2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

ഹാജി സാഹിബിനെയും മലബാറിലെ മുസ്ലിംകളെയും കുറിച്ച് മൗദൂദി സാഹിബു

  


കറാച്ചിയിലെ മലബാർ മുസ്ലിം ജമാ അത്ത് 1971 ൽ ഒരു സുവനീർ പ്രസിദ്ധീകരിച്ചു മൗലാനാ മൌദൂദിയുടെ ഒരു സന്ദേശം അതിൽ ഉണ്ടായിരുന്നു അതിൽ ഹാജി സാഹിബിനെ അദ്ദേഹം വിലയിരുത്തുന്നത് കാണുക 

"മലബാറിലെ മുസൽമാന്മാരോട് എനിക്ക് ഹ്രദയ സ്പർശിയായ ബന്ധമാണുള്ളത് .അതിനുള്ള ഒരു കാരണം ഇതത്രേ .മുപ്പതു വര്ഷം മുമ്പ് ജമാ അത്തെ ഇസ്ലാമിയുടെ അടിത്തറ പാകിയപ്പോൾ ,അതിൻറെ പ്രബോധനം സ്വാഗതം ചെയ്യുകയും അതിൽ ചേരുകയും ചെയ്ത പ്രാഥ മികാങ്ങങ്ങളിൽ ഒരാൾ മൗലാനാ വി .പി മുഹമ്മദലി മലബാരിയായിരുന്നു.വളരെ ആത്മാർത്ഥതയും മനക്കരുത്തുമുള്ള ഒരു മുസൽമാൻ .ഉമറാബാദ് ജാമിആ ദാറുസ്സലാമിൽ നിന്ന്ഉന്നത ബിരുദം നേടിയ അദ്ദേഹം വീടും കുടിയും വിട്ടു ഏതാനും കാലം എൻറെ കൂടെ ദാറുൽ ഇസ്ലാമിൽ താമസിച്ചു.അനന്തരം സ്വദേശത്തു തിരിച്ചു ചെന്ന് ഇസ്ലാമിക പ്രസ്ഥാനത്തെ മലബാറിൽ ഉത്സാഹത്തോടും ശീഘ്ര ഗതിയിലും പ്രചരിപ്പിച്ചു .ഇസ്ലാമിക സാഹിത്യങ്ങൾ മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു .ഒരു പ്രസ്സും മലയാളത്തിൽ ഒരു പത്രവും നടത്തിവന്നു .ഉപ ഭൂഖണ്ഡത്തിൽ വിഭാജനാനന്തരം ഞങ്ങളുമായി "ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി."എന്നാ സംഘടന വേർപെട്ടപ്പോൾ മുഹമ്മദലി പൂർണ്ണമായ ഔൽസുക്യത്തോടും ദ്രഡ മനസ്കര്തയോടും കൂടി സ്വക്ര്തം തുടർന്ന് വന്നു . അങ്ങനെ ജമാ അത്ത് പ്രബോധനം നടത്തികൊണ്ടുള്ള ഒരു യാത്രാ മധ്യേയാണ് ആ ത്യാഗി വര്യൻ ചരമ മടഞ്ഞത് .അദ്ദേഹം പാകിയ പ്രസ്ഥാനബീജം വളർന്നു ;കേരളത്തിൽ ഇന്ന് പൂവും കായയുമണിഞ്ഞിരിക്കുകയാണ്." 

അതെ മൗദൂദി സാഹിബ് പതിറ്റാണ്ടുകൾക്ക് മുമ്പ് പറഞ്ഞത് എത്ര സത്യം "അദ്ദേഹം പാകിയ പ്രസ്ഥാനബീജം വളർന്നു ;കേരളത്തിൽ ഇന്ന് പൂവും കായയുമണിഞ്ഞിരിക്കുകയാണ്." 
ഇന്ന് കേരളത്തിൽ തലയെടുപ്പുള്ള പ്രസ്ഥാനം ,അന്തസ്സുള്ള പ്രസ്ഥാനം ,അഭിമാനമുള്ള പ്രസ്ഥാനം പൂവും കായും വാരി വിതറുന്ന പ്രസ്ഥാനം 
പത്രവും ചാനലും ...അങ്ങനെ കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഇസ്ലാമിക വാരികയായ പ്രബോധനം അക്കാലത്ത് ഹാജിസാഹിബു വിത്തെറിഞ്ഞു മുളപ്പിച്ചെങ്കിൽ ഇന്നും തലയെടുപ്പോടെ ഇസ്ലാമിൻറെയും മുസ്ലിംകളുടെയും അഭിമാനമായി തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നെങ്കിൽ ഹാജി സാഹിബിനും മൗദൂദി സാഹിബിനും തെറ്റിയിട്ടില്ല ..ആ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനംകൊള്ളുന്നു 

അഭിപ്രായങ്ങളൊന്നുമില്ല: