2013, ഡിസംബർ 15, ഞായറാഴ്‌ച

അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍


അബ്ദുല്‍ ഖാദര്‍ മുല്ലയുടെ അവസാന വാക്കുകള്‍

ഞാന്‍ തീര്‍ത്തും നിരപരാധിയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു എന്നതുകൊണ്ടാണ് ഞാന്‍ വധിക്കപ്പെടാന്‍ പോകുന്നത്. രക്തസാക്ഷിത്വം എന്നത് അല്ലാഹു എല്ലാവര്‍ക്കും നല്‍കുന്ന അനുഗ്രഹമല്ല. അല്ലാഹു എനിക്ക് രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ അതീവ ഭാഗ്യശാലിയായിരിക്കും. രക്തസാക്ഷിത്വത്തേക്കാള്‍ മികച്ചതായി മറ്റെന്താണ് ജീവിതം കൊണ്ട് നേടാനുള്ളത്. എന്റെ ഓരോ തുള്ളി ചോരയും ഇസ്‌ലാമിക പ്രസ്ഥാനത്തെ അജയ്യമാക്കുകയും ഏകാധിപതികളെ തകര്‍ത്തു കളയുകയും ചെയ്യും. എന്നെ കുറിച്ച് എനിക്ക് ഒട്ടും നിരാശ തോന്നുന്നില്ല, എന്നാല്‍ ഈ രാജ്യത്തിന്റെയും ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെയും ഭാവിയോര്‍ത്ത് എനിക്ക് നിരാശനാകാതിരിക്കാന്‍ ആവുന്നില്ല. ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന് വേണ്ടിയായിരുന്നു എന്റെ ജീവിതം. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താല്‍ അനീതിക്കു മുന്നില്‍ തലകുനിച്ച് നില്‍ക്കാന്‍ ഞാന്‍ ഒരിക്കലും സന്നദ്ധനായിട്ടില്ല, അനീതിക്ക് മുന്നില്‍ തലകുനിക്കാന്‍ ഇനിയും ഞാന്‍ ഒരുക്കമല്ല. ജീവിതവും മരണവും തീരുമാനിക്കുന്ന ശക്തി അല്ലാഹുവാണ്. അതിനാല്‍ തന്നെ ഒരു ഭൗതിക ശക്തിക്കു മുന്നിലും ദയാഹരജിയുമായി ചെല്ലാന്‍ ഞാന്‍ ഒരുക്കമല്ല. ഏതെങ്കിലും വ്യക്തികളുടെ തീരുമാന പ്രകാരമല്ല ഞാന്‍ തൂക്കുമരത്തിലേറുന്നത്, മറിച്ച് എന്റെ വിധി തീരുമാനിക്കുന്നത് അല്ലാഹുവാണ്. എന്റെ അന്ത്യവും രക്തസാക്ഷ്യവും തീരുമാനിച്ചത് അവന്‍ തന്നെയാണ്. അല്ലാഹുവിന്റെ വിധിയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ സന്നദ്ധനാണ്'.
ക്ഷമയും സഹനവും അവലംബിക്കാനായിരുന്നു കുടുംബാംഗങ്ങളോടുള്ള അദ്ദേഹത്തിന്റെ അവസാന ഉപദേശം. തന്റെ രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കാന്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു

 


അഭിപ്രായങ്ങളൊന്നുമില്ല: