അമ്മമാർക്ക് പത്തു കൽപ്പനകൾ

2013 ഏപ്രിൽ 28, ഞായറാഴ്‌ച
2013 ഏപ്രിൽ 23, ചൊവ്വാഴ്ച
കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല
കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല
കേരളത്തിന്റെ വെള്ളം വില്‍ക്കാന്‍ സമ്മതിക്കില്ല: സോളിഡാരിറ്റി
കോഴിക്കോട്: നല്ല മഴയും നിരവധി പുഴകളുമുള്ള കേരളത്തില്‍
കുടിവെള്ളം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച്വി
തരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം അനുവദിച്ചു കൊടുക്കില്ലെന്ന്
സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് പി.ഐ.നൗഷാദ്
പ്രസ്താവനയില്‍ പറഞ്ഞു. സ്വാഭാവിക ജല സ്രോതസ്സുകളുടെ
ഇല്ലാതാവലായിരിക്കും ഇതിന്റെ അനിവാര്യ ഫലം.
ഈതകര്‍ച്ചക്കുവേണ്ടിയാണ് ഗവണ്‍മെന്റ് ഇസ്രായേല്‍ കമ്പനികളെ
അടക്കം ക്ഷണിച്ചുവരുത്തുന്നത്. ഇത് അനുവദിച്ച് കൊടുക്കില്ലെന്നും
അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
തിരുവനന്തപുരം: കേരളത്തിലെ
പൊതുജലവിതരണസംവിധാനചുമതല ഇസ്രായില്‍ കമ്പനിക്ക്
നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സോളിഡാരിറ്റി
തിരുവനന്തപുരത്ത് പ്രകടനം നടത്തി. സോളിഡാരിറ്റി ജില്ലാ
പ്രസിഡന്റ് അമീര്‍ കണ്ടല്‍, ഷറഫുദ്ദീന്‍, സൈഫുദ്ദീന്‍ എന്നിവര്‍
സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം ആരിഫ്,,ബിലാല്‍,അമീര്‍
ഹംസ,ഹല്ലാജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
തീപന്തം കൊണ്ട് മതത്തെ ചൊറിയുന്നവർ !


"മതം സുരക്ഷയാണ് " എന്ന് കാംപൈൻ നടത്തിയവർ മതം എന്താണെന്ന് പച്ചക്ക് നമുക്ക് കാണിച്ചു തരുന്നു . മുജാഹിദുകളുടെ മതത്തിന്റെ കോലം എല്ലാം ഇങ്ങനെതന്നെയാണ് എന്ന് ഏത് സാധാരണക്കാരനും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് .
മത പ്രവർത്തനം എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് മത ഭ്രാന്താണ് . ഭ്രാന്താശുപത്രികൾക്ക് പുറമേ മത ഭ്രാന്തന്മാർക്കു പ്രത്യക ആശുപത്രികൾ ആവശ്യമായി വന്നിരിക്കുന്നു . ജിന്ന് സേവാ മടങ്ങളും അതിനോട് അനുബന്ധിച്ചു ആകാവുന്നതാണ് .
"മതം സുരക്ഷയാണ് " എന്ന് കാംപൈൻ നടത്തിയവർ മതം എന്താണെന്ന് പച്ചക്ക് നമുക്ക് കാണിച്ചു തരുന്നു . മുജാഹിദുകളുടെ മതത്തിന്റെ കോലം എല്ലാം ഇങ്ങനെതന്നെയാണ് എന്ന് ഏത് സാധാരണക്കാരനും ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് .
മത പ്രവർത്തനം എന്ന പേരിൽ ഇപ്പോൾ നടക്കുന്നത് മത ഭ്രാന്താണ് . ഭ്രാന്താശുപത്രികൾക്ക് പുറമേ മത ഭ്രാന്തന്മാർക്കു പ്രത്യക ആശുപത്രികൾ ആവശ്യമായി വന്നിരിക്കുന്നു . ജിന്ന് സേവാ മടങ്ങളും അതിനോട് അനുബന്ധിച്ചു ആകാവുന്നതാണ് .
2013 ഏപ്രിൽ 22, തിങ്കളാഴ്‌ച
പ്രവാചകനെ അധിക്ഷേപിച്ചയാള്‍ ഇസ്‌ലാം സ്വീകരിച്ചു. |
പ്രവാചകനെ വിമര്‍ശിക്കാനായി ഇസ്‌ലാമിനെക്കുറിച്ച് ആഴത്തില്‍ പഠിക്കുവാനാരംഭിച്ച ഫോന്‍ണ്ടര്‍ പ്രവാചക ചരിത്രം പഠിച്ചതിലൂടെ സത്യം മനസിലാക്കി. തുടര്‍ന്ന് ഇസ്‌ലാം സ്വീകരിച്ച ഇദ്ദേഹം പശ്ചാത്താപവിവശനായി ,മദീനയില്‍ വന്ന് പ്രവാചക ഖബറിടം സന്ദര്‍ശിച്ചു.
|
2013 ഏപ്രിൽ 21, ഞായറാഴ്‌ച
സോളിഡാരിറ്റിയുടെ പത്ത് വര്‍ഷത്തെ മുന്‍നിര്‍ത്തി എ.പി
കുഞ്ഞാമു പാഠഭേദത്തില്‍ എഴുതി തേജസ് പത്രം പുന
പ്രസിദ്ധീകരിച്ച
ലേഖനത്തോടുള്ള പ്രതികരണം.
കുഞ്ഞാമു പാഠഭേദത്തില്‍ എഴുതി തേജസ് പത്രം പുന
പ്രസിദ്ധീകരിച്ച
ലേഖനത്തോടുള്ള പ്രതികരണം.
സോളിഡാരിറ്റി ഒരു കാല്‍പ്പനിക ഭാവനയല്ല
- ടി.ശാക്കിര്‍ വേളം
സോളിഡാരിറ്റിക്ക് പത്തു വയസ്സ് പൂര്‍ത്തിയായി. കഴിഞ്ഞ 10 വര്‍ഷത്തെ കേരള സമൂഹ രൂപീ കരണത്തില്‍ ഈ സംഘടന ഏതളവില്‍ പങ്കുവഹിച്ചു എന്നത് സാമൂഹിക ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും പഠനവിധേയമാക്കാവുന്ന ഒന്നാണ്. അനുമോദനാത്മകവും ഒപ്പം വിമര്‍ശ നാത്മകവുമായ ഒട്ടേറെ വിലയിരുത്തലുകള്‍ അതില്‍ ഉയര്‍ന്നുവന്നേക്കാം. കാരണം കഴിഞ്ഞ 10 വര്‍ഷം കേരളസമൂഹത്തിന്റെ സകല ചലനാത്മകതകളുടെയും നടുമുറ്റത്ത് സോളിഡാരിറ്റി ഉണ്ടായിരുന്നു.
അത്തരമൊരു വിശകലനത്തിന് സ്വയം വേദികെട്ടിക്കൊണ്ടാണ് സംഘടന അതിന്റെ ദശവാര്‍ ഷിക പരിപാടിക്ക് തിരശ്ശീല ഉയര്‍ത്തിയത്. കേരളീയ സംഘടനാ പ്രവര്‍ത്തന ചരിത്രത്തിലെ തന്നെ വേറിട്ടൊര നുഭവമായിരുന്നു അത്. പാര്‍ട്ടിക്ക് ആരെക്കുറിച്ചും എന്തിനെക്കുറിച്ചും എന്തഭിപ്രായവും ആകാം, പാര്‍ട്ടി യെക്കുറിച്ച് ഒരാളും മിണ്ടിപ്പോകരുത് എന്ന ഇടത് സംഘടനാനുഭവമുളള ഒരു സമൂഹത്തിലാണ് വരൂ, ഒന്നു വിമര്‍ശിച്ചു പോകൂ എന്നാഹ്വാനം ചെയ്ത് '' സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംങ്ങ്' നടത്തിയത്.
സോളിഡാരിറ്റിയുടെ 10 വര്‍ഷത്തെ മുന്‍നിര്‍ത്തി എ.പി.കുഞ്ഞാമു പാഠഭേദം(2013 ഏപ്രില്‍)ത്തില്‍ എഴുതിയ ലേഖനം ശ്രദ്ദേയമാകുന്നത് സോളിഡാരിറ്റിയുടെ സംഭാവനയെക്കുറിച്ച് മാത്രമല്ല, അതിന്റെ അസ്തിത്വത്തെക്കുറിച്ചുതന്നെ, ഇനിയും കരകയറാന്‍ കഴിഞ്ഞിട്ടില്ലാത്ത ലേഖകന്റെ ആശയപ്രതിസന്ധി കൂടുതല്‍ വെളിപ്പെട്ടതിലൂടെയാണ്. ഒപ്പം കേരളത്തിലെ ജനകീയ സമരങ്ങള്‍, ഇസ്‌ലാമിക പ്രവര്‍ത്തനം തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനം പ്രസരിപ്പിക്കുന്നത് തികച്ചും പ്രതിലോമകരമായ ആശയലോകമാണ്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന സാമൂഹിക വികാസത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം. വിമര്‍ശിക്കപ്പെടാനായി സംഘടന അതിന്റെ സര്‍വവാതിലുകളും തുറന്നിടുമ്പോള്‍ തന്നെ ഈ ലേഖനത്തെ മുന്‍നിര്‍ത്തി ഇങ്ങനെയൊരു മറുകുറിപ്പ് എഴുതേണ്ടിവരുന്നത് അതുകൊണ്ടാണ്. 'ഇടതുപക്ഷാനന്തരകാലത്തില്‍ എത്തിനില്‍ക്കുന്ന, മാര്‍ക്‌സിസവും മാവോയിസവും നവസാമൂഹിക പ്രസ്ഥാനങ്ങളുമൊക്കെ ചവിട്ടിക്കുഴച്ച മണ്ണിലാണ് ഇങ്ങനെയൊരു പ്രസ്ഥാനം ആക്ടിവിസത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത് എന്നതാണ് കൗതുകകരം. അപ്പോള്‍ സ്വാഭാവികമായും സോളിഡാരിറ്റി കാറ്റിനൊത്ത് തൂറ്റുന്നതില്‍ അതിശയമില്ല'..തുടര്‍ന്ന് ലേഖകന്‍ ഇതു കൂടി പറയുന്നു. ഇടതുപക്ഷം പരാജയപ്പെട്ടിടത്തെ ഒഴിവുനികത്താനാണു സോളിഡാരിറ്റി പ്രത്യക്ഷപ്പെട്ടത്. സോളിഡാരിറ്റിയെ കുറിച്ച മൃദു ഇടത് വിമര്‍ശനത്തിനപ്പുറം പോകുന്നതിലെ ലേഖകന്റെ പരാജയ സമ്മതമാണീ പ്രസ്താവന. സോളിഡാരിറ്റിയുടെ വേരുകള്‍ ഇടതുപക്ഷത്തിലോ അതിന്റെ പരാജയത്തിലോ അല്ല എന്ന് തിരിച്ചറിഞ്ഞ ബുദ്ധിജീവികള്‍ കേരളത്തില്‍ തന്നെയുണ്ട്. അവരുടെ സവിശേഷത അവര്‍ ഇടതുപക്ഷഭാവുകത്വത്തെ മറികടക്കാന്‍ കഴിഞ്ഞവരായിരിക്കും എന്നതാണ്.
പലകാരണങ്ങളാല്‍ ഇടതുപക്ഷം നിശബ്ദമായിപ്പോയ കേരളീയതെരുവിനെ മുന്നില്‍കണ്ട് തട്ടി പ്പടച്ചുണ്ടാക്കിയെടുത്ത ഒരു വികൃത പരീക്ഷണമാണിതെന്നാണ് ഈ വരികളുടെ ധ്വനി. 'വിമോചന ദൈവശാസ്ത്രത്തിന്റെ ഇസ്‌ലാമിക എഡിഷനാണ് സോളിഡാരിറ്റി' എന്ന ലേഖകന്റെ തുറന്നെഴുത്ത് ഈ ആശയ പരിമിതിയെ നന്നായി പ്രതിഫലിപ്പിക്കുന്നുമുണ്ട്.
ഇസ്‌ലാമിക ദര്‍ശനത്തെക്കുറിച്ച് നമ്മുടെ മതേതര ലിബറല്‍ ആശയഗതിക്കാര്‍ വെച്ചുപുലര്‍ ത്തുന്ന ആശയക്കുഴപ്പങ്ങള്‍ തന്നെയാണ് ഇസ്‌ലാമിക ദര്‍ശനത്തിലൂന്നി നിന്ന് കൊണ്ട് സാമൂഹിക പ്രവര്‍ത്തനം നിര്‍വ്വഹിക്കുന്ന സംഘടനകളെക്കുറിച്ചും അവര്‍ വെച്ചുപുലര്‍ത്തുന്നത്.
ആധുനിക മതേതര യുക്തിബോധം മതങ്ങളെക്കുറിച്ച് പൊതുവെയും ഇസ്‌ലാമിനെക്കുറിച്ച് സവിശേഷമായും നിര്‍മ്മിച്ച ഒരു ആശയ പ്രപഞ്ചമുണ്ട്. മതം= തീവ്രവാദം, വര്‍ഗീയത, സാമുദായികത, സ്വകാര്യത, വ്യക്തിയുടെ ആത്മീയാനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം മതത്തിന്റെ മേല്‍ മതേതര യുക്തി അടിച്ചേല്‍പ്പിച്ചതാണ്. ഈ ആശയ പരിസരത്തു തന്നെ രൂപഭേദത്തോടെ നില്‍ക്കുന്നു എന്നതാണ് ലേഖകന്റെ പരിമിതി.
ഇസ്‌ലാമിന്റെ സാമൂഹിക രാഷ്ട്രീയ ഉളളടക്കത്തിന്റെ ശക്തമായ പ്രതിനിധാനമാണ് ഒറ്റവാക്കില്‍ സോളിഡാരിറ്റി. സാമൂഹിക രാഷ്ട്രീയ ഉളളടക്കം എന്നത് ഇസ്‌ലാമികദര്‍ശനത്തിന്റെ സൗന്ദര്യമാണ്. യൗവ്വനത്തിന്റെ തീഷ്ണതയില്‍ അതാവിഷ്‌കരിക്കുമ്പോള്‍ അതിന് കൂടുതല്‍ തിളക്കമുണ്ടാകുന്നു. കേരള ചരിത്രത്തിന്റെ ആഴങ്ങളില്‍ വേരുകളാഴ്ത്തി നില്‍ക്കുന്ന ഇസ്‌ലാമിക പോരാട്ട പരാമ്പര്യത്തിന്റെയും ഇറാന്‍ വിപ്ലവത്തോടെയെങ്കിലും ദൃശ്യത കൈവരിച്ച ലോക ഇസ്‌ലാമിസ്റ്റ് ഇടപെടലുകളുടെയും കേരളത്തിലെ ഇസ്‌ലാമിക വിദ്യാര്‍ഥി യുവജന ആക്ടിവിസത്തിന്റെയും തുടര്‍ച്ചയായാണ് സോളിഡാരിറ്റി ജന്മമെടുക്കുന്നത്.
സാമൂഹികരാഷ്ട്രീയ ഉളളടക്കമുളള ഇസ്‌ലാമിനെയാണ് ലോകമെമ്പാടുമുളള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അതിന്റെ ഒന്നാം തിയ്യതി മുതല്‍ ഉയര്‍ത്തിപ്പിടിച്ചത്. മതസമൂഹത്തിനകത്തും പുറത്തും ഇതിന്നായി ത്യാഗനിര്‍ഭരമായ നിരന്തരപോരാട്ടം തന്നെ നടത്തേണ്ടിവന്നിട്ടുണ്ട്. ഇസ്‌ലാമിന്റെ പ്രവര്‍ത്തന മണ്ഡലത്തെ പരിമിതപ്പെടുത്തിയ ആചാര മതധാരയോടും, ഇസ്‌ലാമിനെ അടിമത്തത്തിന്റെ ചന്തപ്പറമ്പാക്കി മാറ്റിയ പുരോഹിതധാരയോടും, ഇസ്‌ലാമിന്റെ രാഷ്ട്രീയ..സാമൂഹിക ഉളള ടക്കം റദ്ദു ചെയ്യുന്ന മതേതര യുക്തിധാരയോടും ഇത്തരം പ്രസ്ഥാനങ്ങള്‍ നിരന്തരകലഹം കൂട്ടിയത് മതത്തിന്റെ വിമോചന ഉളളടക്കം സ്ഥാപിക്കുന്നതിനുവേണ്ടി തന്നെയാണ്.
കാരണം ഇസ്‌ലാം പ്രമാണപരമായും ചരിത്രാനുഭവത്തിലും വിമോചനത്തിന്റെ പാതയാണ്. അതിന്റെ സാമൂഹിക-രാഷ്ട്രീയ ഉളളടക്കം വിമോചനത്തിന്റെ വഴിയും ആയുധവുമാണ്.
എന്തുകൊണ്ട് ചിലര്‍ നരകാവകാശികളാകുന്നു എന്നതിന്ന്, 'അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചില്ല; ഭക്ഷണമാവശ്യമുളളവന് അന്നവും നല്‍കിയില്ല (അല്‍ഹാഖ 33,34) എന്ന ഖുര്‍ആനിന്റെ പ്രഖ്യാപനം ഒരേ സമയം ദൈവ കേന്ദ്രീകൃതവും ഒപ്പം മനുഷ്യ വിമോചനാധിഷ്ഠിതവുമായ ഒരു ദര്‍ശനത്തിന്റെ ഏറ്റവും പ്രാമാണികമായ വിളംബരമാണ്.
നാഗരികതകളുടെ കെടുതികള്‍ തിരുത്തിയും നന്മനിറഞ്ഞൊരു ബദല്‍ സാമൂഹികക്രമം പണി യാന്‍ ശ്രമിച്ചുമാണ് പ്രവാചകന്‍മാര്‍ മണ്ണില്‍ പണിയെടുത്തതെന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്. ഏറ്റവും നല്ല ചരിത്രം (അഹ്‌സനുല്‍ ഖസസ്) എന്ന് ഖുര്‍ആന്‍ കയ്യൊപ്പ് ചാര്‍ത്തിയത് പ്രവാചകന്‍ യൂസുഫിന്റെ ചരിത്രത്തിനാണ്(സൂറ:യൂസുഫ് : 3) കൊടിയ ക്ഷാമവും അതിന്റെ കെടുതികളും അനിവാര്യമായും സഹിക്കേണ്ടിവരുമായിരുന്ന ഈജിപ്ഷ്യന്‍ ജനതയെ, തന്റെ കഴിവും കരുത്തുംകൊണ്ട് ക്ഷേമത്തിലേക്ക് നയിച്ചു എന്നതും പ്രവാചകന്‍ യൂസുഫിന്റെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ തന്നെ ഭാഗമായിരുന്നു.
ഖലീഫ ഉമര്‍ ചരിത്രത്തിലെ ഏറെ ആഘോഷിക്കപ്പെടുന്ന പ്രതീകമായിത്തീര്‍ന്നതും ഇസ്‌ലാ മിന്റെ സാമൂഹിക..രാഷ്ട്രീയ ഉളളടക്കത്തിന്റെ കരുത്തുകൊണ്ട് തന്നെയാണ്.
കേരളത്തിലെ ഇസ്‌ലാമിന്റെ ചരിത്രം തന്നെ ഇത്തരമനുഭവങ്ങളിലൂടെ കടന്നുവന്നതാണ് എന്ന താണ് യാഥാര്‍ത്ഥ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിനും ജാതി സാമൂഹിക ഘടനക്കും സാമൂഹിക ദുരാചാരങ്ങള്‍ക്കുമെതിരെ വലിയ പ്രക്ഷോഭങ്ങള്‍ കേരളത്തിലെ മുസ്‌ലിം മതപണ്ഡിതന്‍മാരുടെ മുന്‍ കയ്യില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് 18ഉം 19ഉം നൂറ്റാണ്ടുകളിലായിരുന്നു. ആ ചരിത്രാനുഭവത്തിന്റെ ജീവിത രേഖയാണല്ലോ പണ്ഡിതനായ സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഫ്ഹത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥം. 16..ാം നൂറ്റാണ്ടിലാണീ ഗ്രന്ഥം എഴുതപ്പെടുന്നത്. ഉയര്‍ന്ന ജാതിക്കാരെ താഴ്ന്ന ജാതിക്കാര്‍ 'നിങ്ങ ള്‍'എന്ന് അഭിസംബോധന ചെയ്യണമെന്ന് സവര്‍ണ വ്യവസ്ഥ ഉണ്ടായിരുന്നപ്പോള്‍ അതിനെ ധിക്കരിച്ച് ഇങ്ങോട്ട് 'നീ' എന്ന് വിളിക്കുന്നവരെ അങ്ങോട്ടും 'നീ' എന്നു മാത്രം വിളിച്ചാല്‍ മതിയെന്ന് മാപ്പിളമാരോടും താഴ്ന്ന ജാതിക്കാരോടും ആഹ്വാനം ചെയ്ത് ജാതി-ജന്‍മി-ഫ്യൂഡല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍(1844-1901) മമ്പുറം സൈതലവി തങ്ങള്‍ (1753-1844) ബ്രിട്ടീഷുകാരനായ ജില്ലാ കലക്ടറുടെ മുഖത്ത് നോക്കി ഈ മണ്ണില്‍ നികുതി കെട്ടാന്‍ വെളളക്കാര്‍ക്കവകാശമില്ലെന്ന് പ്രഖ്യാപിച്ച് നികുതിനിഷേധ പ്രസ്ഥാനം നടത്തിയ വെളിയങ്കോട് ഉമര്‍ഖാദി (1765-1844) തുടങ്ങിയവര്‍ ഈ കേരളീയാനുഭവത്തിന്റെ തിളങ്ങുന്ന നക്ഷത്ര ങ്ങളാണ്. ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ട അധിനിവേശവിരുദ്ധ പോരാട്ടത്തിനും ഇട തുപക്ഷാഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ട ജാതി-ജന്മി വിരുദ്ധ സമരങ്ങള്‍ക്കും പതിറ്റാണ്ടുകള്‍ക്കും മുമ്പാണീ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ അരങ്ങേറിയത് എന്നത് മറക്കരുത്.
ഇസ്‌ലാമിന്റെ വിമോചനമുഖത്തിന്റെ പ്രമാണപരവും ചരിത്രപരവുമായ ഈ കരുത്തിനെ മന സ്സിലാക്കാനോ അല്ലെങ്കില്‍ അംഗീകരിക്കാനോ കഴിയാതെ വരുമ്പോഴാണ് സോളിഡാരിറ്റിയെ ഇടതു പക്ഷ നാട്യമെന്നും വിമോചനദൈവ ശാസ്ത്രത്തിന്റെ പകര്‍ന്നാട്ടമെന്നും മതരാഷ്ട്രവാദമെന്നുമൊക്കെ വിളി ക്കേണ്ടി വരുന്നത്.
ക്രൈസ്തവമതം പൗരോഹ്യത്യത്തിലമരുകയും അത് മര്‍ദകന്റെ കയ്യിലെ ഉപകരണമാകുകയും ചെയ്ത ഘട്ടത്തില്‍, ക്രൈസ്തവതയുടെ വിമോചനമുഖം ആഗ്രഹിക്കുന്നവരുടെ ഒരു വിങ്ങിപ്പൊട്ടലായിരുന്നു യഥാര്‍ത്ഥത്തില്‍ വിമോചനദൈവശാസ്ത്രം. കമ്യൂണിസം മനുഷ്യവിമോചനത്തിന്റെ തുടികൊട്ടിയുയര്‍ത്തിയ കാലത്ത്, കമ്യൂണിസത്തിന്റെ താളത്തിലും പാകത്തിലും ക്രൈസ്തവതയെ വ്യാഖ്യാനിക്കാനും പ്രയോഗിക്കാനും നടത്തിയ ഒരു വിഫലശ്രമമായിരുന്നു അത്. ക്രൈസ്തവതയുടെ വിമോചനമുഖം പ്രയോഗത്തില്‍ മാത്രമല്ല പ്രമാണത്തില്‍ തന്നെ പുരോഹിതന്‍മാര്‍ നഷ്ടപ്പെടുത്തിക്കളഞ്ഞിരുന്നു. അതുകൊണ്ട് തന്നെ വിമോചനദൈവശാസ്ത്രം കൃതൃമവും മത സമൂഹത്തില്‍ വേരുകളില്ലാത്തതുമായിരുന്നു. ഈ ഏച്ചുകെട്ടല്‍ പരീക്ഷണവും സാമൂഹിക..രാഷ്ട്രീയ ഉളളടക്കത്താല്‍ സമ്പന്നമായ ഇസ്‌ലാമിക ദര്‍ശനവും തമ്മിലെന്തിന് സാമ്യപ്പെടണം ? ലേഖകന്റെ കെയ്യില്‍ പൊതുബോധത്തിന്റെ ഭാഗമെന്ന നിലയില്‍ കുറെ അളവുപാത്രങ്ങള്‍ ഉണ്ട്., ഇടതുപക്ഷം, സത്വരാഷ്ട്രീയം, മതനവോത്ഥാനം, ജനകീയ സമരം, നവസാമൂഹിക പ്രസ്ഥാനം ഈ അളവുപാത്രങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ശരിക്കും ഒതുങ്ങിക്കിട്ടിയിരുന്നെങ്കില്‍ ലേഖകന്‍ സോളിഡാരിറ്റിക്ക് ഫസ്റ്റ് ക്ലാസ്സ് മാര്‍ക്ക് കൊടുത്തുകളയുമായിരുന്നു. തന്റെ കയ്യിലുള്ള ഒരു കള്ളിയിലും കോളത്തിലും സോളിഡാരിറ്റി ഒതുങ്ങുന്നില്ല എന്നതുകൊണ്ട് അഥവാ ഇതിന്റെ വ്യാകരണം തനിക്ക് വേണ്ട്ത്ര മനസ്സിലായി കിട്ടാത്തതുകൊണ്ട് ഇത് കാപട്യമായിരിക്കും, അല്ല, കാപട്യം തന്നെയാണ് എന്ന് വിധിയെഴുതുകയാണ് എ.പി കുഞ്ഞാമു ചെയ്യുന്നത്.
സോളിഡാരിറ്റിയുടെ കഴിഞ്ഞ 10 വര്‍ഷത്തെ പെര്‍ഫോമന്‍സിന് മാര്‍ക്കിട്ടുകൊണ്ട് ലേഖകന്‍ നിരീക്ഷിക്കുന്നത് 'മുസ്‌ലിം സമുദായത്തെ വേണ്ടത്ര ഇസ്‌ലാമികമാക്കാന്‍ സോളിഡാരിറ്റി ശ്രമിച്ചിട്ടില്ല നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെ എന്ന് ഉളളുറപ്പോടെ പ്രഖ്യാപിച്ചിട്ടുമില്ല' എന്നാണ്.
മറ്റു പലതിനുമെന്നപോലെ ഇസ്‌ലാമിക പ്രവര്‍ത്തനത്തെക്കുറിച്ചും ലേഖകന്‍ നേരത്തെ തന്നെ ഒരു രൂപഘടന പടച്ചുണ്ടാക്കുകയും ആ രൂപഘടനക്കകത്ത് സോളിഡാരിറ്റി ഫിറ്റാകാതെ വരുമ്പോള്‍ ഇതൊരിസ്‌ലാമിക സംഘടനയല്ലെന്ന തീര്‍പ്പിലെത്തുകയും ചെയ്യുന്ന രീതിയാണിത്. ഇനി നിങ്ങള്‍ക്ക് ഒരിസ്‌ലാമിക സംഘടനയാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ നമ്മുടെ പൊതുമണ്ഡലത്തിന്റെ മോചനം ഇസ്‌ലാമിലൂടെയാണെന്ന് ഉളളുറപ്പോടെ പ്രഖ്യാപിച്ച് കാണിക്കൂ എന്നൊരാഹ്വാനവും. ഇസ്‌ലാമികമായ അജണ്ടകളല്ല, പൊതുസമൂഹത്തിന്റെ അജണ്ടകളാണു സംഘടന ഏറ്റെടുക്കുന്നത് എന്ന് ലേഖകന്‍ നേരത്തെ നിരീക്ഷിക്കുന്നുണ്ട്. ജനകീയസമരങ്ങളെ ഹൈജാക്ക് ചെയ്യുന്നുവെന്ന ആവലാതിയും പങ്കുവെക്കുന്നു. മതം, പൊതു എന്ന മതേതര വിഭജനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ പോയതാണ് ലേഖകന്റെ പ്രാഥമിക പരാജയം.
എപി കുഞ്ഞാമുവിന്റെ ലേഖനത്തിന്റെ അറബ് വസന്ത പരിഭാഷ, അറബ് വസന്തത്തെ അവിടുത്തെ ഇസ്‌ലാമിസ്റ്റുകള്‍ ഹൈജാക്ക് ചെയ്തു എന്നതായിരിക്കും. പിന്നെ അറബ് വസന്തനാന്തരം ഇസ്‌ലാമിസ്റ്റുകള്‍ ഇസ്‌ലാം ഉപേക്ഷിച്ച് മതേതരത്വം കളിക്കുകയാണെന്നും. സമകാലിക ഇസ്‌ലാമിസ്റ്റുകളെ കുറിച്ച ലിബറല്‍ മതേതരവിമര്‍ശനത്തിന്റെയും സലഫീ വിമര്‍ശനത്തിന്റെയും ഒരു വിചിത്ര സംയുക്തമാണീ ആരോപണം. ചരിത്രത്തില്‍ ഇടപെടാന്‍ കഴിയാതെ പോകുന്നവരുടെ, തെറ്റായ ആദര്‍ശ ശാഠ്യങ്ങള്‍ കാരണം അതില്‍ തോറ്റുപോകുന്നവരുടെ തെറിവാക്ക് മാത്രമാണ് ഹൈജാക്ക് എന്നത്. ചരിത്രത്തില്‍ സജീവമായും ക്രിയാത്മകമായും ഇടപെടുന്നവരെക്കുറിച്ചെല്ലാം ഈ ആക്ഷേപ പദം തരാതരം ഉപയോഗിക്കാവുന്നതേയുള്ളു. അറബ് വസന്ത നാടുകളിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് മാര്‍ക്കിടുന്ന പണി കൂടി ലേഖകന്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ബ്രദര്‍ഹുഡിനും അന്നഹ്ദക്കും എ. കെ പാര്‍ട്ടിക്കും പൂജ്യം മാര്‍ക്ക് കിട്ടാനായിരുന്നു സാധ്യത.
സര്‍വ്വകാലത്തേക്കും സര്‍വ്വദേശത്തേക്കുമായി എന്നോ പാകം ചെയ്തുവെച്ച അജണ്ടകള്‍ ഉളളവരാണ് ഇസ്‌ലാമികസംഘടനകള്‍ എന്നാണ് പലരുടെയും ധാരണ. ഇസ്‌ലാമാണ് ശരി, ഇസ്‌ലാമാണ് പരിഹാരം തുടങ്ങിയ മൗലിക പ്രമാണങ്ങളുടെ വചന പ്രഘോഷണമാണ് ഏറ്റവും ശരിയായ ഇസ്‌ലാമിക പ്രവര്‍ത്തനം എന്ന തീര്‍പ്പിലെത്തിയവരാണ് അതില്‍ ചിലര്‍. ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച അത്തരമൊരു വാര്‍പ്പുമാതൃകയെയാണ് ലേഖകന്‍ 'ഹാ ! ആ കാലം എത്ര മനോഹരം ! എന്ന ധ്വനിയോടെ അവതരിപ്പിക്കുന്നത്.
ശരിയാണ്, തങ്ങളുടെ ചരിത്രത്തിന്റെ ഒരു സന്ധിയില്‍ ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ ഈ ഭാഷയില്‍ ഏറെ സംസാരിച്ചിട്ടുണ്ട്. ആധുനിക മതേതര യുക്തിചിന്തയും അതിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ്‌ലാമിന്റെ സാമൂഹിക..രാഷ്ട്രീയ ഉളളടക്കം അടിച്ചുനിരപ്പാക്കാന്‍ ഒരുമ്പിട്ടിറങ്ങിയ കാലത്ത് ഇസ്‌ലാമിന്റെ വിമോചനശേഷിയെ ആശയപരമായി സംരക്ഷിക്കുകയായിരുന്നു അന്നവര്‍.
ചരിത്രത്തിന്റെ അടുത്തഘട്ടത്തില്‍ ഈ ആശയപ്രബോധനത്തിനപ്പുറത്ത് പ്രായോഗിക ചുവടുവെപ്പുകളെക്കുറിച്ചാണവര്‍ ആലോചിക്കുന്നത്. ഇസ്‌ലാമിന്റെ നീതിയും സമാധാനവും മനുഷ്യപ്പറ്റും സകലമനുഷ്യര്‍ക്കും ഏതളവില്‍ അനുഭവഭേദ്യമാക്കാം എന്നതാണവര്‍ പിന്നീട് നടത്തുന്ന പരീക്ഷണങ്ങള്‍.
തങ്ങളുടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും സവിശേഷതകളും പരിമിതികളും തങ്ങളുടെ തന്നെ ചരിത്രാനുഭവങ്ങളും മൂലധനമാക്കിയാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല അജണ്ടകള്‍ ഉരുത്തിരിച്ചെടുക്കുന്നത്. തുര്‍ക്കി, ഈജിപ്ത്, ജോര്‍ദാന്‍, ബംഗ്‌ളാദേശ്, തുണീഷ്യ, അള്‍ജീരിയ, മൊറോക്കോ, ബ്രിട്ടണ്‍ തുടങ്ങി കിഴക്കും പടിഞ്ഞാറുമുളള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പുതുകാല ഇസ്‌ലാമിക അജണ്ടകള്‍ വളരെ സമര്‍ഥമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവരാണ്. അവരുടെ പേരില്‍ മുതല്‍ അജണ്ടയില്‍ വരെ മതം/പൊതു എന്നു വേര്‍തിരിച്ച് പരിശോധിക്കാന്‍ ആരെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ ശരിക്കും കുഴങ്ങി പോകുന്നത്രയും സങ്കീര്‍ണമായിരിക്കും അത്. ഇസ്‌ലാമിന്റെ തന്നെ പ്രമാണങ്ങളും തങ്ങളുടെ പ്രായോഗികാനുഭവങ്ങളും ആശയപരമായി വികസിപ്പിച്ചെടുത്താണവര്‍ ഇത്തരം പരീക്ഷണങ്ങളിലേര്‍പ്പെടുന്നത്. വൈജ്ഞാനിക കരുത്തുള്ള ഇസ്‌ലാമികപണ്ഡിതന്‍മാര്‍ക്കും ചിന്തകന്‍മാരും അതിനവര്‍ക്ക് വഴിയും വെളിച്ചവും നല്‍കുന്നുണ്ട്.
തുര്‍ക്കിയിലെ ഇപ്പോഴത്തെ ഭരണകക്ഷിയായ എ.കെ.പാര്‍ട്ടി(ജസ്റ്റിസ് ആന്റ് ഡവലപ്പ്‌മെന്റ് പാര്‍ട്ടി) ഈ പുതിയ പ്രവര്‍ത്തനരീതിയുടെ തിളക്കമുളള അനുഭവമാണ്. 2002 ലെ തെരഞ്ഞെടുപ്പിലാണ് എകെ പാര്‍ടി അധികാരത്തില്‍ വരുന്നത്. തങ്ങള്‍ ഇസ്‌ലാമിസ്റ്റുകളാണെന്ന് അവര്‍ സ്വയം അവകാശപ്പെടാറില്ലെങ്കിലും ലോക ഇസ്‌ലാമികപ്രസ്ഥാനങ്ങളുടെ ആവേശബിംബമാണത്. ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടൊപ്പം ചേര്‍ന്നു നിന്നും അവരെ കോര്‍ത്തിണക്കിയുമാണ് അവര്‍ മുന്നോട്ടു പോകാന്‍ ശ്രമിക്കുന്നതും.
അറബ് വസന്തത്തിനുശേഷം എ.കെ.പാര്‍ട്ടി അധ്യക്ഷനും തുര്‍ക്കി പ്രധാനമന്ത്രിയുമായ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഈജിപ്ത്, ലിബിയ, തുണീഷ്യ എന്നീ രാജ്യങ്ങളില്‍ 2011 സെപ്റ്റംബറില്‍ പ്രസിദ്ധമായ തന്റെ 'വസന്ത യാത്ര' സംഘടിപ്പിക്കുകയുണ്ടായി. ഈ രാജ്യങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ആത്മവിശ്വാസത്തെ വാനോളമുയര്‍ത്തിയ ചുവടുവെപ്പായിരുന്നു അത്. 2012 സെപ്റ്റംബറില്‍ തുര്‍ക്കിയില്‍ നടന്ന എ.കെ.പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തിലെ പ്രധാന അതിഥി ഫലസ്തീനിലെ ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ആയിരുന്നു. അപ്പോള്‍ ഇത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ പുതുകാല പ്രവര്‍ത്തനരീതിയാണ്. ഈ ദിശയില്‍ തന്നെയാണ് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിമുഖ്യത്തില്‍ രണ്ടായിരത്തിനുശേഷം രൂപപ്പെട്ട മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് (ങജഖ) എന്ന പ്രസ്ഥാനം. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണത് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക നീതി, ഭരണകൂട ഭീകരത, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയവയാണതിന്റെ പ്രവര്‍ത്തന മേഖല. അഥവാ 2003 ല്‍ രൂപം കൊണ്ട സോളിഡാരിറ്റി ഒരാഗോള ഇസ്‌ലാമിക പുതുചലനങ്ങളുടെ തന്നെ അഭിവാജ്യ ഭാഗമാണ്. അതിനെ ഇടതുപക്ഷം അരങ്ങൊഴിഞ്ഞ ഇടത്തേക്ക് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു വികല സംവിധാനം എന്ന വിലയിരുത്തലില്‍ ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഈ പുതുചലനങ്ങളെക്കുറിച്ച അജ്ഞതയാണ് പ്രകടമാവുന്നത്. ഏറ്റവും പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതില്‍ എന്നും യൗവനം പ്രകടിപ്പിച്ചിട്ടുള്ള പാഠഭേദത്തിന് ഈ നൂറ്റാണ്ടിന്റെ ഭാവുകത്വത്തെ നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഏറെ സാധ്യതകളുള്ള അറബ് വസന്തത്തെയോ അതിന്റെ കലാസാഹിത്യ സൃഷ്ടികളെപോലുമോ അവതരിപ്പിക്കാന്‍ കഴിയാതെ പോയത് ഇസ്‌ലാമിസ്റ്റുകളുടെ ചലനാത്മകതയെ കുറിച്ച ഈ പിടികിട്ടായ്മ കാരണമാണ്. ഈ പോക്ക് പോയാല്‍ ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തില്‍ പാഠഭേദം രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല. അപഹാസ്യരാവാന്‍ ഏറെ സാധ്യതകളുണ്ടുതാനും. കൊച്ചു കൊച്ചു കുശുമ്പിലും കുന്നായ്മകളിലും തട്ടി വലിയ സാധ്യതകളുണ്ടായിരുന്ന ഒരു സമാന്തര പ്രസിദ്ധീകരണം ഇസ്‌ലാമിസ്റ്റുകളുടെ കാര്യത്തിലെങ്കിലും ചരിത്രത്തിന്റെ ഒരു നിര്‍ണായ മുഹൂര്‍ത്തത്തില്‍ സ്വയം റദ്ദായി പോവുകയാണ്.
......സ്വിച്ചിട്ടാല്‍ കത്തുകയും സ്വിച്ചണച്ചാല്‍ കെടുകയും ചെയ്യുന്ന ആക്ടിവിസത്തിന്റെ അച്ചടക്കമുളള കേഡറായ സോളിഡാരിറ്റിക്ക് ജനകീയ സമരങ്ങളില്‍ ആര്‍ഭാടമാകാനേ കഴിയൂ എന്നാണ് ലേഖകന്റെ വിലയിരുത്തല്‍, കാരണം, സോളിഡാരിറ്റി ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാരവിസ്‌ഫോടനമല്ലത്രെ. കേരളത്തിലെ ജനകീയ സമരങ്ങളുടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ആയി സോളിഡാരിറ്റി വര്‍ത്തിച്ചുകളയുന്നു എന്നതാണ് ലേഖനത്തിലെ പ്രമാദമായ മറ്റൊരാരോപണം. അറബ് വസന്തത്തിന്റെയും ഇന്‍ഫ്രാസ്ട്രക്ചര്‍ അവിടത്തെ ഇസ്‌ലാമിക യുവതയായിരുന്നു എന്ന വസ്തുതയെ ഈ ആരോപണത്തോട് ചേര്‍ത്ത് വായിക്കണം നാം.
പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിനകത്തും പുറത്തുമുളള ധാരാളം ജനകീയ സമരങ്ങളില്‍ സോളിഡാരിറ്റി പങ്കുവഹിച്ചിട്ടുണ്ട്. ചിലപ്പോള്‍ ഇരകളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കോര്‍ത്തിണക്കി സമരമാക്കി മാറ്റി, മറ്റ് ചിലപ്പോള്‍ സമരങ്ങള്‍ക്ക് ആളും അര്‍ഥവും നല്‍കി ആത്മവിശ്വാസം പകര്‍ന്നു, ചിലപ്പോള്‍ സംഘടനാ നെറ്റ്‌വര്‍ക്കുപയോഗിച്ച് സമരസന്ദേശം ജനങ്ങളില്‍ കാമ്പയിന്‍ നടത്തി സമരത്തെ ജനകീയവല്‍ക്കരിക്കാന്‍ ശ്രമിച്ചു, ഇനിയും ചിലപ്പോള്‍ തങ്ങളാല്‍ സാധ്യമായ മാധ്യമശ്രദ്ധ നല്‍കി സമരങ്ങള്‍ക്ക് കരുത്തേകാന്‍ ശ്രമിച്ചു. ഇങ്ങനെ പല രീതിയിലാണ് സോളിഡാരിറ്റി ജനകീയ സമരങ്ങളോട് ഐക്യദാര്‍ഢ്യപ്പെട്ടത്. കാരണം ജനകീയ സമരങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ ആവശ്യങ്ങളും പ്രതിസന്ധികളുമാണ് അനുഭവിക്കാനുണ്ടായിരുന്നതും.
ഇത്തരം സമരങ്ങളെ സംബന്ധിച്ച് ഒരുകാര്യം വളരെ വ്യക്തമാണ്. ജനകീയ സമരങ്ങള്‍ കാല്‍പ്പനിക ഭാവനയല്ല, അതൊരു സൈദ്ധാന്തിക വ്യായാമവുമല്ല. മറിച്ച് ഭരണകൂടം, പോലീസ്, കുപ്രചരണം, മാധ്യമതിരസ്‌കരണം, രാഷ്ട്രീയ പാര്‍ട്ടികള്‍, പണമാഫിയ, സാമൂഹിക അരക്ഷിതാവസ്ഥ തുടങ്ങിയ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുമായുളള മുഖാമുഖമാണത്. അതുകൊണ്ട് തന്നെ ചിതറിത്തെറിക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വികാര വിസ്‌ഫോടനങ്ങള്‍ മാത്രമായിക്കൊളളണമെന്നില്ല പലപ്പോഴും ഇത്തരം സമരങ്ങള്‍ ജീവിപ്പിച്ചുനിര്‍ത്താന്‍ ആവശ്യമായ ഘടകം.
ജനകീയ സമരങ്ങളിലെ സോളിഡാരിറ്റിയെ വിലയിരുത്താന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അത് എപ്പോഴും സത്യസന്ധമാവുക ഇരകളുടെ മനസ്സ് തുറക്കുമ്പോഴായിരിക്കും എന്നുമാത്രം. സ്വത്വവാദത്തിന്റെ ശുദ്ധിബോധമുപയോഗിച്ച് പാഠഭേദത്തിന് വിശകലനങ്ങള്‍ നടത്താം. സോളിഡാരിറ്റിയെ ഒരിക്കലല്ല പലപട്ടം തെറിവിളിക്കാം. ജനകീയ സമരങ്ങളെ സാരോപദേശം നടത്തുകയുമാവാം. പക്ഷേ ചരിത്രം ഉണ്ടാകുന്നത് സ്വത്വ-വര്‍ഗ-പ്രത്യയശാസ്ത്ര ശുദ്ധി ബോധങ്ങള്‍ക്കകത്തല്ല എന്നു മനസ്സിലാക്കുന്നത് ചരിത്രപസക്തി നഷ്ടപ്പെടാതെ പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും സഹായിക്കും
വാല്‍ക്കഷണം: പാഠഭേദം ലേഖനം തേജസ് പത്രം പുനപ്രസിദ്ധീകരിച്ചപ്പോള്‍ വെളിച്ചും കാണാതെ പോയ വരികള്‍ ഇങ്ങനെ.........ഏതായാലും സോളിഡാരിററിയുളള 10 വര്‍ഷക്കാലത്തെ കേരളത്തെ നോക്കി നെഞ്ചത്തടിച്ച് കരയേണ്ടത് ഇവിടുത്തെ ആക്ടിവിസ്‌ററുകളാണ്.മണ്ണും ചാരി നിന്നവര്‍ പെണ്ണും കൊണ്ടുപോയല്ലോ..
2013 ഏപ്രിൽ 20, ശനിയാഴ്ച
2013 ഏപ്രിൽ 15, തിങ്കളാഴ്‌ച
കുട്ടികളെ ചീത്തയാക്കാന്‍ ആറ് എളുപ്പവഴികള്‍ !! |
| ലെസ് ലി റൂബന്‍ |
വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയാണ് പലപ്പോഴും കുടുംബജീവിതത്തിലേക്ക് ആളുകള്‍ കടന്നുവരുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡനുസരിച്ച് സീരിയലുകളിലും സിനിമകളിലും കാണുംപോലെയുള്ള സുന്ദരികളെ സ്വന്തമാക്കി ചുറ്റിയടിച്ചുനടക്കാമെന്ന് ഒരുകൂട്ടര്‍ വിചാരിക്കുന്നു. മറ്റൊരു കൂട്ടരാകട്ടെ, ബിസിനസിലിറക്കാനോ, ജോലി കരസ്ഥമാക്കാനോ പൈസ ആവശ്യമായിവരുമ്പോള്‍ അതിനുള്ള എളുപ്പവഴി കണ്ടെത്തുന്നു. ലക്ഷ്യം പിഴച്ച വിവാഹജീവിതത്തിലാണ് അനുസരണയില്ലാത്തവരും മനസമാധാനം തരാത്തവരുമായ സന്താനങ്ങള്‍ ഉണ്ടാവുന്നത്. ഇസ് ലാം അതുകൊണ്ടാണ് സന്താനങ്ങളോടുള്ള ബാധ്യത എണ്ണിപ്പറഞ്ഞപ്പോള്‍ നല്ല മാതാവിനെ അവര്‍ക്ക് നല്‍കണമെന്ന് ആണുങ്ങളോട് കല്‍പിച്ചത്.
കുട്ടികള്‍ വളര്‍ന്നുവരുന്ന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. പഴയകാലസിനിമകളിലൊക്കെ കുറച്ചെങ്കിലും മാതാപിതാക്കളെയൊക്കെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സന്താനങ്ങളെ ചിത്രീകരിച്ചിരുന്നു. ഇന്നാകട്ടെ, സിനിമകളിലും സീരിയലുകളിലും മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും ധിക്കരിക്കുകയും അവരോട് ദേഷ്യപ്പെടുകയും ചെയ്യുന്ന ബാല്യങ്ങളെയും കൗമാരങ്ങളെയും ദൃശ്യവത്കരിക്കുന്നു. ഭാവിയെക്കുറിച്ച് ശരിയായ ദിശാബോധം നല്‍കാനും അവ മിനക്കെടുന്നില്ല. അവിഹിതബന്ധങ്ങളുടേയും വിവാഹമോചനങ്ങളുടെയും അമ്മായിഅമ്മപോരിന്റെയും സംഘര്‍ഷഭാഷയാണ് അവരെ പഠിപ്പിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍, കുട്ടികളെ നശിപ്പിച്ചെടുക്കാന്‍ കച്ചവടലക്ഷ്യംമാത്രമുള്ള ചാനലുകള്‍ തന്നെ മതിയായവയാണ്. മാതാപിതാക്കളുടെ അശ്രദ്ധ എങ്ങനെ കുട്ടികളെ ഒന്നിനും കൊള്ളാത്തവരാക്കിത്തീര്ക്കുന്
1. കുട്ടികളെ ശ്രദ്ധിക്കാന്‍ സമയമില്ലാത്തവിധം തിരക്കുകളില്‍ മുഴുകുക: കുട്ടികള്‍ ദിനേന വളരുന്ന ചെടികളെപ്പോലെയാണ്. ദൈനംദിനപരിചരണങ്ങളും ശുശ്രൂഷയും അവയ്ക്കാവശ്യമുണ്ട്. തക്കാളിച്ചെടി മുളച്ചുപൊന്തുമ്പോള്‍ കോഴിയോ മറ്റോ വന്ന് മുളപൊട്ടിയത് കൊത്തിനശിപ്പിക്കാതെ നോക്കണം. തണ്ടിന് നീളം വെച്ച് വലുതാകുമ്പോള്‍ അതിന് താങ്ങായി കോല്‍ കുത്തിനാട്ടണം. അല്ലെങ്കില്‍ മഴയത്ത് തല്ലിയലച്ച് മണ്ണില്‍ വീണുകിടക്കും. അങ്ങനെ വന്നുകഴിഞ്ഞാല്‍ ഇലകള്‍ക്ക് ചീച്ചില്‍ ബാധിക്കും. കായ്കള്‍ കേടുവരും. സമയത്ത് സൂര്യപ്രകാശം,വെള്ളം, വളം, എന്നിവ അതിന് ലഭിക്കുന്നുണ്ടോ എന്നുറപ്പുവരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ചെടി നശിച്ചതുതന്നെ. കുട്ടികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നിരന്തരപരിചരണം ആവശ്യമാണ്. അല്ലാത്തപക്ഷം ആകാശത്തേക്കുയരേണ്ട അവര്‍ മണ്ണില്‍ പുതഞ്ഞ് കിടക്കും. കുട്ടികളോടു ചെയ്യാവുന്ന ഏറ്റവും വലിയ ദ്രോഹം അവരെ ശ്രദ്ധിക്കാതെ അവഗണിക്കുകയെന്നതാണ്. അവര്‍ക്ക് എങ്ങെനയൊക്കെ ട്രെയ്‌നിങ് കൊടുക്കാം എന്നതിന് ആസൂത്രണം നടത്തണം. കുട്ടികള്‍ക്ക്് രക്ഷിതാക്കളുടെ പുഞ്ചിരിയും അംഗീകാരവുമാകുന്ന സൂര്യപ്രകാശം ആവശ്യമാണ്. ഓരോ ദിവസവും ദിശാബോധം നല്‍കേണ്ടതനിവാര്യമാണ്. ചെടിക്ക് വളമെന്നപോലെ കുട്ടികള്‍ക്ക് ഉപദേശനിര്‍ദേശങ്ങള്‍ വളര്‍ച്ചയ്ക്കാവശ്യമാണ്. വളമിട്ടുകഴിഞ്ഞാല്‍ വെള്ളം വേരുകളെ ആവളം വലിച്ചെടുക്കാന്‍ സഹായിക്കും. ഉപദേശനിര്‍ദേശങ്ങളെ ഹൃദയത്തിലേക്ക് സ്വീകരിക്കാന്‍ പുഞ്ചിരിയും പ്രോത്സാഹനവും പകര്‍ന്നുകൊടുക്കേണ്ടതുണ്ട്. 2.മോശം മാതൃക കാഴ്ച വെക്കുക മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുടെമുമ്പില്‍ മോശം മാതൃകകാഴ്ചവെക്കുമ്പോള്‍ കുട്ടികള്‍ അത് വളരെ വേഗം അനുകരിക്കുന്നു. സാധാരണനിലയില്‍ കുട്ടികളുടെ സാന്നിധ്യത്തില്‍ രക്ഷിതാക്കള്‍ ശണ്ഠ കൂടരുതെന്ന് പറയാറുണ്ട്. പക്ഷേ,അതിനെക്കാള്‍ അപകടകരമാണ് പരിഹാരങ്ങളൊന്നുമില്ലാതെ തുടര്‍ന്നുപോകുന്ന തര്‍ക്കങ്ങള്‍. വ്യക്തിപരമായ ഈഗോകളല്ല, മറിച്ച് ചില താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടുന്ന ചില കുടുംബങ്ങളുണ്ട്. അവസാനം തര്‍ക്കവിഷയത്തിന്റെ ന്യായാന്യായങ്ങള്‍ വിശകലനം ചെയ്യപ്പെട്ടശേഷം അതിന് പരിഹാരമുണ്ടാകുന്നു. പരിഹാരമുണ്ടായത് ഏത് നന്‍മ മുന്‍നിര്‍ത്തിയാണെന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. തെരുവില്‍ വഴക്കുംവാക്കേറ്റവുമുണ്ടാകുമ്പോ
3.അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ടേയിരിക്കുക
പലപ്പോഴും കുട്ടികളെ ശകാരിച്ചും പിണങ്ങിയും നേരെയാക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളേറെയാണ്. കുട്ടികളുടെ കുസൃതി പരിധിവിടുമ്പോഴോ അനുസരണക്കേട് കാണിക്കുമ്പോഴോ ആണ് തങ്ങള്‍ ദേഷ്യപ്പെടുന്നതെന്ന് അവര്‍ കാരണം പറയുന്നു. കുട്ടികളുടെ പ്രസ്തുത സ്വഭാവവൈകല്യത്തിന് ഇടവരുത്തിയത് മാതാപിതാക്കളുടെ അനിഷ്ടപ്രകടനമാണെന്ന് വ്യക്തമാക്കുമ്പോള്‍ അവരുടെ മറുപടി തങ്ങളവനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്നുവെന്നായിരിക്കും. എന്തെങ്കിലും കാര്യം ചെയ്യാന്‍ കല്‍പിച്ചാല്‍ അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നു. അതുകാണുമ്പോള്‍ രണ്ടുകൊടുക്കാനല്ലാതെ മറ്റൊരു പോംവഴിയുമില്ലായിരുന്നുവത്രെ. അങ്ങനെ ചെയ്യരുതെന്ന് അറിയാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
യാഥാര്‍ഥ്യം എന്താണ് ? കുട്ടികള്‍ അധികസമയവും കുസൃതിക്കാരായിരിക്കും. ഈ അധികസമയവും മാതാപിതാക്കള്‍ തങ്ങളുടെ അനിഷ്ടവും കോപവും കുട്ടികളോട് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു അനുസരണക്കേടുകാട്ടുന്ന കുട്ടിയെ നന്നാക്കാന്‍ ഒരു മാര്‍ഗവുമില്ല എന്നല്ല പറയുന്നത്. നിങ്ങള്‍ കുട്ടിയോടുകാട്ടുന്ന ദേഷ്യത്തിന്റെയും ശിക്ഷയുടെയും നടപടി ഒട്ടും ശരിയല്ല എന്നത് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞത്. ഇല്ലെങ്കില്‍ അവന്‍ കൂടുതല്‍ കുസൃതിക്കാരനാകും. അതനുസരിച്ച് നിങ്ങള്‍ മുഖം കറുപ്പിക്കും, അവനോട് അസംതൃപ്തി കാണിക്കും;'എനിക്ക് നിന്റെ മുഖം കാണണ്ട, എങ്ങോട്ടെങ്കിലും പൊയ്‌ക്കോ, ഏത് കഷ്ടകാലത്തിന് ഞാന്‍ നിന്റെ അമ്മയായി?' എന്ന് വാക്കുകളിലൂടെ ആ അസംതൃപ്തി പുറത്തേക്ക് വരികയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ സാന്നിധ്യത്തില്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മാത്രമാണ് അവര്‍ നിങ്ങളെ സന്തോഷിപ്പിക്കാന്‍ മുതിരുകയുള്ളൂ എന്ന് തിരിച്ചറിയുക. 4.കുട്ടികളെ തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ വിടുക കുട്ടികളുടെ ഓരോ പ്രവൃത്തിയിലും നല്ലതും ചീത്തയും ഏതെന്ന് വേര്‍തിരിച്ചുകൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളെ അവരുടെ പാട്ടിനുവിടുകഎന്നത് എളുപ്പമുള്ള സംഗതിയാണ്. കുട്ടികളെ സ്‌നേഹംകൊണ്ടുമൂടിയാല്‍ കുട്ടികള്‍ നന്നായിക്കൊള്ളും എന്ന് വിചാരിക്കരുത്. പല രക്ഷിതാക്കളും എളുപ്പവഴിസ്വീകരിച്ചിരിക്കുന് 5.ചീത്തകൂട്ടുകെട്ടില്‍ പെടുക കുട്ടികളെ വീട്ടില്‍നിന്ന് നല്ല ശീലങ്ങള്‍ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും ആ കുട്ടികള്‍ പുറത്ത് ആരുമായിട്ടാണ് കൂട്ടുകൂടുന്നതെന്ന് തിരക്കാന്‍ ശ്രമിക്കാറില്ല. കുട്ടികളെപ്പറ്റിയുള്ള അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കുകയാണ് അവര്‍. എന്നാല്‍ മോശം വ്യക്തിത്വമുള്ള കുട്ടികളുമായാണ് മക്കള്‍ ചങ്ങാത്തം കൂടുന്നതെങ്കില്‍ കൂട്ടുകാരുടെ പ്രേരണയ്ക്ക് വശംവദരായി അവര്‍ ദുഃശീലങ്ങള്‍ സ്വായത്തമാക്കുമെന്ന് നാം തിരിച്ചറിയുക. ഇരുപതുവയസുവരെയെങ്കിലും മക്കള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ നേട്ടങ്ങളും ദുഷ്‌കൃത്യത്തിന്റെ കോട്ടങ്ങളും ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കണം 6. ഉത്തരവാദിത്വബോധമുണ്ടാക്കാന്‍ സഹായിക്കുന്ന ചുമതലകളേല്‍പിക്കാതിരിക്കുക കുട്ടികളുടെ കഴിവിനനുസരിച്ച് അവരെ വ്യത്യസ്ത ചുമതലകളേല്‍പിക്കുക. നടക്കാന്‍ കഴിയുന്ന ഒരുകുട്ടിയെ സംബന്ധിച്ച് തന്റെ മുഷിഞ്ഞ ഉടുപ്പ് വാഷിങ്‌മെഷീനില്‍ കൊണ്ടുപോയിടാന്‍ പരിശീലിപ്പിക്കുന്നതുമുതല്‍ക്ക് ഇത് ആരംഭിക്കുന്നു. ചെരിപ്പ് റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ ചെരുപ്പുകുത്തിയുടെ അടുക്കല്‍ കൂടെക്കൂട്ടി അതെങ്ങനെ ചെയ്യിക്കുന്നു എന്ന് കാണിച്ചുകൊടുത്തും ചുമതലാബോധം ഉണ്ടാക്കാം. കൗമാരപ്രായത്തില്‍ ക്രിക്കറ്റുകളിക്കുന്നതിനിടെ പന്ത് അയല്‍പക്കത്തെ ജനല്‍ ചില്ലുതകര്‍ത്തുവെങ്കില്‍ അത് ശരിയാക്കിക്കൊടുക്കുവാന്‍ അവനെ പ്രേരിപ്പിക്കണം. എങ്കില്‍മാത്രമേ ഭാവിയില്‍ അത്തരം കളികളില്‍ നഷ്ടങ്ങളില്ലാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിക്കുകയുള്ളൂ. അത്തരത്തില്‍ ചുമതലകളേറ്റെടുക്കാനും അത് വീഴ്ചകൂടാതെ ചെയ്യാനും ശ്രമിക്കുന്ന കുട്ടികളാണ് ഏറ്റവും സന്തോഷവാന്‍മാരായി കാണപ്പെട്ടിട്ടുള്ളത്. കുട്ടികളെ വളര്‍ത്തിയെടുക്കുമ്പോഴുള്ള അശ്രദ്ധ എത്രത്തോളം പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയല്ലോ. ആദ്യകുട്ടിയെ വളര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയവരെ സംബന്ധിച്ചിടത്തോളം ഇനിയുള്ള സന്താനങ്ങളെ വളര്‍ത്തുന്നതില്‍ അവര്‍ തീര്‍ച്ചയായും ശ്രദ്ധപതിപ്പിക്കുമെന്നുറപ്പാണ് |
2013 ഏപ്രിൽ 10, ബുധനാഴ്‌ച
മാനവിക ഐക്യം ഊട്ടിയുറപ്പിക്കാനും എല്ലാ മതങ്ങള്‍ക്കും കൈകോര്‍ക്കാവുന്ന സത്യം, സഹിഷ്ണുത, നീതി എന്നീ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ലോകത്ത് മുസ്‌ലിംകള്‍ മുന്‍കൈയെടുക്കുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംഘടനകള്‍ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. റാബിത്തത്തുല്‍ ആലമീന്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) പോലുള്ള സംഘടനകള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം മറ്റു മതങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവികതയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടാനും ഈ ഗുണങ്ങള്‍ സ്വയം റദ്ദാക്കാനും മാത്രമാണ് ആരോഗ്യകരമല്ലാത്ത സംഘടനാ വൈരങ്ങള്‍ സഹായിക്കുക. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് മിനിമം ഐക്യം ഉറപ്പുവരുത്താന്‍ സംഘടനകള്‍ ശ്രമിക്കണം. -അദ്ദേഹം വിശദീകരിച്ചു.
കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം രൂപീകരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ച് പോരാടണം. മുസ്‌ലിം ശാക്തീകരണത്തിനും സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാവണം. -കിനാലൂര്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളില്‍ പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിലെ വിശ്വാസപരവും കര്‍മ്മശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ബാഫഖി തങ്ങളും കെ.എം മൗലവിയും സമുദായത്തിനു വേണ്ടി ഒന്നിച്ചു നിന്നത്. എന്നാല്‍ ആദര്‍ശത്തിന്റെ ലക്ഷണം വിഭാഗീയതയിലെ തീവ്രതയാണെന്ന ധാരണ ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വിജ്ഞാനവും ലാളിത്യവുമാണ് പാണ്ഡിത്യത്തിന്റെ അടയാളമെന്ന ധാരണകളെ തിരുത്തുന്ന രീതിയിലാണ് പുതിയ കാലത്തെ മതപ്രഭാഷണങ്ങള്‍. നാവിന്റെ ബലം നോക്കിയാണ് ഇപ്പോള്‍ പലരും പാണ്ഡിത്യത്തെ അളക്കുന്നത്. തീവ്രമായി പ്രസംഗിക്കുകയും വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്യുന്നവരിലേക്കാണ് ജനക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത്. ചാനലുകളില്‍ ക്രൈമും കോമഡിയും അനിവാര്യതയായി മാറിയ പോലെയാണിത്. ഇതിനെ തിരുത്തേണ്ടവര്‍ തന്നെ ഇതിന്റെ വക്താക്കളാവുന്നത് അബദ്ധമാണ്.- കിനാലൂര്‍ പറഞ്ഞു.
വര്‍ഗ്ഗീയതയിലേക്ക് ഉള്‍വലിയുന്ന സമൂഹത്തിന് സഹകരണത്തിന്റെ വിശാലമായ തലം ബോധ്യപ്പെടുത്തേണ്ട മതസംഘടനകള്‍ നിസ്സാരമായ വാദപ്രതിവാദങ്ങളിലേക്ക് സമുദായത്തെ ചുരുക്കുന്നത് ശരിയല്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെ കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംലീഗും വ്യവസ്ഥാപിത മതസംഘടനകളുമാണ് കേരളത്തിന് മതമൈത്രിയുടെ പാരമ്പര്യം ഉണ്ടാക്കിയത്. ഈ പാരമ്പര്യം നഷ്ടമാകുന്നതോടെ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയും പരിഗണനയും ഇല്ലാതാകും. -കിനാലൂര്‍ വ്യക്തമാക്കി.
ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മതസംഘടനകള്‍ മറന്നുപോകാന്‍ പാടില്ല. വിപ്ലവാനന്തര ഈജിപ്തിലും ടുണീഷ്യയിലുമൊക്കെയുള്ള ജനങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടും ബഹുസ്വര രാഷ്ട്ര ഘടനയെയും ന്യൂനപക്ഷങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഭരണത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഏകാധിപത്യത്തില്‍നിന്നുള്ള പാഠങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ലോകം ഈ വിധത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ സഹകരണത്തിന്റെ സാധ്യതകളെ തകര്‍ക്കാന്‍ കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. - അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഉണര്‍വ്വുണ്ടായ കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ചിന്ത ഇവരിലുണ്ടായി. മനുഷ്യരാശിയുടെ വെല്ലുവിളികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.
ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു നവോത്ഥാന പ്രസ്ഥാനത്തിന്‍െറ ഗതി(മാധ്യമം മുഖ പ്രസംഗം ) |
കേരള സമൂഹ രൂപവത്കരണത്തില്‍ തന്നെ ശ്രദ്ധേയമായ പങ്കുവഹിച്ച നവോത്ഥാന സംരംഭമാണ് മുജാഹിദ് പ്രസ്ഥാനം എന്നറിയപ്പെടുന്ന മുസ്ലിം നവോത്ഥാന സംഘടന. കേരള മുസ്ലിം സമുദായ രൂപവത്കരണത്തിലും പരിഷ്കരണത്തിലും മുജാഹിദ് പ്രസ്ഥാനത്തിനുള്ള പങ്ക് ഏറ്റവും കടുത്ത എതിരാളികള്‍ക്കുപോലും നിഷേധിക്കാനാവാത്തതാണ്. ഇന്ന് കേരള മുസ്ലിംകളില്‍ കാണുന്ന വിദ്യാഭ്യാസ, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക ഉണര്‍വുകളിലെല്ലാം മുജാഹിദ് പ്രസ്ഥാനത്തിന്‍െറ കൈയൊപ്പ് പതിഞ്ഞുകിടപ്പുണ്ട്. അതിനാല്‍, കേരളസമൂഹ ചരിത്രവും മുസ്ലിം സമുദായ ചരിത്രവും മുജാഹിദുകളോട് ഏറെ കടപ്പെട്ടിരിക്കുന്നു.
ആഗോളതലത്തില്‍ സലഫിസം എന്നറിയപ്പെടുന്ന മതധാരയുടെ ഭാഗമായാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം നിലകൊള്ളുന്നത്. പക്ഷേ, ആഗോള സലഫിസത്തില്‍നിന്ന് വ്യത്യസ്തമായി സ്വന്തമായൊരു ശൈലിയും ഉള്ളടക്കവും ആ പ്രസ്ഥാനം വികസിപ്പിച്ചിരുന്നു. ഈ നവോത്ഥാന ശൈലിയും ആഗോള സലഫിസ്റ്റ് രീതികളും തമ്മിലുള്ള സംഘര്‍ഷമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടനയെ നെടുകെ പിളര്‍ത്തിയ ഘടകങ്ങളിലൊന്ന്. നവോത്ഥാനത്തിന്‍െറ ഉത്തോലകമായി വര്‍ത്തിച്ച ആ പ്രസ്ഥാനത്തിന്‍െറ കേരളത്തിലെ ഇന്നത്തെ അവസ്ഥ ഒരേ സമയം വേദനാജനകവും കൗതുകകരവുമാണ്. വിശ്വാസപരവും കര്‍മപരവുമായ അന്ധവിശ്വാസങ്ങളില്‍നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ അത്യധ്വാനം ചെയ്ത അവരിലെ പ്രബലമായൊരു വിഭാഗം കേട്ടാല്‍ സ്തംഭിച്ചുപോകുന്ന തരത്തിലുള്ള അന്ധവിശ്വാസങ്ങളും പ്രതിലോമ ചിന്തകളുമാണ് ഇന്ന് മുന്നോട്ടുവെക്കുന്നത്. സാമൂഹിക, വൈയക്തിക ബന്ധങ്ങളില്‍ അങ്ങേയറ്റം കാര്‍ക്കശ്യവും സങ്കുചിതത്വവുമാണ് അവര്‍ പ്രബോധനം ചെയ്യുന്നത്. മതാന്തര സൗഹൃദത്തെ മാത്രമല്ല, മതത്തിനകത്തെ വ്യത്യസ്ത ധാരകള്‍ തമ്മിലുള്ള ഇഴയടുപ്പത്തെയും നിഷേധിക്കുന്നതാണ് അവരുടെ സമീപനം. ഇവരാകട്ടെ, മുജാഹിദ് പ്രസ്ഥാനത്തിലെ പ്രമുഖ ശക്തിയായി വികസിക്കുകയും ഔദ്യാഗിക നേതൃത്വത്തെ പരസ്യമായി വെല്ലുവിളിക്കുന്ന അവസ്ഥയിലേക്കു വളരുകയും ചെയ്തിട്ടുണ്ട്. മുമ്പുണ്ടായ പിളര്‍പ്പിനെക്കാള്‍ ആഘാതമേറിയതാണ് പുതിയ സംഭവവികാസങ്ങള്‍. അതേസമയം, ഈ തീവ്ര ആശയക്കാരെ സര്‍വ പിന്തുണയും നല്‍കി കയറൂരി വിട്ടത് ഔദ്യാഗിക നേതൃത്വം തന്നെയായിരുന്നു എന്ന വിമര്‍ശം നിലനില്‍ക്കുന്നുമുണ്ട്.
സാര്‍വദേശീയ തലത്തില്‍ നവസലഫിസം എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസത്തെയാണ് പുതുതലമുറ മുജാഹിദുകള്‍ പ്രതിനിധാനം ചെയ്യുന്നത്. ഇതാകട്ടെ, മൊറോക്കോ മുതല്‍ മലേഷ്യ വരെ മുസ്ലിം ലോകത്താകമാനം വമ്പിച്ച സാമൂഹിക പ്രശ്നവും ക്രമസമാധാന പ്രശ്നവുമായി വളര്‍ന്നുകഴിഞ്ഞ യാഥാര്‍ഥ്യമാണ്. സംഘടനാ ഘടനകള്‍ക്കപ്പുറത്ത് തീപ്പൊരി പ്രഭാഷകരുടെ വാഗ്വലയത്തിന് ചുറ്റും രൂപപ്പെടുന്ന അനുയായിവൃന്ദം എന്ന നിലയിലാണ് ഈ ഗ്രൂപ്പുകള്‍ നിലനില്‍ക്കുന്നത്. സാമൂഹികമായ ഉള്‍വലിയലും ശുദ്ധിവാദവുമാണ് ഇവരുടെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. എല്ലാ കാര്യങ്ങളിലുമുള്ള സങ്കുചിത വീക്ഷണങ്ങളും പ്രയോഗങ്ങളുമാണ് ഇവരുടെ മുഖമുദ്ര.
പ്രമാണമാത്ര ഇസ്ലാമാണ് സലഫിസത്തിന്‍െറ പ്രത്യേകത. അതായത്, സ്ഥലകാല സാഹചര്യങ്ങളെ പരിഗണിക്കാതെ തങ്ങള്‍ ശുദ്ധിപത്രം നല്‍കിയ പ്രമാണങ്ങളെ മാത്രം മനുഷ്യവ്യവഹാരങ്ങളുടെ കേന്ദ്രമായി പരിഗണിക്കുന്ന സമീപനശാസ്ത്രമാണത്. മറ്റൊരര്‍ഥത്തില്‍ കടുത്ത അക്ഷരപൂജയിലധിഷ്ഠിതമായ ഇസ്ലാമിനെയാണ് നവസലഫിസം പ്രതിനിധാനം ചെയ്യുന്നത്. ഇസ്ലാമിക ചിന്താ പ്രപഞ്ചത്തിലെ ഏറ്റവും യാഥാസ്ഥിതികവും തീവ്രവുമായ ധാരയായിട്ടാണ് അത് ഇന്ന് പരിഗണിക്കപ്പെടുന്നത്. പ്രമാണങ്ങളിലെ കടുംപിടിത്തം കാരണം, ഗ്രൂപ്പുകളായി പിളര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രവണതയും ആഗോള സലഫിസത്തിനകത്ത് ദൃശ്യമാണ്.
മുജാഹിദ് പ്രസ്ഥാനത്തിലെ സംഘര്‍ഷങ്ങളും നവസലഫിസത്തിന്‍െറ ഉദയവും മുജാഹിദ് സംഘടനയുടെ കേവലമായ ആഭ്യന്തരപ്രശ്നമായി കാണാന്‍ പാടില്ല. കേരള സമൂഹ രൂപവത്കരണത്തില്‍ നിര്‍ണായക പങ്കുള്ള ഒരു പ്രസ്ഥാനത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളില്‍ കേരള സമൂഹത്തിനാകമാനം ഉത്കണ്ഠ വേണ്ടതുണ്ട്. എന്നു മാത്രമല്ല, ഇപ്പോള്‍ ശക്തിപ്പെടുന്ന നവസലഫി ചിന്തകളും ഗ്രൂപ്പുകളും മുജാഹിദ് സംഘടനയെയോ മുസ്ലിം സമുദായത്തെയോ മാത്രം ബാധിക്കുന്ന പ്രശ്നവുമല്ല. അതിന്‍െറ ആഘാതങ്ങള്‍ സമൂഹത്തിലാകമാനമുണ്ടാവും. നമ്മുടെ സാമൂഹിക സംഘാടനത്തെയും സമുദായ ബന്ധങ്ങളെയും ലിംഗ സമീപനങ്ങളെയുമെല്ലാം നിഷേധാത്മകമായി ബാധിക്കാന്‍ പോവുന്ന യാഥാര്‍ഥ്യമാണത്. പരിഹരിക്കാന്‍ കഴിയാത്ത ഒട്ടേറെ പ്രതിസന്ധികളും മുറിവുകളും അത് സമൂഹശരീരത്തില്‍ സൃഷ്ടിക്കും. അല്‍ജീരിയ പോലുള്ള മുസ്ലിം രാജ്യങ്ങള്‍ അത്തരം ഒരുപാട് മുറിവുകളിലൂടെ കടന്നു പോയതാണ്. കേരളീയ സമൂഹത്തിന്‍െറ നാലിലൊന്ന് വരുന്ന ഒരു സമുദായത്തിലെ പ്രബലമായൊരു പ്രസ്ഥാനം തലകീഴായിനില്‍ക്കുന്ന അവസ്ഥ അതിനാല്‍ തന്നെ സാമൂഹികശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ്. അത് സൃഷ്ടിക്കുന്ന സമസ്യകളെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് പണ്ഡിതരും ബുദ്ധിജീവികളും ഗൗരവത്തില്‍ ആലോചിക്കേണ്ടതുണ്ട്. ദീര്‍ഘവീക്ഷണമോ ദാര്‍ശനിക ഔത്യമോ കാണിക്കാത്ത ഒരുപറ്റം അത്യാവേശക്കാരുടെയും ആത്യന്തികവാദികളുടെയും പ്രഘോഷണങ്ങള്‍ക്ക് നമ്മുടെ മതങ്ങളെയും സമുദായങ്ങളെയും നാം വിട്ടുകൊടുക്കാന്‍ പാടില്ല.
ജമാഅത്തെ ഇസ്ലാമി നായ നിലപാടുകളുടെ അടിത്തറ
ഒരു സംഘടനയെ കുറിച്ച് അതിന്റെ വക്താക്കളില് നിന്ന് തന്നെ
പഠിക്കുക
http://www.youtube.com/
കുടുംബം നയിക്കണം എങ്ങനെ ?
http://www.youtube.com/
പ്രകാശം പരത്തുന്ന പ്രസ്ഥാനം vt abdulla koya thangal
http://www.youtube.com/
ഇസ്ലാമിക നവോഥാനം പിന്നെ ഇസ്ലാമിക പ്രസ്ഥാനവും
http://www.youtube.com/
മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതയെ
രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം
കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യൂത്ത്ലീഗ് സംസ്ഥാന നിര്‍വാഹക ക്യാമ്പ് ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിലാണ് ആശയങ്ങള്‍ക്കു പകരം സ്ഥാപിതവത്കരണത്തിനുവേണ്ടി ഈ സംഘടനകള്‍ അധ$പതിച്ചതായി ആക്ഷേപിക്കുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന പ്രസ്ഥാനങ്ങള്‍ സമുദായത്തിലെ യഥാര്‍ഥ പ്രശ്നങ്ങളോട് നിര്‍വികാരതയാണ് പുലര്‍ത്തുന്നതെന്നും ആരോപിക്കുന്നു.
സംഘടനയിലെ വിഭാഗീയതക്കെതിരെ പ്രമേയത്തിന്‍െറ വരികള്‍ ഇപ്രകാരമാണ്: കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നിസ്തുലമായ പങ്കുവഹിച്ച മതസംഘടനകള്‍ പ്രാസ്ഥാനികമായ ഭിന്നിപ്പുകളുടെ പേരില്‍ സ്വയം അപഹാസ്യരാവുകയാണെന്ന് ക്യാമ്പ് അഭിപ്രായപ്പെടുന്നു. അങ്ങേയറ്റം വേദനജനകമാണ് ഇത്. വിശ്വാസസമൂഹത്തെ ശുദ്ധീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുക ബാധ്യതയായി കണ്ടിരുന്ന ഈ സംഘടനകള്‍ക്ക് മുസ്ലിം സാമൂഹിക ജീവിതം അഭിമുഖീകരിക്കുന്ന ഭീകരമായ പ്രവണതകളോട് പ്രതികരിക്കാനോ ഇടപെടാനോ കഴിയുന്നില്ല. ആശയഭിന്നതയുടെ പുകമറ സൃഷ്ടിച്ച് സ്ഥാപിതവത്കരണത്തിനുവേണ്ടിയാണ് ഈ സംഘടനകള്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന ഇവര്‍ സമുദായത്തിലെ അടിത്തട്ടിലെ പ്രശ്നങ്ങളോടുപോലും നിര്‍വികാരമായ നിലപാടുകളാണ് അനുവര്‍ത്തിക്കുന്നത്.
വിവാഹ കേന്ദ്രീകൃത സമൂഹത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സ്ത്രീധന വിവാഹം, മൈസൂര്‍ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെ സമുദായം സന്ധിയില്ലാ സമരം നടത്തേണ്ട സമയം അതിക്രമിച്ചെന്ന് യൂത്ത്ലീഗ് വിലയിരുത്തുന്നു. സമ്മര്‍ദ ഗ്രൂപ്പുകള്‍ ആവുന്നതിനു പകരം ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് മതസംഘടനകള്‍ക്ക് ആദരവുണ്ടാവുന്നതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.
യൂത്ത്ലീഗ് സംസ്ഥാന ക്യാമ്പിലെ പ്രമേയം മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതക്കെതിരെ മാത്രമല്ല, സമുദായത്തിലെ ഇതര സംഘടനകളിലെയും വിഭാഗീയതയെയും പരസ്പര സ്പര്‍ധയെയും വിമര്‍ശിക്കുന്നുണ്ടെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു.
ക്യാമ്പില്‍ മുസ്ലിംലീഗിന്‍െറ നിരീക്ഷകനായി പങ്കെടുത്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, എസ്.കെ.എസ്.എസ്.എഫിലെ (സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍) ലീഗ് വിരുദ്ധര്‍ക്കെതിരെയും താഴെത്തട്ടില്‍ സംഘടനാ ചാനല്‍ ഉപയോഗിച്ച് യൂത്ത്ലീഗ് കാമ്പയിന്‍ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും ചര്‍ച്ചയില്‍ ഇത് വിഷയമായില്ല. തുടര്‍ന്ന് പ്രസിഡന്‍റ് പി.എം. സാദിഖലിയോട് ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് മായിന്‍ഹാജി ആവശ്യപ്പെട്ടെങ്കിലും ഗൗനിച്ചുമില്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള വിവാദകേശം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ കാര്യത്തില്‍ തീരുമാനമെന്തായി എന്ന് തിരക്കിയ സാദിഖലിയോട് അത് തിരുത്തിക്കൊടുക്കുമെന്നായിരുന ്നു മായിന്‍ഹാജിയുടെ മറുപടി. സത്യവാങ്മൂലം തിരുത്തിക്കൊടുത്തശേഷവും എസ്.കെ.എസ്.എസ്.എഫ് സമരം തുടരുകയാണെങ്കില്‍ യൂത്ത്ലീഗ് ഇവര്‍ക്കെതിരെ രംഗത്തിറങ്ങുമെന്നായിരുന്നു സാദിഖലിയുടെ മറുപടി.
കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകള്‍ക്കെതിരെയും യൂത്ത്ലീഗ് പ്രമേയത്തില്‍ കടുത്ത വിമര്‍ശമുണ്ട്. സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നസര്‍ക്കാര്‍ നിലപാടുകള്‍ ശക്തമായ തിരിച്ചടിക്കു കാരണമാകുമെന്ന് ക്യാമ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനവിരുദ്ധ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ അടിക്കടി നടത്തുന്നത്. തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുംവിധമാണ് സര്‍ക്കാര്‍ നിലപാടുകള്‍. രാജ്യത്തെ മഹാന്യൂനപക്ഷമായ മുസ്ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇനിയും നടപടിയുണ്ടായിട്ടില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു
രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം
കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ് പ്രമേയം. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന യൂത്ത്ലീഗ് സംസ്ഥാന നിര്‍വാഹക ക്യാമ്പ് ഐകകണ്ഠ്യേന അംഗീകരിച്ച പ്രമേയത്തിലാണ് ആശയങ്ങള്‍ക്കു പകരം സ്ഥാപിതവത്കരണത്തിനുവേണ്ടി ഈ സംഘടനകള്‍ അധ$പതിച്ചതായി ആക്ഷേപിക്കുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന പ്രസ്ഥാനങ്ങള്‍ സമുദായത്തിലെ യഥാര്‍ഥ പ്രശ്നങ്ങളോട് നിര്‍വികാരതയാണ് പുലര്‍ത്തുന്നതെന്നും ആരോപിക്കുന്നു.
സംഘടനയിലെ വിഭാഗീയതക്കെതിരെ പ്രമേയത്തിന്‍െറ വരികള്‍ ഇപ്രകാരമാണ്: കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നിസ്തുലമായ പങ്കുവഹിച്ച മതസംഘടനകള്‍ പ്രാസ്ഥാനികമായ ഭിന്നിപ്പുകളുടെ പേരില്‍ സ്വയം അപഹാസ്യരാവുകയാണെന്ന് ക്യാമ്പ് അഭിപ്രായപ്പെടുന്നു. അങ്ങേയറ്റം വേദനജനകമാണ് ഇത്. വിശ്വാസസമൂഹത്തെ ശുദ്ധീകരിക്കുകയും വളര്‍ത്തിക്കൊണ്ടുവരുകയും ചെയ്യുക ബാധ്യതയായി കണ്ടിരുന്ന ഈ സംഘടനകള്‍ക്ക് മുസ്ലിം സാമൂഹിക ജീവിതം അഭിമുഖീകരിക്കുന്ന ഭീകരമായ പ്രവണതകളോട് പ്രതികരിക്കാനോ ഇടപെടാനോ കഴിയുന്നില്ല. ആശയഭിന്നതയുടെ പുകമറ സൃഷ്ടിച്ച് സ്ഥാപിതവത്കരണത്തിനുവേണ്ടിയാണ് ഈ സംഘടനകള്‍ ഇപ്പോള്‍ നിലകൊള്ളുന്നത്. മത്സരങ്ങള്‍ക്കുവേണ്ടി മേളക്കൊഴുപ്പും ധനദുര്‍വിനിയോഗവും നടത്തുന്ന ഇവര്‍ സമുദായത്തിലെ അടിത്തട്ടിലെ പ്രശ്നങ്ങളോടുപോലും നിര്‍വികാരമായ നിലപാടുകളാണ് അനുവര്‍ത്തിക്കുന്നത്.
വിവാഹ കേന്ദ്രീകൃത സമൂഹത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ സ്ത്രീധന വിവാഹം, മൈസൂര്‍ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെ സമുദായം സന്ധിയില്ലാ സമരം നടത്തേണ്ട സമയം അതിക്രമിച്ചെന്ന് യൂത്ത്ലീഗ് വിലയിരുത്തുന്നു. സമ്മര്‍ദ ഗ്രൂപ്പുകള്‍ ആവുന്നതിനു പകരം ഉത്തരവാദിത്തങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുമ്പോഴാണ് മതസംഘടനകള്‍ക്ക് ആദരവുണ്ടാവുന്നതെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് പ്രമേയം അവസാനിക്കുന്നത്.
യൂത്ത്ലീഗ് സംസ്ഥാന ക്യാമ്പിലെ പ്രമേയം മുജാഹിദ് പ്രസ്ഥാനത്തിലെ വിഭാഗീയതക്കെതിരെ മാത്രമല്ല, സമുദായത്തിലെ ഇതര സംഘടനകളിലെയും വിഭാഗീയതയെയും പരസ്പര സ്പര്‍ധയെയും വിമര്‍ശിക്കുന്നുണ്ടെന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ പറഞ്ഞു.
ക്യാമ്പില്‍ മുസ്ലിംലീഗിന്‍െറ നിരീക്ഷകനായി പങ്കെടുത്ത് സംസാരിച്ച സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, എസ്.കെ.എസ്.എസ്.എഫിലെ (സമസ്ത കേരള സുന്നി സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍) ലീഗ് വിരുദ്ധര്‍ക്കെതിരെയും താഴെത്തട്ടില്‍ സംഘടനാ ചാനല്‍ ഉപയോഗിച്ച് യൂത്ത്ലീഗ് കാമ്പയിന്‍ നടത്തണമെന്ന് നിര്‍ദേശിച്ചെങ്കിലും ചര്‍ച്ചയില്‍ ഇത് വിഷയമായില്ല. തുടര്‍ന്ന് പ്രസിഡന്‍റ് പി.എം. സാദിഖലിയോട് ഈ വിഷയം ചര്‍ച്ചചെയ്യണമെന്ന് മായിന്‍ഹാജി ആവശ്യപ്പെട്ടെങ്കിലും ഗൗനിച്ചുമില്ല.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ കൈവശമുള്ള വിവാദകേശം സംബന്ധിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്‍െറ കാര്യത്തില്‍ തീരുമാനമെന്തായി എന്ന് തിരക്കിയ സാദിഖലിയോട് അത് തിരുത്തിക്കൊടുക്കുമെന്നായിരുന
കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകള്‍ക്കെതിരെയും യൂത്ത്ലീഗ് പ്രമേയത്തില്‍ കടുത്ത വിമര്‍ശമുണ്ട്. സാധാരണക്കാരന്‍െറ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നസര്‍ക്കാര്‍ നിലപാടുകള്‍ ശക്തമായ തിരിച്ചടിക്കു കാരണമാകുമെന്ന് ക്യാമ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനവിരുദ്ധ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ അടിക്കടി നടത്തുന്നത്. തീവ്രവാദ സംഘടനകളെ സൃഷ്ടിക്കുംവിധമാണ് സര്‍ക്കാര്‍ നിലപാടുകള്‍. രാജ്യത്തെ മഹാന്യൂനപക്ഷമായ മുസ്ലിംകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ഇനിയും നടപടിയുണ്ടായിട്ടില്ലെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു
2013 ഏപ്രിൽ 4, വ്യാഴാഴ്ച
ഇബാദത്ത് വി . ടി
http://www.youtube.com/watch?v=smFYaWa9QzQ..............എത്ര
മനോഹരമായിട്ടാണ് വി ടി إياك نغبد വിശദീകരിക്കുന്നത്
2013 ഏപ്രിൽ 3, ബുധനാഴ്‌ച
സ്ത്രീ ജുമുഅ .. ഇമാം ഷാഫി

ശാഫിഈ മദ്ഹബ് കാരാണെന്ന് സ്വയം വാദിക്കുകയും എന്നിട്ട് സ്ത്രീ പള്ളി പ്രവേശം ഹറാം ആക്കുകയും ജുമുഅക്ക് പോകുന്ന സ്ത്രീകളെ തടയുകയും ചെയ്യുന്നവർ ഇത് മനസ്സിലാക്കട്ടെ !..........സ്ത്രീ പള്ളി പ്രവേശനം ഹതീസുകള് ..
മുത്ത് റസൂല് (സ) തങ്ങള് കല്പ്പിക്കുന്നു:അല്ലാഹുവിന ്റെ ദാസികളെ (സ്ത്രീകളെ ) നിങ്ങള് അല്ലാഹുവിന്റെ പള്ളികളില് നിന്നും തടയരുത് ..
ആയിഷ (റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില് ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്വ്വഹിക്കുമ്പോള് സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില് ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര് തിരിച്ചുപോകുമ്പോള് ആര്ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന് കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)
ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല് തന്റെ സ്ഥാനത്തുതന്നെ അല്പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ) പറയുന്നു. സ്ത്രീകള് എഴുന്നേറ്റ് പോകുവാന് വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള് ദര്ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല് സ്ത്രീകള് പിരിഞ്ഞുപോയി അവരുടെ വീടുകളില് പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)
ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാ...ം ചൊല്ലി നമസ്കാരത്തില് നിന്ന് വിരമിച്ചുകഴിഞ്ഞാല് ഉടനെ (പിന്നില് നമസ്കരിച്ചിരുന്ന) സ്ത്രീകള് എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്ക്കുന്നതിനുമുമ്പ് അല്പം അവിടെ ഇരിക്കും. ഇബ്നുശിഹാബ്(റ) പറയുന്നു: സ്ത്രീകള് പുരുഷന്മാര്ക്ക് മുമ്പായി എഴുന്നേറ്റ് പോകുവാന് വേണ്ടിയായിരുന്നു ആ ഇരുത്തംപോലും. ഇപ്രകാരമാണ് ഞാന് ദര്ശിക്കപ്പെടുന്നത്. അല്ലാഹുവാണ് കൂടുതല് ജ്ഞാനി. (ബുഖാരി. 1. 12. 799)
സഹ്ല്(റ) നിവേദനം: കുട്ടികള് ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില് കെട്ടിക്കൊണ്ടു ചില ആളുകള് തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്ന ു. അപ്പോള് പുരുഷന്മാര് സുജൂദില് നിന്നും എഴുന്നേറ്റ് ഇരിക്കും മുമ്പ് സ്ത്രീകള് സുജൂദില് നിന്നും തല ഉയര്ത്തരുതെന്ന് തിരുമേനി(സ) സ്ത്രീകളോട് കല്പ്പിച്ചു. (ബുഖാരി : 1-8-358)
അബുഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില് ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള് നേരില് മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും ആദ്യത്തെ അണിയാണുത്തമം) സ്ത്രീകളുടെ അണികളില് അവസാനത്തേതാണുത്തമം. ആദ്യത്തേത് ശര്റുമാകുന്നു. (മുസ്ലിം) (ആദ്യമാദ്യമുള്ള സഫ്ഫുകളിലെ പുരുഷന്മാരുമായുള്ള സാമീപ്യം കാരണം സ്ത്രീക്ക് ഏറ്റവും നല്ലത് പിന്സഫ്ഫുകളില് നില്ക്കലാകുന്നു)
ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള് മൈതാനത്തേക്ക് കൊണ്ടുവരാന് നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര് മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്ത്ഥനയിലും പങ്കെടുക്കും. ഋതുമതികള് നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില് ഒരുവള്ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില് നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347) —
ശാഫിഈ മദ്ഹബ് കാരാണെന്ന് സ്വയം വാദിക്കുകയും എന്നിട്ട് സ്ത്രീ പള്ളി പ്രവേശം ഹറാം ആക്കുകയും ജുമുഅക്ക് പോകുന്ന സ്ത്രീകളെ തടയുകയും ചെയ്യുന്നവർ ഇത് മനസ്സിലാക്കട്ടെ !..........സ്ത്രീ പള്ളി പ്രവേശനം ഹതീസുകള് ..
മുത്ത് റസൂല് (സ) തങ്ങള് കല്പ്പിക്കുന്നു:അല്ലാഹുവിന
ആയിഷ (റ) നിവേദനം: നബി(സ) മരിക്കുന്നതുവരെ റമളാനിലെ അവസാനത്തെ പത്തില് ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി(സ)യുടെ മരണശേഷം അവിടുത്തെ പത്നിമാരും ഇഅ്ത്തികാഫ് ഇരുന്നുകൊണ്ടിരുന്നു. (ബുഖാരി. 3. 33. 243)
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്വ്വഹിക്കുമ്പോള് സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില് ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര് തിരിച്ചുപോകുമ്പോള് ആര്ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന് കഴിഞ്ഞിരുന്നില്ല. (ബുഖാരി : 1-8-368)
ഉമ്മു സമല(റ) നിവേദനം: തിരുമേനി(സ) സലാം ചൊല്ലിയാല് തന്റെ സ്ഥാനത്തുതന്നെ അല്പസമയം ഇരിക്കാറുണ്ട്. ഇബ്നുശിഹാബ്(റ) പറയുന്നു. സ്ത്രീകള് എഴുന്നേറ്റ് പോകുവാന് വേണ്ടിയായിരുന്നു അതെന്ന് ഞങ്ങള് ദര്ശിക്കുന്നു. ഉമ്മുസമല(റ) നിവേദനം: തിരുമേനി(സ) സലാം വീട്ടിയാല് സ്ത്രീകള് പിരിഞ്ഞുപോയി അവരുടെ വീടുകളില് പ്രവേശിക്കും. തിരുമേനി(സ) വിരമിക്കുന്നതിനു മുമ്പായി. (ബുഖാരി. 847)
ഉമ്മുസലമ:(റ) നിവേദനം: തിരുമേനി(സ) സലാ...ം ചൊല്ലി നമസ്കാരത്തില് നിന്ന് വിരമിച്ചുകഴിഞ്ഞാല് ഉടനെ (പിന്നില് നമസ്കരിച്ചിരുന്ന) സ്ത്രീകള് എഴുന്നേറ്റുപോകും. തിരുമേനി(സ) എഴുന്നേല്ക്കുന്നതിനുമുമ്പ്
സഹ്ല്(റ) നിവേദനം: കുട്ടികള് ചെയ്യാറുള്ളത് പോലെ തങ്ങളുടെ തുണിയുടെ തലപിരടിയില് കെട്ടിക്കൊണ്ടു ചില ആളുകള് തിരുമേനി(സ) യോടൊപ്പം നമസ്ക്കരിക്കാറുണ്ടായിരുന്ന
അബുഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: പുരുഷന്മാരുടെ അണികളില് ആദ്യത്തേതാണുത്തമം. അവസാനത്തേത് ശര്റുമാകുന്നു. (ഇമാമിന്റെ ഖിറാഅത്ത് കേള്ക്കാനും അദ്ദേഹത്തിന്റെ സ്ഥിതിഗതികള് നേരില് മനസ്സിലാക്കാനും കഴിയുന്നതുകൊണ്ടും അല്ലാഹുവിന്റെയും മലക്കുകളുടെയും സ്വലാത്തിന് അര്‍ഹനായിത്തീരുന്നതുകൊണ്ടും
ഉമ്മുഅത്ത്വിയ(റ) നിവേദനം: അന്തഃപുരത്തു ഇരിക്കുന്ന സ്ത്രീകളേയും ആര്ത്തവകാരികളായ സ്ത്രീകളേയും പെരുന്നാള് മൈതാനത്തേക്ക് കൊണ്ടുവരാന് നബി(സ) ഞങ്ങളോട് കല്പിച്ചിരുന്നു. അവര് മുസ്ളിങ്ങളുടെ ജമാഅത്തിലും പ്രാര്ത്ഥനയിലും പങ്കെടുക്കും. ഋതുമതികള് നമസ്കാരസ്ഥലത്ത് നിന്ന് അകന്നു നില്ക്കും. ഒരു സ്ത്രീ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ! ഞങ്ങളില് ഒരുവള്ക്ക് വസ്ത്രമില്ലെങ്കിലോ? അവിടുന്നു പറഞ്ഞു അവളുടെ സഹോദരി തന്റെ വസ്ത്രത്തില് നിന്ന് അവളെ ധരിപ്പിക്കട്ടെ. (ബുഖാരി. 1. 8. 347) —
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)