2012, ജനുവരി 31, ചൊവ്വാഴ്ച

 കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല
ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ പരിഷ്കരണ പ്രസ്ഥാനം പ്രായോഗികമായി വിജയിച്ചത് തന്നെ സഊദ് രാജവംശം അതില്‍ ആകൃഷ്ടരായതുകൊണ്ടും സ്റേറ്റ് രക്ഷാകര്‍തൃത്വം അതിന് ലഭിച്ചത് കൊണ്ടുമാണ്. ദീന്‍ വേറെ, ദുന്‍യാവ് വേറെ എന്ന സങ്കല്‍പമേ സലഫികള്‍ക്കുണ്ടായിരുന്നില്ല. ഇന്നും കേരളത്തിലൊഴിച്ച് മറ്റൊരിടത്തും മതത്തിന്റെ സ്വകാര്യവത്കരണത്തെ സലഫികള്‍ അംഗീകരിക്കുന്നില്ല. പാകിസ്താനിലും ഈജിപ്തിലും കുവൈത്തിലും മറ്റും അവര്‍ രാഷ്ട്രീയം കൈയാളുകയും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും ചെയ്യുന്നു. ഇന്ത്യ സെക്യുലര്‍ രാഷ്ട്രമാണെന്നതും അമുസ്ലിം ഭൂരിപക്ഷ രാജ്യമാണെന്നതും ശരി. താത്ത്വിക പ്രബോധനത്തില്‍ ഇസ്ലാമിന്റെ സമഗ്രത തള്ളിപ്പറയാന്‍ അത് കാരണമായിക്കൂടാ. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അന്തര്‍ധാരയായ മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യയില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. രാജ്യം നേരിടുന്ന ധാര്‍മിക പ്രതിസന്ധിക്ക് പരിഹാരവും അതാണ്. സെക്യുലരിസം നടപ്പാക്കാന്‍ ഒരു പ്രവാചകനും നിയുക്തനായിരുന്നില്ലെന്നും ജീവിതത്തെ ധാര്‍മികമായി സംസ്കരിക്കുക(ഇസ്ലാഹ്)യായിരുന്നു അവരുടെ ലക്ഷ്യമെന്നും മറന്നുകൂടാത്തതാണ്. 

അഭിപ്രായങ്ങളൊന്നുമില്ല: