2012, ഡിസംബർ 26, ബുധനാഴ്‌ച

സലഫി തീവ്രവാദം ഭീഷണി
ഒരു പ്രദേശത്ത് കെട്ടുറപ്പുള്ള ഒരു രാഷ്ട്രം സ്ഥാപിക്കാന്‍ മാത്രം 

മുസ്ലിം സമൂഹം ശക്തിയാര്‍ജിച്ചാല്‍ അവര്‍ അതിനുവേണ്ടി 

വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്തുക തന്നെ 

വേണം. അതിന്റെ പേരില്‍ എതിര്‍പ്പുകളുണ്ടായാല്‍ 

ചെറുക്കുകയും വേണം. വിശുദ്ധ ഖുര്‍ആന്റെയും 

തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ള ത്യാഗസമരങ്ങളാണ് 

ഈ വിഷയത്തില്‍ വേണ്ടത്... ഇസ്ലാമിക വിപ്ളവത്തെ സംബന്ധിച്ച 

വികല വീക്ഷണങ്ങളാണ് ബിന്‍ലാദിന്മാര്‍ക്ക് പ്രചോദനമേകുന്നത്. 

അല്‍ഖാഇദ പോലുള്ള പ്രസ്ഥാനങ്ങളിലൂടെയാണ് ഇസ്ലാം പൂര്‍ണത 

പ്രാപിക്കുന്നതെന്ന മൂഢധാരണ വളര്‍ന്നുവന്നത് 

ജമാഅത്തുകാരുടെയും ഇഖ്വാന്‍കാരുടെയും പ്രബോധന 

ശൈലികളിലൂടെയാണ് (ശബാബ് വാരിക, 2012 ജൂണ്‍ 15). 

പ്രതികരണം? 
വ്യവസ്ഥാപിതവും സമാധാനപരവുമായ ശ്രമങ്ങള്‍ നടത്താതെ 

ഒരിടത്തും മുസ്ലിം സമൂഹം ശക്തിയാര്‍ജിക്കില്ല. എന്നിട്ട് വേണമല്ലോ 

രാഷ്ട്രം സ്ഥാപിക്കാന്‍. ഇക്കാര്യമാണ് ജമാഅത്തെ ഇസ്ലാമിയും 

ഇഖ്വാനും ചൂണ്ടിക്കാണിച്ചതും ആ ദിശയിലാണ് പ്രവര്‍ത്തിച്ചതും. 

ഇന്ന് കാണുന്നതും അതിന്റെ സദ്ഫലങ്ങളാണ്. 

സ്വേഛാധിപത്യങ്ങള്‍ക്കെതിരായ പോരാട്ടം വിജയം വരിച്ചു എന്ന് 

കണ്ടപ്പോള്‍ ഉടന്‍ ശരീഅത്ത് ഭരണവാദവുമായിചാടി വന്നവരാണ് 

സലഫികള്‍. ബിന്‍ലാദിനും സലഫിയായിരുന്നു. സലഫി 

തീവ്രവാദമാണ് ഇന്ന് മുസ്ലിം സമൂഹം നേരിടുന്ന കടുത്ത 

വെല്ലുവിളികളിലൊന്ന്

അഭിപ്രായങ്ങളൊന്നുമില്ല: