ദേഹം സ്ഥാപിച്ചു. സ്ത്രീകളുടെ പ്രശ്നത്തിലാണ് പാശ്ചാത്യന്‍ എഴുത്തുകാര്‍ മുഖ്യമായും ഭോഗാസക്തിയെക്കുറിച്ച തങ്ങളുടെ ആരോപണങ്ങളെ അടിയുറപ്പിച്ചിരിക്കുന്നത്. എന്തുതന്നെയായാലും മുഹമ്മദിനുമുമ്പ് പുരുഷന്മാര്‍ അസംഖ്യം ഭാര്യമാരെ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അദ്ദേഹമത് നാലാക്കി പരിമിതപ്പെടുത്തുകയാണ് ചെയ്തത്. രണ്ടോ അതിലധികമോ ഭാര്യമാര്‍ക്കിടയില്‍ കണിശമായ സമത്വം പാലിക്കാന്‍ കഴിയാത്തവര്‍ ഒന്നുമാത്രമാക്കി ചുരുക്കണമെന്ന് ഖുര്‍ആന്‍ വ്യക്തമായി അനുശാസിക്കുകയും ചെയ്യുന്നു.


ബോസ്വര്‍ത്ത് സ്മിത്ത്


മൊത്തത്തില്‍ എന്നെ അത്ഭുതപ്പെടുത്തിയത് വ്യത്യസ്ത സാചര്യങ്ങളില്‍ മുഹമ്മദ് എന്തുമാത്രം വിരളമായേ സ്വയം വ്യത്യാസപ്പെട്ടുള്ളൂ എന്ന കാര്യമാണ്. മരുഭൂമിയിലെ ഇയനില്‍, സിറിയയിലേക്ക് പോയ കച്ചവടക്കാരനില്‍, ഹിറാ വര്‍വ്വതത്തിലേക്കുപോയ ധ്യാനനിരതനില്‍, ഒരാള്‍മാത്രമായി ഒരു ന്യൂനപക്ഷത്തിന്റെ പരിഷ്കര്‍ത്താവില്‍, മദീനയിലെ വിപ്രവാസ്ത്തില്‍, അംഗീകൃതനായ ജോതാവില്‍, പേര്‍ഷ്യന്‍ ഖുസ്രുമാരുടെയും ഗ്രീക്ക് ഹെര്‍ക്കുലീസിന്റെയും സമശീര്‍ഷനില്‍ മൌലികമായോരേകത നമുക്ക് കണ്ടെത്താനാകും. മറ്റേതെങ്കിലും ഒരു മനുഷ്യന്‍ ബാഹ്യമായ പരിസ്ഥിതികള്‍ ഇത്രത്തോളം മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കെ അവയെ നേരിടാന്‍ ഇത്രമാത്രം കുറഞ്ഞ അളവില്‍ പരിവര്‍ത്തന വിധേയമായിട്ടുണ്ടോയെന്ന് ഞാന്‍ സംശയിക്കുന്നു. ഒരേസമയം പള്ളിയുടെയും രാഷ്ട്രത്തിന്റെയും ഭരണം കൈയാളിയിരുന്ന മുഹമ്മദ് സീസറും പോപ്പുമായിരുന്നു. പട്ടാളമില്ലാത്ത സീസറും സ്ഥാനചിഹ്നമില്ലാത്ത പോപ്പും. കാവല്‍പ്പടയില്ലാതെ, സ്ഥിരം വരുമാനമില്ലാതെ രാജ്യഭരണം കൈയാളിയ മഹാന്‍ മുഹമ്മദ് മാത്രമാണ്.


ആര്‍തര്‍ ഗില്‍മാന്‍


ഈ സന്ദര്‍ഭത്തില്‍ (മക്കാവിജയവേളയില്‍), മുഹമ്മദിനെ കഴിഞ്ഞകാലത്തെ ദുരനുഭവങ്ങള്‍ നിമിത്തമുള്ള അമര്‍ഷം സ്വാഭാവികമായും പ്രതികാരത്തിന് പ്രേരിപ്പിച്ചിരിക്കുമെങ്കിലും തന്റെ സൈന്യത്തെ രക്തച്ചൊരിച്ചിലില്‍ നിന്ന് അദ്ദേഹം തടഞ്ഞതും അല്ലാഹവിന്റെ അനുഗ്രഹത്തിനുള്ള നന്ദിയും വിനയവും മാത്രം പ്രദര്‍ശിപ്പിച്ചതും അദ്ദേഹം വലുതായി പ്രശംസിക്കപ്പെടാന്‍ അര്‍ഹത നല്‍കുകയാണ്. മുമ്പൊരു സന്ദര്‍ഭത്തില്‍ തനി കാട്ടാളത്തം പ്രകടിപ്പിച്ച പത്തോ പന്ത്രണ്ടോ പേര്‍ മാത്രമേ കുറ്റവാളികളായി പ്രഖ്യാപിക്കപ്പെട്ടുള്ളൂ. അവരില്‍ തന്നെ കേവലം നാലുപേരാണ് വധിക്കപ്പെട്ടത്. എന്നാല്‍ മറ്റു ജേതാക്കളുടെ ചെയ്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് അങ്ങേയറ്റം മനുഷ്യത്വപരമായി എണ്ണേണ്ടതുണ്ട്. ഉദാഹരണമായി കുരിശു യോദ്ധാക്കളുടെ ക്രൂരതയുമായി തുലനം ചെയ്യുമ്പോള്‍ 1099ല്‍ അവരുടെ കരങ്ങളാല്‍ ജറുസലത്തിന്റെ പതനം സംഭവിച്ചപ്പോള്‍ 70000 മുസ്ലിം സ്ത്രീ പുരുഷന്മാരെയും നിസ്സഹായരായ കുട്ടികളെയുമാണ് കൊന്നുകളഞ്ഞത്. അല്ലെങ്കില്‍ 1874 ഗോള്‍ഡ് കോസ്റ് യുദ്ധത്തില്‍ കുരിശിനുകീഴില്‍ തന്നെ പൊരുതിയ ഇംഗ്ളീഷ് പട്ടാളം ഒരു ആഫ്രിക്കന്‍ തലസ്ഥാനം കത്തിച്ചു കളഞ്ഞ സംഭവത്തോടും തുലനം ചെയ്യാവുന്നതാണ്. അഹങ്കാരികളായ ഖുറൈശി പ്രമുഖന്മാര്‍ തന്നെ സമീപിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: "ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്”. “ഉദാരനായ സഹോദരാ, മാപ്പ്'' അവര്‍ പറഞ്ഞു. അങ്ങനെ തന്നെയാകട്ടെ നിങ്ങള്‍ സ്വതന്ത്രരാകുന്നു.


പ്രൊ. കെ.എസ്. രാമകൃഷ്ണ റാവു

എല്ലാ പ്രവാചകന്മാരിലും മതനേതാക്കളിലും വെച്ച് ഏറ്റവും അധികം വിജയശ്രീലാളിതനായ പ്രവാചകന്‍ മുഹമ്മദാണ്. എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഈ വിജയം യാദൃശ്ചികമായിരുന്നില്ല. ഭാഗ്യാധിരേകവുമായിരുന്നില്ല. സമകാലികര്‍ അദ്ദേഹത്തിന്റെ സല്‍ഗുണ സമ്പന്നതയ്ക്ക് നല്‍കിയ അംഗീകാരമായിരുന്നു. ഉജ്ജ്വലവും ആകര്‍ഷകവുമായ ആ വ്യക്തിത്വത്തിന്റെ വിജയമായിരുന്നു അത്. മുഹമ്മദിന്റെ വ്യക്തിത്വം! അതിനെ മുഴുവന്‍ കണ്ടെത്തുക പ്രയാസം! ഒരു ചെറിയ അംശം മാത്രമേ എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ. എത്രമാത്രം ഹൃദായാവര്‍ജകമായ ബഹുമുഖത്വം! എന്തുമാത്രം നാടകീയ രംഗങ്ങള്‍! മുഹമ്മദ് പ്രവാചകന്‍! മുഹമ്മദ് എന്ന സര്‍വ്വ സൈന്യാധിപന്‍! മുഹമ്മദ് എന്ന പടയാളി! മുഹമ്മദ് എന്ന ഭരണാധികാരി! മുഹമ്മദ് എന്ന കച്ചവടക്കാരന്‍! മുഹമ്മദ് എന്ന പ്രഭാഷകന്‍! മുഹമ്മദ് എന്ന തത്വജ്ഞാനി! മുഹമ്മദ് എന്ന രാഷ്ട്ര തന്ത്രജ്ഞന്‍! മുഹമ്മദ് എന്ന പ്രസംഗകന്‍! മുഹമ്മദ് എന്ന അടിമവിമോചകന്‍! മുഹമ്മദ് എന്ന സ്ത്രീവിമോചകന്‍! മുഹമ്മദ് എന്ന നിയമജ്ഞന്‍! മുഹമ്മദ് എന്ന ന്യായാധിപന്‍! മുഹമ്മദ് എന്ന പുണ്യവാളന്‍! ഉജ്ജ്വലമായ ഈ വശങ്ങളിലെല്ലാം മനുഷ്യ ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന ഈ വകുപ്പുകളിലെല്ലാം ഒരു ഹീറോ തന്നെയായിരുന്നു അദ്ദേഹം! അനാഥത്വം നിസ്സഹായതയുടെ പാരമ്യമാണ്. അദ്ദേഹം ജീവിതം തുടങ്ങിയത് അങ്ങനെയാണ്. രാജത്വം ലൌകികശക്തിയുടെ ഉത്തുംഗതയാണ്. ആ ജീവിതം അവസാനിച്ചതങ്ങനെയാണ്. അനാഥനായി ജീവിതം തുടങ്ങി പീഡിതനായ ഒരു അഭയാര്‍ത്ഥിയായി ഒരു ജനതയുടെ ലൌകികനേതാവും ആത്മീയ ഗുരുവും വിധാതാവുമായി മാറി, അദ്ദേഹം. ആ ജനതയുടെ പരീക്ഷണ ഘട്ടങ്ങളിലും മാര്‍ഗ്ഗഭ്രംശങ്ങളിലും ഇരുട്ടിലും വെളിച്ചത്തിലും ഉല്‍ക്കര്‍ഷത്തിലും ഭയത്തിലും സമാധാനത്തിലും അഗ്നി പരീക്ഷണങ്ങളിലൂടെ കടന്നുപോന്ന പ്രവാചകന്‍ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാതൃക കാണിക്കാന്‍ വേണ്ടി പൊള്ളലേല്‍ക്കാതെ പുറത്തുവരികതന്നെ ചെയ്തു. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ജീവിതത്തിന്റെ ഒരു വശത്തുമാത്രം പരിമിതമല്ല, മനുഷ്യജീവിതത്തിന്റെ മുഴുവന്‍ അവസ്ഥാന്തരങ്ങളെയും അത് ചൂഴ്ന്നു നില്‍ക്കുന്നു.



ഇദ്ദേഹത്തെ അടുത്തറിയുക. 

'ലോകം ദര്‍ശിച്ചമതാചാര്യന്മാരില്‍ ഏറ്റവും വിജയി' യെന്ന് 'എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക' വിലയിരുത്തിയ മനുഷ്യന്‍! 'അദ്ദേഹം ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനാഗരികതയെ നശിപ്പിക്കാന്‍ പോന്ന ഭീഷണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വിജയിക്കുമായിരുന്നു' എന്ന് ബര്‍ണാഡ്ഷാ അദ്ദേഹത്തെക്കുറിച്ച് എഴുതി.ഈ ഭൂമിയില്‍ കാലു കുത്തിയവരില്‍ ഏറ്റവും ശ്രദ്ധേയനായ മനുഷ്യന്‍. അദ്ദേഹം ഒരാദര്‍ശം പ്രബോധനം ചെയ്തു; ധാര്‍മിക വ്യവസ്ഥയിലധിഷ്ഠിതമായ ഒരു രാഷ്ട്രം കെട്ടിപ്പടുത്തു; അനേകം സാമൂഹിക-രാഷ്ട്രീയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടു; ജീവിത ഇടപാടുകളില്‍ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങള്‍ പാലിക്കുന്ന ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു സമൂഹത്തെ വാര്‍ത്തെടുത്തു; മനുഷ്യ ചിന്തയുടെയും പ്രവര്‍ത്തനത്തിന്റെയും ലോകങ്ങളെ എക്കാലത്തേക്കുമായി പാടെ മാറ്റിമറിച്ചു.
മുഹമ്മദ്! അതാണ് അദ്ദേഹത്തിന്റെ പേര്. ക്രിസ്തുവര്‍ഷം 571-ല്‍ അറേബ്യയിലെ മക്കയില്‍ ജനിച്ചു. നാല്പതാം വയസ്സില്‍ 'ദൈവത്തിനു സമ്പൂര്‍ണമായി കീഴ്‌പ്പെടുക' എന്ന ജീവിതശൈലിയുടെ -ഇസ്‌ലാമിന്റെ- പ്രബോധന ദൗത്യം ആരംഭിച്ചു. അറുപത്തി മൂന്നാം വയസ്സില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഈ ചെറിയ കാലയളവിലാണ് - കേവലം ഇരുപത്തിമൂന്ന് വര്‍ഷം- അറേബ്യന്‍ ഉപഭൂഖണ്ഡത്തെ മുഴുവന്‍ അദ്ദേഹം മാറ്റിയെടുത്തത്. ബഹുദൈവ വിശ്വാസത്തില്‍ നിന്നും വിഗ്രഹപൂജയില്‍ നിന്നും ഏകദൈവാരാധനയിലേക്ക്, ഗോത്രവഴക്കും പോരാട്ടങ്ങളും അവസാനിപ്പിച്ച് മാനവിക ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കും; മദ്യപാനത്തില്‍ നിന്നും വിഷയാസക്തിയില്‍ നിന്നും ഗൗരവ ബോധത്തിലേക്കും ഭക്തിയിലേക്കും; നിയമരാഹിത്യവും അരാജകത്വവും വിട്ട് അച്ചടക്കത്തിലേക്ക്; ധാര്‍മികമായ പാപ്പരത്തത്തില്‍ നിന്ന് അത്യുന്നതമായ ധര്‍മനിഷ്ഠയിലേക്ക്! മുമ്പോ പിമ്പോ മനുഷ്യചരിത്രം ഇത്രയും സമ്പൂര്‍ണമായൊരു മാറ്റം ഒരു ജനതയിലും ഒരു കാലത്തും കണ്ടിട്ടേയില്ല. ഓര്‍ത്തുനോക്കുക, ഇതെല്ലാം വെറും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടായിരുന്നു!!
വിഖ്യാത ചരിത്രകാരന്‍ ലാമാര്‍ട്ടിന്‍, മനുഷ്യ മഹത്വത്തിന്റെ അടിസ്ഥാനങ്ങളെപ്പറ്റി ഉയര്‍ത്തുന്ന ചില ചോദ്യങ്ങളിതാ: 'ലക്ഷ്യത്തിന്റെ വലിപ്പം, വിഭവങ്ങളുടെ പരിമിതി, അമ്പരപ്പിക്കുന്ന ഫലസിദ്ധി എന്നിവയാണ് മനുഷ്യ പ്രതിഭയുടെ മൂന്ന് മാനദണ്ഡങ്ങ

ളെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ പോലും ആര്‍ക്കുണ്ട് ധൈര്യം? ഏറ്റവുമധികം പ്രശസ്തി നേടിയവരൊക്കെ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണുണ്ടാക്കിയത്. വല്ലതിനും അവര്‍ അടിത്തറ പാകിയിട്ടുണ്ടെങ്കില്‍, അത് ഭൗതിക അധികാരങ്ങള്‍ക്ക് മാത്രം. അവ പലപ്പോഴും സ്വന്തം കണ്‍മുമ്പില്‍ വെച്ചുതന്നെ തകര്‍ന്നടിയുകയും ചെയ്തു. ഈ മനുഷ്യന്‍, സൈന്യങ്ങളെയും നിയമചട്ടങ്ങളെയും സാമ്രാജ്യങ്ങളെയും ജനതകളെയും അധികാരപീഠങ്ങളെയും മാത്രമല്ല, അന്ന് ജനപ്പാര്‍പ്പുള്ള ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്തെ ജനകോടികളെത്തന്നെ ഇളക്കിമറിച്ചു. അതിലുപരി, അള്‍ത്താരകളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം ചലിപ്പിച്ചു.... വിജയത്തിലും അദ്ദേഹം കൈക്കൊണ്ട സംയമനം, സാമ്രാജ്യത്തിനു വേണ്ടിയല്ലാത്ത, ഒരു ആശയത്തിനു വേണ്ടി മാത്രമായുള്ള അദ്ദേഹത്തിന്റെ മോഹങ്ങള്‍, നിരന്തരമായ പ്രാര്‍ഥനകള്‍, ദൈവവുമായുള്ള ആത്മീയഭാഷണങ്ങള്‍, അദ്ദേഹത്തിന്റെ മരണവും മരണാനന്തര വിജയവും എല്ലാം സൂചിപ്പിക്കുന്നത് കാപട്യത്തെയല്ല, മറിച്ച്, ഒരു വിശ്വാസത്തെ വീണ്ടെടുക്കാന്‍ മാത്രം കരുത്തുള്ള ഉത്തമ ബോധ്യത്തെയാണ്. ഈ വിശ്വാസത്തിന് രണ്ടു പുറങ്ങളുണ്ട്. ദൈവത്തിന്റെ ഏകത്വവും ദൈവത്തിന്റെ അഭൗതികതയും. ആദ്യത്തേത് ദൈവം എന്താണെന്നു പറയുന്നു; രണ്ടാമത്തേത് ദൈവം എന്തല്ലെന്നും. ആദ്യത്തേത് വ്യാജദൈവങ്ങളെ സമരംകൊണ്ട് നശിപ്പിക്കുന്നു. രണ്ടാമത്തേത് വചനത്താല്‍ ആശയത്തെ സ്ഥാപിക്കുന്നു. ദാര്‍ശനികന്‍, പ്രസംഗകന്‍, ദൈവദൂതന്‍, നിയമജ്ഞന്‍, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, വിഗ്രഹങ്ങളില്ലാത്തതും യുക്തിഭദ്രവുമായ വിശ്വാസങ്ങളുടെ പുനഃസ്ഥാപകന്‍, ഇരുപത് ലൗകിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയസാമ്രാജ്യത്തിന്റെയും സംസ്ഥാപകന്‍-അതാണ് മുഹമ്മദ്! മനുഷ്യമഹത്വത്തിന്റെ ഏതു മാനദണ്ഡം വെച്ച് പരിശോധിച്ചാലും നമുക്ക് ചോദിക്കാം: ഇദ്ദേഹത്തേക്കാള്‍ മഹാനായി ആരുണ്ട്?' (Lamartine, Histoire dela Turquie, Paris,1854,Vol. II,Page 276 - 277)
ലോകം കുറേയേറെ മഹാന്മാരെ കണ്ടിട്ടുണ്ട്. പക്ഷേ, അവരെല്ലാം ഏതെങ്കിലും ഒരു രംഗത്ത് മാത്രം പ്രാമുഖ്യം നേടിയവരാണ്, ഒന്നുകില്‍ മതരംഗം അല്ലെങ്കില്‍ സൈനികം. മാത്രമല്ല, ഈ മഹദ്‌വ്യക്തിത്വങ്ങളുടെ ജീവിതവും സന്ദേശങ്ങളും കാലത്തിന്റെ പൊടിപടലങ്ങളില്‍പെട്ട് മറഞ്ഞുപോയിരിക്കുന്നു. അവരുടെ ജന്മസ്ഥലത്തെയും ജനനസമയത്തെയും പറ്റിയുള്ളത് കുറേ ഊഹാപോഹങ്ങള്‍ മാത്രം. അവരുടെ ജീവിതശൈലിയെക്കുറിച്ചോ വിജയപരാജയങ്ങളുടെ തോതിനെക്കുറിച്ചോ ആര്‍ക്കും പൂര്‍ണ നിശ്ചയമില്ല.എന്നാല്‍ മുഹമ്മദിന്റെ സ്ഥിതി അതല്ല. അദ്ദേഹത്തിന്റെ സ്വകാര്യജീവി

തത്തിലെയും പൊതുവ്യവഹാരങ്ങളിലെയും ഓരോ അംശവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ആ രേഖകളുടെ ആധികാരികതയെപ്പറ്റി അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ നിഷ്പക്ഷമതികളായ വിമര്‍ശകര്‍ക്കോ തുറന്ന മനസ്സുള്ള പണ്ഡിതര്‍ക്കോ യാതൊരു സംശയവുമില്ല.
മഹാത്മാഗാന്ധി പ്രവാചകനെ സംബന്ധിച്ചെഴുതി: 'ജനകോടികളുടെ ഹൃദയങ്ങളില്‍ തര്‍ക്കമറ്റ സ്വാധീനം ചെലുത്തുന്ന ആ മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗമേത് എന്നറിയാന്‍ ഞാനാഗ്രഹിച്ചു.... അന്നത്തെ ജീവിതവ്യവസ്ഥയില്‍ ഇസ്‌ലാമിന് സ്ഥാനം കൊടുത്തത് വാളായിരുന്നില്ലെന്ന് എനിക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യമായി. പ്രവാചകന്റെ  വിട്ടുവീഴ്ചയില്ലാത്ത ലാളിത്യം, തികഞ്ഞ നിസ്വാര്‍ഥത, പ്രതിജ്ഞാപാലനം, സുഹൃത്തുക്കളോടും അനുയായികളോടുമുള്ള സ്‌നേഹം, നിര്‍ഭയത്വം, ദൈവത്തിലും സ്വന്തം ദൗത്യത്തിലുമുള്ള പരമമായ വിശ്വാസം എന്നിവയാണതിനെ ഉത്തേജിപ്പിച്ചത്. മുന്നില്‍ കണ്ടതിനെയെല്ലാം സ്വാധീനിച്ചതും എല്ലാ തടസ്സങ്ങളെയും തട്ടിമാറ്റിയതും ഇതൊക്കെയായിരുന്നു, വാളല്ല. (പ്രവാചക ജീവ ചരിത്രത്തിന്റെ)രണ്ടാം വാല്യം വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കു തോന്നിയത്, ഒരു മഹദ്ജീവിതത്തെപ്പറ്റി, വായിക്കാന്‍ കൂടുതലില്ലല്ലോ എന്ന ഖേദമായിരുന്നു ' (Young India, quoted in The Light, Lahore, 16 th Sept.1924)
തോമസ് കാര്‍ലൈല്‍ 'ഹീറോസ് ആന്റ് ഹീറോ വര്‍ഷിപ്പ്' എന്ന ഗ്രന്ഥത്തില്‍ ഒരു മനുഷ്യന്‍ ഒറ്റക്ക് രണ്ട് പതിറ്റാണ്ടില്‍ക്കുറഞ്ഞ കാലംകൊണ്ട്, പരസ്പരം പോരാടുന്ന ഗോത്രങ്ങളെയും നാടോടികളായ ബദവികളെയും അതിശക്തവും പരിഷ്‌കൃതവുമായ ഒരു ജനതയാക്കി മാറ്റിയതെങ്ങനെയെന്ന് അത്ഭുതം കൂറുന്നു.ആശയതലത്തില്‍ നിന്നു നോക്കിയാല്‍, തുല്യതയില്ലാത്തതാണ് മുഹമ്മദ് മുന്നോട്ടുവെച്ച ചിന്തകള്‍. ആ ചിന്താസാകല്യത്തോട് (ഇസ്‌ലാമിനോട്) കിടപിടിക്കാനാവുന്ന മറ്റൊരു ചിന്തയും- മതപരമാകട്ടെ മതേതരമാകട്ടെ സാമൂഹികമാകട്ടെ രാഷ്ട്രീയമാകട്ടെ-ഇല്ല. അതിവേഗം മാറുന്ന ഈ ലോകത്തില്‍ മറ്റെല്ലാ ചിന്താ സരണികളും വമ്പിച്ച മാറ്റങ്ങള്‍ക്കു വിധേയമായി. ഇസ്‌ലാം മാത്രം മാറ്റത്തിന്നതീതമായി, കഴിഞ്ഞ 1400 വര്‍ഷങ്ങളായി അതിന്റെ തനത്‌രൂപത്തില്‍ നിലനില്‍ക്കുന്നു. അതുമാത്രമല്ല, സ്വന്തം ചിന്തകള്‍ പൂര്‍ണമായും പ്രയോഗിച്ചു കാണാന്‍, സ്വന്തം അദ്ധ്വാനത്തിന്റെ വിത്തുകള്‍ തങ്ങളുടെ ജീവിതകാലത്തു തന്നെ വളര്‍ന്നു പുഷ്പിച്ചു കാണാന്‍ ഒന്നാംകിട ചിന്തകര്‍ക്കുപോലും ഭാഗ്യമുണ്ടായില്ല; മുഹമ്മദിനൊഴിച്ച്. അതിശയകരമായ ചിന്തകള്‍ അദ്ദേഹം പ്രചരിപ്പിച്ചു; അവയിലോരോന്നും തന്റെ ജീവിതകാലത്തുതന്നെ വിജയകരമായി പ്രയോഗത്തില്‍ വരുത്തി. സാക്ഷാത്ക്കാരത്തിന് പാടുപെടുന്ന വരണ്ട തത്ത്വങ്ങളോ ആശയങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍. പതിനായിരക്കണക്കിന് സുശി

ക്ഷിതരായ മനുഷ്യരുടെ ജീവിതസാരമായിരുന്നു അവ.മുഹമ്മദ് ഉയര്‍ത്തിപ്പിടിച്ച ഓരോന്നിന്റെയും അത്ഭുതകരമായ മൂര്‍ത്തീകരണമായിരുന്നു അവരില്‍ ഓരോരുത്തരും. ഇത്രയും വിസ്മയകരമായ ഒരു പ്രതിഭാസം മറ്റേതെങ്കിലും കാലത്ത് ലോകം കണ്ടിട്ടുണ്ടോ? ഇസ്‌ലാമികാദര്‍ശെത്തപ്പറ്റി എഡ്വേര്‍ഡ് ഗിബ്ബണും സൈമണ്‍ഓക്‌ലെയും എഴുതുന്നു.'ഇസ്‌ലാമിന്റെ ലളിതമെങ്കിലും മാറ്റമില്ലാത്ത പ്രഖ്യാപനമാണ് ഞാന്‍ ഏകദൈവത്തിലും അവന്റെ ദൂതനായ മുഹമ്മദിലും വിശ്വസിക്കുന്നു എന്നത്. അമൂര്‍ത്തമായ ഈശ്വരചൈതന്യത്തെ ദൃശ്യതലത്തിലേക്ക് ചുരുക്കുന്ന ബിംബങ്ങള്‍ ഇസ്‌ലാമിലില്ല. പ്രവാചകന്നേകിയ ബഹുമതികള്‍ ഒരിക്കലും മനുഷ്യത്വത്തിന്റെ സീമ ലംഘിച്ചിട്ടില്ല.അദ്ദേഹത്തിന്റെ ജീവസ്സുറ്റ തത്ത്വങ്ങള്‍ അനുയായികളുടെ കൃതജ്ഞതയെ യുക്തിയുടെയും മതത്തിന്റെയും പരിധിക്കുള്ളില്‍ പിടിച്ചുനിര്‍ത്തി'
(History of the Saracen Empire, London, 1870,p.54). 
മുഹമ്മദ് ഒരു മനുഷ്യന്‍ മാത്രമായിരുന്നു-ഉദാത്തമായ ഒരു ദൗത്യമുണ്ടായിരുന്ന മനുഷ്യന്‍. സാക്ഷാല്‍ ദൈവത്തെമാത്രം ആരാധിക്കുന്നതില്‍ മനുഷ്യകുലത്തെ ഏകോപിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം. അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തിയും ചലനവും അക്കാര്യം തെളിയിക്കുകയും ചെയ്തു. ദൈവത്തിനു മുമ്പില്‍ മനുഷ്യരെല്ലാം തുല്യരാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. ഇക്കാര്യത്തെപ്പറ്റി സരോജിനി നായിഡു ഇങ്ങനെയെഴുതി: 'ജനായത്തം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്ത ആദ്യത്തെ മതമാണിത്. എന്തുകൊണ്ടെന്നാല്‍, പള്ളിയിലെ മിനാരങ്ങളില്‍ നിന്ന് പ്രാര്‍ഥനക്കുള്ള വിളി മുഴങ്ങുകയും ആരാധകര്‍ സമ്മേളിക്കുകയും ചെയ്തുകഴിഞ്ഞാല്‍ കര്‍ഷകനും രാജാവും ഒപ്പത്തിനൊപ്പം നിന്ന് മുട്ടുകുത്തി ദൈവം മാത്രമാണ് മഹാന്‍ എന്ന് പ്രഖ്യാപിക്കുമ്പോള്‍, ദിനേന അഞ്ചു തവണ ഇസ്‌ലാമിന്റെ ജനാധിപത്യം മൂര്‍ത്തരൂപം പ്രാപിക്കുന്നു. മനുഷ്യനെ സഹോദരനാക്കുന്ന ഇസ്‌ലാമിന്റെ ഈ അഭേദ്യമായ ഏകീഭാവം എന്നെ വീണ്ടും വീണ്ടും ആശ്ചര്യപ്പെടുത്തുന്നു'(Lecture on the Ideals of Islam, Vide Speaches and Writings of Sarojini Naidu, Madras, 1918 p.167-169)            
മഹദ് വ്യക്തികളില്‍ ദൈവികത്വമാരോപിക്കുന്നതില്‍ ലോകം ഒരുകാലത്തും പിശുക്കു കാണിച്ചിട്ടില്ല. അത്തരം മഹത്തുക്കളുടെ ജീവിതവും ദൗത്യവും ഐതിഹ്യങ്ങളില്‍ മറഞ്ഞുപോയിരിക്കുന്നു. ചരിത്രപരമായി പറഞ്ഞാല്‍, മുഹമ്മദ് നേടിയതിന്റെ പത്തിലൊന്നുപോലും അവര്‍ നേടിയിട്ടില്ല. ഇത്രയധികം അദ്ദേഹം അദ്ധ്വാനിച്ചത് ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയായിരുന്നു; ധാര്‍മികനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഏകദൈവാരാധകരായി മനുഷ്യരാശിയെ ഒന്നിപ്പിക്കാന്‍. മുഹമ്മദ് ദൈവത്തിന്റെ പുത്രനാണെന്നോ ഈശ്വരാവതാര

മാണെന്നോ ദിവ്യശക്തിയുള്ള മനുഷ്യനാണെന്നോ അദ്ദേഹവും അനുയായികളും ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ഇന്നും ദൈവത്തിന്റെ ദൂതനായിട്ടാണദ്ദേഹം ഗണിക്കപ്പെടുന്നത്.ചരിത്രത്തിലുടനീളം പരതി, മനുഷ്യകുലത്തിന്റെ നന്മക്കു വേണ്ടി സംഭാവനകളര്‍പ്പിച്ച മഹാന്മാരുടെ പട്ടിക മൈക്കല്‍ എച്ച്. ഹാര്‍ട്ട് പ്രസിദ്ധപ്പെടുത്തി. അതില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്ത ഹാര്‍ട്ട് തന്റെ നിലപാട് വിശദീകരിക്കുന്നു.'ലോകത്തിലേറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തികളുടെ പട്ടികയില്‍ ഒന്നാമനായി മുഹമ്മദിനെ തെരഞ്ഞെടുത്തത് ചിലരെ അത്ഭുതപ്പെടുത്തിയേക്കും, ചിലര്‍ ചോദ്യംചെയ്തു എന്നും വരും. എന്നാല്‍ ചരിത്രത്തില്‍, മതപരവും മതേതരവുമായ തലങ്ങളില്‍ അങ്ങേയറ്റം വിജയംവരിച്ച ഒരേയൊരാള്‍ അദ്ദേഹമാണ്'
(The Hundred: A ranking of the most influential persons in history, Newyork,1978, p.33)            
ഇന്ന് പതിനാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും പ്രവാചകനായ മുഹമ്മദിന്റെ അധ്യാപനങ്ങള്‍ ലോപമോ ഭേദമോ കൈകടത്തലുകളോ ഇല്ലാതെ അതിജീവിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെപ്പോലെത്തന്നെ മാനുഷ്യകത്തിന്റെ അനേകം രോഗങ്ങള്‍ക്കുള്ള പ്രതിവിധികളാണ് ഇന്നും അവ. ഇത് അദ്ദേഹത്തിന്റെ അനുയായികളുടെ മാത്രം അവകാശവാദമല്ല; നിശിതവും നിഷ്പക്ഷവുമായ ഒരു നിരൂപണം സുനിശ്ചിതമായും നമ്മെ കൊണ്ടെത്തിക്കുന്ന നിഗമനമാണ്.
സുഹൃത്തേ, ചിന്തിക്കുന്ന മനുഷ്യനെന്ന നിലക്ക് താങ്കള്‍ ഇതെങ്കിലും ചെയ്യേണ്ടതുണ്ട്. അസാധാരണമെന്നും വിപ്ലവകരമെന്നും തോന്നിക്കുന്ന ഈ പ്രസ്താവങ്ങളില്‍ കഴമ്പുണ്ടാവുമോ എന്ന ചിന്ത. ഉണ്ടെങ്കില്‍ താങ്കള്‍ക്കുകൂടി അവകാശപ്പെട്ട ഈ മനുഷ്യന്റെ മാതൃകയും സന്ദേശവും അറിയുകയെന്ന വെല്ലുവിളി ഏറ്റെടുക്കുക. താങ്കളുടെ ജീവിതത്തില്‍ ഒരു നവയുഗത്തിന്റെ തുടക്കമാവാം ഇത്. ഞങ്ങള്‍ താങ്കളെ ക്ഷണിക്കുന്നു; ഈ മഹാത്മാവിനെ-മുഹമ്മദിനെ-മനസ്സിലാക്കാന്‍.എങ്കില്‍ അദ്ദേഹത്തെപ്പോലൊരാള്‍ ഭൂമുഖത്ത് വേറെ ഉണ്ടായിട്ടില്ലെന്ന് നമുക്ക് ബോധ്യപ്പെടും. ഈ മഹദ് വ്യക്തിയുടെ മാതൃകയും അധ്യാപനങ്ങളും താങ്കളുടെ ജീവിതത്തെ കൂടുതല്‍ സുഖകരമാക്കട്ടെ!




അഭിപ്രായങ്ങളൊന്നുമില്ല: