2012, ഡിസംബർ 16, ഞായറാഴ്‌ച


 "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: "ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത്‌ ഷൊര്‍ണൂരിലേക്കാണ്‌. വണ...്ടിയില്‍ വെച്ച്‌ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?"

"അടുത്ത വണ്ടിക്ക്‌ ടിക്കേറ്റ്ടുത്ത്‌ അങ്ങോട്ടുതന്നെ പോയ്ക്കൊള്ളൂ." സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.

"അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്‌. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന്‌ ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്‌?"

"അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്‌!"

"അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത്‌ തെറ്റാണ്‌. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന്‌ അറിയിച്ചാലും?"

നിശ്ചിത പിഴയടച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

"അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌." അതും പറഞ്ഞ്‌ ആ യാത്രക്കാരന്‍ പുറത്തിറങ്ങി.

ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു.

"കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായിരുന്നു ഹാജി സാഹിബ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ട വി.പി മുഹമ്മദലി സാഹിബ്. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനും ത്യാഗശീലനുമായിരുന്നു ഹാജിസാഹിബ്. പ്രതികൂല പരിതസ്ഥിതികളോട് പടപൊ രുതി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു; ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നതുവരെ കേരളജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം".

ഒലവക്കോട്‌ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: "ഞാന്‍ ടിക്കേറ്റ്ടുത്തിരുന്നത്‌ ഷൊര്‍ണൂരിലേക്കാണ്‌. വണ...്ടിയില്‍ വെച്ച്‌ ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?"

"അടുത്ത വണ്ടിക്ക്‌ ടിക്കേറ്റ്ടുത്ത്‌ അങ്ങോട്ടുതന്നെ പോയ്ക്കൊള്ളൂ." സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.

"അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്‌. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന്‌ ഇതുവരെ യാത്ര ചെയ്തതിനു എന്തു വേണമെന്നാണ്‌?"

"അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്രപേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്‌!"

"അതു പറ്റുകയില്ല. ടിക്കേറ്റ്ടുക്കാതെ യാത്ര ചെയ്യുന്നത്‌ തെറ്റാണ്‌. അതിനാല്‍ ഞാനടക്കേണ്ട സംഖ്യ എത്രയെന്ന്‌ അറിയിച്ചാലും?"

നിശ്ചിത പിഴയടച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: "താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട്‌ താനെ നന്നാകുമല്ലോ!"

"അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌." അതും പറഞ്ഞ്‌ ആ യാത്രക്കാരന്‍ പുറത്തിറങ്ങി.

ഉത്തമ വ്യക്തികളെ വാര്‍ത്തെടുക്കുകയെന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ആ കര്‍മയോഗി മര്‍ഹൂം ഹാജി സാഹിബായിരുന്നു.

"കേരളത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനേതാവായിരുന്നു ഹാജി സാഹിബ് എന്ന പേരില്‍ പരക്കെ അറിയപ്പെട്ട വി.പി മുഹമ്മദലി സാഹിബ്. പണ്ഡിതനും പ്രസംഗകനും എഴുത്തുകാരനും ത്യാഗശീലനുമായിരുന്നു ഹാജിസാഹിബ്. പ്രതികൂല പരിതസ്ഥിതികളോട് പടപൊ രുതി കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു; ജമാഅത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു. മരിക്കുന്നതുവരെ കേരളജമാഅത്തിന്റെ അമീറായിരുന്നു അദ്ദേഹം".

അഭിപ്രായങ്ങളൊന്നുമില്ല: